NEWS
ജുമാ മസ്ജിദിൽ കുട്ടിയുടെ മൃതദേഹമെന്ന് കരുതി പുറത്തെടുത്ത വസ്തു കണ്ട് നാട്ടുകാർ ഞെട്ടി, പിന്നെ ആശ്വാസം

കോതമംഗലം: നെല്ലിക്കുഴി കുരിമ്പിനാംപാറ ജുമാമസ്ജിദിന്റെ ഖബ്ർസ്ഥാനത്ത് കണ്ട ഒരു കുഴിയാണ് നാടിനെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്. കുരുവിനാംപാറ മുഹയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിലാണ് സംഭവം നടന്നത്. ഉമ്മയുടെ കബറിൽ പ്രാർത്ഥിക്കാൻ എത്തിയ വിശ്വാസിയാണ് ശനിയാഴ്ച കബറിലെ മണ്ണിളകിയിടത്ത് തുണിയിൽ പൊതിഞ്ഞ് എന്തോ ദുർഗന്ധത്തോടെ കിടക്കുന്നത് ആദ്യം കണ്ടത്. നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു പള്ളി ശ്മ്ശാനത്തിൽ മണ്ണ് കൂട്ടിയിട്ടിരുന്നത്. കുട്ടിയുടെ മൃതദേഹം ആരോ മറവ് ചെയ്തതാണെന്നുള്ള സംശയത്തിൽ നാട്ടുകാരുടെയും ആർ ഡി ഒയുടെയും സാനിധ്യത്തിൽ കുഴി മാന്തിയപ്പോൾ കിട്ടിയത് തുണിയിൽ പൊതിഞ്ഞ പുഴുവരിച്ച ചീഞ്ഞ വെള്ളരിക്ക.
ചീഞ്ഞഴുകിത്തുടങ്ങിയ വെള്ളരിക്കയിൽ അറബിയിൽ എഴുതിയിരിക്കുന്നത് കാണാമായിരുന്നു. പോലീസ് പള്ളി ഭാരവാഹികളുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോൾ ചിഹ്നവും നക്ഷത്രവും അറബി വാക്കുകളാണെന്ന് വ്യക്തമായി. ഏതോ അന്ധവിശ്വാസി ചെയ്ത പണിയാണ് ഇതെന്ന നിഗമനത്തിലെത്തി. ആർ.ഡി.ഒ, ആർ. രേണു, തഹസിൽദാർ റേച്ചൽ കെ. വർഗീസ്, വില്ലേജ് ഓഫീസർ ടി.എ. നസീറ, ഫൊറൻസിക് വിദഗ്ധ അനു ഫിലിപ്പ് എന്നിർ സ്ഥലത്തെത്തിയിരുന്നു.
സംഭവ സ്ഥലത്തു ആദ്യാവസാനം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ് ശ്രദ്ധനേടുന്നു..
ഒരു കുഞ്ഞ് സർവ്വീസ് സ്റ്റോറി
കഴിഞ്ഞ ദിവസം കോതമംഗലം
ചെറുവട്ടൂരിൽ നിന്നും ഒരു പരാതി …
എന്റെ ഉമ്മ യുടെ ഖബറിൽ പ്രാത്ഥിക്കുന്നതിനായി പോയ സമയം ഖബറിന്റെ മുകളിലെ മണ്ണ് ഇളകി കിടക്കുന്നതായും അതിനടിയിൽ ഒരു വെളുത്ത തുണി യിൽ പൊതിഞ്ഞ് എന്തോ സാധനം കെട്ടിയിട്ടിരിക്കുന്നതായും ദുർഗന്ധം ഉള്ളതായും ആയതിനാൽ മണ്ണ് മാറ്റി പരിശോധിച്ച് സ്ഥിതി വെളിപ്പെടുത്തണമെന്ന് പരാതിയുമായി എത്തി
ആകെ കൺഫ്യൂഷൻ….
മനുഷ്യ ശരീരമാണോ എന്നുറപ്പില്ലാത്തതിനാൽ FIR ഇട്ടില്ല
തുടർന്ന് Exhumation നടത്തുന്നതിനായി മൂവാറ്റുപുഴ RDO ക്ക് ലെറ്റർ കൊടുത്തു
8/3/20 പത്തുമണിക്ക് Exhumation നടത്താൻ തീരുമാനമായി.
RDO-Renu sir
Tahasildar- Rachal k Varghese
Village officer- Nazeera
Forensic expert- Anu Philip ,
കൂടാതെ
Finger Print expert,
Department photographer,
പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും രാവിലെ സ്ഥലത്ത് ഹാജരായി
(ഫോറൻസിക് ഡോക്ടർ വരാൻ കഴിയില്ല എന്ന് രാവിലെ അറിയിച്ചു)
ആരോ അവിഹിത ഗർഭത്തിലുണ്ടായ കുട്ടിയെ കുഴിച്ചിട്ടിരിക്കുന്നതായുള്ള അടക്കം പറച്ചിൽ …..
പലരും സംശയത്തിന്റെ മുൾമുനയിൽ….
സർവ്വീസിലെ രണ്ടാമത്ത Exhumation നടത്താനായി ഞാനും റെഡി…
സ്റ്റേഷനിലെ പ്രസന്റായ എല്ലാ പോലീസുദ്യോഗസ്ഥരും രാവിലെ പോകാൻ റെഡിയായി..
ലീവിലുണ്ടായിരുന്ന ആൾക്കാർ ഉൾപ്പെടെ എല്ലാവരും എത്തി
പത്രക്കാർ ചാനലുകാർ ആകെ ജനസമുദ്രം….
Night ബന്ധവസ് ടൂട്ടിയിലുണ്ടായിരുന്നവർ അവിടെ തന്നെ നിന്നു സംഭവം കണ്ടിട്ടേ പോകുന്നുള്ളു എന്ന്…
വനിതാദിനത്തിൽ വനിതകളായ
RDO, തഹസിൽദാർ, വില്ലേജ് ഓഫീസർ, ഫോറൻസിക് expert എന്നിവർ മുന്നിൽ നിന്നു
മണ്ണ് മാറ്റി … പരിശോധന ആരംഭിച്ചു
ഫ്ലാഷുകൾ മിന്നി…
ചാനൽ ക്യാമറാമാൻമാർ തിക്കിതിരക്കി
ജനങ്ങൾ മൊബൈലിൽ പകർത്തുന്നതിനായി തിക്കി തിരക്കി…..
അരയടി താഴെ ഒരു വെളുത്ത തുണിയിൽ രണ്ടറ്റവും നടുക്കും കെട്ടിയ നിലയിൽ 27 സെ.മീ നീളം ഉള്ള ഒരു ചെറിയ പൊതി….
ചെറിയ ദുർഗന്ധം….
തുണിയിൽ നിന്നും പുഴു പുറത്തേക്ക്…
വളരെ ശ്രദ്ധയോടെ കെട്ടഴിച്ചു
എല്ലാവരുടേയും കണ്ണുകളിൽ ഉത്കണ്ഠ…..
മൂന്ന് വെളള തുണികൾ
ഓരോന്നായി അഴിച്ചു മാറ്റി…..
മുഴുവൻ പുഴു….
അവസാന തുണിയും അഴിച്ചു നോക്കിയപ്പോൾ….
അഴുകിയ ഒരു വെള്ളരിക്ക…
പുറത്ത് അറബിയിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു….
കൂട്ടച്ചിരി……..
കൂടോത്രം …
എടാ പഹയാ…
കൂടിനിന്നവർ അടുത്ത സ്ഥലങ്ങളിൽ ഇത് ചെയ്യുന്നവരെ കുറിച്ച് അടക്കം പറയുന്നു
വനിതാ ദിനത്തിൽ വേറിട്ട അനുഭവത്തിൽ RDO ഉൾപ്പെടെയുള്ള വനിതാ ഉദ്ദ്യോഗസ്ഥർ….
ഇന്നലെ രാത്രി കുഴി പട്ടി മാന്താതെ ശവക്കോട്ടയിൽ കൊതുകു കടി കൊണ്ട് കാവലിരുന്ന പോലീസുദ്യോഗസ്ഥരോട് ആരോ ചോദിക്കുന്നതു കേട്ടു..
” ഒരു വെള്ളരിക്കാ ജ്യൂസ് എടുക്കട്ടെ”
Dileesh
S.I Kothamangalam
NEWS
ഭൂതത്താന്‍കെട്ട് ബാരിയേജിന് സമീപത്തെ കൃഷിയിടത്തില്‍ കടുവയിറങ്ങി

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നട്ത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
NEWS
ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം :- ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗ്ഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി ഉൾ വനത്തിൽ തുറന്നു വിട്ടു.
NEWS
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ബിജെപി മെമ്പർ രാജി വച്ചു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കൽ രാജി വച്ചു. ഇന്ന് ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെ രാജി സമർപ്പിച്ചു. 2020 ഡിസംബർ മാസത്തിൽ നടന്ന തദ്ദേശ്ശ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ വാർഡായി തെരഞ്ഞെടുത്ത തൃക്കാരിയൂർ തുളുശ്ശേരിക്കവല ആറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച സനൽ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വി കെ ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു.
സനലിന് വിദേശത്ത് ജോലി ശരിയായിട്ടുണ്ടെന്നും മൂന്നര മാസത്തിനകം വിദേശത്തേക്ക് പോകേണ്ടി വരുമെന്നതിനാലാണ് രാജി സമർപ്പിച്ചതെന്ന് സനൽ അറിയിച്ചു. തനിക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും, വാർഡ് നിവാസികളോടും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായും സനൽ പറഞ്ഞു.
🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം