AGRICULTURE
കുട്ടമ്പുഴ ആദിവാസി മേഖലയിലെ കർഷരിലേക്ക് ഇറങ്ങിച്ചെന്ന് കൃഷി ഉദ്യോഗസ്ഥർ

കുട്ടമ്പുഴ : ആദിവാസി മേഖലയിലെ കർഷകരുടെ ഉന്നമനത്തിനും, അവരുടെ ജീവിത രീതികൾ നേരിട്ട് അറിയുന്നതിനുമായി ജില്ലാ കൃഷി ഉദോസ്ഥർ അടങ്ങുന്ന സംഘം കുട്ടമ്പുഴ പിണവൂർകുടി സന്ദർശിച്ചു. ഉദ്യോഗസ്ഥരും കർഷകരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്ന് ഊരുകളിലെ 75 ൽ പരം വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സി. റോയി അദ്ധ്യക്ഷത വഹിച്ച കർഷക സംഗമം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം എ ബഷീർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എറണാകുളം ജില്ല പ്രിൻസിപ്പൽ ക്യഷി ഓഫീസർ രാജി ജോസ് പദ്ധതി വിശദികരണം നടത്തി, തുടർന്ന് മുതിർന്ന കർഷകനായ പരമേശ്വരനെ യോഗത്തിൽ ആത്മ പ്രൊജക്റ്റ് ഡയറക്ടർ ഷീല പോൾ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോറമ്പൽ, ബ്ലോക്ക് മെമ്പർ ഗോപി , ക്യഷി ഡെപ്യൂട്ടി ഡയറക്ടർമാരായ അനിത ജെയിംസ്, ജോസഫ് ജോഷി വർഗ്ഗീസ് ,തോമസ് സാമുവൽ, ഇന്ദു പി നായർ ,ഓടക്കാലി കാർഷിക സർവകലാശാല ഗവേഷകേന്ദ്രത്തിലെ സയൻ്റിസ്റ്റ് ആയിഷമോൾ, പട്ടികവർഗ്ഗ സംസ്ഥാന ഉപദേശ സമിതി അംഗം ഇന്ദിരക്കുട്ടി രാജു ,ഊര് മുപ്പത്തി ശോഭന മോഹൻ എന്നിവർ സംസാരിച്ചു യോഗത്തിന് വാർഡ് മെമ്പർ ബിനീഷ് നാരായണൻ സ്വാഗതവും കൃഷി അസിസ്റ്റൻറ് ഡയറക്ടർ സിന്ധു വിപി നന്ദിയും അർപ്പിച്ചു. ആനന്ദൻ കുടി, പിണവൂർ കുടി, വെളിയത്തു പറമ്പ് എന്നീ മൂന്നു ഊരുകളിലായാണ് ഉദ്യോഗസ്ഥർ ഗൃഹ സന്ദർശനം നടത്തിയത്.
ഊരു നിവാസികൾ നേരിടുന്ന പ്രശ്നങ്ങളേയും, അവരുടെ ആവശ്യങ്ങളെയും സംബന്ധിച്ച് വിശദമായ വിവരശേഖരണം നടത്തി. തുടർന്ന് ഗ്രൂപ്പുകൾ ചേർന്ന് ചർച്ച നടത്തുകയും ചെയ്തു. ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ജില്ല കളക്ടർക്ക് സമർപ്പിക്കുന്നതാണന്ന് ജില്ല കൃഷി ഓഫീസർ അറിയിച്ചു. ഊരുനിവാസികളുടെ വിവിധ കലപരിപാടികളും സംഘടിപ്പിച്ചു. വിവിധ ബ്ലോക്കുകളിൽ നിന്നുള്ള കൃഷി അസിസ്റ്റൻ്റ് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ, കൃഷി അസിസ്റ്റൻ്റുമാർ എന്നിവർ നേതൃത്വം നൽകി.
AGRICULTURE
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡായ ഭൂതത്താൻകെട്ടിൽ തണ്ണിമത്തൻ കൃഷിയിൽ നൂറ് മേനി വിളവ്. മണലിക്കുടി എം.വി പൗലോസ് എന്ന കർഷകൻ സ്വന്തമായ ഒരേക്കർ കൃഷിയിടത്തിൽ ഏത്തവാഴ കൃഷിയുടെ ഇടവിളയായി ചെയ്ത നാംധാരി 295 ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്. പത്ത് കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള തണ്ണിമത്തൻ കാർഷിക വിപണയിലും, കൃഷിഭവന്റെ എക്കോ ഷോപ്പ്, കോതമംഗലത്തെ വിവിധ മാർക്കറ്റുകളിലും വിറ്റഴിക്കുന്നു. തണ്ണിമത്തൻ കൃഷിക്ക് പുറമെ പച്ചക്കറികൾ, പൈനാപ്പിൾ, ഫലവൃക്ഷങ്ങൾ തുടങ്ങീ വിവിധ കൃഷികളും ചെയ്തു വരുന്നു. ഏത്തവാഴ കൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്കും പ്രചോദനമായ ഈ പരീക്ഷണ അടിസ്ഥാനത്തിലുള്ള കൃഷി മാതൃകപരമാണ്.
അടുത്ത വർഷം മുതൽ പഞ്ചായത്തിൽ വിവിധയിനം തണ്ണിമത്തൻ കൃഷി കൂടുതൽ വ്യാപിപ്പിച്ച് തണ്ണിമത്തൻ കൃഷി കൂട്ടങ്ങൾ സൃഷ്ടിക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടുന്നത്. തണ്ണിമത്തൻ പാടത്ത് നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഇ.എം മനോജ്, കൃഷി അസിസ്റ്റന്റ് വി.കെ.ജിൻസ്, കർഷകൻ എം.വി.പൗലോസ്, ജോബിഷ് പി.ജോയി, രാധാ മോഹനൻ എന്നിവർ സംസാരിച്ചു.
AGRICULTURE
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം

വ്യാവസായികാടിസ്ഥാനത്തിൽ റംബൂട്ടാൻ കൃഷി ചെയ്താണ് ശ്രദ്ധേയനായത്. ബിരുദാനന്തര ബിരുദധാരിയായ മകൻ ബഞ്ചമിനും പിതാവിൻ്റെ പാത തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
കൃഷി നെഞ്ചിലേറ്റിയ അച്ഛനും മകനും ഒന്നിച്ചതോടെ കേരളത്തിലെ തന്നെ ഏറ്റവും വലിയ കിരൺ തണ്ണി മത്തൻ ഉദ്പാദന കേന്ദ്രമായി തട്ടേക്കാട് മാറുകയായിരുന്നു. ട്വിങ്കിൾ, ഷുഗർ ക്യൂൻ, ഗജാനം എന്നീ മൂന്ന് കിരൺ ഇനങ്ങളാണ് ഇവിടെ വിളഞ്ഞത്.
തണ്ണിമത്തൻ കൃഷി കേരളത്തിൽ വിജയിക്കില്ലെന്ന ധാരണ തിരുത്താൻ കഴിഞ്ഞതിലും, കൃഷി വൻ വിജയമായതിലും വലിയ സന്തോഷമുണ്ടെന്ന് മകൻ ബഞ്ചമിനും, പിതാവ് കെന്നഡിയും പറഞ്ഞു.
AGRICULTURE
പഴവർഗങ്ങളുടെ പറുദീസായാണ് എബ്രഹാമിന്റെ മട്ടുപ്പാവ് ; 35 ഇനം പഴവര്ഗങ്ങളാണ് മട്ടുപാവിൽ കൃഷി ചെയ്തിരിക്കുന്നത്

35 ഇനം പഴ വർഗങ്ങളാണ് ടെറസിൽ കൃഷി ചെയ്തിരിക്കുന്നത്. അൽഫോൺസ മാവ്, കാലാപാടി, റെഡ് ജംബോ, നാം ഡൊമക് മായ്, ചന്ദ്രകാരൻ, മൂവാണ്ടൻ തുടങ്ങി മാവുകളും വിയറ്റ്നാം സൂപ്പർ ഏർലി, സെഡാർ ബെ ചെറി, റംബൂട്ടാൻ സീസർ, റംബൂട്ടാൻ ഇ 13, റംബൂട്ടാൻ എൻ 18, സ്വീഡ് ലസ് ലെമൺ, ബാലി ചാമ്പ, വിഎൻആർ പേര, ആർക്കാ കിരൺ, പേര, മുന്തിരി പേര, അബിയു, ജബോട്ടിക്കാബയുടെ നാല് വെറൈറ്റികൾ, വൈറ്റ് ഞാവൽ, നെല്ലി, സപ്പോട്ട, ലില്ലി പില്ലി, ലോങ്ങൻ, സ്വീറ്റ് മൂട്ടി, ബുഷ് ഓറഞ്ച്, ലെമൺ, റെഡ് ലേഡി പപ്പായ, അവക്കാഡോ, മിൽക് ഫ്രൂട്ട് തുടങ്ങിയവയാണ് പഴ വർഗങ്ങൾ. വിവിധയിനം കൊനൂർ പക്ഷികളായ സൺ കൊനൂർ, പൈനാപ്പിൾ കൊനൂർ, ബ്ലു ഗ്രീൻ ചിക്ക്, ഗ്രീൻ ചിക്ക്, യെല്ലോ ഷെയ്ഡ്, സിനമൻ കൊനൂർ, ജൻഡെ കൊനൂർ തുടങ്ങിയവയുമുണ്ട്. പെയറിന് 11,000 മുതൽ 50,000 രൂപ വരെ വിലയുണ്ട്. പ്രായം അനുസരിച്ചാണ് ഇതിന്റെ വില കണക്കാക്കുന്നത്. ഇവകളെല്ലാം വിദേശ ഇനങ്ങളാണ്. തന്റെ പഴ വർഗ കൃഷിയിൽ നിന്ന് കിട്ടുന്നതും വിലകൊടുത്ത് വാങ്ങുന്നതുമാണ് പക്ഷികൾക്ക് കൊടുക്കുന്നത്. ഭാര്യ ലൈസിയും മക്കളായ ഒമ്പതാം ക്ലാസ് വിദ്യാർഥി ആൽവിനും, മൂന്നാം ക്ലാസ് വിദ്യാർഥിനി ആൽബിയോണയും അമ്മ അന്നക്കുട്ടിയുമെല്ലാം സഹായത്തിനുണ്ട്.
ചിത്രം : എബ്രഹാം പീറ്റര് തന്റെ വീടിന്റെ മട്ടുപാവിലെ കൃഷിയിടത്തില്
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME2 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT6 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE4 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം