Connect with us

Hi, what are you looking for?

NEWS

യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്ന പരാതി , വട്ടം കറങ്ങിയത് ആനവണ്ടിയിലെ രാത്രി യാത്രികർ

കോതമംഗലം : യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ട പ്പെട്ടുവെന്ന പരാതിയിൽ പുലിവാൽ പിടിച്ചത് കെ എസ് ആർ ടി സി ബസിലെ രാത്രി യാത്രികർ. പൂജ അവധി കഴിഞ്ഞ് നിറയെ യാത്രക്കാരുമായി ഞായറാഴ്ച രാത്രി 8 മണിക്ക് എറണാകുളത്ത് നിന്ന് കോതമംഗലത്തേക്ക് പോയ കെ എൽ 15-A-0477(RSE915)എന്ന കോതമംഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസ്സഞ്ചർ ബസിൽ പെരുമ്പാവൂർ വച്ചാണ് നാടകീയ രംഗങ്ങൾ നടന്നത്.ബസിലെ യാത്രക്കാരിൽ ഭൂരിഭാഗവും പൂജ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തുന്ന കോതമംഗലത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കൂടാതെ അതിഥി തൊഴിലാളികളും. ഇവർക്ക് പുറമേ ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന കെ. എസ് ആർ ടി സിയിലെ ഏതാനും ജീവനക്കാരും.പെരുമ്പാവൂർ യാത്രിനിവാസ് സ്റ്റാൻഡിൽ നിന്ന് തിക്കിലും, തിരക്കിലുംപ്പെട്ട് ബസിൽ കയറിയ യാത്രക്കാരിൽ ഒരാൾ തന്റെ ഫോൺ നഷ്ട്ടപ്പെട്ടുവെന്നും ബസ് നിർത്തണമെന്നും കണ്ടക്ടറോട് ആവശ്യപ്പെടുകയായിരുന്നു.

കണ്ടക്ടർ ബെൽ അടിച്ചതിനെ തുടർന്ന് ബസ് ഏതാനും മീറ്റർ അകലെയുള്ള എം. സി. റോഡിലെ സിഗ്നൽ ജങ്ഷന് സമീപം നിർത്തി. കണ്ടക്ടറും, പരാതിക്കാരനും ഫോൺ നഷ്ട്ടപ്പെട്ട കാര്യം യാത്രക്കാരോട് പറഞ്ഞെങ്കിലും ക്രമാതീതമായ യാത്രക്കാരുടെ തിരക്ക് മൂലം ബസിൽ ഫോൺ നഷ്ട്ടപെട്ടത് നോക്കുവാൻ സാധിച്ചില്ല. ഇതിനിടയിൽ നഷ്ടപ്പെട്ട ഫോൺ നമ്പറിൽ വിളിച്ചു നോക്കുകയും ചെയ്തു.പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.വീണ്ടും പരാതിക്കാരൻ ആവശ്യം പറഞ്ഞതിനാൽ പെരുമ്പാവൂർ കെ എസ് ആർ ടി സി സ്റ്റാന്റിൽ ബസ് നിർത്തിയിട്ടു. ഇതിനിടയിൽ ചില യാത്രക്കാർ , ബസിൽ കയറുകയും ചിലർ ഇറങ്ങി പോകുകയും ചെയ്തു.പരാതിക്കാരൻ കണ്ടക്ടറോട് വീണ്ടും കാര്യം പറഞ്ഞെങ്കിലും ഞാനെന്താണ് ചെയ്യണ്ടത് എന്ന് പറയുകയും, പിന്നീട് കണ്ടക്ടറും, പരാതിക്കാരനും ചേർന്ന് ഡിപ്പോ അധികൃതരെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഇതേ ബസിലെ പുറകിലെ സീറ്റിലെ യാത്രിക്കാരായ രണ്ടു സ്വകാര്യ ബസ് ജീവനക്കാർ മദ്യ ലഹരിയിൽ സദാചാര പോലീസ് ചമഞ്ഞത് സംഘർഷത്തിനു ഇടവരുത്തി. “ബസിലെ യാത്രക്കാർ ആരെങ്കിലും ഫോൺ എടുത്തിട്ടുങ്കിൽ തിരിച്ചു കൊടുക്കണമെന്നും ആരുടെയെങ്കിലും കൈയിൽ നിന്ന് കണ്ടെത്തിയാൽ ഇടിയുടെ പെരുന്നാൾ ആയിരിക്കുമെന്നും നാളെ നേരം വെളുത്താൽ പോലും എണീക്കുകയില്ലെന്നും പറഞ്ഞായിരുന്നു ഇവരുടെ അസഭ്യ മഴ”. പരാതിക്കാരനും കണക്കിന് കിട്ടി ഇവരുടെ ഈ മഴ. “നീ കയറി പരിശോധിക്കട, ഞങ്ങളുടെ സമയം കളയാതെ.

ബസിൽ നിന്ന് ഫോൺ കണ്ടു കിട്ടിയില്ലെങ്കിൽ നീ ഇടി കൊണ്ടു ചാകും എന്നു പറഞ്ഞായിരുന്നു ഈ രണ്ടു സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി”. ബസ് യാത്ര വൈകുന്നതിനുള്ള അമർഷവും, പകൽ മുഴുവൻ സ്വകാര്യ ബസിലെ ജോലി ചെയ്തുള്ള ക്ഷീണം തീർക്കാൻ “രണ്ടെണ്ണം അടിച്ചതും”ആണ് ഇവരെ പ്രകോപിതരാക്കിയത്. കെ. എസ് ആർ ടി സി സ്റ്റാൻഡിൽ പോലീസ് സേവനം ലഭിക്കാത്തതിനാൽ ബസ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. അവിടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിനിടയിൽ പോലീസ് സ്റ്റേഷന്റെ വീഡിയോയും, ഏതാനും ചിലരെ പരിശോധിക്കുന്ന വീഡിയോയും ബസിലെ യാത്രികരായ ചില വിദ്യാർത്ഥികൾ എടുത്തതും ഈ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടു പേരെ ചൊടിപ്പിച്ചു . ആ വിദ്യാർത്ഥികൾക്കും കിട്ടി വയറു നിറയെ അസഭ്യ മഴ.മാന ഹാനിയും, 45 മിനിറ്റോളം പെരുമ്പാവൂരിൽ ഉണ്ടായ സമയ നഷ്ടവും തിക്കും തിരക്കും എല്ലാം കൂടി ചേർന്നപ്പോൾ ആനവണ്ടി യാത്രക്കാർ ശരിക്കും വട്ടം കറങ്ങി. ഇതിനിടയിൽ ബസ് ഓരോ സ്റ്റോപ്പിൽ നിർത്തി കണ്ടക്ടർ ആളെ ഇറക്കുമ്പോഴും ഇറങ്ങുന്നവരെ നോക്കി മദ്യ ലഹരിയിൽ ആ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ പിന്നിലെ സീറ്റിൽ ഇരുന്നുകൊണ്ട് “ഫോൺ എടുത്തിട്ടുണ്ടെങ്കിൽ നാളെ തിരിച്ചുകൊടുക്കണേ യെന്ന് പരിഹസിക്കുന്നുണ്ടായിരുന്നു”. അത് കോതമംഗലം ഗവ. താലൂക്ക് ആശുപത്രിപ്പടിയിൽ അവർ ഇരുവരും ഇറങ്ങുന്നതുവരെ നീണ്ടു….

You May Also Like

ACCIDENT

  കോതമംഗലം : നേര്യമംഗലം ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് ബുധൻ രാവിലെ 11.45 നാണ് സംഭവം. കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന...

NEWS

കോതമംഗലം: നേര്യമംഗലം ടൗണില്‍ രണ്ട് കടകളില്‍ മോഷണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഷിജി ഗാര്‍മെന്റ്‌സില്‍ ഷട്ടറിന്റെ താഴ് തകര്‍ത്ത് അകത്തുകയറി അലമാരയില്‍നിന്നു 15000 രൂപ കവര്‍ന്നു. കൂടാതെ മാളു ബേക്കറിയില്‍ ഷട്ടറിന്റെ താഴ്...

NEWS

കോതമംഗലം: മാസങ്ങള്‍ക്ക് ശേഷം കുട്ടമ്പുഴ പുഴയില്‍ കാട്ടാനക്കൂട്ടമെത്തി. ഇനിയുള്ള മാസങ്ങളില്‍ പുഴയില്‍ നീരാടാനും ദാഹശമനത്തിനും കാട്ടാനകള്‍ സ്ഥിരമായി എത്തും. കുട്ടമ്പുഴ പട്ടണത്തോട് ചേര്‍ന്നൊഴുകുന്ന പുഴയില്‍ ഇന്നലെ പകലാണ് കാട്ടാനകള്‍ ഇറങ്ങിയത്. പട്ടണത്തിന്റെ മറുകരയുള്ള...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ “അങ്കണവാടി കം ക്രഷിന് ” നെല്ലിക്കുഴിയിൽ തുടക്കമായി.നെല്ലിക്കുഴി പഞ്ചായത്തിലെ 3-)0 വാർഡിലെ സെന്റർ നമ്പർ 35 അങ്കണവാടിയോടാനുബന്ധിച്ചാണ് കുരുന്നുകൾക്കായി അങ്കണവാടി കം ക്രഷ് പ്രവർത്തനം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിൽ പള്ളി കവലക്ക് താഴെ നിരവധി കുടുബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള ഏക റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് . മഴ കാലമായതോടെ സ്ക്കൂളിൽ പോകുന്ന...

CHUTTUVATTOM

കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്,സോഷ്യോളജി,ഹിസ്റ്ററി, ഹിന്ദി, ബി. കോം, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോബയോളജി,ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, ബിസിനസ്സ് അക്കൗണ്ടിങ് & ടാക്സേഷൻ,എന്നീ...

NEWS

പല്ലാരിമംഗലം: പ്രവാസി അസോസിയേഷൻ പല്ലാരി ക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും, വിവിധ സ്കൂളുകൾക്കുള്ള സ്കൂൾബാഗ് വിതരണവും, അപൂർവ്വ രോഗംബാധിച്ച പിടവൂർ സ്വദേശി നിയാസ് ചികിത്സാ സഹായ വിതരണവും നടത്തി. അടിവാട് വ്യാപാര ഭവനിൽനടന്ന...

NEWS

  കോതമംഗലം : പാതി വിലക്ക് ലാപ്ടോപ് ലഭിക്കും എന്ന വാഗ്ദാനത്തിൽ കുടുങ്ങി പണം നഷ്ടമായ വിദ്യാർത്ഥികൾക്ക് അടിയന്തിരമായിപണം തിരികെ ലഭിക്കാൻ നടപടി വേണമെന്ന് മുസ്ലിംലീഗ് നിയോജക മണ്ഢലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു....

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയായ കൂരികുളത്ത് ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയിടങ്ങൾ നശിപ്പിച്ചു.  കൂരികുളം സ്വദേശി എർത്തടത്തിൽ തോമസ്, ഞവണാംകുഴി ജോസ്, ബേബി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. വാഴ, തെങ്ങ്,...

NEWS

കുട്ടമ്പുഴ: എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയം പെട്ടി വാരിയം കുടികളി താമസിച്ചുകൊണ്ടിരുന്ന 70 ഓളം ആദിവാസി കുടുംബങ്ങൾ വന്യജീവി ആക്രമണത്തെ ഭയന്ന് പന്തപ്ര കോളനിയിൽ വന്ന താമസിക്കുകയാണ് .ഏകദേശം നാല് വർഷത്തോളമായി ടാർപോളിൻ...

NEWS

കോതമംഗലം : സിപിഎം ഉൾപ്പെടെയുള്ള ഇടതു പാർട്ടികളുടെ ഭരണം കുടുംബ നേട്ടത്തിനായി ഉപയോഗിക്കുന്നു. മുഹമ്മദ്‌ ഷിയാസ് (DCC പ്രസിഡന്റ്‌) കുടുംബ നേട്ടത്തിനും, സ്വജനപക്ഷപാതത്തിനും, പാർട്ടി നേതാക്കൾക്ക് പണം സമ്പാദിക്കാനും മാത്രമായി ഇടതുഭരണം മാറി...

error: Content is protected !!