Connect with us

Hi, what are you looking for?

NEWS

കേരളത്തെ നടുക്കിയ ആദ്യ പ്രളയത്തിന് 100 വയസ്

ലത്തീഫ് കുഞ്ചാട്ട്

കോതമംഗലം: കേരളത്തെ നടുക്കിയ ആദ്യ പ്രളയത്തിന് 100 തികയുന്നു.. 1924 ജൂലൈ മാസം 17 നായിരുന്നു
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ വൻദുരന്തം ഉണ്ടായത്. കൊല്ലവർഷം 1099 ൽ ഉണ്ടായ ഈ വെള്ളപൊക്കത്തെ 99 ലെ പ്രളയ എന്നാണ് പഴമക്കാർ വിശേഷിപ്പിക്കുന്നത്.ഈ ദുരന്തം അന്ന് ഏറ്റവും കൂടുതൽ ബാധിച്ചത് മൂന്നാറിനെ ആയിരുന്നു. ഒപ്പം കേരളത്തിലെ ഏറ്റവും വലിയ നദിയായ
പെരിയാർ ഒഴുകി കടലിൽ എത്തുന്നതു വരെയുള്ള ഭാഗങ്ങളിലും ഈ പ്രളയം അക്കാലത്ത് വലിയ ദുരന്തമാണ് വിതച്ചത്.ബ്രട്ടീഷുകാരുടെ വളരെ കാലത്തെ ശ്രമഫലമായി പൂർത്തിയാക്കിയ നിരവധി നിർമ്മിതികൾ ഈ പ്രളയം തകർത്തെറിഞ്ഞതായാണ് ചരിത്രം പറയുന്നത്.ബ്രട്ടീഷ് അധിനിവേശ കാലത്ത് സായിപ്പൻമാർ വിവിധ മേഖലയിലുള്ള മൂന്നാറിന്റെ
വിപുലമായ
സാധ്യതകൾ മനസിലാക്കുകയായിരുന്നു.

ഇതേ തുടർന്ന് 1857 ൽ
മൺറോ സായിപ്പ് പൂഞ്ഞാർ രാജാവിൽ നിന്നും
227 ചതുരശ്രമൈൽ പ്രദേശങ്ങൾ വിലക്കു വാങ്ങി കണ്ണൻ തേവൻ മലകളിൽ ആധിപത്യ സ്ഥാപിക്കുകയും വിവിധ കൃഷികളിൽ പരീക്ഷണം നടത്തുകയും ചെയ്തു.തുടർന്നാണ് സായിപ്പൻമാർ കണ്ണൻ തേവൻ മലനിരകളിൽ പൂർണ്ണമായും തേയില കൃഷി പ്രാമുഖ്യം നൽകുന്നത്.
തേയില കൃഷി വ്യാപിപ്പിച്ചതോടെ ഫാക്ടറികൾ,തൊഴിലാളികൾക്കുള്ള ലയങ്ങൾ, സ്കൂളുകൾ,
ബംഗ്ലാവുകൾ, കച്ചവട സ്ഥാപനങ്ങൾക്കുള്ള കെട്ടിടങ്ങളും ഡിസ്പെൻസറികൾ, റോഡുകൾ തുടങ്ങിയയും മൂന്നാറിൽ പൂർത്തിയാക്കി.തേയില കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള വൈദുതി അവർ വെള്ളത്തിൽ നിന്നും ഉൽപ്പദിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ഈ പ്രദേശം ഭാവിയിലെ വലിയ പ്രതീക്ഷയാണന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ മൂന്നാറിന്റെ വികസനം ധൃതഗതിയിലാക്കുകയാണ് പിന്നീട് ചെയ്തത്.മൂന്നാറിൽ
നിന്നും തേയില കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യത്തിനായി റോഡിന്റെ നിർമ്മാണമാണത്തിനാണ് തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇപ്പോഴത്തെ പഴയ
മൂന്നാർ എന്ന ഭാഗത്ത് അക്കാലത്ത് നല്ലെരു പട്ടണം തന്നെ സായിപ്പൻമാർ രൂപപ്പെടുത്തിയിരുന്നു. ഇവിടെ വിനോദത്തിനായി കുതിരപന്തയ മൈതാനം, ക്ലബ്ബുകൾ, വാഹനങ്ങളുടെ അറ്റകുറ്റ നിർമ്മാണങ്ങൾക്കായി വർക്ക്ഷോപ്പുകൾ
തുടങ്ങിയവയും ഇവിടെ പൂർത്തിയാക്കുയും ചെയ്തു.ഗതാഗത ആവശ്യത്തിനും ചരക്ക് നീക്കത്തിനും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കു മായി മൂന്നാർ – കുണ്ടള റെയിൽവേ, റോപ്പ് വേയും പൂർത്തിയാക്കി കൊണ്ട് മൂന്നാറിന്റെ വലിയ വികസനമാണ് ഇംഗ്ലീഷുകാർ അന്ന് യാഥാർത്യമാക്കിയത്. എന്നാൽ 1924 ലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ബ്രട്ടീഷുകാർ രൂപപ്പെടുത്തിയ പട്ടണവും മറ്റ് മുഴുവൻ സൗകര്യങ്ങളും ഒലിച്ച് പോകു യായിരുന്നു. അന്ന് ജൂൺ – ജൂലൈ മാസത്തിൽ 485 സെന്റീമീറ്റർ മഴ മൂന്നാറിൽ പെയ്തതാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രളയത്തിൽ മൂന്നാർ ഹെഡ് വർക്സ്സ്സ്സ്സ്സ്സ്സ് ഡാമിന്റെ ഭാഗത്ത് ഇരുനൂർ ഏക്കറിലേറെ കൃഷിഭൂമി ഒലിച്ചുപോയതായും ചരിത്രത്തിലുണ്ട്.ഇതോടെപ്പമാണ് കോതമംഗലം, തട്ടേക്കാട്, പെരുമ്പൻ കുത്ത് വഴിയുള്ള പഴയ ആലുവ – മൂന്നാർ രാജപാതയും തകർന്നത്. അതിന് ശേഷമാണ് കോതമംഗലം, നേര്യമംഗലം, അടിമാലി വഴിയുള്ള ഇപ്പോഴത്തെ റോഡ് നിർമ്മിക്കപ്പെട്ടത്. 1924 വെള്ളപൊക്ക ദുരന്തത്തിൽ നിന്നുമാണ് ഇന്ന് കാണുന്ന മൂന്നാറിലേക്കുള്ള രംഗ പ്രവേശം. അന്ന് ഇവിടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തായി കരാർ എടുത്ത് ശ്രീലങ്കയിൽ നിന്നെത്തിയ
മരക്കാർ ആന്റ് കമ്പനിയായിരുന്നു.പുതിയ പട്ടണം പൂർത്തിയായപ്പോൾ അവരാണ് പഴയ പട്ടണത്തെ പഴയ മൂന്നാർ എന്നും പുതിയ പട്ടണത്തെ പുതിയ മൂന്നാർ എന്ന് വിളിച്ച് തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്. 1924 ജൂലൈ മാസത്തിലെ പഴയവെള്ളപൊക്കത്തെ ഓർമ്മിപ്പിക്കും വിധമായിരുന്നു കഴിഞ്ഞ ജൂലൈ മാസത്തിൽ മഴയുടെ രൂപത്തിൽ
പ്രളയമെത്തിയത്.സാധാരണയായാ മൂന്നാറിൽ പെയ്യുന്നത് 400-450 സെന്റീമീറ്റർ മഴയാണ് ലഭിക്കുന്നത്. എന്നാൽ എല്ലാ കണക്കുകളെയും തെറ്റിച്ചുള്ള മഴയായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായത്.100 വർഷം മുൻമ്പ് കേരളത്തെ തന്നെ നടുക്കിയ അത്തരത്തിലുള്ള ഒരു പ്രളയം ഉണ്ടാകാതിരുന്നങ്കിൽ ബ്രട്ടീഷ് സാങ്കേതിവിദ്യയിൽ പൂർത്തിയാക്കായ മനോഹരമായ പട്ടണമാക്കി സായിപ്പൻമാർ മൂന്നാറിനെ മാറ്റുമായിരുന്നുവെന്ന വിലയിരുത്തലും ചരിത്രനിരീക്ഷകർക്കിടയിൽ ഉണ്ട്. 1924 ലെ വെള്ളം പൊക്കം കണ്ടിട്ടുള്ള ആരങ്കിലും ഇന്ന്
അപൂർവ്വമായേ ജീവിച്ചിരിപ്പുണ്ടാകൂ.എന്നാൽ പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള ആ പ്രളയത്തി ന്റെ ഭീകരത ഓർമ്മയിൽ വളരെ ഭീതിയാണ് ജനങ്ങൾക്ക് നൽകുന്നത്.

You May Also Like

NEWS

കോതമംഗലം: മലങ്കര യാക്കോബായ സുറിയാനിസഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് ജോസഫ് ബാവയ്ക്ക് കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സ്വീകരണം. കോതമംഗലം,...

NEWS

കോതമംഗലം: കെ എസ് ആർ ടി സി ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയും, കണ്ണട വിതരണവും സംഘടിപ്പിച്ചു. കോതമംഗലം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നടന്ന നേത്ര...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിൽ 2 ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 250 മീറ്റർ നീളത്തിൽ...

NEWS

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന് മുമ്പില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്ന് ചക്ക തിന്നാന്‍ എത്തിയതാണ് ആന. സമീപത്തെ കൃഷിയിടത്തെ വാഴകളും ആന...

NEWS

കോതമംഗലം: അപകടങ്ങള്‍ പതിവായതോടെ നേര്യമംഗലം-ഇടുക്കി റോഡിലെ അപകട വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുന്പ് റോഡ് നവീകരണം നടത്തിയെങ്കിലും കൊടുംവളവുകളൊന്നും നേരെയാക്കിയില്ല. റോഡിന്റെ വീതി കുറവും...

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

NEWS

കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ...

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

error: Content is protected !!