AGRICULTURE
കൊക്കോ ഇടവിളയായി കൃഷി ചെയ്തത് ഭാഗ്യം പരീക്ഷിക്കുവാൻ ഒരുങ്ങി റബ്ബർ കർഷകർ

കോതമംഗലം: ദക്ഷിണ അമേരിക്കൻ , മെക്സിക്കൻ , ബ്രസീൽ മഴക്കാടുകളില്‍ നിന്നും നമ്മുടെ നാട്ടിൽ എത്തപ്പെട്ട ഒരു നിത്യഹരിതവൃക്ഷമാണ് കൊക്കോ. ചോക്കലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തുവാണ് കൊക്കോയുടെ കുരുക്കൾ. ചോക്കലേറ്റിന്റേയും ചോക്കലേറ്റ് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലുള്ള വൻ വർദ്ധന മൂലം കോക്കോയുടെ ആവശ്യകത ഇന്ന് വർദ്ധിച്ചിട്ടുണ്ട്. ഈ അവസരം മുന്നിൽക്കണ്ടാണ് റബ്ബർ കർഷകർ ഇടവിളയായി കൊക്കോ കൃഷി ചെയ്യുവാൻ ആരംഭിച്ചരിക്കുന്നത്. ക്രൂഡോയിൽ വില ചരിത്രത്തിലെ തന്നെ താഴ്ന്നനിലയിൽ തുടരുകയും , റബ്ബർ ഇറക്കുമതി കടിഞ്ഞാൺ ഇല്ലാതെ തുടരുകയും ചെയ്യുന്നതുമൂലം കർഷകർക്ക് റബ്ബറിന്റെ ഭാവി ശോഭനമാണെന്ന് കരുതുവാൻ വയ്യാ. അതുകൊണ്ട് ചെറിയ വരുമാനം എന്ന രീതിയിലാണ് കൊക്കോ കൃഷി ആരംഭിച്ചിരിക്കുന്നത്.
വേനല്‍ മഴ ലഭിക്കുന്ന മേയ്-ജൂണ്‍ മാസങ്ങളാണ് നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സിസിആർപി-1 മുതൽ സിസിആർപി 7 വരെയുള്ള ഏഴ് ഇനങ്ങളും സിസിആർപി-,8,9,10 എന്നീ ഹൈബ്രീഡ് ഇനങ്ങളും വികസിപ്പിച്ചിട്ടുണ്ട്. കോതമംഗലം മേഖല പോലെ റബ്ബർ കൃഷി വ്യാപകമായി ചെയ്യുന്ന പ്രദേശങ്ങളിൽ ഇടവിളയായി ചെയ്യാവുന്ന കൃഷിയാണ് കൊക്കോ .റബ്ബർ നട്ടു നാലാം വർഷത്തിന് ശേഷം തൈകൾ നേടുന്നതാണ് ഉചിതം .ഒരേക്കർ റബ്ബർ തോട്ടത്തിൽ ഏകദേശം അമ്പതോളം തൈകൾ നടുവാൻ സാധിക്കും . വളരെയധികം ഇലക്കൊഴിപ്പുള്ളതുകൊണ്ട് മണ്ണിന്റെ നനവ് നിലനിർത്തുവാനും സാധിക്കും എന്നത് നേട്ടമാണ്. ചില കർഷകർ കണ്ണാറ കൃഷിക്ക് ശേഷം കൊക്കോ നടുന്നതും കണ്ടുവരുന്നു. ഉൽപ്പാദനം തുടങ്ങിയ റബ്ബർ തോട്ടങ്ങളിലെ പുല്ല് വളരുന്ന ഭാഗം നോക്കി നാല് മരങ്ങൾക്ക് നടുവിൽ ഒരു കൊക്കോ ചെടി നടുന്നവരും ഉണ്ട്.കൃത്യമായി കോതിയൊരുക്കി വളർത്തിയാൽ റബ്ബർ തോട്ടങ്ങളിലെ കൊക്കോ ചെടി നല്ല ഉൽപ്പാദനത്തിലേക്ക് എത്തുകയും ചെയ്യുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ റബ്ബർ കർഷകരെ അവഗണിക്കുകയും റബ്ബർ ബോർഡിന്റെ ഓഫീസുകൾ വരെ പല പ്രദേശങ്ങളിൽ നിന്നും പിൻവലിക്കുകയും റബ്ബറിന് താങ്ങുവില പോലും നൽകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ റബ്ബറിന്റെ ഇടയിൽ ചെയ്യാവുന്ന കൃഷി കൂടിയാണ് കൊക്കോ. കൂടുതൽ പരിചരണം ആവശ്യമില്ലെന്ന് മാത്രമല്ല കർഷകരുടെ സമയക്രമം അനുസരിച്ചു വിളവെടുപ്പ് നടത്തി വിപണനം നടത്താം എന്ന പ്രയോജനം കൂടിയുണ്ട്. കൂടാതെ പണിക്കൂലിയിനത്തിൽ വരുന്ന നഷ്ടം ഒഴുവാക്കുവാനും കര്ഷകന് സാധിക്കുന്നു. കൃഷി ഭവനുകൾ വഴി കൊക്കോ കൃഷിക്ക് സബ്സിഡി നൽകിവരുന്നു. കൊക്കോ കരു ഉണക്കി വിപണനം നടത്തിയാൽ മികച്ച വരുമാനം ലഭിക്കുകയും ചെയ്യുന്നു. കൊക്കോ കുരു എടുത്തശേഷം അതിന്റെ തോട് പശുവിന് തീറ്റയായി കൊടുക്കുന്ന കർഷകരും ഉണ്ട്. അങ്ങനെ റബ്ബർ വിലയിടിവിൽ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഒരു താങ്ങായി മാറുകയാണ് കൊക്കോ കൃഷി.
AGRICULTURE
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡായ ഭൂതത്താൻകെട്ടിൽ തണ്ണിമത്തൻ കൃഷിയിൽ നൂറ് മേനി വിളവ്. മണലിക്കുടി എം.വി പൗലോസ് എന്ന കർഷകൻ സ്വന്തമായ ഒരേക്കർ കൃഷിയിടത്തിൽ ഏത്തവാഴ കൃഷിയുടെ ഇടവിളയായി ചെയ്ത നാംധാരി 295 ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്. പത്ത് കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള തണ്ണിമത്തൻ കാർഷിക വിപണയിലും, കൃഷിഭവന്റെ എക്കോ ഷോപ്പ്, കോതമംഗലത്തെ വിവിധ മാർക്കറ്റുകളിലും വിറ്റഴിക്കുന്നു. തണ്ണിമത്തൻ കൃഷിക്ക് പുറമെ പച്ചക്കറികൾ, പൈനാപ്പിൾ, ഫലവൃക്ഷങ്ങൾ തുടങ്ങീ വിവിധ കൃഷികളും ചെയ്തു വരുന്നു. ഏത്തവാഴ കൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്കും പ്രചോദനമായ ഈ പരീക്ഷണ അടിസ്ഥാനത്തിലുള്ള കൃഷി മാതൃകപരമാണ്.
അടുത്ത വർഷം മുതൽ പഞ്ചായത്തിൽ വിവിധയിനം തണ്ണിമത്തൻ കൃഷി കൂടുതൽ വ്യാപിപ്പിച്ച് തണ്ണിമത്തൻ കൃഷി കൂട്ടങ്ങൾ സൃഷ്ടിക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടുന്നത്. തണ്ണിമത്തൻ പാടത്ത് നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഇ.എം മനോജ്, കൃഷി അസിസ്റ്റന്റ് വി.കെ.ജിൻസ്, കർഷകൻ എം.വി.പൗലോസ്, ജോബിഷ് പി.ജോയി, രാധാ മോഹനൻ എന്നിവർ സംസാരിച്ചു.
AGRICULTURE
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം

വ്യാവസായികാടിസ്ഥാനത്തിൽ റംബൂട്ടാൻ കൃഷി ചെയ്താണ് ശ്രദ്ധേയനായത്. ബിരുദാനന്തര ബിരുദധാരിയായ മകൻ ബഞ്ചമിനും പിതാവിൻ്റെ പാത തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
കൃഷി നെഞ്ചിലേറ്റിയ അച്ഛനും മകനും ഒന്നിച്ചതോടെ കേരളത്തിലെ തന്നെ ഏറ്റവും വലിയ കിരൺ തണ്ണി മത്തൻ ഉദ്പാദന കേന്ദ്രമായി തട്ടേക്കാട് മാറുകയായിരുന്നു. ട്വിങ്കിൾ, ഷുഗർ ക്യൂൻ, ഗജാനം എന്നീ മൂന്ന് കിരൺ ഇനങ്ങളാണ് ഇവിടെ വിളഞ്ഞത്.
തണ്ണിമത്തൻ കൃഷി കേരളത്തിൽ വിജയിക്കില്ലെന്ന ധാരണ തിരുത്താൻ കഴിഞ്ഞതിലും, കൃഷി വൻ വിജയമായതിലും വലിയ സന്തോഷമുണ്ടെന്ന് മകൻ ബഞ്ചമിനും, പിതാവ് കെന്നഡിയും പറഞ്ഞു.
AGRICULTURE
പഴവർഗങ്ങളുടെ പറുദീസായാണ് എബ്രഹാമിന്റെ മട്ടുപ്പാവ് ; 35 ഇനം പഴവര്‍ഗങ്ങളാണ് മട്ടുപാവിൽ കൃഷി ചെയ്തിരിക്കുന്നത്

35 ഇനം പഴ വർഗങ്ങളാണ് ടെറസിൽ കൃഷി ചെയ്തിരിക്കുന്നത്. അൽഫോൺസ മാവ്, കാലാപാടി, റെഡ് ജംബോ, നാം ഡൊമക് മായ്, ചന്ദ്രകാരൻ, മൂവാണ്ടൻ തുടങ്ങി മാവുകളും വിയറ്റ്നാം സൂപ്പർ ഏർലി, സെഡാർ ബെ ചെറി, റംബൂട്ടാൻ സീസർ, റംബൂട്ടാൻ ഇ 13, റംബൂട്ടാൻ എൻ 18, സ്വീഡ് ലസ് ലെമൺ, ബാലി ചാമ്പ, വിഎൻആർ പേര, ആർക്കാ കിരൺ, പേര, മുന്തിരി പേര, അബിയു, ജബോട്ടിക്കാബയുടെ നാല് വെറൈറ്റികൾ, വൈറ്റ് ഞാവൽ, നെല്ലി, സപ്പോട്ട, ലില്ലി പില്ലി, ലോങ്ങൻ, സ്വീറ്റ് മൂട്ടി, ബുഷ് ഓറഞ്ച്, ലെമൺ, റെഡ് ലേഡി പപ്പായ, അവക്കാഡോ, മിൽക് ഫ്രൂട്ട് തുടങ്ങിയവയാണ് പഴ വർഗങ്ങൾ. വിവിധയിനം കൊനൂർ പക്ഷികളായ സൺ കൊനൂർ, പൈനാപ്പിൾ കൊനൂർ, ബ്ലു ഗ്രീൻ ചിക്ക്, ഗ്രീൻ ചിക്ക്, യെല്ലോ ഷെയ്ഡ്, സിനമൻ കൊനൂർ, ജൻഡെ കൊനൂർ തുടങ്ങിയവയുമുണ്ട്. പെയറിന് 11,000 മുതൽ 50,000 രൂപ വരെ വിലയുണ്ട്. പ്രായം അനുസരിച്ചാണ് ഇതിന്റെ വില കണക്കാക്കുന്നത്. ഇവകളെല്ലാം വിദേശ ഇനങ്ങളാണ്. തന്റെ പഴ വർഗ കൃഷിയിൽ നിന്ന് കിട്ടുന്നതും വിലകൊടുത്ത് വാങ്ങുന്നതുമാണ് പക്ഷികൾക്ക് കൊടുക്കുന്നത്. ഭാര്യ ലൈസിയും മക്കളായ ഒമ്പതാം ക്ലാസ് വിദ്യാർഥി ആൽവിനും, മൂന്നാം ക്ലാസ് വിദ്യാർഥിനി ആൽബിയോണയും അമ്മ അന്നക്കുട്ടിയുമെല്ലാം സഹായത്തിനുണ്ട്.
ചിത്രം : എബ്രഹാം പീറ്റര്‍ തന്റെ വീടിന്റെ മട്ടുപാവിലെ കൃഷിയിടത്തില്‍
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT7 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം
You must be logged in to post a comment Login