EDITORS CHOICE
വിദ്യാർത്ഥി സ്നേഹത്തിന്റെ ഒരു തൂവൽ സ്പർശം; റിട്ട. സ്റ്റാഫ് അസോസിയേഷന്റെ ഉപഹാരം ഏൽപ്പിക്കുവാൻ ക്ലാസ്സ് അദ്ധ്യാപിക താണ്ടിയത് 125ൽ പരം കിലോമീറ്റർ.

ഏബിൾ. സി. അലക്സ്
കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അനീഷ് കുമാറിനെ ഓൺലൈൻ ക്ലാസിൽ സ്ഥിരമായി കാണുന്നില്ല, ഇതു ശ്രദ്ധയിൽ പെട്ട ക്ലാസ്സ് ടീച്ചറായ പ്രീതി അന്വേഷണം ആരംഭിച്ചു. അങ്ങനെ 125 കിലോമീറ്ററുകൾക്കപ്പുറത്തുള്ള വിദ്യാർത്ഥിയെ കണ്ടു പിടിക്കാൻ പ്രീതി ടീച്ചറിന് നന്നേ പണിപ്പെടേണ്ടിവന്നു. ഓൺലൈൻ ക്ലാസ്സിൽ കാണാത്ത കാര്യം തിരക്കി. നിർദ്ധന കുടുംബത്തിലെ അംഗമായ അനീഷിന് പഠിക്കാൻ ഓൺലൈൻ സൗകര്യങ്ങളോ, സ്മാർട്ട് ഫോണോ ഇല്ലായിരുന്നു. ഈ വിവരം ടീച്ചർ സ്കൂളിൽ അറിയിച്ചു. ഹെഡ്മിസ്ട്രസ് വിവരം മാർ ബേസിൽ സ്കൂളിലെ വിരമിച്ച ജീവനക്കാരുടെ സംഘടനായ റിട്ട. സ്റ്റാഫ് അസോസിയേഷനെ അറിയിച്ചു. അതിനുള്ള പരിഹാരവുമായി സ്കൂളിനെ ഇപ്പോഴും സ്നേഹിക്കുന്ന വയോധികരായ മുൻ ജീവനക്കാർ എത്തി. അവർ വാങ്ങി നൽകിയ വിദ്യാഭ്യാസ കിറ്റുമായി 125ൽ പരം കിലോമീറ്ററുകൾ താണ്ടി പ്രീതി ടീച്ചർ മറയൂർ കോവിൽകടവ് പത്തടിപാലത്തെ അനീഷ് കുമാറിനെ തേടിയെത്തി തന്നെ ഏൽപ്പിച്ച ദൗത്യം നിർവഹിച്ചു. തന്നെ കാണാനെത്തിയ ടീച്ചറെ കണ്ടപ്പോൾ ശിഷ്യനും പഠനദിനങ്ങളിലേക്ക് തിരികെ എത്തിയതിൽ അടക്കാനാവാത്ത സന്തോഷം. മാർ ബേസിൽ സ്കൂളിലെ ഹിന്ദി അധ്യാപികയാണ്
പ്രീതി എൻ.കുര്യാക്കോസ്.
(റിട്ട. സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ വിദ്യാഭ്യാസ കിറ്റ് ക്ലാസ്സ് ടീച്ചർ പ്രീതിക്ക് കൈമാറുന്നു.)
പുതിയസ്മാർട്ട് മൊബൈൽ ഫോൺ, സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, പേനകൾ, മാസ്കുകൾ, 500 രൂപ എന്നിവയടങ്ങിയ വിദ്യാഭ്യാസ കിറ്റ് പ്രിയ വിദ്യാർത്ഥിക്ക് സ്നേഹത്തോടെ കൈമാറി. കാന്തല്ലൂർ പഞ്ചായത്ത് കോവിൽക്കടവ് പത്തടിപാലം സ്വദേശിയായ അനീഷ് മാർ ബേസിൽ സ്കൂളിന് സമീപത്തുള്ള ഓർഫനേജിൽ താമസിച്ചാണ് പഠിച്ചിരുന്നത്. കൊറോണക്കാലത്ത് ഓൺലൈൻ ക്ലാസിൽ കാണാതായതോടെ സ്കൂളിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ പ്രീതി ടീച്ചർ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. എങ്കിൽ പിന്നെ കാര്യമെന്തെന്നറിഞ്ഞിട്ടാകട്ടെ എന്ന് ടീച്ചറും. ഇതോടെ 1991-94 ബാച്ചിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബി. എ. ഹിന്ദിക്കു തന്റെ സഹപാഠിയായിരുന്ന മറയൂർ പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ എം.എം. ഷമീറിനെ വിളിച്ചു കാര്യം പറഞ്ഞു.
മറയൂർ കാന്തല്ലൂർ പ്രദേശത്തിന്റെ മുക്കും മൂലയും അറിയാവുന്ന ഷെമീർ, അനീഷിനെയും അദ്ദേഹത്തിന്റെ വീട്ടുകാരെയും കണ്ടെത്തിയ വിവരം പ്രീതി ടീച്ചറെ അറിയിച്ചു. തുടർന്ന്
പ്രീതി ടീച്ചർ കുടുംബസമേതം കഴിഞ്ഞ ദിവസം മറയൂരിലെത്തി. അഡീ. എസ്.ഐ. ഷമീറിന്റെ സഹായത്തോടെ പ്രിയ വിദ്യാർത്ഥിക്ക് ഇവയെല്ലാം കൈമാറി. എല്ലാ വിഷയങ്ങൾക്കും ‘എ’പ്ലസ് ഗ്രേഡ് വാങ്ങുമെന്ന ഉറപ്പും വാങ്ങിയാണ് പ്രീതി ടീച്ചർ കോതമംഗലത്തേക്ക് മടങ്ങിയത്. ഇതുപോലെ 15ൽ പരം വിദ്യാഭ്യാസ കിറ്റുകളാണ് മൂന്നു തലമുറയിൽ പെട്ട മാർ ബേസിൽ സ്കൂളിലെ വിരമിച്ച ജീവനക്കാരുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്കുവേണ്ടി ഒരുങ്ങുന്നത്.
ദശാബ്ദങ്ങൾ മാർ ബേസിൽ സ്കൂളിൽ ജോലി ചെയ്ത് വിരമിച്ച അദ്ധ്യാപകരും, അനധ്യാപകരും ഇപ്പോഴും തങ്ങളുടെ പ്രിയ വിദ്യാർത്ഥികളെ സ്നേഹിക്കുന്നുണ്ടെന്നും, സീമകളില്ലാതെ അവർ പഠിച്ചു വളർന്ന് വലിയ ആളാകാൻ അവർ ആഗ്രഹിക്കുന്നു എന്നതിനുമുള്ള ഉത്തമ ഉദാഹരണമാണ് ഈ സ്നേഹപ്രകടനങ്ങൾ. തലമുറകളുടെ സമന്വയം ലക്ഷ്യം വച്ചുള്ള ഈ ഉദ്യമം കൊറോണ മഹാമരിയുടെ വെല്ലുവിളികൾക്കിടയിൽ മനുഷ്യ സ്നേഹത്തിന്റെ പുതിയ കുറിപ്പുകളാകുന്നു.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS7 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു