NEWS
ജനസംരക്ഷണ സമിതിയുടെ നിയമപോരാട്ടം വിജയം കണ്ടു : ബ്ലാവന പാലം പണിയാൻ ഒരുമാസത്തിനകം നടപടികൾ ആരംഭിക്കണമെന്ന് ഹൈക്കോടതി.

എറണാകുളം : ജില്ലയിലെ പിന്നോക്ക പ്രദേശമായ കുട്ടമ്പുഴ പഞ്ചായത്തിലെ ആറാം വാർഡ് -കല്ലേലിമേട്, കുഞ്ചിപ്പാറ, തലവെച്ചു പാറ, വാര്യം, തേരാ തുടങ്ങിയ ആദിവാസി മേഖലകളിലേക്കും ഉള്ള ഏക സഞ്ചാര മാർഗ്ഗം ആയ ബ്ലാവനയിൽ പാലം നിർമ്മിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം ഇതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഈ പ്രദേശത്തേക്കുള്ള ഏക സഞ്ചാര മാർഗ്ഗമായ ബ്ലാവന കടത്തിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജന സംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തേര ആദിവാസി കുടി കാണിക്കാരൻ ചുങ്കാൻ തായപ്പൻ, കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ, വാര്യം കാണിക്കാരൻ പൊന്നുസ്വാമി വലിയ അലങ്കാരൻ, ജന സംരക്ഷണ സമിതി പ്രവർത്തകരായ സിജു മോൻ ഫ്രാൻസിസ് മറ്റത്തിൽ, ജോർജ്ജുകുട്ടി കൂനത്താൻ എന്നിവരാണ് ഈ കേസിൽ കക്ഷി ചേർന്നത്. 2016 ജൂലൈ മാസത്തിൽ ആരംഭിച്ച നിയമപോരാട്ടം 2020 നവംബറിൽ അവസാനിക്കുമ്പോൾ പ്രദേശവാസികൾക്കും, ജന സംരക്ഷണ സമിതിക്കും ഏറെ അഭിമാനിക്കാൻ വക നൽകുന്ന ഒന്നായി ഈ വിധി മാറുന്നു. വിധി നടപ്പാകുന്നതോടെ കല്ലേലി മേട്, കുഞ്ചിപ്പാറ, തലവെച്ച പാറ, വാര്യം, തേര, മീൻ കുളം, മാപ്പിള പാറ, ചേ മ്പുംകണ്ടം, പെട്ടി വര, തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ ദുരിതജീവിതത്തിന് അവസാനമാകും.
ബ്ലാവന കടവിൽ ഒരു പാലം വേണമെന്ന ആവശ്യത്തിന് കുട്ടമ്പുഴ പഞ്ചായത്തിനേക്കാൾ പഴക്കമുണ്ടെന്നും, മാറിമാറി വന്ന സർക്കാരുകൾ ഈ ആവശ്യത്തിന് നേരെ മുഖംതിരിച്ച് സാഹചര്യം ഉണ്ടായപ്പോഴാണ് ജന സംരക്ഷണ സമിതി കോടതിയെ സമീപിച്ചതെന്ന് ജനസംരക്ഷണ സമിതി കൺവീനർ ഫാ. കുര്യാക്കോസ് കണ്ണമ്പള്ളി പറഞ്ഞു.
2013ൽ ആദിവാസി മേഖലയിലെ ഊരുകൂട്ടവും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് പിഡബ്ല്യുഡി 102 മീറ്റർ നീളവും,7.5 മീറ്റർ വീതിയുമുള്ള പാലത്തിന്റെ എസ്റ്റിമേറ്റ് എടുത്ത് വനംവകുപ്പിന് അനുമതിക്കായി അപേക്ഷിച്ചു. എന്നാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. തുടർന്നാണ് കുട്ടമ്പുഴ മേഖലയിലെ ജനമുന്നേറ്റമായ ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കോടതിയെ സമീപിച്ചത്.
ഭൂരിഭാഗം ഗുണഭോക്താക്കളും ആദിവാസികൾ ആണെന്നിരിക്കെ 2006ലെ വനാവകാശ നിയമപ്രകാരം വകുപ്പിന് അനുമതി നൽകാമെന്ന് ഉണ്ടായിരുന്നിട്ടും ഒട്ടും അനുകൂലമല്ലാത്ത നിലപാടാണ് കോടതിയിലും വനംവകുപ്പ് സ്വീകരിച്ചത്. വനംവകുപ്പിലെ സാങ്കേതിക കാരണങ്ങൾ തള്ളിക്കളഞ്ഞ കോടതി ഒരുമാസത്തിനകം പാലം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾക്ക് ഉത്തരവ് നൽകി. ജസ്റ്റിസ് നാഗരേഷ് അധ്യക്ഷനായ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തട്ടേക്കാട് പാലത്തിന് വേണ്ടി കോടതിയിൽ ഹാജരായ അഡ്വ. എൻ. എം വർഗീസാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.
ഇതേ സാഹചര്യങ്ങൾ തന്നെ നിലനിൽക്കുന്ന മണികണ്ഠൻചാൽ പാലത്തിന് വേണ്ടിയും ഉടൻതന്നെ കോടതിയെ സമീപിക്കുമെന്ന് ജന സംരക്ഷണ സമിതി വ്യക്തമാക്കി.
NEWS
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കുന്നതിനുള്ള സർവ്വേക്ക് തുടക്കം

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്. 25.16 ചതുരശ്ര കിലോമീറ്ററാണ് പക്ഷി സങ്കേതത്തിൻ്റെ വിസ്തീർണ്ണം. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 14, 16, 17 വാർഡുകളാണ് പക്ഷി സങ്കേതത്തിൻ്റെ പരിധിയിൽ വരുന്നത്. ആയിരക്കണക്കിന് ആളുകളാണ് വനനിയമങ്ങളുടെ പേരിൽ ദുരിതമനുഭവിക്കുന്നത്.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കാന്തി വെള്ളക്കയൻ സർവ്വേയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ആലിസ് സിബി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, ബ്ലോക്ക് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത് മെമ്പർമാരായ ജോഷി പൊട്ടക്കൽ ഷിലാ രാജീവ് റേഞ്ച് ഓഫീസർ CT ഔസേപ്പ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ വാച്ചന്മാര് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ഉൾപ്പെട്ടുകിടക്കുന്ന ജനവാസ മേഖലയിലെ മുഴുവൻ വസ്തുവകകളും സർവ്വേ ചെയ്ത് റിപ്പോർട്ട് തയ്യാറാക്കുമെന്നും ഇതിന് വേണ്ടി രണ്ട് പേരടങ്ങുന്ന അഞ്ച് സംഘങ്ങൾ സർവ്വേക്ക് നേതൃത്വം നൽകുമെന്നും തട്ടേക്കാട് അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ CT ഔസേപ്പ് പറഞ്ഞു.
NEWS
“മോഡേൺ ഗ്യാസ് ക്രമിറ്റോറിയം” ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.

കോതമംഗലം : “മോഡേൺ ഗ്യാസ് ക്രമിറ്റോറിയം” – ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറിയിലാണ് മോഡേൺ ഗ്യാസ് ക്രമറ്റോറിയത്തിനായിട്ടുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്.കോതമംഗലം നഗരസഭ വിലകൊടുത്ത് വാങ്ങിയ 3 ഏക്കർ സ്ഥലത്തിൽ 65 സെന്റ് സ്ഥലത്താണ് ക്രമിറ്റോറിയം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളത്.4 കോടി രൂപ ചെലവ് വരുന്ന ഗ്യാസ് ക്രമിറ്റോറിയത്തിന്റെ വിശദമായ പദ്ധതി രൂപരേഖക്ക് കിഫ്‌ബിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ട്.തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചത്.
ആന്റണി ജോൺ എം എൽ എ,മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് ശ്രീദേവി,മുൻസിപ്പൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,കെ വി തോമസ്,മുൻസിപ്പൽ സെക്രട്ടറി അൻസൽ ഐസക്,സി പി മുഹമ്മദ് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രദേശം സന്ദർശിച്ചത്.ക്രമിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തങ്ങൾ വേഗത്തിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ യും മുൻസിപ്പൽ ചെയർമാൻ കെ കെ ടോമിയും പറഞ്ഞു.വിശദമായ റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് ശ്രീദേവിയും അറിയിച്ചു.
NEWS
“ലോക ക്ഷയരോഗ ദിനാചരണം” : ജില്ലാതല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം :- ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോതമംഗലം ഐ എം എ ഹാളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.’അതെ നമുക്ക് ക്ഷയ രോഗത്തെ തുടച്ച് നീക്കാം’ എന്നതാണ് ഈ വർഷത്തെ ക്ഷയ രോഗദിന സന്ദേശം.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി പി എം ഇൻ ചാർജ് ഡോക്ടർ നികിലേഷ് മേനോൻ ആർ ദിനാചരണ സന്ദേശം നൽകി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കൺസൾ ട്ടന്റ്,ഡി ടി സി ഡോക്ടർ ബാബു വർഗീസ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് സലീം,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ്,Addi.DMO ഡോക്ടർ വിവേക് കുമാർ ആർ,Add.DMO ഡോക്ടർ ആശാ കെ കെ,Dy.DMO ഡോക്ടർ സവിത കെ,JAMO ഡോക്ടർ രശ്മി എം എസ്,RCH ഓഫീസർ ഡോക്ടർ ശിവദാസ് കെ ജി,കെ ജി എം ഓ ജില്ലാ പ്രസിഡന്റ് ഡോക്ടർ എ ബി വിൻസെന്റ്,ഐ എം എ പ്രസിഡന്റ് ഡോക്ടർ ബിജു ചാക്കോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജില്ലാ ടി ബി ഓഫീസർ ഡോക്ടർ ശരത്ത് ജി റാവു സ്വാഗതവും സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ഷെല്ലി മാത്യു കൃതജ്ഞതയും പറഞ്ഞു.
-
ACCIDENT1 week ago
വാഹനാപകടത്തില് യുവാവിന് ദാരുണാന്ത്യം
-
NEWS1 week ago
എഴുപത് ലക്ഷം ലോട്ടറിയടിച്ചത് നെല്ലിമറ്റത്തെ ഹോട്ടൽ തൊഴിലാളിക്ക്
-
CRIME1 week ago
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
-
CRIME1 week ago
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു
-
CHUTTUVATTOM1 week ago
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി: ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്
-
ACCIDENT1 week ago
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
-
AGRICULTURE1 week ago
നാട്ടുകാരെ അത്ഭുതപ്പെടുത്തി പിണ്ടിമനയിൽ സവാള വസന്തം
-
NEWS5 days ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി