NEWS
കോതമംഗലത്ത് ബി ജെ പി അണികൾ നിസഹായവസ്ഥയിൽ.

കോതമംഗലം: നിർജീവമായ എൻ ഡി എ നേതൃത്വവും പരസ്പരം പോരടിക്കുന്ന ബി ജെ പി നേതാക്കളും കോതമംഗലത്ത് ബി ജെ പി അണികൾ നിസഹായവസ്ഥയിൽ . നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ആളനക്കമില്ലാത്ത സ്ഥിതിയാണ് ബി ജെ പി ക്യാമ്പ് . ബി.ജെ.പി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയിൽ നില നിന്ന വിഭാഗീയതയാണ് അണികൾ നിർജീവമാകാൻ കാരണമായതെന്ന് ഒരു വിഭാഗം പറയുന്നു. ഇതിനിടെ നിലവിലുള്ള ബി ജെ പി നിയോജക മണ്ഡലം നേതൃത്വവുമായി ഭിന്നതയിലായിരുന്ന ആദ്യ കാല നേതാക്കൾ ചേർന്ന് സമാന്തരമായി പുതിയ സംഘടന രൂപീകരിച്ചു പ്രവർത്തിക്കുന്നതായും അണികൾ ആരോപിക്കുന്നു. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ജനകീയ വികസന സമിതി എന്ന സംഘടന രൂപീകരിച്ചാണ് ഇവർ പ്രവത്തിക്കുന്നത്. ഗ്രൂപ്പ് പോര് രൂക്ഷമായതോടെ നിയോജക മണ്ഡലം കമ്മറ്റിയിലും മറ്റ് ഉന്നത സമിതികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർ ചേർന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ വികസന സമിതി എന്ന പേരിൽ സംഘടിച്ചത്. നിയോജക മണ്ഡലത്തിലെ ബി ജെ പി സ്വാധീനമേഖലകളിൽ തങ്ങൾ നിർണായക ശക്തിയാണെന്നാണ് ജനകീയ വികസന സമതിക്ക് നേതൃത്വം നൽകുന്നവരുടെ അവകാശവാദം.
കോതമംഗലം നിയോജക മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങൾ, വികസന കാര്യങ്ങൾ, മറ്റ് പൊതുവായ പ്രശ്നങ്ങൾ, എന്നീ കാര്യങ്ങളിൽ സജീവമായി ഇടപെടുന്നതിന്നും ,ജനകീയ പ്രശ്നങ്ങളിൽ സാധാരണ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് ഇവർ പരസ്യമായി പ്രഖ്യാപിക്കുന്നത്. എന്നാൽ അസംതൃപ്തരായ ബി ജെ പി അണികളെ യോജിപ്പിച്ചു നിർത്താനും ഞങ്ങളാണ് യഥാർത്ഥ ബിജെപിക്കാരെന്നു ജില്ലാ – സംസ്ഥാന നേതാക്കളെ ബോധ്യപ്പെടുത്താനുമാണ് ഇവർ ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ ബി ജെ പി അനുഭാവികളെയും പ്രവർത്തകരെയും മാത്രമാണ് സംഘടനയിൽ അംഗങ്ങളാക്കിയിട്ടുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി കോതമംഗലത്ത് ദയനീയ സ്ഥിതിയായ സാഹചര്യം ഭിന്നിച്ചു നിൽക്കുന്നവർ നേതൃത്വത്തെ ധരിപ്പിച്ചതായും ഇവർ അവകാശപ്പെടുന്നു. സ്ഥിതി ഗതികൾ മനസിലായ നേതൃത്വം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ
നയിക്കുന്ന വിജയ് യാത്ര സമാപിച്ച ശേഷം അസംതൃപ്ത രുമായി ചർച്ച ചെയ്ത് പ്രശ്നനങ്ങൾ പരിഹരിക്കു മെന്നാണ് ഒടുവിലത്തെ വിവരം. നിലവിലുള്ള സ്ഥിതി തുടർന്നാൽ കോതമംഗലത്ത് വെറും കടലാസ് സംഘടനയായി പാർട്ടി മാറുമെന്ന് നേതൃത്വത്തെ വിമത വിഭാഗം അറിയിച്ചിട്ടുണ്ട്.
എൻ ഡി എ ഘടക കക്ഷിയായ ബി ഡി ജെ എസ് കോതമംഗലത്ത് നിർജീവമാണ്. ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് , 5 വൈസ് പ്രസിഡന്റുമാർ , 5 സെക്രട്ടറിമാർ അടക്കമുള്ള കമ്മറ്റിയാണെങ്കിലും എൻ ഡി എ സംഘടിപ്പിച്ച പരിപാടികളൊന്നും സമീപ കാലത്ത് കോതമംഗലത്ത് നടന്നിട്ടില്ലെന്നത് അനുഭാവികൾ തന്നെ ചൂണ്ടി കാട്ടുന്നു. കഴിഞ്ഞ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിലെ പി. സി തോമസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച പി .സി സിറിയക് 12926 വോട്ട് നേടിയിരുന്നു. 10.06 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. ഇത്തവണ ബി ജെ പി സ്ഥാനാർത്ഥി മത്‌സരിക്കുമെന്നാണ് വിവരം. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി.പി സജീവ്,അടുത്തിടെ പാർട്ടിയിൽ ചേർന്ന ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കെ .പി വിത്സൺ എന്നിവരുടെ പേരുകളാണ് നേതൃ ത്വത്തിനു മുന്നിലുള്ളത്. ഇതിൽ സംസ്ഥാന, ജില്ലാ നേതൃത്വവും തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കുന്ന ആർ എസ് എസിനു താൽപര്യമുള്ളയാൾ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന ലഭിക്കുന്നത്.
CRIME
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കോതമംഗലം: ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഓടക്കാലി പുതുപ്പേലിപ്പാടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് രാത്രിയാണ് ഇയാൾ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം എടുത്തത് .അരവിന്ദ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ പി.ടി ബി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
CRIME
ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.
NEWS
തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്,ക്ഷേത്രം സെക്രട്ടറി മുരളീധരൻ നായർ പി എൻ, ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും,ഡോഗ്സ് സ്ക്വാഡ് ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം