Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തും പണമടച്ചവർ ആശങ്കയിൽ: സ്ത്രീകൾക്ക് പകുതി വിലക്ക് സ്‌കൂട്ടർ ലാപ് ടോപ് ഗൃഹോപകരണങ്ങൾ എന്ന പദ്ധതിയുടെ പേരിൽ തട്ടിപ്പ്, മുവാറ്റുപുഴയിൽ ആദ്യ അറസ്റ്റ്

കോതമംഗലം : സ്ത്രീകൾക്ക് പകുതി വിലക്ക് സ്‌കൂട്ടർ ലാപ്ടോപ് തയ്യൽ മെഷീൻ ഗൃഹോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നു എന്ന പദ്ധതി യുടെ പേരിൽ ആയിരക്കണക്കിന് ആളുകളിൽ നിന്നും പണം കൈപറ്റി തട്ടിപ്പ് നടത്തിയതിലെ ആദ്യ കണ്ണി മൂവാറ്റുപുഴയിൽ ഇന്നലെ അറസ്റ്റിലായി. വാർത്ത പുറത്ത് വന്നതോടെ കോതമംഗലത്തും ഇത്തരത്തിൽ പണമടച്ച നൂറ് കണക്കിന് കുടുംബങ്ങൾ ആശങ്കയിലായി. നാഷ്ണൽ എൻ ജി ഒ കോൺഫെഡറേഷൻ വഴിയാണ് പകുതി വിലക്ക് സാധനങ്ങൾ നൽകുന്നത് എന്ന് പറഞ്ഞാണ് വ്യാപകമായി പണം കൈപ്പറ്റിയത്. മുവാറ്റുപുഴയിൽ അറസ്റ്റിലായ അനന്തകൃഷ്‌ണൻ സ്വന്തമായി എൻ ജി ഒ രജിസ്റ്റർ ചെയ്ത് അതിലേക്കാണ് പണം സ്വീകരിച്ച് കോടികൾ തട്ടിപ്പ് നടത്തിയത്. കോതമംഗലത്തും ഇതുപോലെ എൻ ജി ഒ കോൺഫെഡറേഷനിൽ അംഗത്വമുണ്ടെന്നു കാട്ടി എൻ ജി ഒ സംഘടനകൾ പരസ്യം നൽകുകയും നിരവധി ആളുകളിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. തുടക്കത്തിൽ പണമടച്ച കുറച്ച് പേർക്ക് സാധനങ്ങൾ വിതരണം ചെയ്യുകയും വിതരണ പരിപാടിയിൽ സാമൂഹ്യ സാംസ്കാരിക മേഖലലയിലെ പ്രമുഖരെയും ജനപ്രതിനിധിനിധികളെയും വരെ പങ്കെടുപ്പിച്ച് വാർത്തയാക്കി പദ്ധതിക്ക് കൂടുതൽ വിശ്വാസ്യത ഉണ്ടെന്ന് വരുത്തി തീർത്തു. തുടർന്ന് ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ വ്യാപക പരസ്യം നൽകി പകുതി തുക സ്വീകരിച്ചു. പണം സ്വീകരിച്ച് മൂന്നു മാസത്തിനകം സാധനങ്ങൾ നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ പണമടച്ച് വർഷം ഒന്നാവാറായിട്ടും നിരവധി പേർക്ക് സാധനങ്ങൾ നൽകിയതുമില്ല.

അടുത്ത മാസം തരാം അതിന്റെ അടുത്ത മാസം തരാം എന്ന് പറഞ്ഞുകൊണ്ട് ഓരോ മാസം ഇവരെ ബന്ധപ്പെടുമ്പോഴും ഓരോ തിയതി പറഞ്ഞ് ഇവർ മാസങ്ങൾ തള്ളി നീക്കുകയാണ്. നാളിതുവരെയായിട്ടും പണമോ സാധനങ്ങളോ നൽകുവാൻ തയ്യാറായിട്ടില്ല.
ഇതേ തുടർന്ന് മുവാറ്റുപുഴയിൽ ലഭിച്ച പരാതിയിലാണ് ഇതിന്റെ കണ്ണികളിലൊ രാൾ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായവരുടെ സ്ഥാപനത്തിന്റെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു കഴിഞ്ഞു.

പദ്ധതിയുടെ പേരിൽ കോടികളാണ് ഇയാളുടെ സ്ഥാപനത്തിലേക്ക് വന്നത്. അതുപയോഗിച്ച് ഇയാൾ ആഡംബര വാഹനങ്ങളും പലയിടത്തും ഭൂമിയും വാങ്ങിയെന്നും വാർത്തകൾ വന്നു കഴിഞ്ഞു. സമാന രീതിയിൽ പണം സമ്പാദിക്കുന്ന മറ്റു കണ്ണികളും പല ഭാഗത്തും ഉള്ളതായി വാർത്ത വരുന്നു.
ഇയാൾ എൻ ജി ഒ കോൺഫെഡറേഷൻ നേതാവാണെന്നാണ് പറയുന്നത്. ഇയാളുടെ ടീമിൽ കൂടുതൽ പേരുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. സന്നദ്ധ സംഘടനയുടെയും സാംസ്‌കാരിക സംഘടനയുടെയും പല നേതാക്കളും വ്യക്തികളും അടുത്ത കാലത്തായി സ്വന്തമായി ഇത്തരത്തിലുള്ള എൻ ജി ഒ കൾ രജിസ്റ്റർ ചെയ്ത് ഇതിൽ അംഗത്വമെടുത്ത് പകുതി വിലക്ക് സാധനങ്ങൾ നൽകാമെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളിൽ നിന്നും വ്യാപകമായി പണം സ്വീകരിക്കുന്നതായി കണ്ടുവരുന്നു. ലക്ഷങ്ങളും കഴിഞ്ഞ് കോടികളാണ് ഇവർക്ക് ഇതിലൂടെ അക്കൗണ്ടിലെത്തിയിട്ടുള്ളത്.
കൂടുതൽ പരാതി വന്നാൽ ഇവർ കുടുങ്ങുമെന്നുള്ളത് കൊണ്ട് ആരെങ്കിലും പരാതി നൽകയാൽ ഇവരുടെ ഏജന്റുമാർ അവരെ കണ്ട് കുറച്ച് തുക നൽകി അവരെ അനുനയിപ്പിച്ച് പരാതി മുന്നോട്ട് കൊണ്ടുപോകാതെ സമവായത്തിലെത്തിക്കുവാനുള്ള ശ്രമം നടത്തും.
പദ്ധതിയിൽ പണം അടച്ചവർക്ക് ഇനി എന്തെങ്കിലും തരത്തിൽ തുക തിരികെ ലഭിക്കണമെങ്കിൽ പോലീസിൽ പരാതി നൽകുക എന്ന മാർഗം മാത്രമാണ് മുന്നിലുള്ളത്.
അല്ലാത്തവരോട് അടുത്ത മാസം നൽകാം അതിനടുത്ത മാസം നൽകാം എന്ന് തിയതി പറഞ്ഞു പറ്റിച്ചു വിടുന്ന ഏർപ്പാടാണ് കാണുന്നത്. കോതമംഗലത്തുള്ള എൻ ജി ഒ കളുടെ പരസ്യം കണ്ട് പണമടച്ച നിരവധി പേർക്കും സാധനങ്ങൾ ലഭിച്ചിട്ടില്ല എന്ന വാർത്തയും വരുന്നുണ്ട്. തട്ടിപ്പ് വാർത്ത പുറത്ത് വന്നതോടെ കോതമംഗലത്തുള്ള ഏജൻസികളിലും പണമടച്ചവർ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്.
ഇപ്പോൾ അറസ്റ്റിലായ വ്യക്തിയുടെ അനുയായികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ളതായി സൂചനയുണ്ട്. അവരും സമാന മാർഗത്തിൽ പണം തട്ടുന്നു എന്ന വാർത്തയും ഉയർന്നു വരുന്നുണ്ട്. പരാതി കിട്ടിയാൽ കൂടുതൽ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

പകുതി വിലയ്ക്ക് ഇരുചക്ര വാഹനം: കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയില്‍

പകുതി വിലയ്ക്ക് ഇരുചക്ര വാഹനം: കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയില്‍

You May Also Like

NEWS

കോതമംഗലം: അംഗൻവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ ICDS പ്രൊജക്റ്റ്‌ കോതമംഗലം അഡിഷണൽ സമ്മേളനം  ആന്റണി ജോൺ MLA ഉത്ഘാടനം ചെയ്തു.സ്റ്റേറ്റിലെ ഏറ്റവും മികച്ച അംഗൻവാടി ടീച്ചർ ആയി തിരഞ്ഞെടുത്ത രാധിക പി....

NEWS

കോതമംഗലം: വടാട്ടുപാറയില്‍ ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന്റെ വളര്‍ത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. വടാട്ടുപാറ പലവന്‍പടി ചിറ്റയം തോമസിന്റെ വീട്ടിലെ വളര്‍ത്തുനായാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. മുറ്റത്തിന് സമീപം ചങ്ങലയില്‍ കെട്ടിയിട്ട...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മാമലകണ്ടം ഗവ ഹൈ സ്കൂൾ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി...

NEWS

കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ...

CRIME

മുവാറ്റുപുഴ: പായിപ്ര ഭാഗത്തെ മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ്‌ അറസ്റ്റിൽ. മുളവൂർ പെരുമറ്റം കുളുമാരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന തൊടുപുഴ വേങ്ങല്ലൂർ...

NEWS

കോതമംഗലം : മാമലകണ്ടം ഗവ ഹൈ സ്കൂളിൽ പൂർത്തീകരിച്ച സ്മാർട്ട്‌ സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ പ്രസാദ് പി സി...

NEWS

കോതമംഗലം : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡല തല പരിസ്ഥിതി ദിനാചരണം മാമലക്കണ്ടം ഗവ ഹൈ സ്കൂളിൽ വച്ച് നടന്നു. ഹൈസ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നാട്ടുകൊണ്ട് ആന്റണി ജോൺ...

NEWS

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിെലെ തലക്കോട്ട് വീട്ടമ്മമാരും വിദ്യാർത്ഥിനിയുമടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കാഞ്ഞിരക്കാട്ട് ഓമന ഗോപാലൻ (70) , ചാരപ്പാട്ട് പുത്തൻപുരക്കൽ  വിമല വേണു (55) , പത്താം...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റി ഇരുപത്തിയെട്ടാം വാർഡിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ വിജയികളായ കുട്ടികൾക്കുള്ള അനുമോദനവും പഠനോപകരണ വിതരണവും നടത്തപ്പെട്ടു. വെണ്ടുവഴി സൺഡേസ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ...

NEWS

കോതമംഗലം: കോതമംഗലത്തിന് സമീപം ചെമ്പിക്കോട് വീടിനു സമീപമെത്തിയ മലമ്പാമ്പിനെ വനപാലകരുടെ നേതൃത്വത്തില്‍ പിടികൂടി. ഇലവുംപറമ്പ് – അയ്യപ്പന്‍മുടിറോഡില്‍ ചെമ്പിക്കോട് കൂരാപ്പിള്ളില്‍ ബിജുവിന്റെ വീടിന്റെ അടുക്കളമുറ്റത്താണ് പാമ്പ് ആദ്യം എത്തിയത്. ആളുകളെ കണ്ടതിനെ തുടര്‍ന്ന്...

NEWS

കോതമംഗലം: താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും താലൂക്ക് പരിസ്ഥിതി സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഔഷധങ്ങൾ നട്ട് സംരക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. വിവിധ സർക്കാർ സ്കൂൾ വളപ്പുകളിൽ...

NEWS

കുട്ടമ്പുഴ: സത്രപ്പടിയിൽ കാട്ടാനകൾ കൃഷികൾ നശീപ്പിച്ചു. കഴിഞ്ഞ രാത്രിയിൽ സത്രപ്പടി വായനശാലപ്പടി കോളനിയിൽ നാട്ടുക്കാരുടെ വാഴ കൃഷിയാണ് നാശം വിതച്ചത്. സ്വകാര്യ വൃക്തികളുടെ തോട്ടങ്ങൾ കാടുപിടിച്ചു കിടക്കുന്നതും വന്യമൃഗ ശല്യം രൂക്ഷമാകാൻ കാരണം...

error: Content is protected !!