NEWS
കോതമംഗലം ടൗണിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍ 2 കോടി 27 ലക്ഷത്തി അറുപതിനായിരം രൂപയുടെ പദ്ധതി നടപ്പിലാക്കും :മന്ത്രി കെ കൃഷ്ണന്‍കുട്ടി

കോതമംഗലം : കോതമംഗലം ടൗണിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍ 2 കോടി 27 ലക്ഷത്തി അറുപതിനായിരം രൂപചിലവഴിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു . ആന്റണി ജോണ്‍ എം എല്‍ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത് .കോതമംഗലത്ത് അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സഭയില്‍ ശ്രദ്ധയില്‍കൊണ്ടുവന്നു . നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും , നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും ആതുരാലയങ്ങളുമുള്‍പ്പെടെ ,നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം പട്ടണത്തില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു . പ്രകൃതിക്ഷോഭം പോലുള്ള പ്രതികൂലസാഹചര്യങ്ങളില്‍ വൈദ്യുതി തടസ്സത്തിന്റെ കാലദൈര്‍ഘ്യം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ടി സാഹചര്യങ്ങളില്‍ വൈദ്യുതിബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാറുണ്ട്. കോതമംഗലം ടൗണ്‍ മേഖലയില്‍ വൈദ്യുതി ബന്ധം മെച്ചപ്പെടുത്തുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമായി കെ.എസ്.ഇ.ബി.എല്‍-ന്റെ ദ്യുതി -1, ആര്‍ഡിഎസ്എസ് ഫെയ്‌സ് കക പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രൊപ്പോസലുകള്‍ ആവിഷ്‌കരിച്ചിട്ടുള്ളതാണ്. ടി പദ്ധതികളുടെ ആവശ്യകതയും വിശദാംശങ്ങളും ചുവടെ ചേര്‍ക്കുന്നു. നിലവില്‍ കോതമംഗലം 220 കെ.വി സബ് സ്റ്റേഷനില്‍ നിന്നും കോഴിപ്പിള്ളി, കവളങ്ങാട്, ടൗണ്‍ എന്നീ മൂന്നു 11 കെ.വി ഫീഡറുകള്‍ ഏകദേശം 450 മീറ്ററോളം ഒരേ പോസ്റ്റുകളിലൂടെയാണ് വലിച്ചിരിക്കുന്നത്. ശേഷം ഏകദേശം കിലോമീറ്ററോളം കോഴിപ്പിള്ളി, ടൗണ്‍ ഫീഡറുകളും ഒരേ പോസ്റ്റുകളിലൂടെ കടന്നു വരുന്നുണ്ട്. ഇക്കാരണത്താല്‍ ഈ സ്ഥലങ്ങളില്‍, ഇതില്‍ ഏതു ഫീഡറിന് കംപ്ലൈന്റ് വന്നാലും 3 ഫീഡറുകളും പെര്‍മിറ്റ് എടുക്കേണ്ട സാഹചര്യമുണ്ട്. ഇത് ഒഴിവാക്കുന്നതിനായി കോഴിപ്പിള്ളി ഫീഡര്‍ ഹൈറേഞ്ച് ജംഗ്ഷന്‍ വരെയും, കവളങ്ങാട് ഫീഡര്‍ അരമനപ്പടി വരെയും മൊത്തം 5.15 കെ.എം ദൂരം യു.ജി കേബിള്‍ സ്ഥാപിക്കുന്ന പ്രവൃത്തി, ഹൈറേഞ്ച് ജംഗ്ഷനിലും, കോഴിപ്പിള്ളി ജംഗ്ഷനിലും ആര്‍.എം.യു സ്ഥാപിക്കുന്ന പ്രവൃത്തി എന്നിവക്കായി ആകെ 2,27,60,000/ രൂപയുടെ പ്രവൃത്തികള്‍ ദ്യുതി-1 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റോഡ് കട്ടിങ് അനുമതി ലഭിക്കാത്തതിനാല്‍ നടപ്പിലാക്കുവാനായില്ല. ആകയാല്‍ കോതമംഗലം 220 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നും എന്‍.എച്ച് വരെയുള്ള ആദ്യ 450 മീറ്റര്‍ ഭാഗം ഒഴിവാക്കി ടി പദ്ധതി നടപ്പിലാക്കുവാനായി, ജണഉ -യുടെയും കോതമംഗലം മുനിസിപ്പാലിറ്റിയുടെയും അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് മേല്‍ പ്രവൃത്തി പുനരാരംഭിക്കാവുന്നതാണ്.സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ഡിഎസ്എസ് ഫെയ്‌സ് കക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യ 450 മീറ്റര്‍ ഭാഗത്ത്, 3 ഫീഡറുകളും ഒരുമിച്ചു ഓഫ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഹൈ ടെന്‍ഷന്‍ ഏരിയല്‍ ബഞ്ചഡ് കേബിള്‍ സ്ഥാപിക്കുന്ന പ്രൊപ്പോസല്‍ ബോര്‍ഡ് പരിശോധിച്ചു വരുന്നു. ഈ പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ കോതമംഗലം ടൗണിലെ വൈദ്യുതി തടസ്സങ്ങള്‍ വളരെയധികം കുറയ്ക്കുവാന്‍ സാധിക്കുന്നതാണ് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS14 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു