Connect with us

Hi, what are you looking for?

NEWS

കേരളത്തെ നടുക്കിയ ആദ്യ പ്രളയത്തിന് 100 വയസ്

ലത്തീഫ് കുഞ്ചാട്ട്

കോതമംഗലം: കേരളത്തെ നടുക്കിയ ആദ്യ പ്രളയത്തിന് 100 തികയുന്നു.. 1924 ജൂലൈ മാസം 17 നായിരുന്നു
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ വൻദുരന്തം ഉണ്ടായത്. കൊല്ലവർഷം 1099 ൽ ഉണ്ടായ ഈ വെള്ളപൊക്കത്തെ 99 ലെ പ്രളയ എന്നാണ് പഴമക്കാർ വിശേഷിപ്പിക്കുന്നത്.ഈ ദുരന്തം അന്ന് ഏറ്റവും കൂടുതൽ ബാധിച്ചത് മൂന്നാറിനെ ആയിരുന്നു. ഒപ്പം കേരളത്തിലെ ഏറ്റവും വലിയ നദിയായ
പെരിയാർ ഒഴുകി കടലിൽ എത്തുന്നതു വരെയുള്ള ഭാഗങ്ങളിലും ഈ പ്രളയം അക്കാലത്ത് വലിയ ദുരന്തമാണ് വിതച്ചത്.ബ്രട്ടീഷുകാരുടെ വളരെ കാലത്തെ ശ്രമഫലമായി പൂർത്തിയാക്കിയ നിരവധി നിർമ്മിതികൾ ഈ പ്രളയം തകർത്തെറിഞ്ഞതായാണ് ചരിത്രം പറയുന്നത്.ബ്രട്ടീഷ് അധിനിവേശ കാലത്ത് സായിപ്പൻമാർ വിവിധ മേഖലയിലുള്ള മൂന്നാറിന്റെ
വിപുലമായ
സാധ്യതകൾ മനസിലാക്കുകയായിരുന്നു.

ഇതേ തുടർന്ന് 1857 ൽ
മൺറോ സായിപ്പ് പൂഞ്ഞാർ രാജാവിൽ നിന്നും
227 ചതുരശ്രമൈൽ പ്രദേശങ്ങൾ വിലക്കു വാങ്ങി കണ്ണൻ തേവൻ മലകളിൽ ആധിപത്യ സ്ഥാപിക്കുകയും വിവിധ കൃഷികളിൽ പരീക്ഷണം നടത്തുകയും ചെയ്തു.തുടർന്നാണ് സായിപ്പൻമാർ കണ്ണൻ തേവൻ മലനിരകളിൽ പൂർണ്ണമായും തേയില കൃഷി പ്രാമുഖ്യം നൽകുന്നത്.
തേയില കൃഷി വ്യാപിപ്പിച്ചതോടെ ഫാക്ടറികൾ,തൊഴിലാളികൾക്കുള്ള ലയങ്ങൾ, സ്കൂളുകൾ,
ബംഗ്ലാവുകൾ, കച്ചവട സ്ഥാപനങ്ങൾക്കുള്ള കെട്ടിടങ്ങളും ഡിസ്പെൻസറികൾ, റോഡുകൾ തുടങ്ങിയയും മൂന്നാറിൽ പൂർത്തിയാക്കി.തേയില കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള വൈദുതി അവർ വെള്ളത്തിൽ നിന്നും ഉൽപ്പദിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ഈ പ്രദേശം ഭാവിയിലെ വലിയ പ്രതീക്ഷയാണന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ മൂന്നാറിന്റെ വികസനം ധൃതഗതിയിലാക്കുകയാണ് പിന്നീട് ചെയ്തത്.മൂന്നാറിൽ
നിന്നും തേയില കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യത്തിനായി റോഡിന്റെ നിർമ്മാണമാണത്തിനാണ് തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇപ്പോഴത്തെ പഴയ
മൂന്നാർ എന്ന ഭാഗത്ത് അക്കാലത്ത് നല്ലെരു പട്ടണം തന്നെ സായിപ്പൻമാർ രൂപപ്പെടുത്തിയിരുന്നു. ഇവിടെ വിനോദത്തിനായി കുതിരപന്തയ മൈതാനം, ക്ലബ്ബുകൾ, വാഹനങ്ങളുടെ അറ്റകുറ്റ നിർമ്മാണങ്ങൾക്കായി വർക്ക്ഷോപ്പുകൾ
തുടങ്ങിയവയും ഇവിടെ പൂർത്തിയാക്കുയും ചെയ്തു.ഗതാഗത ആവശ്യത്തിനും ചരക്ക് നീക്കത്തിനും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കു മായി മൂന്നാർ – കുണ്ടള റെയിൽവേ, റോപ്പ് വേയും പൂർത്തിയാക്കി കൊണ്ട് മൂന്നാറിന്റെ വലിയ വികസനമാണ് ഇംഗ്ലീഷുകാർ അന്ന് യാഥാർത്യമാക്കിയത്. എന്നാൽ 1924 ലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ബ്രട്ടീഷുകാർ രൂപപ്പെടുത്തിയ പട്ടണവും മറ്റ് മുഴുവൻ സൗകര്യങ്ങളും ഒലിച്ച് പോകു യായിരുന്നു. അന്ന് ജൂൺ – ജൂലൈ മാസത്തിൽ 485 സെന്റീമീറ്റർ മഴ മൂന്നാറിൽ പെയ്തതാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രളയത്തിൽ മൂന്നാർ ഹെഡ് വർക്സ്സ്സ്സ്സ്സ്സ്സ് ഡാമിന്റെ ഭാഗത്ത് ഇരുനൂർ ഏക്കറിലേറെ കൃഷിഭൂമി ഒലിച്ചുപോയതായും ചരിത്രത്തിലുണ്ട്.ഇതോടെപ്പമാണ് കോതമംഗലം, തട്ടേക്കാട്, പെരുമ്പൻ കുത്ത് വഴിയുള്ള പഴയ ആലുവ – മൂന്നാർ രാജപാതയും തകർന്നത്. അതിന് ശേഷമാണ് കോതമംഗലം, നേര്യമംഗലം, അടിമാലി വഴിയുള്ള ഇപ്പോഴത്തെ റോഡ് നിർമ്മിക്കപ്പെട്ടത്. 1924 വെള്ളപൊക്ക ദുരന്തത്തിൽ നിന്നുമാണ് ഇന്ന് കാണുന്ന മൂന്നാറിലേക്കുള്ള രംഗ പ്രവേശം. അന്ന് ഇവിടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തായി കരാർ എടുത്ത് ശ്രീലങ്കയിൽ നിന്നെത്തിയ
മരക്കാർ ആന്റ് കമ്പനിയായിരുന്നു.പുതിയ പട്ടണം പൂർത്തിയായപ്പോൾ അവരാണ് പഴയ പട്ടണത്തെ പഴയ മൂന്നാർ എന്നും പുതിയ പട്ടണത്തെ പുതിയ മൂന്നാർ എന്ന് വിളിച്ച് തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്. 1924 ജൂലൈ മാസത്തിലെ പഴയവെള്ളപൊക്കത്തെ ഓർമ്മിപ്പിക്കും വിധമായിരുന്നു കഴിഞ്ഞ ജൂലൈ മാസത്തിൽ മഴയുടെ രൂപത്തിൽ
പ്രളയമെത്തിയത്.സാധാരണയായാ മൂന്നാറിൽ പെയ്യുന്നത് 400-450 സെന്റീമീറ്റർ മഴയാണ് ലഭിക്കുന്നത്. എന്നാൽ എല്ലാ കണക്കുകളെയും തെറ്റിച്ചുള്ള മഴയായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായത്.100 വർഷം മുൻമ്പ് കേരളത്തെ തന്നെ നടുക്കിയ അത്തരത്തിലുള്ള ഒരു പ്രളയം ഉണ്ടാകാതിരുന്നങ്കിൽ ബ്രട്ടീഷ് സാങ്കേതിവിദ്യയിൽ പൂർത്തിയാക്കായ മനോഹരമായ പട്ടണമാക്കി സായിപ്പൻമാർ മൂന്നാറിനെ മാറ്റുമായിരുന്നുവെന്ന വിലയിരുത്തലും ചരിത്രനിരീക്ഷകർക്കിടയിൽ ഉണ്ട്. 1924 ലെ വെള്ളം പൊക്കം കണ്ടിട്ടുള്ള ആരങ്കിലും ഇന്ന്
അപൂർവ്വമായേ ജീവിച്ചിരിപ്പുണ്ടാകൂ.എന്നാൽ പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള ആ പ്രളയത്തി ന്റെ ഭീകരത ഓർമ്മയിൽ വളരെ ഭീതിയാണ് ജനങ്ങൾക്ക് നൽകുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ  അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന്...

CHUTTUVATTOM

കീരംപാറ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സർവ്വകക്ഷി യോഗ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും, വൈസ് പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ ഡിഎഫ്ഒ  സൂരജ് ബെൻ ഐഎഫ്എസുമായി കൂടിക്കാഴ്ച നടത്തി. വനമേഖലയിലെ മരം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിൽ യുവതി വീട്ടിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല.ഫോറൻസിക്കും, വിരലടയാള വിദഗ്ദ്ധരും സംഭവം നടന്ന വീട്ടിലെത്തി പരിശോധന തെളിവുകൾ ശേഖരിച്ചു. വ്യാഴാഴ്ച രാതി 8 ഓടെയാണ്...

CHUTTUVATTOM

കോതമംഗലം: മുയൽ കൂട്ടിൽ കയറിയ പെരുപാമ്പിനെ വീട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. കൊള്ളിക്കാട് കൊളാട്ടുകുടി ജോർജിൻ്റെ മുയൽക്കൂട്ടിലാണ് പെരുപാമ്പ് കയറിയത്. രാത്രി മുയലിൻ്റെ കരച്ചിൽ കേട്ട് ശ്രദ്ധിച്ച വീട്ടുകാർ പെരുപാമ്പിനെ കൂട്ടിനകത്ത്...

CRIME

കോതമംഗലം: നങ്ങേലിപ്പടിയിൽ മോഷ്‌ണ പരമ്പര. ഒരാഴ്ചക്കുള്ളിൽ അഞ്ച് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. നങ്ങേലിപ്പടി ജംഗ്ഷനില്‍ എളമ്പ്ര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. പൂട്ട് തകര്‍ത്തശേഷം ഭണ്ഡാരം തുറന്നാണ്പണം മോഷ്ടിച്ചത്. ഒരു മാസം...

CHUTTUVATTOM

കോതമംഗലം :സർക്കാരിന് ഇച്ഛാശക്തി ഉണ്ടെങ്കിൽ കേരളത്തിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മണിക്കൂറുകൾക്കകം പരിഹരിക്കുവാൻ കഴിയുമെന്ന് മുൻ എംഎൽഎ ആന്റണി ജോൺ.കീരംപാറ പഞ്ചായത്തിലെ രൂക്ഷമായ വന്യ മൃഗശല്യത്തിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഎം പുന്നേക്കാട് നടത്തിയ...

CHUTTUVATTOM

കോതമംഗലം: കൊമേഴ്സ് വിഭാഗം അധ്യാപികമാർ ചേർന്ന് രചിച്ച ഇൻറർനാഷണൽ ബിസിനസ് ആൻഡ് ഫിനാൻസ് എന്ന വിഷയത്തിലെ റഫറൻസ് ഗ്രന്ഥം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വൈഫ് ചാൻസലർ ഡോക്ടർ ഡീ മാവൂത്ത് പ്രകാശനം നിർവഹിച്ചു. മാർ...

CHUTTUVATTOM

പൈങ്ങോട്ടൂർ: ചെറുകാട്ട് കുടുംബയോഗത്തിൻ്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.പൈങ്ങോട്ടൂർ സെന്റ് ആന്റണിസ് ഫോറോനാ പള്ളിയിൽ ഫാ.ജോൺ ആനിക്കൊട്ടിലിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും കുടുംബത്തിൽ നിന്ന് മരിച്ചു പോയവർക്കായി പ്രത്യേക പ്രാർത്ഥനയും നടത്തി. തുടർന്ന്...

CHUTTUVATTOM

  കോതമംഗലം: പുരോഗമന കലാസാഹിത്യസംഘം പിണ്ടിമന, കീറമ്പാറ യുണിറ്റ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. പിണ്ടിമന സമ്മേളനം മുത്തംകുഴി കുമാരനാശാന്‍ സ്മാരക ലൈബ്രറി ഹാളില്‍ കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.കെ സുകു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോതമംഗലം ഗവ. എല്‍പി സ്‌കൂളിലേക്ക് സ്റ്റീല്‍ അലമാരയും ആവശ്യമുള്ള പഠനോപകരണങ്ങളും കൈമാറി. ബാങ്ക് പ്രസിഡന്റ് എല്‍ദോസ് പോള്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം....

CHUTTUVATTOM

കോതമംഗലം: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകം സംഘടനയുടെ ഒന്‍പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേയ്ക്ക് വിവിധ ഉപകരണങ്ങള്‍ സംഭവാന ചെയ്തു.ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയില്‍ വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക്കും, വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാതി 8 ഓടെയാണ് വെറ്റിലപ്പാറയിലെ വീട്ടില്‍ സിമി ബിജുവിന് കഴുത്തില്‍ മുറിവേറ്റത്. കയ്യില്‍...

error: Content is protected !!