NEWS
എൽ.ഡി.എഫ് പര്യടനവാഹനത്തിൽ നിന്നുള്ള ശബ്‌ദം മൂലം ശശി തരൂർ പ്രസംഗം നിർത്തി, എൽ.ഡി.എഫ് പര്യടന വാഹനത്തിൽ കയറി യു.ഡി.എഫ് പ്രവർത്തകനും; രാഷ്ട്രീയ മാന്യത കൈവെടിഞ്ഞ് കോതമംഗലം.

കോതമംഗലം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കോതമംഗലത്ത് രാഷ്ട്രീയ സംഘർഷവും. ഇന്നലെ വൈകിട്ട് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ നടക്കുന്ന വേദിക്ക് പുറത്തുള്ള റോഡിൽ ആണ് രാഷ്ട്രീയ മാന്യത കൈവിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ അരങ്ങേറിയത്. സ്റ്റീഫൻ ദേവസ്സിയുടെ ഗാനമേളക്കൊപ്പം തുടങ്ങിയ സമ്മേളനം പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു , തുടർന്ന് എട്ടുമണിയോടുകൂടി ശശി തരൂർ എം.പി യോഗത്തിൽ എത്തുകയും പ്രസംഗം ആരംഭിക്കുകയുമായിരുന്നു.
കേരളത്തിൽ അക്രമരാഷ്ട്രീയമാണ് അരങ്ങേറുന്നതെന്നും, അഴിമതി നിറഞ്ഞ തുടർഭരണത്തിന് അവസരം നൽകരുതെന്നും പറഞ്ഞു കൊണ്ട് ശശി തരൂർ എംപി പ്രസംഗം തുടരുന്നതിനിടയിലാണ് എൽ.ഡി.എഫ് പര്യടന വാഹനത്തിന്റെ ശബ്ദത്തിന്റെ കാഠിന്യം മൂലം പ്രവർത്തകരുടെ ശ്രദ്ധ അതിലേക്ക് തിരിയുകയും തരൂരിന്റെ പ്രസംഗം യോഗത്തിലെത്തിയവർക്ക് അവ്യക്തമാകുകയുമായിരുന്നു. ഇത് മനസ്സിലാക്കിയ തരൂർ കാരണം തിരക്കുകയും, സ്‌റ്റേജിൽ ഉണ്ടായിരുന്നു മുൻ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എബി എബ്രഹാം കാരണം വെളിപ്പെടുത്തുകയും ചെയ്‌തു. ഇങ്ങനെ ശബ്ദമുണ്ടാക്കണോ എന്ന മറുചോദ്യം ചോദിച്ചുകൊണ്ട് തൽക്കാലത്തേക്ക് തരൂർ പ്രസംഗം അവസാനിപ്പിക്കുകയിരുന്നു.
ഈ സമയം ഗ്രൗണ്ടിന്റെ ഗേറ്റിന് മുൻപിലുള്ള റോഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറുകയായിരുന്നു. ഇതിലൂടെ പോയ എൽ.ഡി.എഫ് പര്യടനവാഹനത്തിൽ നിന്നുള്ള ശബ്‌ദത്തെ ചൊല്ലിയുണ്ടായ വാക്കേറ്റങ്ങൾ അവസാനം രാഷ്ട്രീയ മാന്യതകൾ പാലിക്കാതെയുള്ളതായിരുന്നു. എൽ.ഡി.എഫ് പര്യടനവാഹനത്തിൽ യുഡിഎഫ് പ്രവർത്തകൻ കയറുകകൂടിയായപ്പോൾ സംഭവം വഷളാവുകയായിരുന്നു. ഏകദെശം അഞ്ചു മിനിറ്റോളം തുടർന്ന സംഘർഷത്തിന് അയവ് വന്നതോടുകൂടിയാണ് പ്രസംഗം തരൂർ പുനരാംഭിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ശശി തരൂർ എംപിയും ഡീൻ കുര്യാക്കോസ് എംപിയുമൊക്കെ പങ്കെടുക്കുന്ന പ്രധാന കൺവെൻഷൻ നടക്കുന്ന വേദിക്ക് മുന്നിലൂടെ എൽ.ഡി.എഫ് പര്യടനവാഹനത്തിന് അനുമതി നൽകിയ പോലീസ് നടപടിക്ക് എതിരെ പ്രതിക്ഷേധം ശക്തമാണ്. 7.15- ന് ടിബി കുന്നിൽ സമാപിക്കേണ്ട പര്യടനം 8.30യോടുകൂടി യു.ഡി.എഫ് യോഗത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ പാലിക്കേണ്ട രാഷ്ട്രീയ മര്യാദകൾ പാലിച്ചിരുന്നു എങ്കിൽ ഇതുപോലെയുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകൾ ഒഴിവാക്കപ്പെടുമായിരുന്നു എന്ന് ഡീൻ കുര്യാക്കോസ് എം.പി അഭിപ്രായപ്പെട്ടു. പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യ വിലോപമാണ് സംഭവിച്ചിരിക്കുന്നത് എന്ന് എം.പി ചൂണ്ടിക്കാണിക്കുന്നു. ഇത് കോതമംഗലത്തിന് നാണക്കേടാണെന്നും സംഭവം കോതമംഗലത്തിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിറ്റിയും ഡീൻ കുര്യക്കോസ് എംപിയും കുറ്റപ്പെടുത്തി. ഒരു യുഡിഎഫ് പ്രവർത്തകനും എതിർ കക്ഷികളുടെ യോഗം അലങ്കോലപ്പെടുത്താൻ ശ്രമിക്കാറില്ലെന്നും, അതാണ് യുഡിഎഫും എൽഡിഫും തമ്മിലുള്ള വ്യത്യാസമെന്ന് എംപി പറഞ്ഞു.
കോതമംഗലത്തെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി ആൻ്റണി ജോണിനുനേരെ ഗുണ്ടാആക്രമണം നടന്നതായി എൽ.ഡി ഫ്. മുനിസിപ്പൽ ഈസ്റ്റ് പരിധിയിലെ സ്ഥാനാർത്ഥി പര്യടനത്തിൻ്റെ സമാപനത്തിനിടെയാണ് യു.ഡി.എഫ്. നേതൃത്വത്തിലുള്ള ആസൂത്രിത ഗുണ്ടാ ആക്രമണമുണ്ടായത്ആൻ്റണി ജോണിനെ കയ്യേറ്റംചെയ്യാനുംശ്രമിച്ചതായി എൽ.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. രാമല്ലൂരിൽനിന്നുംതുടങ്ങിയ പര്യടനപരിപാടി ടി.ബി. കുന്നിൽ സമാപിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു അപ്രതീക്ഷിത ആക്രമണം. എൽ.ഡി.എഫ് പര്യടനജാഥയ്ക്കു നേരെയും തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തവിധം സ്ഥാനാർത്ഥിയ്ക്ക് നേരെയുംനടന്ന ഹീനമായ ആക്രമണമെന്ന് സി.പി.ഐ.(എം) ആരോപിച്ചു.
ആയിരങ്ങൾ പങ്കെടുത്ത യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെത്തുകയും, കോതമംഗലത്തിന്റെ വികസനത്തിന് ഷിബു തെക്കുംപുറത്തിന്റെ വിജയം അനിവാര്യമാണെന്നും പറഞ്ഞു. ചടങ്ങിൽ കെ.പി. ബാബു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഷിബു തെക്കുംപുറം, ഡീൻ കുര്യാക്കോസ് എംപി, മുൻ എംപി പി.സി. തോമസ്, മുൻ മന്ത്രി ടി.യു.കുരുവിള, പി.പി.ഉതുപ്പാൻ, പി.എ.എം.ബഷീർ, എ.ജി.ജോർജ്, ലിസി ജോസ്, പി.എം.സക്കരിയ, ജോമി തെക്കേക്കര, ഷാഹിന പാലക്കാടൻ, മാത്യു ജോസഫ്, ഷിബു തെക്കുംപുറം, എബി ഏബ്രഹാം, അബു മൊയ്തീൻ, എ.ടി.പൗലോസ്, പി.എം.മൈതീൻ, എം.എസ്.എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS10 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു