NEWS
കുളങ്ങാട്ടുകുഴിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.

കോട്ടപ്പടി : കുളങ്ങാട്ടുകുഴിയിൽ കാട്ടാന ചത്ത നിലയിൽ കണ്ടെത്തി. കുളങ്ങാട്ടുകുഴി സെന്റ്. ജോർജ് യാക്കോബായ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പാടത്താണ് ഞായറാഴ്ച രാവിലെയോടെ കാട്ടാന മുക്ക് കുത്തി വീണു ചത്ത നിലയിൽ പ്രദേശ വാസികൾ കണ്ടെത്തിയത്. വാഴയും, കപ്പയും നട്ടിരിക്കുന്ന പാടമാണ് ഇത്. പ്രദേശ വാസികൾ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആന ചെരിയാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
കുളങ്ങാട്ടുകുഴി, വെറ്റിലപാറ പ്രദേശങ്ങൾ കാട്ടാനകളുടെ വിഹാര കേന്ദ്രങ്ങൾ ആണ്. വനങ്ങൾ കൊണ്ട് പ്രകൃതി രമണിയമായ പ്രദേശമാണ് ഇവിടം .എന്നാൽ കാഴ്ചയിലെ ഭംഗി പക്ഷേ ഇവിടുത്തെ ജീവിതങ്ങൾക്കില്ലാ. കാരണം കാട്ടാന ശല്യം തന്നെ. ആനശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ഈ നാട്ടുകാർ . വൈദ്യൂതി കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പ്രവർത്തിപ്പിക്കുന്നില്ലാ എന്നാ പരാതിയും പരിസരവാസികൾ ഉന്നയിക്കുന്നുണ്ട്. കാട്ടാന, സോളാർ ഫെൻസിംഗ് പൊട്ടിച്ച് നാട്ടിലേക്ക് ഇറങ്ങുകയാണ് പതിവ്. കുളങ്ങാട്ടുകുഴി, വെറ്റിലപാറ വടക്കുംഭാഗം, വാവേലി മേഖലയിൽ കാട്ടാനകളെയും, മറ്റു വന്യമൃഗങ്ങളെയും പ്രതിരോധിക്കുന്നതിൽ വനം വകുപ്പ് പരാജയപെടുകയാണെന്ന് പ്രദേശത്തെ ജനങ്ങൾ പറയുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപാണ് കാട്ടാന വീട്ടിൽ കെട്ടിയിട്ടിരുന്ന പോത്തിനെ അടിച്ചും ചവിട്ടിയും കൊന്നത് നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. അതിന്റെ ഭീതിയിൽ നിന്നും നാട്ടുകാർ ഇപ്പോളും മോചിതരായിട്ടില്ല.
ദിവസം പ്രതി വർദ്ധിച്ചു വരുന്ന വന്യജീവികളുടെ കൃഷിയിടങ്ങളിലേയ്ക്കുള്ള കടന്നാക്രമണം അതിരുകൾ ലംഘിക്കുമ്പോഴും വനം വകുപ്പു മൗനം പാലിക്കുന്നത് വളരെ വേദനാജനകമാണെന്നും ഇവർ പറയുന്നു. പേടിച്ചു കിടന്നുറങ്ങാൻ കഴിയാത്ത ആശങ്കകളിലാണ് ഇവിടുത്തെ കർഷകർ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൗങ്ങും പിള്ളിൽ ഫാ.എൽദോ, പെരുമ്പിള്ളിൽ സിജൂ, വട്ടക്കുഴി എബ്രാഹാം എന്നിവരുടെ കൃഷിയിടത്തിൽ ആയിരുന്നു തെങ്ങുകൾ കുത്തി മറിച്ചും, കൊക്കൊയും, റബ്ബറും മറ്റുംപിഴുതെറിഞ്ഞുമുള്ള കാട്ടാനയുടെ വിളയാട്ടം. ആന പ്ലാവു കുലുക്കുമ്പോഴും, വാഴയും ,തെങ്ങും മറിക്കുമ്പോഴും ഞെട്ടലിൻ്റെ തിരിച്ചറിവിൽ വീടിനുള്ളിൽ ഭയചകിതരായി ഈശ്വരനെ വിളിച്ചിരിക്കാനല്ലാതെ കർഷകർക്ക് വേറെ മാർഗ്ഗമില്ല.
താൻ നട്ടു നനച്ച കൃഷിയിടത്തിൽ ഒരു രാത്രി കൊണ്ട് ആനയും പന്നിയുമൊക്കെ കാട്ടിക്കൂട്ടിയ പുകിലുകൾ പുലർച്ചെ കാണുമ്പോൾ വിറങ്ങലിച്ച് ഒരു ഹൃദയ സ്തംഭനത്തിൽ നിന്നും അതിജീവിച്ച് കർഷകർ മിഴികളിലെ കണ്ണീർ തുടയ്ക്കുന്നു .കാടുകളിലെ തനതു ജൈവസമ്പത്തിനെ പണം കായ്ക്കുന്ന ഘന മരങ്ങൾ വെച്ചുപിടിപ്പിച്ചു കൊണ്ട് നശിപ്പിച്ചപ്പോൾ കാടിന് നഷ്ട്ടമായത് തനത് ജൈവസമ്പത്തും ,മൃഗങ്ങളെ പോറ്റുന്നതിനുള്ള ആഹാര സമൃദ്ധിയുമായിരുന്നു. അതുകൊണ്ട് തന്നെയാണ് വന്യമൃഗങ്ങൾ കർഷകൻ്റെ കൃഷിയിടങ്ങളിലെ ആഹാര സമ്പത്തിലേയ്ക്ക് കടന്നു കയറാൻ തുടങ്ങിയത്.
എന്തായാലും കാട്ടാന ഭീഷണിയിൽ നിന്ന് തങ്ങളുടെ ജീവനും, സ്വത്തിനും മതിയായ സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ട്രഞ്ച് താഴ്ത്തിയും, റെയിൽഫെൻസിംഗ് സ്ഥാപിച്ചും ഇതിനു പരിഹാരം കാണണമെന്നു ഇവർ ആവശ്യപ്പെടുന്നു.സർക്കാരിൽ നിന്നും യഥാസമയം നഷ്ട്ടപരിഹാരം ലഭിക്കാത്തത് കർഷകൻ്റെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കാട്ടാന ശല്യം പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം ഉടനടി കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
NEWS
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന

കോതമംഗലം : കോതമംഗലം ടൗണിലും സബ് സ്റ്റേഷനിലും തീപിടിത്തം, ഇന്ന് രാവിലെ കോതമംഗലം ഗവ: ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലും കോതമംഗലം സബ് സ്റ്റേഷനിലും പുല്ലിന് തീപിടിച്ചു. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി തീപൂർണ്ണമായും അണക്കുകയായിരുന്നു. അഗ്നി രക്ഷാ ജീവനക്കാരായ സജി മാത്യം, കെ.എം മുഹമ്മദ് ഷാഫി കെ.കെ.ബിനോയി , മനോജ് കുമാർ ,കെ. പി. ഷമീർ, കെ.എസ്. രാകേഷ്, ആർ.എച്ച് വൈശാഖ്, പി.ബിനു, അനുരാജ് , രാമചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് തീ അണച്ചത്.
NEWS
ജനകീയാരോഗ്യവേദി മെഡിക്കല്‍ ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു.

കോതമംഗലം : നിര്‍ധനര്‍ക്കും നിരാശ്രയര്‍ക്കും ആശ്വാസമായി പി.ഡി.പി.ജനകീയാരോഗ്യവേദി സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ആയിരം ആശ്രയ കേന്ദ്രങ്ങളുടെ ഭാഗമായി നെല്ലിക്കുഴിയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള കേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു. പി.ഡി.പി.നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ.യാണ് മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘടാനം നിര്‍വഹിച്ചത്. സൗജന്യ മെഡിസിന്‍ വിതരണം, രക്തദാനം, കിടപ്പ് രോഗികള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ , ഭക്ഷ്യവസ്തുക്കള്‍ വിതരണം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളാണ് സെന്റര്‍ വഴി നടന്നുവരുന്നത്. ചടങ്ങില്‍ സി.എം.കോയ അദ്ധ്യക്ഷത വഹിച്ചു. വി.എം.അലിയാര്‍ , സുബൈര്‍ വെട്ടിയാനിക്കല്‍ ,ലാലു ജോസ് കാച്ചപ്പിള്ളി, ജനകീയാരോഗ്യവേദി ജില്ല സെക്രട്ടറി ഫൈസല്‍ , ടി.എച്ച്.ഇബ്രാഹീം , ഷിഹാബ് കുരുംബിനാംപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
NEWS
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കോതമംഗലം : റ്റി എം മീതിയൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം മുൻ എം എൽ എ യും രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന റ്റി എം മീതിയന്റെ 22-ാമത് അനുസ്മരണത്തോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കുറ്റിലഞ്ഞി ഗവൺമെന്റ് യു പി സ്കൂൾ അങ്കണത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചെയർമാൻ റ്റി എം ഹസ്സൻ കനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,പഞ്ചായത്ത് മെമ്പർമാരായ നാസ്സർ സി എം, സുലൈഖ ഉമ്മർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സഹീർ കോട്ടപ്പറമ്പിൽ,മക്കാർ സി എ എന്നിവർ പങ്കെടുത്തു.ഡോക്ടർ ഇ ആർ വാര്യർ,ഡോക്ടർ മുംതാസ് എ,ഡോക്ടർ റിസ്വാൻ എം റഫീഖ്,ഡോക്ടർ സനൂഫ് മുഹമ്മദ് സാലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പഞ്ചായത്ത് മെമ്പർ റ്റി എം അബ്ദുൾ അസീസ് സ്വാഗതം പറഞ്ഞു. എഫ് ഐ റ്റി ചെയർമാൻ ആർ അനിൽ കുമാർ,സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി,പി എം മുഹമ്മദാലി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.നിരവധി പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.
-
CRIME1 week ago
പൂർവ്വവിദ്യാർഥി സംഗമം; 35 വർഷത്തിന് ശേഷം കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി കമിതാക്കൾ
-
ACCIDENT5 days ago
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
-
CRIME7 days ago
കോളേജ് പ്രിൻസിപ്പൽ ചെന്നൈയിൽ പോക്സോ കേസിൽ പിടിയിൽ
-
CRIME1 week ago
പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ കുട്ടമ്പുഴ സ്വദേശിക്ക് 33 വർഷം തടവും പിഴയും
-
ACCIDENT7 days ago
പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കവളങ്ങാട് സ്വദേശികൾ മരണപ്പെട്ടു.
-
NEWS6 days ago
കോതമംഗലത്തിന്റെ സ്വന്തം സാധു യാത്രയായി
-
CRIME7 days ago
വീട്ടമ്മക്ക് നേരെ ആക്രമണവും ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമവും; രണ്ട് പേർ കോതമംഗലം പോലീസ് പിടിയിൽ
-
ACCIDENT1 week ago
വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു