×
Connect with us

TOURIST PLACES

വിനോദ സഞ്ചാരികൾക്ക് രാപാർക്കാൻ ടെന്റ് ക്യാമ്പ് ഒരുക്കി കെ എസ് ആർ ടി സി.

Published

on

കോതമംഗലം : കേരളത്തിൽ സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമിയാണ് പച്ചപ്പട്ടണിഞ്ഞ തേയില തോട്ടങ്ങൾ കൊണ്ട് മനോഹാരിത തീർക്കുന്ന മൂന്നാർ. മനസ്സിന് കുളിർമയും സന്തോഷവും പകരുന്ന മായികലോകവും, വിനോദ സഞ്ചാരികളുടെ പറുദീസയുമായ മുന്നാറിൽ രാപാർക്കാൻ ഇനി ടെന്റ് ക്യാമ്പും. മുന്നാറിൽ എത്തുന്നവർക്ക് ചുരുങ്ങിയ ചിലവിൽ താമസിക്കുവാൻ എ. സി. സ്ലീപ്പർ ബസ് സൗകര്യം ഒരുക്കിയ അതേ കെ എസ് ആർ ടി സി തന്നെയാണ് ചുരുങ്ങിയ ചിലവിൽ ടെന്റ് ക്യാമ്പ് സൗകര്യവും ഒരുക്കുന്നത്. രണ്ട് ടെന്റ് കളാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. പഴയ മൂന്നാറിലെ കെ എസ് ആർ ടി സി ബസ് സ്റ്റേഷന് സമീപം പ്രകൃതി സൗന്ദര്യവും തണുപ്പും ആസ്വദിച്ച് സഞ്ചാരികൾക്ക് ചുരുങ്ങിയ ചിലവിൽ അന്തിയുറങ്ങാം.

200 രൂപ നിരക്കാത്ത് ഒരാളിൽ നിന്ന് ഈടാക്കുന്നത്. നാലുപേർക്ക് കഴിയാവുന്ന ടെൻ്റായതിനാൽ ഒരുമിച്ച് ബുക്ക് ചെയ്താൽ നാലു പേർക്ക് 700 രൂപക്ക് ടെന്റ് ലഭിക്കും. ക്യാമ്പ് ഫയർ നടത്തുവാനുള്ള അനുമതി ഇതിനോടകം ലഭിച്ചു കഴിഞ്ഞു. 2000 രൂപയാണ് ക്യാമ്പ് ഫയറിന് ഈടാക്കുന്നത് . സ്ലീപ്പർ ബസ് ഉപയോഗിക്കുന്ന സഞ്ചാരികൾക്കാണ് ഈ സൗകര്യത്തിന് ആദ്യ മുൻഗണനയെന്നു മൂന്നാർ കെ എസ് ആർ ടി സി ഇൻസ്‌പെക്ടർ ഇൻചാർജ് സേവി ജോർജ് പറഞ്ഞു . മൂന്നാർ ചുറ്റിയടിച്ചു കാണുവാൻ ആനവണ്ടി സൗകര്യവും ഉണ്ട്. വീണ്ടും സഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനും,അവരെ ആകര്ഷിക്കുവാനും പുതിയ പുതിയ ആശയങ്ങൾ ആവിഷ്കരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സ്വന്തം കെ എസ്സ് ആർ ടി സി”.

EDITORS CHOICE

ദേശാടന പക്ഷികളെപ്പോലെ വിരുന്നെത്തി സഞ്ചാരികൾ; പുതുകാഴ്ചകൾ ഒരുക്കി തട്ടേക്കാട് പക്ഷിതാവളവും

Published

on

thattekkadu

കോതമംഗലം : പക്ഷിനിരീക്ഷണത്തിനപ്പുറം പുതുമയാർന്ന കൗതുകക്കാഴ്ചകൾ ഒരുക്കി പ്രൗഢിയോടുകൂടി സഞ്ചാരികളെ വരവേൽക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതം. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പക്ഷിസങ്കേതം സഞ്ചാരികളെ വരവേൽക്കുന്നത് പ്രവേശനവഴിയുടെ ഇരുവശത്തേയും ഭിത്തിയിൽ തട്ടേക്കാട് കാണുന്നതും, അപൂർവമായി വിരുന്നെത്തുന്നതുമായ പക്ഷികളുടെ ചിത്രങ്ങളും പേരുകളും ആലേഖനം ചെയ്തുകൊണ്ടാണ്.

കിളി കൊഞ്ചലുകളുടെ അകമ്പടിയോടുകൂടി ശലഭോദ്യാനം, നക്ഷത്രവനം, ഔഷധസസ്യോദ്യാനം, അനിമൽ റീഹാബിലിേറ്റഷൻ സെന്റർ, െട്രക്കിങ്, ബോട്ടിങ്, പക്ഷിനിരീക്ഷണ പാതയിലേക്കായി ബഗ്ഗീസ് കാർ, ഇല്ലിനാമ്പുകൾകൊണ്ട് തൂക്കണാംകുരുവിയുടെ കൂടിന്റെ മാതൃകയിൽ തീർത്ത വിശ്രമസ്ഥലം, കുട്ടികളുടെ പാർക്ക്, താമസത്തിന് ട്രീ ഹട്ടുകളും വാച്ച് ടവറുകളും എല്ലാം ഒരുക്കിയിയാണ് സഞ്ചാരികളെ തട്ടേക്കാട് ഭ്രമിപ്പിക്കുന്നത്. തട്ടേക്കാട് പക്ഷി സങ്കേതം മൃഗശാലയാണെന്ന ധാരണയിൽ ഇവിടെയെത്തുന്നവർ പോലും തിരിച്ചു പോകുന്നത് ഒരുപിടി മറക്കാനാവാത്ത പക്ഷികളുടെ ഓർമ്മകളുമായാണ്. പക്ഷി നീരീക്ഷണത്തിനൊപ്പം വനം വന്യജീവികളുടെ ആവാസവ്യവസ്ഥ അടുത്തറിയുവാനുള്ള ഇടം കൂടിയാണ് തട്ടേക്കാട്.

25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളും വ്യത്യസ്‍ത ദേശങ്ങളിൽനിന്നുമുള്ള ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. തട്ടേക്കാട് ഡോ. സാലിം അലി പക്ഷിസങ്കേത്തിൽ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ്‌ കരുതുന്നത്‌. പക്ഷിനിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് രാവിലെ മുതൽ വൈകുന്നേരം നാലുമണിവരെയുള്ള സമയത്തിനിടയിൽ സങ്കേതത്തിൽ പ്രവേശിച്ച് പഠനം നടത്താൻ വനംവകുപ്പ് അനുമതി നെൽകുന്നുണ്ട്. ആവശ്യമുള്ളവർക്ക് പരിചയ സമ്പന്നരായ പക്ഷി നിരീക്ഷകരുടെ സേവനം ലഭ്യമാണ്. കുടുംബത്തോടൊപ്പം ഇവിടെ താമസിച്ചു കാടിന്റെ സ്പന്ദനം അടുത്തറിയുവാനുള്ള സജ്ജീകരണങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.

പക്ഷിതാവളത്തിലെ താമസത്തിന് വനംവകുപ്പിന്റെ ട്രീ ഹട്ട്, നാലുനില വാച്ച് ടവർ എന്നിവ ലഭ്യമാണ്. രണ്ട് കുട്ടികളടക്കം ഫാമിലിക്ക് 2,500 രൂപയാണ് ചാർജ് ഈടാക്കുന്നത്. പക്ഷിസങ്കേതത്തിലേക്ക് പ്രവേശന ഫീസ് മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് 45 രൂപയുമാണ്. പക്ഷിനിരീക്ഷണ പാതയിലൂടെ ഒന്നര കിലോമീറ്റർ െട്രക്കിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ബോട്ട് സവാരിക്ക് ഒരാൾക്ക് 150 രൂപയാണ് ചാർജ്. ബോട്ട് സവാരിയിൽ തട്ടേക്കാട് മാത്രം വിരുന്നെത്തുന്ന ചില ദേശാടന പക്ഷികളെ കാണുവാനും നീർപക്ഷികളുടെ ജലകേളികൾ കണ്ട് ആസ്വദിക്കുവാനുമുള്ള അസുലഭ അവസരമാണെന്ന് തട്ടേക്കാട് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ് ഓഫീസർ ബിജുമോൻ എസ് മണ്ണൂർ വെളിപ്പെടുത്തുന്നു.

Continue Reading

NEWS

കെട്ട് കണക്കിന് മായിക കാഴ്ചകൾ സമ്മാനിക്കാൻ ഭൂതത്താൻകെട്ടിൽ ബോട്ട് സവാരി ആരംഭിച്ചു.

Published

on

കോതമംഗലം : പെരിയാറിന്റെ മടിത്തട്ടിലൂടെ കെട്ട് കണക്കിന് മായിക കാഴ്ചകൾ വിനോദ സഞ്ചാരികൾക്ക് കണ്ടാസ്വാദിക്കുവാൻ ഭൂതത്താൻകെട്ടിൽ ജല യാത്ര ആരംഭിച്ചു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ അടച്ചതിനെ തുടർന്ന് ജലനിരപ്പുയർന്നതോടെ ഞായറാഴ്ച ബോട്ടിങ്‌ ആരംഭിച്ചത്. ജലയാത്രയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പിണ്ടിമന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു. കീരംപാറ  സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. അരുൺ വലിയതാഴത്ത്,ജോൺസൺ കറുകപ്പിള്ളിൽ,നോബിൾ ജോസഫ്,കോതമംഗലം പ്രസ് ക്ലബ്‌ പ്രസിഡന്റ് സോണി നെല്ലിയാനി എന്നിവർ സംസാരിച്ചു.

എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതി നിധികളും,ആനവണ്ടിയുടെ ജംഗിൾ സഫാരി യാത്രികരും ബോട്ട് യാത്രയിൽ പങ്കാളികളായി. പക്ഷി മൃഗാദികളെയെല്ലാം കണ്ട് കാനന ഭംഗി ആസ്വദിച്ച് പെരിയാറിലൂടെയുള്ള ബോട്ട് യാത്ര സഞ്ചാരികൾക്ക് നവ്യനുഭൂതിയാണ് പകർന്ന് നൽകുന്നതെന്നും,തേക്കടിക്ക്‌ സമാനമായ ഒരു അനുഭവമാണ് ഇത് സമ്മാനിക്കുന്നതെന്നും എം എൽ എ പറഞ്ഞു. 50 മുതൽ 100 പേർക്കു ഇരിക്കാവുന്ന ഹൗസ്ബോട്ടും,10 പേർക്കിരിക്കാവുന്ന ചെറിയ ബോട്ടുകളുമാണിവിടെയുള്ളത്. ഭൂതത്താൻകെട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പെരിയാറിലൂടെയുള്ള ബോട്ടുസവാരി. തട്ടേക്കാട്,കുട്ടമ്പുഴ,ഇഞ്ചത്തൊട്ടി,നേര്യമംഗലം വരെ ബോട്ടിലൂടെ കാടിന്റെ ഭംഗി ആസ്വദിച്ച് സവാരി നടത്താം. പഴയ ഭൂതത്താൻകെട്ടിലേക്ക് കാനന വീഥിയിലൂടെയുള്ള യാത്രയും രസകരമാണ്. ബാരിയേജിന്റെ ഷട്ടർ വീണതോടെ പെരിയാർ വിനോദ സഞ്ചാരത്തിനൊപ്പം കുടിവെള്ളത്തിനും കാർഷിക മേഖലയിലെ ജലസേചനത്തിനും തുടിപ്പേകും.

200 രൂപ നിരക്കിൽ ഒരു മണിക്കൂറോളം ബോട്ട് സവാരി യിലൂടെ പ്രകൃതി ഭംഗി ആസ്വദിക്കാം എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. ക്രിസ്തുമസ്,പുതുവത്സര ദിനങ്ങളിൽ നിരവധി വിനോദ സഞ്ചരികളെത്തുമെന്ന പ്രതീക്ഷയിലാണ് ഭൂതത്താൻകെട്ടിലെ ബോട്ടുടമകൾ.

Continue Reading

TOURIST PLACES

ചരിത്രത്തിലാദ്യമായി കോതമംഗലത്ത് നിന്നും ആനവണ്ടി മീറ്റിനോടൊപ്പം കാട്ടിലൊരു താമസവും.

Published

on

കോതമംഗലം : ചരിത്രത്തിലാദ്യമായി ആനവണ്ടി മീറ്റിനോടൊപ്പം കാട്ടിലൊരു താമസവും സംഘടിപ്പിക്കുന്നു.  ഡിസംബർ 10, 11 തീയതികളിൽ ചിന്നാർ വന്യ ജീവി സങ്കേതത്തിൽ വെച്ചാണ് ആനവണ്ടി മീറ്റും നേച്ചർ ക്യാമ്പും നടത്തുന്നത്. ഡിസംബർ പത്തിന് രാവിലെ കൃത്യം എട്ടു മണിക്ക് കോതമംഗലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് പൂപ്പാറ,ആനയിറങ്കൽ , ഗ്യാപ് റോഡ്, മൂന്നാർ, മറയൂർ വഴി ചിന്നാർ വന്യ ജീവി സങ്കേതം. കാടിനെ അറിഞ്ഞു കാടിനുള്ളിൽ ഒരു കിടിലൻ താമസവും അടുത്ത ദിവസം രാവിലെ ചെറിയ ട്രെക്കിംഗും ഒക്കെയായി ഇത് വരെയില്ലാത്ത ഒരു കിടിലം ആനവണ്ടി മീറ്റ്.

ഡിസംബർ മാസത്തിൻ്റെ കുളിരിൽ ധനുമാസത്തിൻ്റെ നിലാവിൽ രണ്ടു പകലും ഒരു രാവും നമുക്ക് ആനവണ്ടിയിലേറി യാത്ര ചെയ്യാം. മൂന്നാറും മറയൂരും ചുറ്റി ചിന്നാർ കാടുകളിൽ ചേക്കേറാം. മഴയും,പുഴയും,കടന്ന് കാടകങ്ങളിൽ സ്വച്ഛമായി വിഹരിക്കാം. ആനവണ്ടിയിലെ ഹൈറേഞ്ച് യാത്രയുടെ ഗരിമ മതിവരുവോളം ആസ്വദിക്കാം ആഘോഷിക്കാം. താമസം, ഭക്ഷണം യാത്ര ഉൾപ്പെടെ ഒരാൾക്ക് 1800 രൂപയാണ് അടക്കേണ്ടത്.
ആദ്യം പണം അടക്കുന്ന 50 പേർക്ക് മാത്രമായിരിക്കും പ്രവേശനം ഉള്ളത്. യാതൊരു കാരണവശാലും അൻപതിൽ കൂടുതൽ പേരെ ഉൾപെടുത്താൻ സാധിക്കുന്നതല്ല.

മനസ്സ് ത്രസിപ്പിക്കുന്ന യാത്രയ്ക്കായി ഇന്നു തന്നെ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു പേയ്മെന്റ് അടച്ചു നിങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക.

പേയ്മെന്റ് അടക്കേണ്ട ഗൂഗിൾ പേ/ ഫോൺ പേ നമ്പർ – 95445 28143 ( Rahul R )

Aanavandi Meet with Nature Camp @ Chinnar Wild Life Sanctuary

Google Form Link
https://forms.gle/YSyNmyDbSmkkYQtt6
Contact Numbers
Soni : 86069 16540
Rahul : 95445 28143
Abin : 97477 53818
Sreeraj : 99804 79073

Continue Reading

Recent Updates

NEWS12 hours ago

പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട്...

CRIME12 hours ago

നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23) യെയാണ്...

NEWS12 hours ago

എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി...

NEWS12 hours ago

ഖാദി വസ്ത്രം ധരിച്ച് എം. എ. കോളേജ് വിദ്യാർത്ഥികൾ

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ എം കോം മാർക്കറ്റിംഗ് & ഇന്റർനാഷണൽ ബിസ്സിനെസ്സ് വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായി ഖാദി വസ്ത്രം...

NEWS19 hours ago

ഭൂതത്താന്‍കെട്ടില്‍  റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം:  ഭൂതത്താന്‍കെട്ടില്‍  റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ  കൈകള്‍കൊണ്ട് സാഹസീകമായാണ്...

CRIME20 hours ago

നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍...

CRIME2 days ago

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര ചിറ്റേത്തുകുടി  മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട്...

NEWS2 days ago

അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി

കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ...

NEWS3 days ago

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ...

NEWS3 days ago

റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി...

NEWS3 days ago

കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി  നേർച്ച കഞ്ഞി വിതരണം നടത്തി 

  കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി...

NEWS5 days ago

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ

കോതമംഗലം : മാമലക്കണ്ടം കൊയ്നിപ്പാറ പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം വന വകുപ്പ് തടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ.പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ താമസിച്ച് വരുന്നതാണ് .മാത്രമല്ല,...

NEWS5 days ago

നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എം എ കോളേജ് ഓഫ് എന്‍ജിനീയറിങിന്

കോതമംഗലം: കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യം ഉള്ള എന്‍ജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എം എ എന്‍ജിനീയറിംഗ് കോളേജിനും. പ്രപഞ്ചത്തോടുള്ള ആകര്‍ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, കോതമംഗലം...

NEWS5 days ago

കളിക്കളത്തിൽ അജയ്യരായി വീണ്ടും എം. എ. സ്പോർട്സ് അക്കാദമി

കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5...

NEWS5 days ago

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ...

Trending