Connect with us

Hi, what are you looking for?

AGRICULTURE

ആഫ്രിക്കൻ ഒച്ചിൻ്റെ ആക്രമണം; സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത് വിദഗ്ദ്ധ സംഘം.

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ കടുത്ത ആക്രമണം ഉണ്ടായി എന്ന വിവരം കിട്ടിയതോടനുബന്ധിച്ചാണ് കാർഷിക സർവ്വകലാശാല ഓടക്കാലി സുഗന്ധതൈല – ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും, കോതമംഗലം കാർഷിക വിജ്ഞാന കേന്ദ്രം പ്രതിനിധിയുമായ ഡോ. കെ.തങ്കമണിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം രാമല്ലൂർ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലെ ഒച്ചിൻ്റെ ആക്രമണം നേരിട്ടു വിലയിരുത്തി. കപ്പിലാം വീട്ടിൽ സാജുവിൻ്റെ വാഴക്കൃഷി, കാർമലൈറ്റ് കോൺവെൻ്റ് പരിസരത്തെ ചേന, മഞ്ഞൾ, വാഴ, പുഷ്പകൃഷി തുടങ്ങിയവയിലെല്ലാം ഒച്ചിൻ്റെ കടുത്ത ആക്രമണം കണ്ടെത്തി.

പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗ്ഗങ്ങളാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്. മുനിസിപ്പാലിറ്റിയുമായി ഒത്തു ചേർന്ന് തൊഴിലുറപ്പു മേഖല, സന്നദ്ധ സംഘടനകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ,യുവജന സംഘടനകൾ തുടങ്ങിയവരെ ബന്ധപ്പെടുത്തി സാമൂഹിക അടിസ്ഥാനത്തിലുള്ള നിയന്ത്രണത്തിനാവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുന്നതാണന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു അറിയിച്ചു. നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ പ്രദേശത്തെ എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്നും, ഒച്ചിൻ്റെ സാന്നിദ്ധ്യം എവിടെ കണ്ടാലും ഉടൻ തന്നെ ബന്ധപ്പെട്ട കൃഷിഭവനിലോ ജനപ്രതിനിധികളെയോ അറിയിക്കണമെന്നും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.

മുനിസിപ്പൽ കൗൺസിലർ അഡ്വ: ജോസ് വർഗ്ഗീസ്, ഓടാക്കാലി ഗവേഷണ കേന്ദ്രത്തിലെ ലാബ് അസിസ്റ്റൻറ് അബിൻസ് എസ് സിദ്ധിക്ക്, കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഇ.പി. സാജു തുടങ്ങിയവർ കൂടാതെ സമീപ പ്രദേശത്തെ കർഷകരും വിദഗ്ദ സംഘത്തോടൊപ്പം ചേർന്നു. സംഘം താഴെപ്പറയുന്ന നിർദേശങ്ങൾ നല്കി. തുടർച്ചയായി മഴയുള്ള ഈ സാഹചര്യത്തിൽ ഇതു വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രതിരോധ മാർഗ്ഗങ്ങൾ കൂട്ടായി ചെയ്യുന്നതു വഴിമാത്രം നിയന്ത്രണം സാധിക്കുകയുള്ളൂ.
ഈർപ്പവും തണലും കൂടുതലുള്ള സ്ഥലങ്ങളിലാണ് ഒച്ചുകൾ കൂട്ടത്തോടെ ഉണ്ടാവുക. തോട്ടം പരിപാലനവും കളനിയന്ത്രണവും കൃത്യമായി ചെയ്യേണ്ടതാണ്.
*മണ്ണിൽ മുട്ടയിടു പെരുകുന്നതു കൊണ്ടാണ് ഒച്ചുകൾ നിയന്ത്രണാതീതമായി വർദ്ധിക്കാൻ കാരണം. നന കുറയ്ക്കുകയും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കുകയും വേണം.
*സന്ധ്യ കഴിഞ്ഞ് പുറത്തു വരുന്ന ഇവയെ ശേഖരിച്ച് 20%. ഉപ്പുവെള്ളത്തിൽ (ഉപ്പ് 200 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) ഇട്ടോ, 5% വീര്യമുള്ള ( 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ)
തുരിശ് ലായനിയിൽ ഇട്ടോ നശിപ്പിക്കേണ്ടതാണ്.
* നനഞ്ഞ ചണച്ചാക്കുകൾ ഇട്ട് അതിലേക്ക് ആകർഷിക്കപ്പെടുന്നവയെ ഉപ്പുവെള്ളം / തുരിശു ലായനി ഉപയോഗിച്ച് നശിപ്പിക്കാം. *കാബേജ് ഇല, പപ്പായ ഇല, തണ്ട്, പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയവ നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം പുളിപ്പിച്ച ശേഷം അതിൽ ആകർഷിക്കപ്പെടുന്ന ഒച്ചുകളെ കൂട്ടായി ശേഖരിച്ച് നശിപ്പിക്കാം.
*മൺചട്ടിയിൽ 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, 5 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ കുറച്ച് വെള്ളം ചേർത്തിളക്കി കുഴമ്പു രൂപത്തിൽ ഒരു ദിവസം പുളിപ്പിച്ച ശേഷം വച്ചാൽ ഒച്ചുകൾ ഈ കെണിയിലേക്ക് ആകർഷിക്കപ്പെട്ട് ചത്തുപോവും. ഇതേ ലായനി മണ്ണിൽ ഒരടി ആഴത്തിൽ കുഴിയെടുത്ത് അതിൽ ഇടുകയും ചെയ്യാം.
*ഒരടി ആഴത്തിൽ കുഴിയെടുത്ത് അതിൽ ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ അവശിഷ്ടങ്ങളും ശർക്കരയും യീസ്റ്റും ചേർത്ത് ഇട്ടാൽ ഒച്ചുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുകയും രാവിലെ കുഴിയിൽ തുരിശിട്ട് ഒച്ചുകളെ നശിപ്പിക്കുകയും ചെയ്യാം.
*കൃഷിയിടത്തിനു ചുറ്റുമായി തുരിശു പൊടി, ബോറാക്സ് പൗഡർ, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ വിതറി ഒച്ചുകളെ അകറ്റി നിർത്താം.
* 2 % വീര്യത്തിൽ കാപ്പിപ്പൊടി വെളുത്തുള്ളി സത്ത്, ചെടികൾക്കു ചുറ്റും നനയാത്ത അറക്കപ്പൊടി, കുമ്മായം, ചാരം, തുരിശ്, സൂപ്പർ ഫോസ്ഫേറ്റ് വളം എന്നിവ ഇടുന്നതും ഒച്ചിനെ അകറ്റാൻ സഹായിക്കും.
*50 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കൃഷിയിടത്തിനു ചുറ്റും ഒഴിക്കുന്നത് ഒച്ചുകൾ തോട്ടത്തിൽ കടക്കാതിരിക്കാൻ സഹായിക്കും.
*കോപ്പർ ഓക്സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ എന്ന നിരക്കിൽ വെള്ളത്തിൽ കലക്കി തളിക്കാം. (വെള്ളരിവർഗ്ഗം, നെല്ല് എന്നിവയിൽ തളിക്കരുത്). പുകയില 30 ഗ്രാം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചത് 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതുമായി ചേർത്ത് വിളകളിൽ തളിക്കാം.
*വേനൽക്കാലത്താണ് കെണി ഉപയോഗിച്ചുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഏറ്റവും എളുപ്പം. *അനിയന്ത്രിതമായ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാത്രം കൃഷിഭവനുമായി ബസപ്പെട്ട് രാസകീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. *പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗ്ഗങ്ങളാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്.

You May Also Like

CHUTTUVATTOM

കോതമംഗലം: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ, രണ്ടു കൂട്ടാളികളെ എറണാകുളത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സ്വദേശികളായ എടക്കാട് ഉസ്സൈന്‍മുക്ക് ബീവീസ് വീട്ടില്‍...

CHUTTUVATTOM

കോതമംഗലം : പാലമറ്റം – ആവോലിച്ചാൽ റോഡിൽ സ്വകാര്യവ്യക്തികൾ തീറ്റാൻ വിടുന്ന കന്നുകാലികൾ അപകടക്കെണിയാകുന്നു. സ്ഥിരം റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനങ്ങള്‍ക്കും കാൽനടക്കാർക്കും ഭീക്ഷണിയായി മാറിയിരിക്കുകയാണ്. ഉടമസ്ഥര്‍ കന്നുകാലികളെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണ്. പാലമറ്റം...

CHUTTUVATTOM

കോതമംഗലം: തങ്കളം ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ച് രണ്ട് മാസം പിന്നിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ നടപടിയുണ്ടായത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ ഫെസ്റ്റിവലിന്റെ ഭാഗമായി തട്ടേക്കാട് മിനി സ്വിറ്റ്സർലാൻ്റിൽ സംഘടിപ്പിച്ച ഷൂട്ട് ദ റെയിൻ പെനാൽറ്റി ഷൂട്ട് മത്സരത്തിൽ ഉരുളൻതണ്ണി ഫ്രണ്ട്സ് ക്ലബ്ബിന് കിരീടം.മഴയും കായിക ആവേശവും ഇഴചേർന്ന മത്സരത്തിൽ 16...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി അര്‍ജുന്‍ ആയങ്കി. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കി എന്നും ഇനി മുകളില്‍ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അര്‍ജുന്റെ...

CHUTTUVATTOM

ഊന്നുകല്‍: പുരയിടത്തില്‍ (പടിഞ്ഞാറേടത്ത്) തോമസ് മാത്യു (തൊമ്മച്ചന്‍-77) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളിയില്‍. ഭാര്യ: സെലിന്‍ തോമസ് പൂവത്തോട് കട്ടയ്ക്കല്‍ കുടുംബാഗം. മക്കള്‍: സി. നിഖില...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. സയന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ജെ. ജാസി ഉദ്ഘാടനം ചെയ്തു. സയന്‍സ് ഫോറം ജോയിന്റ് കോര്‍ഡിനേറ്റര്‍ ഡോ. മീഗിള്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടാതി പാലത്തിങ്കല്‍ പുത്തന്‍പുര നൈസാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി ഒമ്പതോടെയാണ് മോഷണ...

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിലും എത്തി കപ്പക്കൊമ്പൻ നാശം വരുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കപ്പ കൃഷിയാണ് കപ്പ കൊമ്പന്‍ തി്ന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പാറക്കല്‍ സെയ്തുമുഹമ്മദിന്‍റേയും താഴത്തേക്കുടി ശങ്കരന്‍റേയും കപ്പ...

error: Content is protected !!