AGRICULTURE
കുലച്ച വാഴകൾ കാറ്റിൽ നശിച്ചു പോകാതിരിക്കാൻ കാർഷിക ഉപകരണം; യുവ എഞ്ചിനീയർ വികസിപ്പിച്ചെടുത്ത കാർഷിക ഉപകരണത്തിന് പേറ്റന്റ് ലഭിച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ കോഴിക്കോട് സ്വദേശി സംജീദ് സലാം എന്ന യുവ എഞ്ചിനിയർ വികസിപ്പിച്ചെടുത്ത ഉപകരണത്തിന് കേന്ദ്ര സർക്കാറിന്റെ പേറ്റന്റ് ലഭിച്ചു. വാഴ കർഷകർക്ക് ഏറെ ഉപകാരപ്രദമായ ഈ ഉപകരണം കുലച്ച വാഴകൾ കാറ്റിൽ നശിച്ചു പോകാതിരിക്കാൻ സഹായിക്കുന്നതാണ്. 2019 ൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ വികസിപ്പിച്ചെടുത്ത ഈ ഉപകരണം വളരെ വിജയകരമായി പരീക്ഷിച്ചിട്ടുള്ളതാണ്.
വളരെ ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാവുന്ന ഈ ഉപകരണത്തിന് പ്രധാനമായി രണ്ട് ഇരുമ്പ് കമ്പികൾ ഫ്രയിമിന്റെ സഹായത്തോടെ വാഴയിൽ ഘടിപ്പിക്കുകയും വാഴ വളരുന്നതിനനുസരിച്ച് കമ്പികൾ സ്വയം ക്രമീകരിച്ച് വാഴയ്ക്ക് ശക്തമായ രീതിയിൽ ഊന്നൽ നൽകുകയും ചെയ്യുന്നു. കൃഷിക്കാർക്ക് ഈ ഉപകരണം 60-70 രൂപ തോതിൽ നിർമ്മിച്ച് നൽകാവുന്നതാണ്. കോതമംഗലം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മുമ്പാകെ ഈ ഉപകരണം എം. എ കോളേജിൽ നിന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ ഇത് നിർമ്മിച്ച് സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യാൻ കൃഷിവകുപ്പ് എഡിഎ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരള സ്റ്റാർട്ട് അപ്പ് മിഷൻ നടത്തിയ സൂതന സാങ്കേതിക മേഖലയിലെ മത്സരത്തിൽ ഈ ഉപകരണത്തിന് 2 ലക്ഷം രൂപ പാരിതോഷികം ലഭിക്കുകയുണ്ടായി.
ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ സംജീദ് സലാം കോളെജിലെ ജൂനിയർ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി ചേർന്ന് കാർഷിക മേഖലയിലെ പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയെക്കുറിച്ച് കെ എസ് ഐ ഡിസിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തപ്പോൾ മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ ഒരു റൂറൽ ഡവലപ്മെന്റ് സെന്റർ തുടങ്ങുവാനുള്ള സന്നദ്ധത അറിയിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് കൊച്ചിയിലുള്ള കെ എസ് ഐ ഡിസി ഓഫീസും കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കോളേജ് അസ്സോസിയേഷനും കർഷകരും കൈകോർത്തു കൊണ്ട് കോളേജിൽ ഒരു ഇന്നവേഷൻ ഡവലപ്മെൻ സെന്റർ ആരംഭിക്കുന്നതാണ്.
ഈ പ്രാജക്ടിൽ വിവിധ മേഖലയിലുള്ള കർഷകർക്ക് നേരിട്ട് അധ്യാപകരോടും വിദ്യാർത്ഥികളോടും ആശയ വിനിമയം നടത്തുവാനും വിദ്യാർത്ഥികൾ തന്നെ അദ്ധ്യാപകരുടെ സഹായത്തോടെ പ്രശ്നപരിഹാരം നടപ്പാക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. ഇത് വഴി പുതിയ തലമുറയിലുള്ള വിദ്യാർത്ഥികൾക്ക് കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ മനസ്സിലാക്കുവാനും പുതിയ സംരംഭങ്ങൾ തുടങ്ങുവാനും ഉപകരിക്കുന്നതാണ്. ഇതുമായി
ബന്ധപ്പെട്ട് സെമിനാറുകൾ ക്ലാസ്സുകൾ, ശില്പശാലകൾ തുടങ്ങിയവ നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ പങ്കാളിത്തത്തിൽ അസാപ്പ് കോളേജിൽ സജ്ജമാക്കിയിട്ടുണ്ട് എന്ന് പ്രിൻസിപ്പൽ മാത്യു കെ അറിയിച്ചു.
ഈ പ്രാജക്ട് തുടങ്ങുവാനായി സംജാദ് നേതൃത്വം വഹിക്കുകയും കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈൻ മീറ്റിംഗ് വഴി കർഷകർക്ക് ഉപ കാരപ്രദമായ പല ആശയങ്ങളും പങ്കു വച്ചിട്ടുണ്ട്. ഹൈഡ്രോപോണിക്സ് രീതി യിൽ മണ്ണില്ലാതെ ചോളം, ഗോതമ്പ് എന്നിവ മുളപ്പിച്ച് കന്നുകാലികൾക്ക് തീറ്റയായി കൊടുക്കുന്ന സാങ്കേതിക വിദ്യ, മത്സ്യങ്ങൾക്ക് തീറ്റയായി ചെലവ് കുറഞ്ഞ രീതി യിൽ ബിഎസ്എഫ് ലാർവ ഉത്പാദനം, ഫർണിച്ചർ വ്യവസായത്തിൽ ഓട്ടോമാറ്റിക് മെഷിനറി നിർമ്മാണം, മഞ്ഞൾ പൊടിക്കുന്ന ചെറു യന്ത്രങ്ങളുടെ വികസനവും നിർമ്മാണവും മുതലായ പ്രൊജക്റ്റ്‌കൾ ഇവിടെ ആരംഭിക്കുന്നതാണ്. നിലവിൽ നമ്മുടെ നാട്ടിൽ വ്യാപകമായി കൃഷി ചെയ്യുകയും വില തകർച്ച നേരിടുകയും ചെയ്യുന്ന കപ്പ, പനാപ്പിൾ എന്നിവ സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ചെറിയ യന്ത്രങ്ങളുടെ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന കാര്യവും കോളേജിന്റെ ആലോചനയിലുണ്ട്.
മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് വികസിപ്പിക്കുന എല്ലാ സാങ്കേതിക വിദ്യകളും പ്രകൃതിയെ ചൂഷണം ചെയ്യാതെ മാതൃകാപരമായ രീതിയിലാണ് നിർമ്മിക്കുന്നത്. സോളാർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമീപ ഭാ വിയിൽ വൈദ്യുതി ഉൽപ്പാദനത്തിൽ കോളേജ് സ്വയം പര്യാപ്തത കൈവരിക്കു കയും ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് ചാർജ്ജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുമെന്നും മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ് അറിയിച്ചു.
AGRICULTURE
പാർട്ടി പറഞ്ഞു, ചന്ദ്രബോസ് അനുസരിച്ചു: ഒരേക്കർ കൃഷിയിടത്തിൽ പച്ചക്കറികളുടെ വൻ വസന്തം.

കോതമംഗലം :പാർടി പറഞ്ഞു ,ചന്ദ്രബോസ് അനുസരിച്ചു, ഒരേക്കർ കൃഷിയിടത്തിൽ പച്ചക്കറികളുടെ വൻ വസന്തം.
സഖാക്കൾ ജൈവകൃഷി നടത്തണമെന്ന സിപിഐ എം നേതൃത്വത്തിന്റെ ആഹ്വാനം അതേപടി ഏറ്റെടുത്ത് വൈവിധ്യമാർന്ന ജൈവ കൃഷിയിൽ വീരഗാഥ രചിക്കുകയാണ് ഈ കർഷകൻ. എല്ലാ പച്ചക്കറി ഇനങ്ങളും നെല്ലിക്കുഴിയിലെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ കാണാം.പയറും, പാവലും പടവലവും, മുളകും, കോളിഫ്ളവും കാബേജും മത്തനും, കുമ്പളവും, തുടങ്ങിയ 15 ഓളം വരുന്ന എല്ലാ ഇനം പച്ചക്കറികളും ഇവിടെ സുലഭമായി വളരുന്നു.
പണിക്കാരെ കൂട്ടാതെ, കീടനാശിനികൾ ഒഴിവാക്കി സ്വന്തമായി കൃഷി ചെയ്ത് ശുദ്ധമായ പച്ചക്കറി ഉത്പാദനത്തിൽ മാതൃകയാകുകയാണ് ഈ കർഷകൻ. കെ ജി ചന്ദ്ര ബോസ് ഡിവൈഎഫ്ഐ യുടെ മുൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയും സി പി ഐ എമ്മിന്റെ കോതമംഗലം ഏരിയ കമ്മിറ്റി അംഗവുമാണ്.
കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് ഉത്സവം കർഷക സംഘം സംസ്ഥാന ട്രഷററും ,കേരള ബാങ്ക് ചെയർമാനുമായ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ മുഹമ്മദ്, പഞ്ചായത്തംഗം ടി എം അബ്ദുൾ അസീസ്, സിപിഐ ഏരിയ കമ്മിറ്റി അംഗങ്ങളായ സഹിർ കോട്ടപ്പറമ്പിൽ , കെ പി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
AGRICULTURE
നാട്ടുകാരെ അത്ഭുതപ്പെടുത്തി പിണ്ടിമനയിൽ സവാള വസന്തം

പിണ്ടിമന : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ സവാള കൃഷി ചെയ്ത കർഷകന് മികച്ച വിളവ്. പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ ഇഞ്ചക്കുടി മൈതീൻ എന്ന കർഷകൻ ഇരുപത്തിയഞ്ച് സെന്റ് സ്വന്തം സ്ഥലത്ത് നടത്തിയ പരീക്ഷണമാണ് വിജയത്തിലെത്തിയത്. ബാക്കി വരുന്ന ഒന്നരയേക്കർ സ്ഥലത്ത് ക്യാരറ്റ്, കുക്കുമ്പർ, പയർ തുടങ്ങീ കൃഷികളും ചെയ്തു വരുന്നു. ശീതകാലകാല പച്ചക്കറികളായ കാബേജ്, വെളുത്തുള്ളി, ക്യാരറ്റ്, കോളിഫ്ളവർ തുടങ്ങിയ കൃഷി ചെയ്ത് കൃഷി വകുപ്പിന്റെ ജില്ലയിലെ മികച്ച കർഷകനായി കഴിഞ്ഞവർഷം ഈ കർഷകനെ തെരെഞ്ഞെടുത്തിരുന്നു.കൃഷിയിടത്തിൽ നടന്ന സവാളയുടെയും, ക്യാരറ്റിന്റേയും വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിബി പോൾ, മേരി പീറ്റർ പഞ്ചായത്തംഗങ്ങളായ സിജി ആന്റണി, ലത ഷാജി, ലാലി ജോയി, കൃഷി ഓഫീസർ ഇ.എം.മനോജ് ,കൃഷി അസിസ്റ്റന്റുമാരായ ഇ.പി.സാജു, വി.കെ. ജിൻസ് , കർഷകനായ ഇഞ്ചക്കൂടി മൈതീൻ രാധാ മോഹനൻ , ബിനോയി മാളിയേലിൽ എന്നിവർ പങ്കെടുത്തു.
വിവിധ കൃഷികൾ ചെയ്ത മാതൃകാ പ്രവർത്തനം നടത്തുന്ന കർഷകനെ കൃഷിയിടത്തിൽ വച്ച് കൃഷിഭവനു വേണ്ടി പ്രസിഡന്റ് ജെസ്സി സാജു പൊന്നാട നൽകി ആദരിച്ചു. മനസ്സ് വച്ചാൽ എന്തും നമ്മുടെ മണ്ണിൽ വിളയിക്കാൻ കഴിയുമെന്ന സന്ദേശവുമായി പിണ്ടിമന കൃഷിഭവൻ നടത്തുന്ന പരീക്ഷണ അടിസ്ഥാനത്തിലുള്ള വിവിധ കൃഷികൾ ഇതിനോടകം തന്നെ വിജയം നേടിയിട്ടുണ്ട്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
AGRICULTURE
തേനീച്ച കൃഷിയിലും വിജയം കൈവരിച്ചു സമ്മിശ്ര കർഷകൻ കൂടിയായ പോലീസുകാരൻ

കോതമംഗലം :- കോതമംഗലത്ത് സമ്മിശ്ര കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥൻ്റെ തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഉത്സവം കെങ്കേമമാക്കി സഹപ്രവർത്തകരും നാട്ടുകാരും. പല്ലാരിമംഗലം പഞ്ചായത്തിലെ മടിയൂരിലാണ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദിൻ്റെ വീടും കൃഷിസ്ഥലവും. സമ്മിശ്ര കർഷകനായ മുഹമ്മദ് നിരവധി വ്യത്യസ്തങ്ങളായ കൃഷികളാണ് പരീക്ഷിച്ച് വരുന്നത്. സമ്മിശ്ര കൃഷിയുടെ ഭാഗമായി മുഹമ്മദ് തൻ്റെ റബർ തോട്ടത്തിലൊരുക്കിയ തേനീച്ചപ്പെട്ടികളിൽ നൂറുമേനിയാണ് ഉത്പാദനം നടന്നത്. കൃഷി പരിപാലനവും വിളവെടുപ്പു മെല്ലാം പോലീസ് ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് മുഹമ്മദ് സമയം കണ്ടെത്തുന്നത്.
തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഊന്നുകൽ പോലീസ് സബ് ഇൻസ്പെക്ടർ സിദ്ധിഖ് KP ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബൂബക്കർ മാങ്കുളം മുഖ്യാതിഥിയായിരുന്നു. കാർഷികരംഗത്ത് മുഹമ്മദ് നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പോലീസ് സേനക്ക് തന്നെ പ്രചോദനവും അഭിമാനവുമാണെന്ന് സഹപ്രവർത്തകനും ഊന്നുകൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ സിദ്ധിഖ് പറഞ്ഞു. മാനസികോല്ലാസത്തിന് വേണ്ടിയാണ് കൃഷി ചെയ്യുന്നതെന്നും എല്ലാവരും കൃഷി ചെയ്യാൻ രംഗത്തുവരണമെന്നും മുഹമ്മദ് പറഞ്ഞു.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
-
CRIME6 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു