Connect with us

Hi, what are you looking for?

NEWS

യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്ന പരാതി , വട്ടം കറങ്ങിയത് ആനവണ്ടിയിലെ രാത്രി യാത്രികർ

കോതമംഗലം : യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ട പ്പെട്ടുവെന്ന പരാതിയിൽ പുലിവാൽ പിടിച്ചത് കെ എസ് ആർ ടി സി ബസിലെ രാത്രി യാത്രികർ. പൂജ അവധി കഴിഞ്ഞ് നിറയെ യാത്രക്കാരുമായി ഞായറാഴ്ച രാത്രി 8 മണിക്ക് എറണാകുളത്ത് നിന്ന് കോതമംഗലത്തേക്ക് പോയ കെ എൽ 15-A-0477(RSE915)എന്ന കോതമംഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസ്സഞ്ചർ ബസിൽ പെരുമ്പാവൂർ വച്ചാണ് നാടകീയ രംഗങ്ങൾ നടന്നത്.ബസിലെ യാത്രക്കാരിൽ ഭൂരിഭാഗവും പൂജ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തുന്ന കോതമംഗലത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കൂടാതെ അതിഥി തൊഴിലാളികളും. ഇവർക്ക് പുറമേ ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന കെ. എസ് ആർ ടി സിയിലെ ഏതാനും ജീവനക്കാരും.പെരുമ്പാവൂർ യാത്രിനിവാസ് സ്റ്റാൻഡിൽ നിന്ന് തിക്കിലും, തിരക്കിലുംപ്പെട്ട് ബസിൽ കയറിയ യാത്രക്കാരിൽ ഒരാൾ തന്റെ ഫോൺ നഷ്ട്ടപ്പെട്ടുവെന്നും ബസ് നിർത്തണമെന്നും കണ്ടക്ടറോട് ആവശ്യപ്പെടുകയായിരുന്നു.

കണ്ടക്ടർ ബെൽ അടിച്ചതിനെ തുടർന്ന് ബസ് ഏതാനും മീറ്റർ അകലെയുള്ള എം. സി. റോഡിലെ സിഗ്നൽ ജങ്ഷന് സമീപം നിർത്തി. കണ്ടക്ടറും, പരാതിക്കാരനും ഫോൺ നഷ്ട്ടപ്പെട്ട കാര്യം യാത്രക്കാരോട് പറഞ്ഞെങ്കിലും ക്രമാതീതമായ യാത്രക്കാരുടെ തിരക്ക് മൂലം ബസിൽ ഫോൺ നഷ്ട്ടപെട്ടത് നോക്കുവാൻ സാധിച്ചില്ല. ഇതിനിടയിൽ നഷ്ടപ്പെട്ട ഫോൺ നമ്പറിൽ വിളിച്ചു നോക്കുകയും ചെയ്തു.പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.വീണ്ടും പരാതിക്കാരൻ ആവശ്യം പറഞ്ഞതിനാൽ പെരുമ്പാവൂർ കെ എസ് ആർ ടി സി സ്റ്റാന്റിൽ ബസ് നിർത്തിയിട്ടു. ഇതിനിടയിൽ ചില യാത്രക്കാർ , ബസിൽ കയറുകയും ചിലർ ഇറങ്ങി പോകുകയും ചെയ്തു.പരാതിക്കാരൻ കണ്ടക്ടറോട് വീണ്ടും കാര്യം പറഞ്ഞെങ്കിലും ഞാനെന്താണ് ചെയ്യണ്ടത് എന്ന് പറയുകയും, പിന്നീട് കണ്ടക്ടറും, പരാതിക്കാരനും ചേർന്ന് ഡിപ്പോ അധികൃതരെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഇതേ ബസിലെ പുറകിലെ സീറ്റിലെ യാത്രിക്കാരായ രണ്ടു സ്വകാര്യ ബസ് ജീവനക്കാർ മദ്യ ലഹരിയിൽ സദാചാര പോലീസ് ചമഞ്ഞത് സംഘർഷത്തിനു ഇടവരുത്തി. “ബസിലെ യാത്രക്കാർ ആരെങ്കിലും ഫോൺ എടുത്തിട്ടുങ്കിൽ തിരിച്ചു കൊടുക്കണമെന്നും ആരുടെയെങ്കിലും കൈയിൽ നിന്ന് കണ്ടെത്തിയാൽ ഇടിയുടെ പെരുന്നാൾ ആയിരിക്കുമെന്നും നാളെ നേരം വെളുത്താൽ പോലും എണീക്കുകയില്ലെന്നും പറഞ്ഞായിരുന്നു ഇവരുടെ അസഭ്യ മഴ”. പരാതിക്കാരനും കണക്കിന് കിട്ടി ഇവരുടെ ഈ മഴ. “നീ കയറി പരിശോധിക്കട, ഞങ്ങളുടെ സമയം കളയാതെ.

ബസിൽ നിന്ന് ഫോൺ കണ്ടു കിട്ടിയില്ലെങ്കിൽ നീ ഇടി കൊണ്ടു ചാകും എന്നു പറഞ്ഞായിരുന്നു ഈ രണ്ടു സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി”. ബസ് യാത്ര വൈകുന്നതിനുള്ള അമർഷവും, പകൽ മുഴുവൻ സ്വകാര്യ ബസിലെ ജോലി ചെയ്തുള്ള ക്ഷീണം തീർക്കാൻ “രണ്ടെണ്ണം അടിച്ചതും”ആണ് ഇവരെ പ്രകോപിതരാക്കിയത്. കെ. എസ് ആർ ടി സി സ്റ്റാൻഡിൽ പോലീസ് സേവനം ലഭിക്കാത്തതിനാൽ ബസ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. അവിടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിനിടയിൽ പോലീസ് സ്റ്റേഷന്റെ വീഡിയോയും, ഏതാനും ചിലരെ പരിശോധിക്കുന്ന വീഡിയോയും ബസിലെ യാത്രികരായ ചില വിദ്യാർത്ഥികൾ എടുത്തതും ഈ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടു പേരെ ചൊടിപ്പിച്ചു . ആ വിദ്യാർത്ഥികൾക്കും കിട്ടി വയറു നിറയെ അസഭ്യ മഴ.മാന ഹാനിയും, 45 മിനിറ്റോളം പെരുമ്പാവൂരിൽ ഉണ്ടായ സമയ നഷ്ടവും തിക്കും തിരക്കും എല്ലാം കൂടി ചേർന്നപ്പോൾ ആനവണ്ടി യാത്രക്കാർ ശരിക്കും വട്ടം കറങ്ങി. ഇതിനിടയിൽ ബസ് ഓരോ സ്റ്റോപ്പിൽ നിർത്തി കണ്ടക്ടർ ആളെ ഇറക്കുമ്പോഴും ഇറങ്ങുന്നവരെ നോക്കി മദ്യ ലഹരിയിൽ ആ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ പിന്നിലെ സീറ്റിൽ ഇരുന്നുകൊണ്ട് “ഫോൺ എടുത്തിട്ടുണ്ടെങ്കിൽ നാളെ തിരിച്ചുകൊടുക്കണേ യെന്ന് പരിഹസിക്കുന്നുണ്ടായിരുന്നു”. അത് കോതമംഗലം ഗവ. താലൂക്ക് ആശുപത്രിപ്പടിയിൽ അവർ ഇരുവരും ഇറങ്ങുന്നതുവരെ നീണ്ടു….

You May Also Like

NEWS

കോതമംഗലം: കേരള കോൺഗ്രസ് നേതാവും, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു ടി.യു കുരുവിളക്ക് ആദരാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി വി. ഡി സതീശൻ ചേലാട് വസതിയിലെത്തി. എം.എൽ.എ ആയും പൊതുമരാമത്ത് മന്ത്രിയായും, സംസ്ഥാന ഹൗസിംഗ്...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ബൗസ്ട്രിംഗ് ആര്‍ച്ച് ബ്രിഡ്ജ് (വില്ലിന്റെ ഞാണ്‍ പോലെയുള്ള ആര്‍ച്ച് പാലം) നേര്യമംഗലത്ത് ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തിയ ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു....

NEWS

കോതമംഗലം: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ചേലാട് തോമ്പ്രയിൽ ടി.യു. കുരുവിള അന്തരിച്ചു 90 വയസായിരുന്നു. മേയ് 12ന് ആണ് ശ്വസതടസം അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കുരുവിളയെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍...

NEWS

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നും വീട്ടുജോലിക്കെത്തിച്ച ഏഴുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ ആഭാവത്തില്‍ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സിന്ധു നായര്‍, ഭര്‍ത്താവ് അഡ്വ. ജോസ് കുര്യന്‍, കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് നാഗപ്പന്‍...

News

കോതമംഗലം: കേരളത്തിലെ പ്രമുഖ ഫര്‍ണിച്ചര്‍ വ്യവസായ-വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലിക്കുഴിയെ ഫര്‍ണിച്ചര്‍ ഹബ്ബായി ഉയര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഫര്‍ണിച്ചര്‍ ഹബ്ബ് നെല്ലിക്കുഴിയില്‍ സ്ഥാപിക്കുമെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും ചില യോഗങ്ങള്‍ വിളിച്ചുചേര്‍ത്തതൊഴിച്ചാല്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

NEWS

കോതമംഗലം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ ഇഡി റെയിഡില്‍ പ്രതിഷേധിച്ച് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി നെല്ലിമറ്റത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സിപിഐഎം...

CRIME

കോതമംഗലം: കോതമംഗലത്ത് കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനീഷ് എം.എസfന്റെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ നടത്തിയ പരിശോധനയില്‍ 1.093 കിലോ ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സെയ്ന്‍...

NEWS

കോതമംഗലം: കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം വരുന്നു. ട്രാഫിക് പോലീസിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് സിഗ്‌നല്‍ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയായത്. രണ്ടുവര്‍ഷംമുമ്പ് ആരംഭിച്ച നടപടിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. കോതമംഗലം-പെരുമ്പാവൂര്‍ റോഡും തങ്കളം-കോഴിപ്പിള്ളി...

CRIME

മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടിയില്‍ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കർ (38), ദിണ്ടുഗൽ സ്വദേശിനി ലക്ഷ്‌മി (46) എന്നിവരെയാണ് മൂവാറ്റുപുഴ...

CRIME

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ ബേസില്‍ സാജു (27) വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്കിന്റെ മള്‍ട്ടി സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് ബാബു പോളിനെതിരെ മാനനഷ്ടക്കേസുമായി സിപിഎം നേതാവ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷാജി മുഹമ്മദാണ്...

error: Content is protected !!