AGRICULTURE
കൊക്കോ ഇടവിളയായി കൃഷി ചെയ്തത് ഭാഗ്യം പരീക്ഷിക്കുവാൻ ഒരുങ്ങി റബ്ബർ കർഷകർ

കോതമംഗലം: ദക്ഷിണ അമേരിക്കൻ , മെക്സിക്കൻ , ബ്രസീൽ മഴക്കാടുകളില്‍ നിന്നും നമ്മുടെ നാട്ടിൽ എത്തപ്പെട്ട ഒരു നിത്യഹരിതവൃക്ഷമാണ് കൊക്കോ. ചോക്കലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തുവാണ് കൊക്കോയുടെ കുരുക്കൾ. ചോക്കലേറ്റിന്റേയും ചോക്കലേറ്റ് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലുള്ള വൻ വർദ്ധന മൂലം കോക്കോയുടെ ആവശ്യകത ഇന്ന് വർദ്ധിച്ചിട്ടുണ്ട്. ഈ അവസരം മുന്നിൽക്കണ്ടാണ് റബ്ബർ കർഷകർ ഇടവിളയായി കൊക്കോ കൃഷി ചെയ്യുവാൻ ആരംഭിച്ചരിക്കുന്നത്. ക്രൂഡോയിൽ വില ചരിത്രത്തിലെ തന്നെ താഴ്ന്നനിലയിൽ തുടരുകയും , റബ്ബർ ഇറക്കുമതി കടിഞ്ഞാൺ ഇല്ലാതെ തുടരുകയും ചെയ്യുന്നതുമൂലം കർഷകർക്ക് റബ്ബറിന്റെ ഭാവി ശോഭനമാണെന്ന് കരുതുവാൻ വയ്യാ. അതുകൊണ്ട് ചെറിയ വരുമാനം എന്ന രീതിയിലാണ് കൊക്കോ കൃഷി ആരംഭിച്ചിരിക്കുന്നത്.
വേനല്‍ മഴ ലഭിക്കുന്ന മേയ്-ജൂണ്‍ മാസങ്ങളാണ് നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സിസിആർപി-1 മുതൽ സിസിആർപി 7 വരെയുള്ള ഏഴ് ഇനങ്ങളും സിസിആർപി-,8,9,10 എന്നീ ഹൈബ്രീഡ് ഇനങ്ങളും വികസിപ്പിച്ചിട്ടുണ്ട്. കോതമംഗലം മേഖല പോലെ റബ്ബർ കൃഷി വ്യാപകമായി ചെയ്യുന്ന പ്രദേശങ്ങളിൽ ഇടവിളയായി ചെയ്യാവുന്ന കൃഷിയാണ് കൊക്കോ .റബ്ബർ നട്ടു നാലാം വർഷത്തിന് ശേഷം തൈകൾ നേടുന്നതാണ് ഉചിതം .ഒരേക്കർ റബ്ബർ തോട്ടത്തിൽ ഏകദേശം അമ്പതോളം തൈകൾ നടുവാൻ സാധിക്കും . വളരെയധികം ഇലക്കൊഴിപ്പുള്ളതുകൊണ്ട് മണ്ണിന്റെ നനവ് നിലനിർത്തുവാനും സാധിക്കും എന്നത് നേട്ടമാണ്. ചില കർഷകർ കണ്ണാറ കൃഷിക്ക് ശേഷം കൊക്കോ നടുന്നതും കണ്ടുവരുന്നു. ഉൽപ്പാദനം തുടങ്ങിയ റബ്ബർ തോട്ടങ്ങളിലെ പുല്ല് വളരുന്ന ഭാഗം നോക്കി നാല് മരങ്ങൾക്ക് നടുവിൽ ഒരു കൊക്കോ ചെടി നടുന്നവരും ഉണ്ട്.കൃത്യമായി കോതിയൊരുക്കി വളർത്തിയാൽ റബ്ബർ തോട്ടങ്ങളിലെ കൊക്കോ ചെടി നല്ല ഉൽപ്പാദനത്തിലേക്ക് എത്തുകയും ചെയ്യുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ റബ്ബർ കർഷകരെ അവഗണിക്കുകയും റബ്ബർ ബോർഡിന്റെ ഓഫീസുകൾ വരെ പല പ്രദേശങ്ങളിൽ നിന്നും പിൻവലിക്കുകയും റബ്ബറിന് താങ്ങുവില പോലും നൽകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ റബ്ബറിന്റെ ഇടയിൽ ചെയ്യാവുന്ന കൃഷി കൂടിയാണ് കൊക്കോ. കൂടുതൽ പരിചരണം ആവശ്യമില്ലെന്ന് മാത്രമല്ല കർഷകരുടെ സമയക്രമം അനുസരിച്ചു വിളവെടുപ്പ് നടത്തി വിപണനം നടത്താം എന്ന പ്രയോജനം കൂടിയുണ്ട്. കൂടാതെ പണിക്കൂലിയിനത്തിൽ വരുന്ന നഷ്ടം ഒഴുവാക്കുവാനും കര്ഷകന് സാധിക്കുന്നു. കൃഷി ഭവനുകൾ വഴി കൊക്കോ കൃഷിക്ക് സബ്‌സിഡി നൽകിവരുന്നു. കൊക്കോ കരു ഉണക്കി വിപണനം നടത്തിയാൽ മികച്ച വരുമാനം ലഭിക്കുകയും ചെയ്യുന്നു. കൊക്കോ കുരു എടുത്തശേഷം അതിന്റെ തോട് പശുവിന് തീറ്റയായി കൊടുക്കുന്ന കർഷകരും ഉണ്ട്. അങ്ങനെ റബ്ബർ വിലയിടിവിൽ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഒരു താങ്ങായി മാറുകയാണ് കൊക്കോ കൃഷി.
AGRICULTURE
കവളങ്ങാട് പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം ട്രൈബൽ സെറ്റിൽമെൻ്റ് കോളനിയിലെ കർഷകർക്കാണ് പരിശീലനം നൽകിയത്.കോളനിയിൽ കൃഷി ചെയ്യുന്നതിനു മാത്രമായി നൽകിയിട്ടുള്ള 25 ഏക്കർ സ്ഥലത്ത് കൃഷിയിറക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ 10 മണിക്ക് സെറ്റിൽമെൻ്റ് കോളനിയിൽ വച്ച് നടന്ന ചടങ്ങിൽ കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ പരിശീലപരിപാടി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു അദ്ധ്യക്ഷത വഹിച്ചു.റിട്ടയേർഡ് കൃഷി ഓഫീസർ ജോഷി പി എം ക്ലാസ്സ് നയിച്ചു.ബാബു എ എൻ, ശോഭ തങ്കപ്പൻ, ബിന്ദു സോമൻ, കുഞ്ഞുമോൾ ബദറുദ്ധീൻ, പ്രമോട്ടർ അജ്ഞുമോൾ ഭാസ്കരൻ, കൃഷി അസിസ്റ്റൻ്റുമാരായ വിനീഷ് പി എൻ, ഫാത്തിമ എ എ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ രജ്ഞിത്ത് തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ സജി കെ.എ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ സാജു കെ.സി കൃതജ്ഞതയും പറഞ്ഞു.
AGRICULTURE
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം

കോതമംഗലം : ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ കനത്ത കൃഷി നാശം. ഇരുന്നൂറോളം കർഷകർകരുടെ 26,600 വാഴകൾ നശിച്ചു. 1.10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയിൽ 150 കർഷകരുടെ 12,000 കുലച്ച വാഴകൾ, 9000 കുലക്കാത്ത വാഴകൾ. ആകെ 21,000 വാഴകൾക്ക് 60 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം വിലയിരുത്തുന്നു.
വാരപ്പെട്ടിയിൽ 25 കർഷകരുടെ 2500 കുലച്ച വാഴകളും 2500 കുലക്കാത്ത വാഴകളും ഉൾപ്പെടെ ആകെ 20 ലക്ഷം രൂപയുടെ നഷ്ടവും , നെല്ലിക്കുഴിയിൽ 6 കർഷകരുടെ 100 കുലച്ചതും, 150 കുലക്കാത്തതുമായി 250 വാഴകൾക്ക് 95,000 രൂപയുടെ നഷ്ടവും , പിണ്ടിമനയിൽ 6 കർഷകരുടെ 150 കുലച്ചത്, 100 കുലക്കാത്തത്, റബ്ബർ 4 എണ്ണം 1.05 ലക്ഷം രൂപയുടെ നഷ്ടവും , കോട്ടപ്പടിയിൽ 2 കർഷകരുടെ 100 വാഴകൾ 40,000 രൂപയുടെ നഷ്ടവും പ്രാഥമികമായി കണക്കാക്കുന്നു.
AGRICULTURE
ഷമാം കൃഷിയിൽ നൂറ് മേനി വിളവ്; കർഷകനായി കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസും

വാരപ്പെട്ടി : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം വാരപ്പെട്ടി പഞ്ചായത്തിലെ ആറാം വാർഡായ മൈലൂരിൽ മുപ്പത് സെന്റ് സ്ഥലത്ത് പരീക്ഷണടിസ്ഥാനത്തിലും, പൂർണ്ണമായും ജൈവരീതിയിലും കൃഷി ചെയ്ത ഷമാം കൃഷിയിൽ നൂറ് മേനി വിളവ് ലഭിച്ചു. വെള്ളരി ഇനത്തിൽപ്പെട്ട ഈ ഫലം കുമ്പളങ്ങയുടെ ആകൃതിയും മുറിച്ചാൽ മത്തങ്ങയോടു സാമ്യവുമുള്ള ഷമാം മലയാളത്തിൽ തയ്ക്കുമ്പളം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴത്തിൽ ധാരാളം ധാതുക്കൾ, ജീവകം , പൊട്ടാസ്യം, ഭക്ഷ്യനാരുകൾ ഇവയാൽ സമ്പന്നമാണ്. ഷമാമിൽ അടങ്ങിയ ജീവകം സി, എ എന്നിവ രോഗപ്രതിരോധ ശക്തിയേകാൻ സഹായിക്കുന്നു. ഉറക്കത്തിന്റെ പ്രശ്നങ്ങൾക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഷമാം . മൈലൂർ ചെമ്മായത്ത് സി.എച്ച് അബുവിന്റെ മുപ്പത് സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. വാർഡ് മെമ്പർ കെ.കെ ഹുസൈൻ വിളവെടുപ്പ് ഉത്സവം ഉത്ഘാടനം ചെയ്തു.
പുനെയിൽ നിന്നും വരുത്തിയ ഹൈബ്രിഡ് ഇനം വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ജില്ലാ കാർഷിക വികസന സമിതിയംഗം കെ.എസ് അലിക്കുഞ്ഞ്, കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട്, കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ്, കർഷകരായ അഷറഫ് വടക്കേവീട്ടിൽ, സി.എച്ച് അബു, ഷാനു കുന്നേൽ, ഖാദർ വടക്കേവീട്ടിൽ, അൽഫിയ ഫാത്തിമ, ഗസൽ അബൂബക്കർ എന്നിവർ പങ്കെടുത്തു. വടക്കേവീട്ടിൽ അഷറഫും, സി.എച്ച് അബുവും, വി.കെ ജിൻസും ചേർന്നാണ് പരീക്ഷണ അടിസ്ഥാനത്തിലുള്ള ഷമാം കൃഷി ആരംഭിച്ചത്.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE5 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME3 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS5 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS6 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS6 days ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
NEWS1 week ago
കരുതലും കൈത്താങ്ങും: വീട്ടമ്മക്ക് ഒരു മണിക്കൂറിനുള്ളിൽ അതിദാരിദ്ര്യ റേഷൻകാർഡ്
You must be logged in to post a comment Login