AUTOMOBILE
വൈദ്യുത വാഹന രംഗത്ത് നേട്ടം കൈവരിച്ച് കോതമംഗലം നെല്ലിമറ്റം എംബിറ്റ്സ് എൻജിനീറിങ് കോളജ്

കോതമംഗലം : വൈദ്യത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ള രണ്ട് കണ്ടുപിടുത്തങ്ങളുമായി കോതമംഗലം എംബിറ്റ്സ് എൻജിനീറിങ് കോളജ്. ശബ്ദം കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ഇലക്ട്രിക്ക് കാറും, വാഹനത്തിൽ നിന്നും ഇലക്ട്രിക്ക് പവർ ലൈനിലേക്ക് വൈദ്യുതി കൊടുക്കാൻ കഴിയുന്ന വെഹിക്കിൾ ടു ഗ്രിഡ് സംവിധാനം ഉള്ള കാറുമാണ് കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ എൻജിനീറിങ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾ രീപകൽപ്പന ചെയ്ത ഈ വാഹനം പുനെയിൽ നടന്ന കെ.പി.ഐ.റ്റി രാജ്യാന്തര മത്സരത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 5000ൽ അധികം മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നും യോഗ്യത നേടിയ ഏക കോളേജ് എംബിറ്റ്സ് ആണ്. രജ്യതന്തര തലത്തിൽ 7 ആം സ്ഥാനം കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. വിദ്യാർഥികളുടെ ഇൗ നൂതന ആശയത്തിന് സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്ത് രണ്ട് കമ്പനികൾ വന്നതും ശ്രദ്ധേയ നേട്ടമാണ്.
പഴയൊരു മാരുതി എസ്ടിം കാറിലാണ് ശബ്ദം കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന വാഹനം സജ്ജമാക്കിയിരിക്കുന്നത്. കാറിന്റെ എൻജിൻ ഭാഗം മാറ്റി പകരം 10 kW ശേഷിയുള്ള ബി എൽ ഡി സി മോട്ടോർ വച്ചാണ് റെട്രോഫിറ്റഡ് ഇലക്ട്രിക്ക് കാർ തയ്യാറാക്കിയിരിക്കുന്നത്. ശബ്ദം കൊണ്ടോ മൊബൈൽ ഫോൺ ഉപയോഗിച്ചോ ഈ വാഹനത്തെ നൂറു മീറ്ററിനുള്ളിൽ നിന്നും നിയന്ത്രിക്കാൻ കഴിയുന്നതാണ്. പഴയ വാഹനത്തിന്റെ ഗിയർ ബോക്സ് അതേപടി നിലനിറുത്തിയിരിക്കുന്നതിനാൽ സാധാരണ ഇലക്ട്രിക്ക് വാഹനങ്ങൾ നൽകുന്നതിലും കൂടുതൽ പവർ ഈ വാഹനം നൽകുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. 4 മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ചെയ്യാൻ സാധിക്കുന്ന ഈ വാഹനം ഒറ്റ ചാർജിങ്ങിൽ 60 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിവുള്ളതാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ ഈ വാഹനം ഓടുന്നതാണ്. പഴയ വാഹനങ്ങളിൽ ഇത്തരം സംവിധാനം ചെയ്യുക ആണെങ്കിൽ ഉയർന്ന പെട്രോൾ വിലയിൽനിന്നും മുക്തി നേടുന്നതിനും കിലോമീറ്ററിന് ഒരു രൂപയിൽ താഴെ യാത്ര ചെയ്യുന്നതിനും സാധിക്കും.
വെഹിക്കിൾ ടു ഗ്രിഡ്
വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുക അപ്രായോഗികമാണ്. എന്നാൽ ഇതുനുള്ള പരിഹാരമാണ് വിദ്യാർത്ഥികൾ കണ്ടുപിടിച്ചിരിക്കുന്ന വെഹിക്കിൾ ടു ഗ്രിഡ് സംവിധാനമുള്ള കാർ. വാഹനത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലിലൂടെയാണ് ഈ വാഹനം ചാർജ് ചെയ്യുന്നത്. ഓടുന്നതിനിടയിലും പാർക്ക് ചെയ്തിരിക്കുന്നതിന് ഇടയിലും ഈ വാഹനം ചാർജ് ചെയ്യപ്പെടുന്നതിനാൽ മറ്റ് ചാർജിങ് സംവിധാനം ഇല്ലാതെ ഇത്തരം കാറുകൾ ഉപയോഗിക്കാൻ കഴിയുന്നതാണ്. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ ഈ വാഹനത്തിൽനിന്നും വൈദ്യുതി പ്രസരണ ലൈനുകളിലേക്ക് വൈദുതി നൽകാൻ കഴിയുന്നതാണ്. അതിനാൽ പ്രളയം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ വൈദ്യുതി നൽകാൻ ഇവക്ക് കഴിയും. പൂർണ്ണമായും സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്നതിനാൽ ഈ വാഹങ്ങൾ പ്രവർത്തിക്കുന്നതിന് മറ്റ് ചിലവുകൾ ഒന്നും തന്നെ ഇല്ലായെന്ന് വിദ്യാർത്ഥികൾ അവകാശപ്പെടുന്നു.
അധ്യാപകരായ അരുൺ എൽദോ ഏലിയാസ്, ബേസിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അഫ്സൽ ഇബ്രാഹിം, ജിറ്റോ എൽദോസ്, അലക്സ് പോൾ, ജിബിൻ ബേബി, അമൽ എലിയാസ്, സ്റ്റെബിൻ എൻ.ടി, ജേക്കബ് രാജു, വർഗീസ് സാബു, ആൽബിൻ തങ്കച്ചൻ, ഗണേഷ് ശ്രീധർ എന്നിവരാണ് ഈ കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ.
AUTOMOBILE
ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ ഒരുക്കിയത് കോതമംഗലത്ത്

കോതമംഗലം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്സില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ ടെസ്റ്റിങ് ബസ് ഫ്ളാഗ് ഓഫ് നടത്തി. 2.7 കോടി രൂപ ചിലവിൽ മൂന്നു ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ 3 ജില്ലകളിൽ റീജിയണൽ ലബോറട്ടറികളും 11 ജില്ലകളിൽ ജില്ലാ ലബോറട്ടറികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയ്ക്കു പുറമെയാണ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ സജ്ജമായിരിക്കുന്നത്.
പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ പോയി ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബുകൾ വഴി സാധിക്കും. പദ്ധതികള്‍ നടപ്പാക്കിയാൽ മാത്രം പോരാ, അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. അതു കൂടുതൽ മികവോടെ നടപ്പാക്കാൻ പുതിയ മൊബൈൽ ലാബുകൾ സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ബസിന്റെയും ബോഡി നിര്‍മാണത്തിനു തന്നെ ഒരു കോടി രൂപയായി. അത്രതന്നെ ചെലവു വരുന്ന ടാര്‍, കോണ്‍ക്രീറ്റ് പരിശോധനാ ഉപകരണങ്ങളാണ് മൊബൈല്‍ ലാബുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖ കാരവന്‍ നിര്‍മാതാക്കളായ കോതമംഗലം ഓജസ് ഓട്ടോമൊബൈല്‍സ് ആണ് ബസ് ബോഡി ചെയ്‌തിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓജസ് എം.ഡി. ബിജു മര്‍ക്കോസിന് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്‌തു.
AUTOMOBILE
വജ്ര മേസിന് വൻ ജന പങ്കാളിത്തം: കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വജ്രജൂബിലി : ‘ടെലെ’ പ്രദര്‍ശനം കാണാന്‍ ആയിരങ്ങള്‍

കോതമംഗലം: ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ കാണാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലേക്ക് ആയിരങ്ങൾ ഒഴുകുന്നു.ഇന്ത്യയില്‍ ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശ നിര്‍മ്മിത കാറുകള്‍ ഉള്‍പ്പെടെ ഏറ്റവും ആധുനിക സൗകര്യങ്ങളളുള്ള നിരവധി വിദേശ നിര്‍മ്മിത കാറുകളും വിദേശ നിര്‍മ്മിത ബൈക്കുകളും പ്രദര്‍ശനത്തിനായി ഒരുക്കിയ ‘ടെലെ’ കാണാന്‍ മഴയത്തുപോലും ആയിരങ്ങളാണ് കുന്നിൻ പുറത്തെ ഈ കോളേജിലേക്കെത്തിയത്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിത്തെിയ ജനങ്ങള്‍ക്ക് ഈ പ്രദര്‍ശനം ഒരു അത്ഭുതം തന്നെയായിരുന്നു. സിനിമകളിലും മറ്റും മാത്രം കണ്ട് പരിചയമുള്ള വിവിധ തരത്തിലുള്ള വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെകാണികള്‍ക്കായി ഒരുക്കിയിരുന്നു . അവരുടെ അഭ്യാസപ്രകടനങ്ങള്‍ ഏവരിലും അത്ഭുതം ഉളവാക്കി. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ആണ് ടെലെ പ്രദര്‍ശനം അരങ്ങേറിയത്.
വിദ്യാര്‍ത്ഥികളെ റാഞ്ചുവാന്‍ കഴുകന്‍ കണ്ണുകളുമായി മയക്കുമരുന്ന് മാഫിയ വിദ്യാലയങ്ങള്‍ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന കാഴ്ച ആശങ്കാജനകമാണെന്നും,വരും തലമുറ അതില്‍ വീണ് പോവാതെ സൂക്ഷിക്കണമെും കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ദിലീപ് കുമാര്‍ അിപ്രായപ്പെട്ടു.കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് സാക്ഷര കേരളം എങ്ങോട്ട് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുു അദ്ദേഹം. വൈകിട്ട് നടന്ന കോറിയോ നൈറ്റിന് വന്‍ ജനാവലി ആണ് എത്തിയത്.
ഇന്ന് രാവിലെ 10.30 ന് വജ്ര മേസ് ന്റെ ഔദ്യോഗിക ഉത്ഘാടനം വി.എസ്.എസ്.സി. ഡയറക്ടറും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ നിര്‍വ്വഹിക്കും.
എം.എ.കോളേജ് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ ഡോ. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എല്‍.എ., അഡ്വ. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ., എം.എ കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ്ജ്,കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, ഡോ. സോണി കുര്യാക്കോസ് എന്നിവർ ആശംസകള്‍ അര്‍പ്പിക്കും. തുടർന്നു നടക്കുന്ന സെമിനാറില്‍ അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. സംസാരിക്കും. വൈകിട്ട് പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ഐശ്വര്യ രാജീവിന്റെ നൃത്തസന്ധ്യയും ഉണ്ടാകും.
AUTOMOBILE
ഇഷ്ടനമ്പറിൽ പുത്തൻ കാരവാൻ; ലാലേട്ടന്റെ സഞ്ചരിക്കുന്ന ആഡംബര വാഹനം പണിതത് കോതമംഗലത്ത്

കോതമംഗലം : പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി മോഹൻലാൽ. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹൻലാലിന്റെ പുത്തൻ കാരവാൻ പണിത് കൈമാറിയിരിക്കുന്നത്.
പടം : മോഹൻലാലും ഓജസ് ഉടമ ബിജു മാർക്കോസും ഭാര്യ സ്‌മിത ബിജുവും.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു