NEWS
ചേലാട് സ്റ്റേഡിയം : ജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന സമീപനം അവസാനിപ്പിക്കണം : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ചേലാട് സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുവാൻ പോകുന്ന ഘട്ടത്തിൽ ഇത്തരത്തിൽ രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന ഇത്തരം നുണ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.2006 – 11 വർഷത്തെ വി എസ് സർക്കാരിന്റെ കാല ഘട്ടത്തിലാണ് സ്റ്റേഡിയ നിർമ്മാണത്തിന് 5 കോടി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. തുടർന്ന് കോൺട്രാക്റ്റർ എഗ്രിമെന്റ് വച്ച് പ്രവർത്തി ആരംഭിച്ചെങ്കിലും കുറച്ച് പാറ പൊട്ടിച്ച് കല്ലും,മണ്ണും നീക്കം ചെയ്യുന്ന നാമ മാത്രമായ പ്രവർത്തി മാത്രമാണ് നടത്താൻ കഴിഞ്ഞിരുന്നുള്ളൂ.
കഴിഞ്ഞ 2011 – 16 ലെ യു ഡി എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഉണ്ടായില്ല. പദ്ധതി തന്നെ ഉപേക്ഷിച്ച തലത്തിലായിരുന്നു അന്നത്തെ അവസ്ഥ. തുടർന്ന് 2016 ൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ ആദ്യ ബഡ്‌ജറ്റിൽ തന്നെ കിഫ്ബിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിച്ചുകൊണ്ട് ചേലാട് സ്റ്റേഡിയം പദ്ധതിക്ക് പുതു ജീവൻ പകർന്നത്തുടർന്ന് നിലവിലുണ്ടായിരുന്ന കോൺട്രാക്ടറെ വിത്തൗട്ട് റിസ്ക് ആന്റ് കോസ്റ്റിൽ ഒഴിവാക്കുകയും സ്റ്റേഡിയത്തിന് ആവശ്യമായ മുഴുവൻ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. തുടർന്ന് നിർവ്വഹണ ഏജൻസിയായ കിറ്റ്കോയെ കൊണ്ട് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിച്ച് കിഫ്ബിക്ക് സമർപ്പിക്കുകയും കിറ്റ്കോ തയ്യാറാക്കിയ 15.83 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ കിഫ്ബി അംഗീകരിച്ച് സാങ്കേതിക അനുമതി ലഭ്യമാക്കുകയും ചെയ്തു.
സംസ്ഥാന സർക്കാർ കായിക വകുപ്പിന്റെ സാങ്കേതിക അനുമതി ലഭ്യമാകുന്നതിനു വേണ്ടി ഡി പി ആർ സമർപ്പിച്ചെങ്കിലും കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ മൂലം റ്റി എസ് കമ്മിറ്റി ചേരുവാൻ കാലതാമസം നേരിട്ടിരുന്നു.പ്രസ്തുത വിഷയം നിയമസഭയിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ടെക്നിക്കൽ കമ്മിറ്റി അടിയന്തിരമായി ചേരുവാൻ തീരുമാനിക്കുകയും അതിനെ തുടർന്ന് ഇന്ന് (28-01-2021 വ്യാഴം) ചേർന്ന കായിക വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിയിൽ അംഗീകാരം നല്കുകയും ചെയ്തു.
ഇന്റർനാഷണൽ അമേത്ചർ അത്‌ലറ്റിക്ക് ഫെഡറേഷന്റെ അപ്രൂവൽ പ്രകാരമുള്ള ഒളിമ്പിക്സ് സ്റ്റാൻഡേർഡിലുള്ള 8 ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്കാണ് നിർമ്മിക്കുന്നത്.അതോടൊപ്പം ഫിഫ നിലവാരത്തിലുള്ള സ്വാഭാവിക പുൽത്തകിടിയോട് കൂടിയ ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഫുട്ബോൾ ഗ്രൗണ്ടും നിർമ്മിക്കും. ഗ്യാലറിയും,ടോയ്ലറ്റ്,ചെയ്ഞ്ചിങ്ങ് റൂമുകളും അനുബന്ധ പ്ലംബിങ്ങ്, ഇലക്ടിക്കൽ വർക്കുകളും അടങ്ങുന്ന അന്താരാഷ്ട നിലവാരത്തിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് ഇന്ന് നടന്ന ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭ്യമായതോടെ ടെണ്ടർ നടപടികളിലേക്ക് കടക്കുകയാണ്.
2006-11 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതി കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഈ എൽ ഡി എഫ് ഗവൺമെന്റ് വന്നതിനു ശേഷം പുതുജീവൻ വച്ച പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ രാഷ്ടീയ പ്രേരിതമായി നടത്തുന്ന നുണ പ്രചരണങ്ങൾ ജനങ്ങൾ അർഹിച്ച അവജ്ഞതയോടെ തള്ളിക്കളയുമെന്നും എം എൽ എ പറഞ്ഞു.
NEWS
ഇ.എസ്.എ. അന്തിമ വിജ്ഞാപനം കേരളത്തിന് പ്രത്യേകമായി പുറപ്പെടുവിക്കണം: – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട് ആണ് ഈ ആവശ്യം ഉന്നയിച്ചത്. 2014 മാർച്ചിലാണ് യുപിഎ സർക്കാർ കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ വഴിയായി ജനവാസ കേന്ദ്രങ്ങളെയും , കൃഷി സ്ഥലങ്ങളെയും , തോട്ടങ്ങളെയും ഒഴിവാക്കി 9993.7 ച.കി.മീ ഭാഗം ആണ് ഇ.എസ്.എ ആയി ശുപാർശ നൽകിയത്. അതിനു ശേഷം 10 വർഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിച്ചിട്ടില്ല.
കേരളത്തോടൊപ്പം, മറ്റു സംസ്ഥാനങ്ങളും നൽകേണ്ടിയിരുന്ന ഭേദഗതി നിർദ്ദേശങ്ങൾ കേന്ദ്രത്തിന് യഥാക്രമം നൽകാൻ വീഴ്ച്ച വരുത്തി. അതേ തുടർന്ന് കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കൂടുതൽ പ്രദേശങ്ങൾ ഇ.എസ്.എ മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നൽകിയിരുന്നു. എന്നാൽ കേന്ദ്രമാവശ്യപ്പെട്ടതുപോലെ ഒഴിവാക്കേണ്ട സ്ഥലങ്ങൾ കൃത്യമായി മേഖലകൾ തിരിച്ചു നൽകാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ആയതിനാൽ എത്രയും പെട്ടെന്ന് തന്നെ കേന്ദ്ര സർക്കാർ പ്രത്യേകമായി നിയോഗിച്ചിട്ടുള്ള സജ്ഞയ് കുമാർ കമ്മറ്റിക്ക് മുമ്പാകെ കേരളത്തിന്റെ നിർദ്ദേശങ്ങൾ നൽകുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ചേർത്ത് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കാലതാമസം വരുത്തിയാൽ സുപ്രീം കോടതിയുടെയുൾപ്പടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ സാഹചര്യം പരിഗണിച്ച് ഒരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കേണ്ടതാണ്. കേരളത്തെ സംബന്ധിച്ചടത്തോളം 10 വർഷക്കാലമായി കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് , അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് മന്ത്രിയെ ധരിപ്പിച്ചു. ആയതിനാൽ രണ്ടു സർക്കാരുകളും അടിയന്തിരമായി കൂടി ചേർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയതു പരിഗണിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഡീൻ കുര്യാക്കോസ് പറഞ്ഞു.
NEWS
ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ആചരണം നടന്നു

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 96 -ാ മത് മഹാസമാധി ദിനം 1199 കന്നി 5 (2023 സെപ്റ്റംബർ 22) വെളളിയാഴ്ച ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ആത്മീയ പ്രഭാഷണം ഉപവാസം തുടങ്ങിയ ചടങ്ങുകളോടെ ആരംഭിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.തുടർന്ന് 10.30 ന് ഡോ. സായ്കുമാർ കോട്ടയത്തിൻ്റെ പ്രഭാഷണവും, സമൂഹപ്രാർത്ഥനയോടും കൂടി 3.30 ന് സമാപിച്ചു.ചടങ്ങുകളിൽ നൂറുകണക്കിന് ഗുരുദേവ ഭക്തർ പങ്കെടുത്തു.
ചടങ്ങുകൾക്ക് യുണിയൻ പ്രസിഡൻ്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡൻ്റ് കെ എസ് ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ക്ഷേത്രം കൺവീനർ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകൻ, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.യൂണിയന് കീഴിലുള്ള 26 ശാഖകളിലും പ്രാർത്ഥനയും ഉപവാസവും നടന്നു.
NEWS
കുട്ടമ്പുഴയിലെ കാട്ടാന ശല്യം നാട്ടുകാർ വനപാലകരെ തടഞ്ഞു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനി ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങിയ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. വനപാലകരുടെ വാഹനങ്ങള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൂട്ടമായി എത്തിയ ആനകള്‍ കൃഷികളും, വൈദ്യുതി പോസ്റ്റുകളും വ്യാപകമായി കയ്യാലകളും നശിപ്പിച്ചിരുന്നു. തട്ടേക്കാട് പക്ഷിസങ്കേതവനത്തില്‍ നിന്ന് ഇറങ്ങി ആന കൂട്ടമാണ് നാശം വിതച്ചത്. ഈ വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ സി.റ്റി ഔസേഫ് ഉള്‍പ്പെടെയുള്ള വനപാകരെ തടഞ്ഞു നിര്‍ത്തിയാണ് നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ആന ശല്യം മേഖലയില്‍ ഉണ്ടന്നും ആനകളെ ഓടിക്കാന്‍ ഈ പ്രദേശത്തുള്ള രണ്ട് പേരെ താത്കാലിക വാച്ചര്‍മാരായി നിയമിച്ചിട്ടുണ്ടെന്നും തട്ടേക്കാട് പക്ഷി സങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ സി റ്റി ഔസേഫ് കോതമംഗലം വാര്‍ത്തയോട് പറഞ്ഞു.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.