Connect with us

Hi, what are you looking for?

AGRICULTURE

ആഫ്രിക്കൻ ഒച്ചിൻ്റെ ആക്രമണം; സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത് വിദഗ്ദ്ധ സംഘം.

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ കടുത്ത ആക്രമണം ഉണ്ടായി എന്ന വിവരം കിട്ടിയതോടനുബന്ധിച്ചാണ് കാർഷിക സർവ്വകലാശാല ഓടക്കാലി സുഗന്ധതൈല – ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും, കോതമംഗലം കാർഷിക വിജ്ഞാന കേന്ദ്രം പ്രതിനിധിയുമായ ഡോ. കെ.തങ്കമണിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം രാമല്ലൂർ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലെ ഒച്ചിൻ്റെ ആക്രമണം നേരിട്ടു വിലയിരുത്തി. കപ്പിലാം വീട്ടിൽ സാജുവിൻ്റെ വാഴക്കൃഷി, കാർമലൈറ്റ് കോൺവെൻ്റ് പരിസരത്തെ ചേന, മഞ്ഞൾ, വാഴ, പുഷ്പകൃഷി തുടങ്ങിയവയിലെല്ലാം ഒച്ചിൻ്റെ കടുത്ത ആക്രമണം കണ്ടെത്തി.

പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗ്ഗങ്ങളാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്. മുനിസിപ്പാലിറ്റിയുമായി ഒത്തു ചേർന്ന് തൊഴിലുറപ്പു മേഖല, സന്നദ്ധ സംഘടനകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ,യുവജന സംഘടനകൾ തുടങ്ങിയവരെ ബന്ധപ്പെടുത്തി സാമൂഹിക അടിസ്ഥാനത്തിലുള്ള നിയന്ത്രണത്തിനാവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുന്നതാണന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു അറിയിച്ചു. നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ പ്രദേശത്തെ എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്നും, ഒച്ചിൻ്റെ സാന്നിദ്ധ്യം എവിടെ കണ്ടാലും ഉടൻ തന്നെ ബന്ധപ്പെട്ട കൃഷിഭവനിലോ ജനപ്രതിനിധികളെയോ അറിയിക്കണമെന്നും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.

മുനിസിപ്പൽ കൗൺസിലർ അഡ്വ: ജോസ് വർഗ്ഗീസ്, ഓടാക്കാലി ഗവേഷണ കേന്ദ്രത്തിലെ ലാബ് അസിസ്റ്റൻറ് അബിൻസ് എസ് സിദ്ധിക്ക്, കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഇ.പി. സാജു തുടങ്ങിയവർ കൂടാതെ സമീപ പ്രദേശത്തെ കർഷകരും വിദഗ്ദ സംഘത്തോടൊപ്പം ചേർന്നു. സംഘം താഴെപ്പറയുന്ന നിർദേശങ്ങൾ നല്കി. തുടർച്ചയായി മഴയുള്ള ഈ സാഹചര്യത്തിൽ ഇതു വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രതിരോധ മാർഗ്ഗങ്ങൾ കൂട്ടായി ചെയ്യുന്നതു വഴിമാത്രം നിയന്ത്രണം സാധിക്കുകയുള്ളൂ.
ഈർപ്പവും തണലും കൂടുതലുള്ള സ്ഥലങ്ങളിലാണ് ഒച്ചുകൾ കൂട്ടത്തോടെ ഉണ്ടാവുക. തോട്ടം പരിപാലനവും കളനിയന്ത്രണവും കൃത്യമായി ചെയ്യേണ്ടതാണ്.
*മണ്ണിൽ മുട്ടയിടു പെരുകുന്നതു കൊണ്ടാണ് ഒച്ചുകൾ നിയന്ത്രണാതീതമായി വർദ്ധിക്കാൻ കാരണം. നന കുറയ്ക്കുകയും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കുകയും വേണം.
*സന്ധ്യ കഴിഞ്ഞ് പുറത്തു വരുന്ന ഇവയെ ശേഖരിച്ച് 20%. ഉപ്പുവെള്ളത്തിൽ (ഉപ്പ് 200 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) ഇട്ടോ, 5% വീര്യമുള്ള ( 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ)
തുരിശ് ലായനിയിൽ ഇട്ടോ നശിപ്പിക്കേണ്ടതാണ്.
* നനഞ്ഞ ചണച്ചാക്കുകൾ ഇട്ട് അതിലേക്ക് ആകർഷിക്കപ്പെടുന്നവയെ ഉപ്പുവെള്ളം / തുരിശു ലായനി ഉപയോഗിച്ച് നശിപ്പിക്കാം. *കാബേജ് ഇല, പപ്പായ ഇല, തണ്ട്, പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയവ നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം പുളിപ്പിച്ച ശേഷം അതിൽ ആകർഷിക്കപ്പെടുന്ന ഒച്ചുകളെ കൂട്ടായി ശേഖരിച്ച് നശിപ്പിക്കാം.
*മൺചട്ടിയിൽ 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, 5 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ കുറച്ച് വെള്ളം ചേർത്തിളക്കി കുഴമ്പു രൂപത്തിൽ ഒരു ദിവസം പുളിപ്പിച്ച ശേഷം വച്ചാൽ ഒച്ചുകൾ ഈ കെണിയിലേക്ക് ആകർഷിക്കപ്പെട്ട് ചത്തുപോവും. ഇതേ ലായനി മണ്ണിൽ ഒരടി ആഴത്തിൽ കുഴിയെടുത്ത് അതിൽ ഇടുകയും ചെയ്യാം.
*ഒരടി ആഴത്തിൽ കുഴിയെടുത്ത് അതിൽ ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ അവശിഷ്ടങ്ങളും ശർക്കരയും യീസ്റ്റും ചേർത്ത് ഇട്ടാൽ ഒച്ചുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുകയും രാവിലെ കുഴിയിൽ തുരിശിട്ട് ഒച്ചുകളെ നശിപ്പിക്കുകയും ചെയ്യാം.
*കൃഷിയിടത്തിനു ചുറ്റുമായി തുരിശു പൊടി, ബോറാക്സ് പൗഡർ, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ വിതറി ഒച്ചുകളെ അകറ്റി നിർത്താം.
* 2 % വീര്യത്തിൽ കാപ്പിപ്പൊടി വെളുത്തുള്ളി സത്ത്, ചെടികൾക്കു ചുറ്റും നനയാത്ത അറക്കപ്പൊടി, കുമ്മായം, ചാരം, തുരിശ്, സൂപ്പർ ഫോസ്ഫേറ്റ് വളം എന്നിവ ഇടുന്നതും ഒച്ചിനെ അകറ്റാൻ സഹായിക്കും.
*50 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കൃഷിയിടത്തിനു ചുറ്റും ഒഴിക്കുന്നത് ഒച്ചുകൾ തോട്ടത്തിൽ കടക്കാതിരിക്കാൻ സഹായിക്കും.
*കോപ്പർ ഓക്സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ എന്ന നിരക്കിൽ വെള്ളത്തിൽ കലക്കി തളിക്കാം. (വെള്ളരിവർഗ്ഗം, നെല്ല് എന്നിവയിൽ തളിക്കരുത്). പുകയില 30 ഗ്രാം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചത് 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതുമായി ചേർത്ത് വിളകളിൽ തളിക്കാം.
*വേനൽക്കാലത്താണ് കെണി ഉപയോഗിച്ചുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഏറ്റവും എളുപ്പം. *അനിയന്ത്രിതമായ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാത്രം കൃഷിഭവനുമായി ബസപ്പെട്ട് രാസകീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. *പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗ്ഗങ്ങളാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ കാട്ടാന ശല്യം രൂക്ഷം. ചെമ്പന്‍കുഴി വാട്ടർ അതോരിറ്റി പമ്പ് ഹൗസ് പരിസരത്ത് ദിവസങ്ങളായി നാല് ആനകളുടെ സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ രണ്ട് കൊമ്പനാനകള്‍ എത്തി...

NEWS

കോതമംഗലം: കോട്ടപടി മാർ ഏലിയാസ് കോളേജിലെ മാർ അത്തനേഷ്യസ് ലൈബ്രറി, എൻ.എസ്.എസ് യൂണിറ്റ് , റീഡിംഗ് ക്ലബ്, ലിറ്റററി ഫോറം, ഇംഗ്ലീഷ് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിൻ്റെ ഭാഗമായി മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിൽ...

NEWS

കോതമംഗലം: കീരംപാറ സഹകരണ ബാങ്കിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും സർവ്വിസിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫ് അംഗത്തിന് യാത്രയയപ്പും നൽകി.ഷിബു...

NEWS

കോതമംഗലം:പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്ക് സാംസ്‌കാരിക സംഘടനകൾ മുൻഗണന നൽകണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു.കോതമംഗലം ഫാസിന്റെ നാൽപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോയ് മാത്യു.കുട്ടികൾക്ക് ദിശാബോധവും ജീവിതത്തിലുടനീളം...

NEWS

കോതമംഗലം: ആർജെഡി കോതമംഗലം നിയോജകമണ്ഡലം സമ്മേളനം നടത്തി.ജില്ലാ പ്രസിഡന്റ് അഷറഫ് ചെങ്ങമനാട് ഉദ്ഘാടനം ചെയ്യ്തു. സാജൻ അമ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജൂബി എം വർഗീസ്,ജില്ലാ സെക്രട്ടറി ജോസ് പുത്തൻവീടൻ,ജില്ലാ...

NEWS

കോതമംഗലം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹൈജീൻ മോണിറ്ററിംഗ് സ്ക്വാഡ് കോതമംഗലത്ത് പരിശോധന നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

NEWS

കോതമംഗലം:  ജാതിയുടെയും മതത്തിന്റെയും അതിരുകൾ മറികടന്ന് ജീവിതപങ്കാളികളായവരാണ് ചേലാട് തുമ്പ്രത്തുകുടി ശിവനും, ഷാൻ്റിയും. 42 വർഷങ്ങൾക്ക് മുൻപ് എടുത്ത ആ തീരുമാനം ഇന്നും അഭിമാനത്തോടെയാണ് ഇവർ ഓർത്തെടുക്കുന്നത്. മതേതര ജീവിതം നൽകിയ സംതൃപ്തിയും...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലായി ഭീതി പരത്തിയ കാട്ടാനയുടെ മരണം Septicemia എന്ന ഗുരുതര അണുബാധ മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറി പ്രൊഫ. എം.പി. വർഗീസിന്റെ 104-ാം ജന്മവാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായ അനുസ്മരണ സമ്മേളനം, ബസേലിയോസ് പൗലോസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല...

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളില്‍ ജനവാസമേഖലയിലും സ്‌കൂള്‍ പരിസരങ്ങളിലും ഇറങ്ങി ജനങ്ങളില്‍ ഭീതി പരത്തിയ കാട്ടാന ചെരിഞ്ഞത് ‘സെപ്റ്റിസീമിയ’ എന്ന അണുബാധ മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ 5 മുതല്‍ പ്രദേശത്ത് ആശങ്ക...

error: Content is protected !!