CHUTTUVATTOM
കളിയാരവങ്ങൾക്ക് വിടനൽകി ഡോ. മാത്യൂസ് ജേക്കബ് പടിയിറങ്ങുന്നു

രണ്ടര പതിറ്റാണ്ട് നീണ്ട കായിക അദ്ധ്യാപക ജീവിതത്തിന് വിട നൽകിയാണ് മാത്യൂസ്ന്റെ ഔദ്യോഗിക വിടവാങ്ങൽ
കോതമംഗലം : കോതമംഗലത്തെ കേരളത്തിന്റെ കായിക തലസ്ഥാനമാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച കായിക പരിശീലകൻ ഡോ. മാത്യൂസ് ജേക്കബ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഈ മാസം 31 ന് പടിയിറങ്ങുന്നു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ടര പതിറ്റാണ്ട് നീണ്ട കായിക അദ്ധ്യാപക ജീവിതത്തിൽ നിന്നാണ് ഈ പടിയിറക്കം. കോതമംഗലം എം. എ. കോളേജിന് നിരവധി കായിക നേട്ടങ്ങളും , രാജ്യത്തിനു നിരവധി കായിക താരങ്ങളെയും സംഭാവന ചെയ്തതിൽ മുഖ്യ പങ്ക് ഡോ. മാത്യൂസിനുണ്ട്. കോതമംഗലത്തു വോളിബോൾ കളിക്ക് വേരോട്ടം ഉണ്ടാക്കിയെടുത്തതും, വോളി ബോൾ താരങ്ങളെ വാർത്തെടുത്തതും ഇദ്ദേഹം തന്നെ.
കോതമംഗലത്തെ കായിക പരീശീലകരിൽ ആദ്യ ഡോക്ടറേറ്റ് കരസ്ഥമാക്കിയതും ഡോ മാത്യൂസ് ആണ്. രാജ്യത്തിന് മികച്ച കായിക താരങ്ങളെ സമ്മാനിച്ചതിന്, കേരളത്തിലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ ജി. വി. രാജ സ്പോർട്സ് അവാർഡ് 2017ൽ ഇദ്ദേഹത്തെ തേടിയെത്തി.നിരവധി കായിക നേട്ടങ്ങളാണ് ഡോ. മാത്യൂസിലൂടെ എം. എ. കോളേജ് നേടിയത്.1994ൽ ആണ് ഡോ. മാത്യൂസ് കോതമംഗലം എം. എ. കോളേജിൽ കായിക അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.1992 മുതൽ 94 വരെയുള്ള രണ്ട് വർഷക്കാലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് )യുടെ വോളി ബോൾ കൊച്ചായിരുന്നു. എം. എ. കോളേജിന് മികച്ച വോളി ബോൾ ടീമിനെ സൃഷ്ട്ടിക്കുന്നതിൽ മുഖ്യ പങ്ക് മാത്യൂസ് വഹിച്ചു.4 പ്രാവശ്യമാണ് എം. എ. കോളേജ് വോളി ടീം, മാത്യൂസിന്റെ പരിശീലന മികവിൽ എം. ജി. യൂണിവേഴ്സിറ്റി കീരിടം നേടിയത്. 9 തവണ എം. ജി. യൂണിവേഴ്സിറ്റി യുടെ വോളിബോൾ ടീം പരിശീലകനായും 3 തവണ കേരള സംസ്ഥാന ടീമിന്റെ പരിശീലകനുമായി സേവനമനുഷ്ടിച്ചു. 3 ഫെഡറഷൻ കപ്പ് കളുടെ ടെക്നിക്കൽ ഒഫീഷ്യലും,15ൽ പരം അഖിലേന്ത്യ ടൂർണമെന്റുകളുടെ ഒഫീഷ്യലുമായിരുന്നു.എം. ജി. യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൌൺസിൽ അംഗമായും, സ്റ്റാഫ് സെലെക്ഷൻ അംഗമായും, സ്റ്റാഫ് പ്രൊമോഷൻ കമ്മിറ്റി അംഗമായും, എം. ജി. യൂണിവേഴ്സിറ്റി കായിക വകുപ്പിന്റെ പി. ജി ബോർഡ് ഓഫ് സ്റ്റഡിസ് അംഗമായും എല്ലാം തിളങ്ങിയ വ്യക്തിയാണ് മാത്യൂസ്. നിരവധി തവണ അത്ലറ്റിക് ഫെഡറഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ഒഫീഷ്യൽ ആയിരുന്നു. വോളിബോൾ അസോസിയേഷന്റെ എറണാകുളം ജില്ലാ തല മത്സരങ്ങളുടെ ചെയർമാൻ റഫറീയായി 5 വർഷം സേവനം ചെയ്യ്തു.
5 വർഷം കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷന്റെ കോച്ചിങ് കമ്മിറ്റി കൺവീനറും ആയിരുന്നു ഇദ്ദേഹം. ഡോ. മാത്യുസിന്റെ നേതൃത്വത്തിലാണ് 2021 ലെ അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പും,ദക്ഷിണ മേഖല ഫുട്ബോൾ ചാമ്പ്യൻഷിപ്പും കോതമംഗലം എം. എ. കോളേജ് സ്റ്റേഡിയത്തിൽ നടന്നത്.2002ൽ അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ – വനിതാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ് സംഘടിപ്പിച്ചതും മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു.2016ലെ എം. ജി യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യൻഷിപ്പ് കോതമംഗലം എം. എ. കോളേജിൽ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇദ്ദേഹമാണ്. ആ വർഷം കോളേജ് ഗെയിംസിൽ ഓവറോൾ ചാമ്പ്യൻമാരായിരുന്നു കോതമംഗലം എം. എ. കോളേജ്.
രാജ്യത്തിന് മികച്ചകായിക താരങ്ങളെ സംഭാവന ചെയ്ത കോളേജ് എന്ന നിലയിൽ 2019 ൽ കോതമംഗലം എം. എ. കോളേജിന് മനോരമ ട്രോഫി നേടി കൊടുത്തതിലും മാത്യൂസിന്റെ പങ്ക് ചെറുതല്ല.എം. ജി യൂണിവേഴ്സിറ്റി പുരുഷ- വനിത നീന്തൽ മത്സരത്തിലും, കായിക മത്സരത്തിലും നിരവധി തവണ എം. എ. കോളേജ് കീരിടം ചൂടിയതിലെ മുഖ്യ വിജയ ശിൽപ്പിയാണ് ഡോ.മാത്യൂസ്.മുവാറ്റുപുഴ, ഈസ്റ്റ് മാറാടി പുൽപ്പാറയിൽ കുടുംബാംഗമാണ്.കൂത്താട്ടുകുളം, വടകര സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ജെമി ജോസഫ് ആണ് ഭാര്യ. ജെഫ് ജേക്കബ് മാത്യൂസ്, ജെയ്ക് ജോസഫ് മാത്യൂസ് എന്നിവരാണ് മക്കൾ.
CHUTTUVATTOM
പിണറായി സർക്കാരിന്റെ പകൽ കൊള്ളക്കെതിരെ സായാഹ്ന ധർണ്ണാ സമരം സംഘടിപ്പിച്ചു

കോതമംഗലം : നികുതി ഭികരതക്കെതിരെ,
വില കയറ്റത്തിനെതിരെ, ജനവിരുദ്ധ ബജറ്റിനെതിരെ,
പിണറായി സർക്കാരിന്റെ പകൽ കൊള്ളക്കെതിരെ,
സംസ്ഥാനത്ത് ഒട്ടാകെ KPCC യുടെ ആഹ്വാനപ്രകാരം കരിദിനമായി ആചരിക്കുകയാണ്,
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴിയിൽ സായാഹ്ന ധർണ്ണാ സമരം സംഘടിപ്പിച്ചു.
കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ.MS എൽദോസ് സമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ അദ്ധ്വക്ഷത വഹിച്ചു.
വിനോദ് K മേനോൻ സ്വാഗതവും, പരീത് പട്ടമ്മാവുടി, MV റെജി, സത്താർ വട്ടക്കുടി, ഇബ്രാഹിം എടയാലി, ബഷീർ പുല്ലോളി എന്നിവർ സംസാരിച്ചു.
KP അബ്ബാസ്, KM മീരാൻ, KP കുഞ്ഞ്, ഷൗക്കത്ത് പൂതയിൽ, MM അബ്ദുൽ സലാം,ഷക്കീർ പാണാട്ടിൽ, നൗഫൽ കാപ്പുചാലി, അഷറഫ് ചക്കുംതാഴം, അനീസ് പുളിക്കൽ, ജഹാസ് വട്ടക്കുടി, KP ചന്ദ്രൻ, കാസിം പാണാട്ടിൽ, സനീബ് കോലോത്തുകുന്നേൽ, റഫീഖ് കാവാട്ട്, MA മക്കാർ മുച്ചേത്താൻ, യൂസഫ് ഇടയാലി, കബീർ ആലക്കട, അസീസ് കൊട്ടാരം, കുഞ്ഞുമോൻ മുച്ചേത്താൻ, ഇസ്മായിൽ പുളിക്കൻ എന്നിവർ ധർണ്ണാ സമരത്തിന് ശേഷം നടന്ന പന്തം കൊളത്തി പ്രകടനത്തിലും പങ്കാളികളായി.
CHUTTUVATTOM
സംസ്ഥാന ബജറ്റ് ; നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 3 കോടി രൂപ ചെലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി നവീകരണത്തിനും അനുമതി ലഭ്യമായിട്ടുണ്ട്. മറ്റു 19 പദ്ധതികൾക്ക് ടോക്കൺ പ്രൊവിഷൻ അനുമതിയാണ് ബജറ്റിൽ അനുവദിച്ചത്. അംഗീകാരം ലഭിച്ച പദ്ധതികൾക്ക് ഭരണാനുമതിയും തുടർന്ന് സാങ്കേതികാനുമതിയും ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു.
പെരുമ്പാവൂർ അണ്ടർ പാസ്സേജും ഫ്ലൈ ഓവറും 300 കോടി രൂപ, കുറുപ്പംപടി പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് സമുച്ചയത്തിന് 6 കോടി, പെരുമ്പാവൂർ – റയോൺപുരം റോഡിന് 10 കോടി, അറക്കപ്പടി – പോഞ്ഞാശ്ശേരി റോഡ് 7 കോടി, നമ്പിളി – തോട്ടുവ റോഡ് 14 കോടി, കൊമ്പനാട് – വലിയ പാറ റോഡ് 5 കോടി, കൂട്ടുമഠം – മലമുറി റോഡ് 5 കോടി, ഓടക്കാലി – കല്ലില് റോഡ് 7 കോടി, കാലടി – നെടുമ്പാശ്ശേരി പാലവും ബൈപ്പാസും (45 ഡിഗ്രി ചെരിഞ്ഞത്) 100 കോടി, പഴയ മൂവാറ്റുപുഴ റോഡ് 4 വരി പാതയാക്കല് 15 കോടി, പാലക്കാട്ടുതാഴം – വല്ലം മിനി ബൈപ്പാസ് 80 കോടി, വല്ലം ജംഗ്ഷൻ വിപുലീകരണം 10 കോടി, പെരുമ്പാവൂര് മിനി സ്റ്റേഷന് അനെക്സിന് 30 കോടി, അല്ലപ്ര – വലമ്പൂര് റോഡ് 8 കോടി, പോഞ്ഞാശ്ശേരി – മഞ്ഞപ്പെട്ടി റോഡ് 10 കോടി, ഓണംകുളം – ഊട്ടിമറ്റം റോഡ് 8 കോടി, അകനാട് – ചുണ്ടക്കുഴി റോഡ് 6 കോടി, ചെറുകുന്നം – കല്ലില് റോഡ് 4 കോടി എന്നീ പദ്ധതികൾക്കാണ് ടോക്കൺ പ്രൊവിഷൻ അംഗീകാരം ലഭ്യമായതെന്ന് എംഎൽഎ അറിയിച്ചു.
കിഫ്ബി പദ്ധതികൾ ഒന്നും നിർദ്ദേശിക്കേണ്ടതില്ല എന്ന് ധനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21 പദ്ധതികളാണ് പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നും ബജറ്റിലേക്ക് നിർദ്ദേശിച്ചത്. എല്ലാ പദ്ധതികൾക്കും ബജറ്റിൽ അംഗീകാരം ലഭ്യമായി. അംഗീകാരം ലഭ്യമായ പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവൃത്തി അതാത് വകുപ്പുകളുടെ മേൽനോട്ടത്തിൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
CHUTTUVATTOM
വാരപ്പെട്ടി പഞ്ചായത്ത് മഹാത്മാ രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും നടത്തി.

കോതമംഗലം :വാരപ്പെട്ടി പഞ്ചായത്തിൽ മഹാത്മാ രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും നടത്തി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജ്ജ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഡോ.റ്റി.കെ. ജാഫിർ ഗാന്ധി അനുസ്മരണ പ്രഭാഷണവും എക്സൈസ് പ്രവന്റീവ് ഓഫീസർ കെ.എസ് ഇബ്രാഹിം വിമുക്തി പ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി കേരളോത്സവ വിജയിക്കൾക്കുളള സർട്ടിഫിക്കറ്റുകൾ വിതരണം ചെയതു.
പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോൾ ഇസ്മായിൽ, പഞ്ചായത്ത് അംഗങ്ങളായ പി പി കുട്ടൻ ദീപ ഷാജു, കെ.എം.സെയ്ത്, ബേസിൽ യോഹന്നാൻ , ഏയ്ഞ്ചൽ മേരി ജോബി, കെ കെ. ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, ശ്രീ കല സി, എം എസ് ബെന്നി, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ , സിഡിഎസ് ചെയർ പേഴ്സൺ ധന്യ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME2 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT6 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE4 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം