AGRICULTURE
കാർഷിക വികസത്തിനായി കേരഗ്രാമങ്ങൾ ഒരുങ്ങുന്നു.

കോതമംഗലം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ കേരഗ്രാമം പദ്ധതിക്ക് കോതമംഗലം ബ്ലോക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ തുടക്കമാകുന്നു. പദ്ധതിയുടെ ഉത്ഘാടനം 25 ന് വൈകിട്ട് നാലിന് പോത്താനിക്കാട് വച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കും.മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും നാളികേരത്തിൻ്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിച്ച് കൊണ്ട് കേരകർഷകരെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഉത്ഘാടന പരിപരിപാടിയുടെ വിജയത്തിനായി പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സ്വാഗത സംഘ യോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാപഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് ഉത്ഘാടനം ചെയ്തു. പൈങ്ങോട്ടൂർ, പോത്താനിക്കാട് പഞ്ചായത്തിലെ ജനപ്രതിനിധികൾ, കേര സമിതി ഭാരവാഹികൾ തുടങ്ങീയവർ സംസാരിച്ചു.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു പദ്ധതി വിശദീകരിച്ചു. ഉത്ഘാടനത്തിൻ്റെ ഭാഗമായി 24-ാം തീയതി കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷിഭവനിലെയും കർഷകരെ പങ്കെടുപ്പിച്ചു കൊണ്ട് പോത്താനിക്കാട് വച്ച് തെങ്ങ് കയറ്റം, തേങ്ങ പൊതിക്കൽ, തേങ്ങ ചുരണ്ടൽ, ഓലമെടയൽ തുടങ്ങീ മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരാർത്ഥികൾ മത്സര സാമഗ്രികൾ കൊണ്ടുവരേണ്ടതും 22 ന് അഞ്ചു മണിക്ക് മുമ്പായി അതാത് കൃഷി ഭവനിൽ പേര് നൽകുകയും വേണം. കുട്ടികൾക്ക് പ്രത്യേകം ഓലകൊണ്ടുള്ള മത്സരങ്ങൾ ഉണ്ടാകും.
25 ന് രാവിലെ ഫാർമേഴ്സ് ബാങ്ക് ഹാളിൽ വച്ച് രാവിലെ മുതൽ വിവിധ സെമിനാറുകൾക്ക് ശേഷം ഉത്ഘാടനം ആരംഭിക്കും.ഉത്ഘാടന പരിപാടിയുടെ വിജയത്തിനായും മത്സര നടത്തിപ്പിനായും ജനപ്രതിനിധികളും, കേര സമിതി ഭാരവാഹികളും, കർഷകരും, ഉദ്യോഗസ്ഥരുമടങ്ങുന്ന വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. പൈങ്ങോട്ടുർ പഞ്ചായത്ത് പ്രസിഡൻ്റ് സീമാ സിബി സ്വാഗതവും കൃഷി ഓഫീസർ കെ.എസ്.സണ്ണി നന്ദിയും പറഞ്ഞു.
ഫോട്ടോ: കേരഗ്രാമം പദ്ധതിയുടെ ഉത്ഘാടന പരിപാടിയുടെ വിജയത്തിനായി പോത്താനിക്കാട് ചേർന്ന സംഘാടകസമിതിയുടെ യോഗം ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് ഉത്ഘാടനം ചെയ്യുന്നു.
AGRICULTURE
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡായ ഭൂതത്താൻകെട്ടിൽ തണ്ണിമത്തൻ കൃഷിയിൽ നൂറ് മേനി വിളവ്. മണലിക്കുടി എം.വി പൗലോസ് എന്ന കർഷകൻ സ്വന്തമായ ഒരേക്കർ കൃഷിയിടത്തിൽ ഏത്തവാഴ കൃഷിയുടെ ഇടവിളയായി ചെയ്ത നാംധാരി 295 ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്. പത്ത് കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള തണ്ണിമത്തൻ കാർഷിക വിപണയിലും, കൃഷിഭവന്റെ എക്കോ ഷോപ്പ്, കോതമംഗലത്തെ വിവിധ മാർക്കറ്റുകളിലും വിറ്റഴിക്കുന്നു. തണ്ണിമത്തൻ കൃഷിക്ക് പുറമെ പച്ചക്കറികൾ, പൈനാപ്പിൾ, ഫലവൃക്ഷങ്ങൾ തുടങ്ങീ വിവിധ കൃഷികളും ചെയ്തു വരുന്നു. ഏത്തവാഴ കൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്കും പ്രചോദനമായ ഈ പരീക്ഷണ അടിസ്ഥാനത്തിലുള്ള കൃഷി മാതൃകപരമാണ്.
അടുത്ത വർഷം മുതൽ പഞ്ചായത്തിൽ വിവിധയിനം തണ്ണിമത്തൻ കൃഷി കൂടുതൽ വ്യാപിപ്പിച്ച് തണ്ണിമത്തൻ കൃഷി കൂട്ടങ്ങൾ സൃഷ്ടിക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടുന്നത്. തണ്ണിമത്തൻ പാടത്ത് നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഇ.എം മനോജ്, കൃഷി അസിസ്റ്റന്റ് വി.കെ.ജിൻസ്, കർഷകൻ എം.വി.പൗലോസ്, ജോബിഷ് പി.ജോയി, രാധാ മോഹനൻ എന്നിവർ സംസാരിച്ചു.
AGRICULTURE
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം

വ്യാവസായികാടിസ്ഥാനത്തിൽ റംബൂട്ടാൻ കൃഷി ചെയ്താണ് ശ്രദ്ധേയനായത്. ബിരുദാനന്തര ബിരുദധാരിയായ മകൻ ബഞ്ചമിനും പിതാവിൻ്റെ പാത തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
കൃഷി നെഞ്ചിലേറ്റിയ അച്ഛനും മകനും ഒന്നിച്ചതോടെ കേരളത്തിലെ തന്നെ ഏറ്റവും വലിയ കിരൺ തണ്ണി മത്തൻ ഉദ്പാദന കേന്ദ്രമായി തട്ടേക്കാട് മാറുകയായിരുന്നു. ട്വിങ്കിൾ, ഷുഗർ ക്യൂൻ, ഗജാനം എന്നീ മൂന്ന് കിരൺ ഇനങ്ങളാണ് ഇവിടെ വിളഞ്ഞത്.
തണ്ണിമത്തൻ കൃഷി കേരളത്തിൽ വിജയിക്കില്ലെന്ന ധാരണ തിരുത്താൻ കഴിഞ്ഞതിലും, കൃഷി വൻ വിജയമായതിലും വലിയ സന്തോഷമുണ്ടെന്ന് മകൻ ബഞ്ചമിനും, പിതാവ് കെന്നഡിയും പറഞ്ഞു.
AGRICULTURE
പഴവർഗങ്ങളുടെ പറുദീസായാണ് എബ്രഹാമിന്റെ മട്ടുപ്പാവ് ; 35 ഇനം പഴവര്ഗങ്ങളാണ് മട്ടുപാവിൽ കൃഷി ചെയ്തിരിക്കുന്നത്

35 ഇനം പഴ വർഗങ്ങളാണ് ടെറസിൽ കൃഷി ചെയ്തിരിക്കുന്നത്. അൽഫോൺസ മാവ്, കാലാപാടി, റെഡ് ജംബോ, നാം ഡൊമക് മായ്, ചന്ദ്രകാരൻ, മൂവാണ്ടൻ തുടങ്ങി മാവുകളും വിയറ്റ്നാം സൂപ്പർ ഏർലി, സെഡാർ ബെ ചെറി, റംബൂട്ടാൻ സീസർ, റംബൂട്ടാൻ ഇ 13, റംബൂട്ടാൻ എൻ 18, സ്വീഡ് ലസ് ലെമൺ, ബാലി ചാമ്പ, വിഎൻആർ പേര, ആർക്കാ കിരൺ, പേര, മുന്തിരി പേര, അബിയു, ജബോട്ടിക്കാബയുടെ നാല് വെറൈറ്റികൾ, വൈറ്റ് ഞാവൽ, നെല്ലി, സപ്പോട്ട, ലില്ലി പില്ലി, ലോങ്ങൻ, സ്വീറ്റ് മൂട്ടി, ബുഷ് ഓറഞ്ച്, ലെമൺ, റെഡ് ലേഡി പപ്പായ, അവക്കാഡോ, മിൽക് ഫ്രൂട്ട് തുടങ്ങിയവയാണ് പഴ വർഗങ്ങൾ. വിവിധയിനം കൊനൂർ പക്ഷികളായ സൺ കൊനൂർ, പൈനാപ്പിൾ കൊനൂർ, ബ്ലു ഗ്രീൻ ചിക്ക്, ഗ്രീൻ ചിക്ക്, യെല്ലോ ഷെയ്ഡ്, സിനമൻ കൊനൂർ, ജൻഡെ കൊനൂർ തുടങ്ങിയവയുമുണ്ട്. പെയറിന് 11,000 മുതൽ 50,000 രൂപ വരെ വിലയുണ്ട്. പ്രായം അനുസരിച്ചാണ് ഇതിന്റെ വില കണക്കാക്കുന്നത്. ഇവകളെല്ലാം വിദേശ ഇനങ്ങളാണ്. തന്റെ പഴ വർഗ കൃഷിയിൽ നിന്ന് കിട്ടുന്നതും വിലകൊടുത്ത് വാങ്ങുന്നതുമാണ് പക്ഷികൾക്ക് കൊടുക്കുന്നത്. ഭാര്യ ലൈസിയും മക്കളായ ഒമ്പതാം ക്ലാസ് വിദ്യാർഥി ആൽവിനും, മൂന്നാം ക്ലാസ് വിദ്യാർഥിനി ആൽബിയോണയും അമ്മ അന്നക്കുട്ടിയുമെല്ലാം സഹായത്തിനുണ്ട്.
ചിത്രം : എബ്രഹാം പീറ്റര് തന്റെ വീടിന്റെ മട്ടുപാവിലെ കൃഷിയിടത്തില്
-
CRIME6 days ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
NEWS1 week ago
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി
-
CRIME7 days ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT5 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME20 hours ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
AGRICULTURE3 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
CRIME1 day ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
Business6 days ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം