Connect with us

Hi, what are you looking for?

NEWS

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് ലോകത്തിന്റെ മുഴുവന്‍ മനസ്സും ഇന്ത്യയിലേക്ക് ഉറ്റ് നോക്കിയ നിമിഷം:  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കോതമംഗലം: ചന്ദ്രയാന്‍ ദൗത്യത്തിലൂടെ ലോകം മുഴുവന്‍ ഇന്‍ഡ്യയെ ഉറ്റ് നോക്കുന്നു എന്നും ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ക്ക് ഒന്നും അസാദ്ധ്യമല്ലെന്നും ഇനിയും ഒട്ടേറെ അത്ഭുതങ്ങള്‍ കാഴ്ച വെയ്ക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. മനുഷ്യമികവിന്റെ ആഘോഷമാണ് ഇവിടെ നടക്കുന്നത്. ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് സംഭവിച്ച ആഗസ്റ്റ് 23 ന് വൈകിട്ട് 6 മണി 4 മിനിറ്റ് ന് 1.4 ബില്ല്യണ്‍ ഇന്ത്യക്കാര്‍ ശ്വാസം അടക്കിപ്പിടിച്ച് കാത്തിരിക്കുകയായിരുന്നു. എന്ത് പരിചയസമ്പന്നതയും, എന്ത് കൃത്യതയും, എന്ത് വിസ്മയവുമാണ്, ശാസ്ത്രലോകത്തിന് മുന്നിലേക്ക് ഇന്ത്യ ഓടിക്കയറിയ നിമിഷം. ചന്ദ്രയാന്‍ 2 പരാജയപ്പെട്ടു എന്നത് ഒരു അബദ്ധധാരണയാണ്. ചന്ദ്രയാന്‍ 3 സംഭവിച്ചത് ചന്ദ്രയാന്‍ 2 കൊണ്ട് മാത്രമാണ്. വിജയവും പരാജയവും തിരിച്ചറിയാന്‍ നമുക്ക് കഴിയണം. ചില പരാജയങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരാജയങ്ങള്‍ ആയിരിക്കില്ല, വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ ഇത് നല്‍കുന്നുണ്ട്. ചന്ദ്രനില്‍ എത്തുക എന്നത് ഒരു ശാസ്ത്രനേട്ടം മാത്രമല്ല മറിച്ച് മനുഷ്യബുദ്ധിയുടെ മികവിന്റെ മുദ്രയാണ്. 1.4 ബില്ല്യണ്‍ ഇന്ത്യക്കാരുടെ സ്വപനവുമാണ്. നമുക്ക് ആദിത്യ ഉണ്ട്, ഗഗന്‍യാന്‍ ഉണ്ട്, ചന്ദ്രയാന്‍ ഉണ്ട്, സമുദ്രയാന്‍ ഉണ്ട്. ഇന്ന് ലക്ഷ്യം വെയ്ക്കുന്നത് ചന്ദ്രനില്‍ മാത്രമല്ല, ബഹിരാകാശത്തും സൂര്യനിലും ചൊവ്വയിലും സമുദ്രത്തിലും എല്ലായിടത്തും ഐ.എസ്.ആര്‍.ഒ. എത്തിയിട്ടുണ്ട്. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളിലല്ല ഉണര്‍ത്തുന്ന സ്വപ്നങ്ങളിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നത്. നമുക്ക് ഇത്രയേ പ്രാപ്തിയുള്ളൂ എന്ന അതിര്‍വരമ്പ് സ്വപ്നം കാണാന്‍ ഇടേണ്ടതില്ല, അതാണ് ചന്ദ്രയാന്‍ നല്‍കുന്ന പാഠം. യുവാക്കള്‍ ആയ വിദ്യാര്‍ത്ഥികള്‍ ഇതില്‍ നിന്ന് പഠിക്കേണ്ടതും അത് തന്നെയാണ്. കേരളത്തില്‍ എന്ത് ചെയ്യാന്‍ ഉണ്ട് എന്ന് ചിന്തിക്കുന്ന മലയാളിക്ക് ഉത്തരമാണ് ചന്ദ്രയാന്‍. ചന്ദ്രയാന്‍ ദൗത്യ സംഘത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവരില്‍ ഒട്ടേറെപേര്‍ മലയാളികളാണ്. എന്തിനേറെ വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ അടക്കം 55 പേര്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്നറിയുമ്പോള്‍ എന്റെ ജില്ലയിലെ കോളേജ് എന്ന് കേള്‍ക്കുമ്പോള്‍, അവരെ നേരിട്ട് കാണുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്, അവരുടെ മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു. ചന്ദ്രയാന്‍ ദൗത്യസംഘത്തില്‍ ഉണ്ടായിരുന്ന മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ 55 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.
അഭിനന്ദനങ്ങളാല്‍ റോക്കറ്റില്ലാതെ ഞങ്ങളെ ചന്ദ്രനിലെത്തിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ഈ സംഘത്തിന്റെ പേരില്‍ നന്ദി പറയുന്നതായി വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍. ചന്ദ്രയാന്‍ ലാന്‍ഡിംഗ് പോലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഓരൊ വിധിപ്രസ്താവത്തിനും വേണ്ടി മലയാളി കാതോര്‍ക്കുകയാണ്, കാരണം മനുഷ്യമനസ്സിനെ സ്പര്‍ശിക്കുന്നതാണ്. ആമസോണ്‍ കാടുകള്‍ പോലെ ആര്‍ക്കും വളരാവുന്ന അന്തരീക്ഷമാണ് ഐ.എസ്.ആര്‍.ഒ. യില്‍ ഉള്ളത്. ഇതൊരു ടീം വര്‍ക്കിന്റെ വിജയമാണ്. നമ്മുടെ ചുറ്റുപാടില്‍ നിന്ന് പഠിക്കുവാന്‍ നമുക്ക് കഴിയണം. ഏത് വലിയ പ്രശ്നവും ചെറുതായി ഭാഗിച്ചാല്‍ പരിഹരിക്കാന്‍ കഴിയുമെന്ന പാഠം ഞാന്‍ പഠിച്ചത് അഗസ്ത്യകൂടത്തില്‍ പോയപ്പോള്‍ അവിടുത്തെ കാണിമൂപ്പനില്‍ നിന്നാണ്. ഏത് വ്യക്തിയുടേയും ജീവിത വിജയത്തിന് മുന്നില്‍ മാര്‍ഗ്ഗദര്‍ശിയായ ചില ഗുരുക്കന്‍മാര്‍ ഉണ്ടാകും. എന്നെ പഠിപ്പിച്ച ഗുരുനാഥന്‍മാരോടും മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.ഇന്നലെ
സെപ്തംബര്‍ 16-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് എം. എ. കോളേജിലെ ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ മാത്യൂസ് മാര്‍ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ചന്ദ്രയാന്‍ ദൗത്യസംഘത്തില്‍ ഉണ്ടായിരുന്ന കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ 55 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ, അവരുടെ ഗുരുനാഥന്‍മാര്‍ അടക്കം ഉള്ള പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി പൊന്നാടയും മെമെന്റോയും നല്‍കി ആദരിച്ചു. 1985 നും 2017 നും ഇടയില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ബിരുദം നേടിയവരാണ് ഇവര്‍. ചടങ്ങില്‍ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, വി.എസ്.എസ്.സി. ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ആനി ഫിലിപ്പ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജെ ഐസക്, ഡോ. സി എന്‍ പൗലോസ്, പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, കോളേജ് അലുംനി അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. ജിസ്സ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കെട്ടിടത്തിന് മുകളില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു. വടാട്ടുപാറ കൊച്ചുപറമ്പില്‍ ബിനോയി കുര്യന്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വടാട്ടുപാറ ഓഫീസ് ജംഗ്ഷനിലെ കെട്ടിടത്തില്‍ വച്ചായിരുന്നു അപകടം. ഉടന്‍...

CHUTTUVATTOM

നേര്യമംഗലം: കരിമണലിനു സമീപം കാറിനും ബൈക്കിനും നേരെ കാട്ടാന ആക്രമണം. നേര്യമംഗലം – പനംകുട്ടി റോഡില്‍ ഓഡിറ്റ് ഫോറില്‍ പൂപ്പാറയില്‍നിന്നു കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന മൂന്നംഗ സംഘവും,കൈക്കുഞ്ഞുങ്ങളും സഞ്ചരിച്ച കാറാണ് കാട്ടാന ആക്രമിച്ചത്. തിങ്കളാഴ്ച...

CHUTTUVATTOM

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ മാര്‍ ബേസില്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ബാബു മാത്യു കൈപ്പിള്ളില്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: ലയണ്‍സ് ക്ലബ് കോതമംഗലം ഗ്രേറ്ററിന്റെ നേതൃത്വത്തില്‍ ഐ ഫൗണ്ടേഷന്‍, ചേലാട് മാര്‍ ഗ്രിഗോറിയോസ് ദന്തല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെ നാടുകാണി സെന്റ് തോമസ് പള്ളിയില്‍ നേത്ര, ദന്ത പരിശോധന ക്യാമ്പ് നടത്തി....

CHUTTUVATTOM

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെര്‍ലിന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കേതമംഗലം: കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയെ കണ്ടെത്തി നല്‍കി റവന്യൂ വകുപ്പ് ജീവനക്കാരി. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും കഴിഞ്ഞ ഒന്പതിന് വൈകിട്ടാണ് ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ പാദസ്വരം കോതമംഗലം താലൂക്ക്...

CHUTTUVATTOM

കോതമംഗലം: 18 ടീമുകള്‍ പങ്കെടുത്ത കോതമംഗലം ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം സീസണ്‍ സമാപിച്ചു. ചേലാട് ടിവിജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍ പരീക്കണ്ണിയെ സ്ലയേഴ്സ് കറുകടം പരാജയപ്പെടുത്തി. 19 ഓവറില്‍ 135...

CHUTTUVATTOM

കോതമംഗലം: സഹകാരി എം.ജി രാമകൃഷ്ണന്റെ ‘മൂല്യവര്‍ദ്ധിത ഉദ്പാദനവും സഹകരണവും’ ലേഖന സമാഹാരത്തിന്റെ പ്രകാശനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജുവിന് ആദ്യ പകര്‍പ്പ് നല്‍കി എഫ്‌ഐറ്റി ചെയര്‍മാന്‍ ആര്‍. അനില്‍കുമാര്‍ പ്രകാശന കര്‍മ്മം...

CHUTTUVATTOM

പോത്താനിക്കാട്: മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലില്‍ വെള്ളം തുറന്നു വിടുന്നതിനു മുന്നോടിയായി പോത്താനിക്കാട് പഞ്ചായത്തില്‍ എല്‍ഡിഎഫും, പഞ്ചായത്ത് മെമ്പര്‍മാരും പോത്താനിക്കാട് ഭാഗത്ത് കനാല്‍ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കോതമംഗലം നഗരത്തില്‍ സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍ പ്രചാരണം. ‘കോതമംഗലം സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടത്, വട്ടിപ്പലിശക്കാരന്‍ കോതമംഗലത്തിന് വേണ്ട, കൈപ്പത്തി വരട്ടെ’ തുടങ്ങിയ രീതിയിലാണ് സേവ് കോണ്‍ഗ്രസിന്റെ...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം ജോര്‍ജോത്സവ് 2026 സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. എല്‍ദോസ് സ്‌കറിയ കുമ്മംകോട്ടില്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴയില്‍ മുള്ളന്‍പന്നി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കൂവപ്പാറ കീഴാലിപ്പടി താഴത്തെതൊട്ടിയില്‍ ടി.എന്‍. ബിജി(50)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ കുട്ടമ്പുഴയിലെ ഇറച്ചിക്കട ജീവനക്കാരനായ ബിജി കടയിലേക്ക് പോകുന്നതിനിയില്‍ റോഡിനു...

error: Content is protected !!