NEWS
കോടികൾ മുടക്കി നവീകരിച്ച കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗികളുടെ അമർഷവും മൂകതയും തളം കെട്ടുന്നു.

കോതമംഗലം :കോടികൾ മുടക്കി, നല്ല സൗകര്യങ്ങളോടെ ആശുപത്രി നവീകരിച്ചപ്പോൾ ഡോക്ടമാർ അവധിയിലും. ആർദ്രം ദൗത്യത്തിന്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവികരിച്ച ഒ പി ബ്ലോക്കിന്റെ ഉദ്‌ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഇക്കഴിഞ്ഞ ജനുവരിയിലാണ് നിർവഹിച്ചത്. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനംദിനം ആശ്രയിക്കുന്ന ആശുപത്രിയാണ് കോതമംഗലം താലൂക്ക് ആശുപത്രി. ആ ആശുപത്രിയിൽ ശനിയാഴ്ച പ്രദർശിപ്പിച്ച അവധിയിലുള്ള ഡോക്ടമാരുടെ ലിസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറൽ ആയിരിക്കുന്നത്. നിരവധി ഡോക്ടർമാർ ആണ് ശനിയാഴ്ച അവധിയിൽ. കണ്ണ് ഡോക്ടർ ട്രാൻസ്ഫർ ആയി പോയി, എല്ലിന്റെ ഡോക്ടർ ഫെബ്രുവരി 20വരെ ഉണ്ടായിരിക്കില്ല, സ്കിൻ ഇല്ല, ഇ എൻ ടി ഇല്ല, കുട്ടികളുടെ ഓ പി ഇല്ല എന്നിങ്ങനെ അവധിയിലുള്ള ഡോക്ടർ മാരുടെ നീണ്ട നിര ബോർഡിൽ എഴുതിയിരിക്കുന്നു . ഇതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ഡോക്ടർമാർ ഇല്ലെങ്കിൽ പിന്നെ കോഴി ഫാം തുടങ്ങിയാലോ എന്നുവരെ ട്രോളിയവരുണ്ട്. ഓ പി വിഭാഗം രോഗി സൗഹൃദം ആക്കുന്നതിൻ്റെ ഭാഗമായി 2. I8 കോടി രൂപ മുടക്കിയാണ് കോതമംഗലം താലൂക്ക് ആശുപത്രി നവീകരിച്ചത്. സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രം നവീകരിച്ചപ്പോൾ ഒരുപാട് രോഗികൾക്ക് അത് ആശ്വാസകരമായിരുന്നു. നിലവിലുള്ള ഒ പി പുതുക്കി നിർമിക്കുന്നതിനൊപ്പം പുതുതായി ഒ പി റൂമുകൾ നിർമ്മിച്ചുമാണ് നവീകരണം പൂർത്തിയാക്കിയത്. ഫാർമസിയിലും ലാബിലും ഒ പി യിൽ വരുന്ന ആളുകൾക്ക് വിശ്രമിക്കുന്നതിനുവേണ്ടി വെയ്റ്റിംഗ് ഏരിയകൾ ഇതിൻ്റെ ഭാഗമായി നിർമിച്ചു.
ടൈൽ വിരിച്ച് പെയിൻ്റിങ് ചെയ്ത് മനോഹരമാക്കിയാണ് പുതിയ ഒ പി റൂമുകൾ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ലാബുകളും അത്യാധുനിക രീതിയിൽ നവീകരിച്ചിട്ടുണ്ട്. ലാബ് സെൻ്റെറുകൾ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേർന്ന തരത്തിൽ പുതുക്കുകയും, ഒ പി യിൽ എത്തുന്നവർക്ക് വിശ്രമമുറിയിൽ കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയായിരുന്നു നവീകരണം. എന്നാൽ ഡോക്ടമാരുടെ അവധി മൂലം ആദിവാസികൾ അടക്കമുള്ള സാധാരണക്കാരായ നിർധന രോഗികൾ വലയുകയാണ്. രണ്ടാം ശനിയാഴ്ച്ച ആയതുകൊണ്ടാണ് ഇങ്ങനെയൊരു ബോർഡ് പ്രദർശിപ്പിക്കേണ്ടിവന്നത് എന്നൊരു വാദവും ഉയർന്നുകേൾക്കുന്നു.
NEWS
ഇ.എസ്.എ. അന്തിമ വിജ്ഞാപനം കേരളത്തിന് പ്രത്യേകമായി പുറപ്പെടുവിക്കണം: – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട് ആണ് ഈ ആവശ്യം ഉന്നയിച്ചത്. 2014 മാർച്ചിലാണ് യുപിഎ സർക്കാർ കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ വഴിയായി ജനവാസ കേന്ദ്രങ്ങളെയും , കൃഷി സ്ഥലങ്ങളെയും , തോട്ടങ്ങളെയും ഒഴിവാക്കി 9993.7 ച.കി.മീ ഭാഗം ആണ് ഇ.എസ്.എ ആയി ശുപാർശ നൽകിയത്. അതിനു ശേഷം 10 വർഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിച്ചിട്ടില്ല.
കേരളത്തോടൊപ്പം, മറ്റു സംസ്ഥാനങ്ങളും നൽകേണ്ടിയിരുന്ന ഭേദഗതി നിർദ്ദേശങ്ങൾ കേന്ദ്രത്തിന് യഥാക്രമം നൽകാൻ വീഴ്ച്ച വരുത്തി. അതേ തുടർന്ന് കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കൂടുതൽ പ്രദേശങ്ങൾ ഇ.എസ്.എ മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നൽകിയിരുന്നു. എന്നാൽ കേന്ദ്രമാവശ്യപ്പെട്ടതുപോലെ ഒഴിവാക്കേണ്ട സ്ഥലങ്ങൾ കൃത്യമായി മേഖലകൾ തിരിച്ചു നൽകാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ആയതിനാൽ എത്രയും പെട്ടെന്ന് തന്നെ കേന്ദ്ര സർക്കാർ പ്രത്യേകമായി നിയോഗിച്ചിട്ടുള്ള സജ്ഞയ് കുമാർ കമ്മറ്റിക്ക് മുമ്പാകെ കേരളത്തിന്റെ നിർദ്ദേശങ്ങൾ നൽകുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ചേർത്ത് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കാലതാമസം വരുത്തിയാൽ സുപ്രീം കോടതിയുടെയുൾപ്പടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ സാഹചര്യം പരിഗണിച്ച് ഒരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കേണ്ടതാണ്. കേരളത്തെ സംബന്ധിച്ചടത്തോളം 10 വർഷക്കാലമായി കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് , അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് മന്ത്രിയെ ധരിപ്പിച്ചു. ആയതിനാൽ രണ്ടു സർക്കാരുകളും അടിയന്തിരമായി കൂടി ചേർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയതു പരിഗണിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഡീൻ കുര്യാക്കോസ് പറഞ്ഞു.
NEWS
ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ആചരണം നടന്നു

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 96 -ാ മത് മഹാസമാധി ദിനം 1199 കന്നി 5 (2023 സെപ്റ്റംബർ 22) വെളളിയാഴ്ച ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ആത്മീയ പ്രഭാഷണം ഉപവാസം തുടങ്ങിയ ചടങ്ങുകളോടെ ആരംഭിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.തുടർന്ന് 10.30 ന് ഡോ. സായ്കുമാർ കോട്ടയത്തിൻ്റെ പ്രഭാഷണവും, സമൂഹപ്രാർത്ഥനയോടും കൂടി 3.30 ന് സമാപിച്ചു.ചടങ്ങുകളിൽ നൂറുകണക്കിന് ഗുരുദേവ ഭക്തർ പങ്കെടുത്തു.
ചടങ്ങുകൾക്ക് യുണിയൻ പ്രസിഡൻ്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡൻ്റ് കെ എസ് ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ക്ഷേത്രം കൺവീനർ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകൻ, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.യൂണിയന് കീഴിലുള്ള 26 ശാഖകളിലും പ്രാർത്ഥനയും ഉപവാസവും നടന്നു.
NEWS
കുട്ടമ്പുഴയിലെ കാട്ടാന ശല്യം നാട്ടുകാർ വനപാലകരെ തടഞ്ഞു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനി ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങിയ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. വനപാലകരുടെ വാഹനങ്ങള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൂട്ടമായി എത്തിയ ആനകള്‍ കൃഷികളും, വൈദ്യുതി പോസ്റ്റുകളും വ്യാപകമായി കയ്യാലകളും നശിപ്പിച്ചിരുന്നു. തട്ടേക്കാട് പക്ഷിസങ്കേതവനത്തില്‍ നിന്ന് ഇറങ്ങി ആന കൂട്ടമാണ് നാശം വിതച്ചത്. ഈ വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ സി.റ്റി ഔസേഫ് ഉള്‍പ്പെടെയുള്ള വനപാകരെ തടഞ്ഞു നിര്‍ത്തിയാണ് നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ആന ശല്യം മേഖലയില്‍ ഉണ്ടന്നും ആനകളെ ഓടിക്കാന്‍ ഈ പ്രദേശത്തുള്ള രണ്ട് പേരെ താത്കാലിക വാച്ചര്‍മാരായി നിയമിച്ചിട്ടുണ്ടെന്നും തട്ടേക്കാട് പക്ഷി സങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ സി റ്റി ഔസേഫ് കോതമംഗലം വാര്‍ത്തയോട് പറഞ്ഞു.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.