Connect with us

Hi, what are you looking for?

NEWS

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് ലോകത്തിന്റെ മുഴുവന്‍ മനസ്സും ഇന്ത്യയിലേക്ക് ഉറ്റ് നോക്കിയ നിമിഷം:  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കോതമംഗലം: ചന്ദ്രയാന്‍ ദൗത്യത്തിലൂടെ ലോകം മുഴുവന്‍ ഇന്‍ഡ്യയെ ഉറ്റ് നോക്കുന്നു എന്നും ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ക്ക് ഒന്നും അസാദ്ധ്യമല്ലെന്നും ഇനിയും ഒട്ടേറെ അത്ഭുതങ്ങള്‍ കാഴ്ച വെയ്ക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. മനുഷ്യമികവിന്റെ ആഘോഷമാണ് ഇവിടെ നടക്കുന്നത്. ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് സംഭവിച്ച ആഗസ്റ്റ് 23 ന് വൈകിട്ട് 6 മണി 4 മിനിറ്റ് ന് 1.4 ബില്ല്യണ്‍ ഇന്ത്യക്കാര്‍ ശ്വാസം അടക്കിപ്പിടിച്ച് കാത്തിരിക്കുകയായിരുന്നു. എന്ത് പരിചയസമ്പന്നതയും, എന്ത് കൃത്യതയും, എന്ത് വിസ്മയവുമാണ്, ശാസ്ത്രലോകത്തിന് മുന്നിലേക്ക് ഇന്ത്യ ഓടിക്കയറിയ നിമിഷം. ചന്ദ്രയാന്‍ 2 പരാജയപ്പെട്ടു എന്നത് ഒരു അബദ്ധധാരണയാണ്. ചന്ദ്രയാന്‍ 3 സംഭവിച്ചത് ചന്ദ്രയാന്‍ 2 കൊണ്ട് മാത്രമാണ്. വിജയവും പരാജയവും തിരിച്ചറിയാന്‍ നമുക്ക് കഴിയണം. ചില പരാജയങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരാജയങ്ങള്‍ ആയിരിക്കില്ല, വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ ഇത് നല്‍കുന്നുണ്ട്. ചന്ദ്രനില്‍ എത്തുക എന്നത് ഒരു ശാസ്ത്രനേട്ടം മാത്രമല്ല മറിച്ച് മനുഷ്യബുദ്ധിയുടെ മികവിന്റെ മുദ്രയാണ്. 1.4 ബില്ല്യണ്‍ ഇന്ത്യക്കാരുടെ സ്വപനവുമാണ്. നമുക്ക് ആദിത്യ ഉണ്ട്, ഗഗന്‍യാന്‍ ഉണ്ട്, ചന്ദ്രയാന്‍ ഉണ്ട്, സമുദ്രയാന്‍ ഉണ്ട്. ഇന്ന് ലക്ഷ്യം വെയ്ക്കുന്നത് ചന്ദ്രനില്‍ മാത്രമല്ല, ബഹിരാകാശത്തും സൂര്യനിലും ചൊവ്വയിലും സമുദ്രത്തിലും എല്ലായിടത്തും ഐ.എസ്.ആര്‍.ഒ. എത്തിയിട്ടുണ്ട്. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളിലല്ല ഉണര്‍ത്തുന്ന സ്വപ്നങ്ങളിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നത്. നമുക്ക് ഇത്രയേ പ്രാപ്തിയുള്ളൂ എന്ന അതിര്‍വരമ്പ് സ്വപ്നം കാണാന്‍ ഇടേണ്ടതില്ല, അതാണ് ചന്ദ്രയാന്‍ നല്‍കുന്ന പാഠം. യുവാക്കള്‍ ആയ വിദ്യാര്‍ത്ഥികള്‍ ഇതില്‍ നിന്ന് പഠിക്കേണ്ടതും അത് തന്നെയാണ്. കേരളത്തില്‍ എന്ത് ചെയ്യാന്‍ ഉണ്ട് എന്ന് ചിന്തിക്കുന്ന മലയാളിക്ക് ഉത്തരമാണ് ചന്ദ്രയാന്‍. ചന്ദ്രയാന്‍ ദൗത്യ സംഘത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവരില്‍ ഒട്ടേറെപേര്‍ മലയാളികളാണ്. എന്തിനേറെ വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ അടക്കം 55 പേര്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്നറിയുമ്പോള്‍ എന്റെ ജില്ലയിലെ കോളേജ് എന്ന് കേള്‍ക്കുമ്പോള്‍, അവരെ നേരിട്ട് കാണുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്, അവരുടെ മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു. ചന്ദ്രയാന്‍ ദൗത്യസംഘത്തില്‍ ഉണ്ടായിരുന്ന മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ 55 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.
അഭിനന്ദനങ്ങളാല്‍ റോക്കറ്റില്ലാതെ ഞങ്ങളെ ചന്ദ്രനിലെത്തിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ഈ സംഘത്തിന്റെ പേരില്‍ നന്ദി പറയുന്നതായി വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍. ചന്ദ്രയാന്‍ ലാന്‍ഡിംഗ് പോലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഓരൊ വിധിപ്രസ്താവത്തിനും വേണ്ടി മലയാളി കാതോര്‍ക്കുകയാണ്, കാരണം മനുഷ്യമനസ്സിനെ സ്പര്‍ശിക്കുന്നതാണ്. ആമസോണ്‍ കാടുകള്‍ പോലെ ആര്‍ക്കും വളരാവുന്ന അന്തരീക്ഷമാണ് ഐ.എസ്.ആര്‍.ഒ. യില്‍ ഉള്ളത്. ഇതൊരു ടീം വര്‍ക്കിന്റെ വിജയമാണ്. നമ്മുടെ ചുറ്റുപാടില്‍ നിന്ന് പഠിക്കുവാന്‍ നമുക്ക് കഴിയണം. ഏത് വലിയ പ്രശ്നവും ചെറുതായി ഭാഗിച്ചാല്‍ പരിഹരിക്കാന്‍ കഴിയുമെന്ന പാഠം ഞാന്‍ പഠിച്ചത് അഗസ്ത്യകൂടത്തില്‍ പോയപ്പോള്‍ അവിടുത്തെ കാണിമൂപ്പനില്‍ നിന്നാണ്. ഏത് വ്യക്തിയുടേയും ജീവിത വിജയത്തിന് മുന്നില്‍ മാര്‍ഗ്ഗദര്‍ശിയായ ചില ഗുരുക്കന്‍മാര്‍ ഉണ്ടാകും. എന്നെ പഠിപ്പിച്ച ഗുരുനാഥന്‍മാരോടും മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.ഇന്നലെ
സെപ്തംബര്‍ 16-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് എം. എ. കോളേജിലെ ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ മാത്യൂസ് മാര്‍ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ചന്ദ്രയാന്‍ ദൗത്യസംഘത്തില്‍ ഉണ്ടായിരുന്ന കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ 55 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ, അവരുടെ ഗുരുനാഥന്‍മാര്‍ അടക്കം ഉള്ള പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി പൊന്നാടയും മെമെന്റോയും നല്‍കി ആദരിച്ചു. 1985 നും 2017 നും ഇടയില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ബിരുദം നേടിയവരാണ് ഇവര്‍. ചടങ്ങില്‍ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, വി.എസ്.എസ്.സി. ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ആനി ഫിലിപ്പ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജെ ഐസക്, ഡോ. സി എന്‍ പൗലോസ്, പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, കോളേജ് അലുംനി അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. ജിസ്സ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

NEWS

കോതമംഗലം: സാമൂഹിക, സാംസ്കാരിക, യുവജന ക്ഷേമ മേഖലകളിൽ അരനൂറ്റാണ്ടായി നിറസാന്നിധ്യമായ കോതമംഗലം വൈഎംസിഎയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ പ്രൗഢഗംഭീരമായ സമാപന സമ്മേളനത്തോടെ അവസാനിച്ചു. ചടങ്ങിനോടനുബന്ധിച്ച് നവീകരിച്ച വൈഎംസിഎ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കോതമംഗലം എംഎൽഎ...

NEWS

തിരുവനന്തപുരം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നാളെ തിങ്കളാഴ്ച വനം വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഉന്നത തല യോഗം...

NEWS

കോതമംഗലം: പിണവൂര്‍കുടി ഉന്നതിയില്‍ ആദിവാസി യുവതി വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി അഭ്യൂഹം. ആര്‍.ആര്‍.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിണവൂര്‍കുടി മുക്ക് ഭാഗത്ത് താമസിക്കുന്ന സ്വപ്‌ന കൃഷ്ണന്‍ ആണ് കടുവയെ കണ്ടതായി പറയുന്നത്....

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് സാരമായ പരിക്ക്. കുട്ടിയുടെ നില ഗുരുതരം. കുട്ടമ്പുഴ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കൂവപ്പാറ മലയംകണ്ടത്തില്‍ അജയന്‍ (47), മകന്‍...

NEWS

കോതമംഗലം: കോഴിപ്പിള്ളിക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. റോഡിലെ ടാറിംഗ് തകര്‍ന്ന് ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കോഴിപ്പിള്ളി പാലത്തിനും പമ്പ്...

NEWS

പെരുമ്പാവൂര്‍: ഹോട്ടല്‍ കച്ചവടത്തിന്റെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പന നടത്തിവന്ന കേന്ദ്രത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ലഹരിശേഖരം പിടികൂടി. ഹോട്ടലില്‍നിന്ന് 219ഗ്രാം കഞ്ചാവും 17ഗ്രാം ഹെറോയിനും എക്‌സൈസ് സംഘം കണ്ടെടുത്തു. പരിശോധനയ്ക്കിടെ ഹോട്ടല്‍...

NEWS

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. മൂവാറ്റുപുഴ കുഴിമറ്റം നഗര്‍ പടിഞ്ഞാറെ കുടിയില്‍ കണ്ണന്‍...

CRIME

കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്‌ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ...

NEWS

കോതമംഗലം: എം എ ഇൻ്റർനാഷണൽ സ്‌കൂളിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. അധ്യാപരുടെയും രക്ഷാകർത്താക്കളുടെയും ടീമുകൾ തമ്മിലായിരുന്നു മത്സരം. കുട്ടികൾ ഇഷ്ട ടീമിൻ്റെ ജെഴ്‌സി അണിഞ്ഞെത്തി ജെഴ്‌സി ഡേയും ആഘോഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ...

NEWS

കോതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫാസിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കലാ- സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങളിൽ കഥ, കവിത, ഉപന്യാസം, മൊബൈൽ ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം,എന്നീ...

NEWS

കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വീകരണവും വിദ്യാർത്ഥികൾക്ക് ആദരവും നൽകി. യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസിഡന്റായി നിയോഗിക്കപ്പെട്ട കോതമംഗലം മേഖല മെത്രാപ്പോലീത്ത...

NEWS

കോതമംഗലം: ശബരി റെയിൽ പദ്ധതി വീണ്ടും മരവിപ്പിക്കാനുള്ള സാഹചര്യം ഭയപ്പെടുന്നതായി ശബരി ആക്ഷൻ കൗൺസിൽ.എറണാകുളം, ഇടുക്കി,കോട്ടയം എന്നീ ജില്ലകളിൽ നിന്നും ശബരി പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനമായ 11 (1) 2026...

error: Content is protected !!