SPORTS
കേരള പ്രീമിയർ ലീഗിൽ കോവളത്തിന്റ വലകുലുക്കി എം. എ. സെമിഫൈനലിലേക്ക്.

കോതമംഗലം :കേരള പ്രീമിയര്‍ ലീഗില്‍ ഏക കോളേജ് ടീമായ കോതമംഗലം എം.എ ഫുട്ബോള്‍ അക്കാദമി സെമിഫൈനല്‍ സാധ്യത നിലനിറുത്തി.ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കോവളം എഫ്.സി.യെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് എം.എ.ഫുട്ബോൾ അക്കാദമി സെമി പ്രതീഷ സജീവമാക്കിയത്.എം. എ. ക്കുവേണ്ടി അബിൽ കെ ബി, ജിബിൻ ദേവസ്സി, അഭിജിത് എന്നിവർ ഓരോ ഗോളുകൾ അടിച്ചു.അബിൽ മാൻ ഓഫ് ദി മാച്ച് ആയി. അഞ്ച് കളിയില്‍ മൂന്ന് വിജയവും, ഒരു സമനിലയുമായി പത്ത് പോയിന്‍റ് നേടിയ എം.എ.അക്കാദമി ഇപ്പോള്‍ ഗ്രൂപ്പ് ബി.യില്‍ ഒന്നാംസ്ഥാനത്താണ്.ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ തുടര്‍ന്നുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തില്‍കൂടിയാകും എം.എ.യുടെ സെമിപ്രവേശനം.
ഗ്രൂപ്പ് ഘട്ടത്തില്‍ എം.എ.അക്കാദമിക്ക് ഇനി മത്സരങ്ങളില്ല.ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് സെമിഫൈനലിക്ക് അവസരം ലഭിക്കുന്നത്.കെ പി എൽ മത്സരത്തിൽ നിന്ന് കോവളം എഫ് സി പുറത്തായി.പ്രൊഫഷണൽ ഫുട്ബോളിൽ കൗമാരക്കാർക്ക് പുത്തൻ പ്രതീക്ഷയാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി. കേരള കായിക ഭൂപടത്തിൽ എന്നും നിറസാന്നിധ്യമായ കോതമംഗലത്തിനു അഭിമാനിക്കാം. കേരള ഫുട്ബോൾ അസോസിയേഷൻ ആഥിത്യമരുളുന്ന ഏഴാമത് കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളത്തിലെ തന്നെ ആദ്യ കോളേജ് ടീം ആയി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി മാറിയിരിക്കുന്നു. കേരളത്തിലെ പ്രമുഖരായ പ്രൊഫഷണൽ ക്ലബ്ബുകൾ മാത്രം അണിനിരന്ന പ്രൈം ടൂർണമെന്റാണ് കെ.പി.എൽ.
ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, കെ.എസ്.ഇ.ബി, കേരള യൂണൈറ്റഡ്, കോവളം എഫ് സി, കേരള പോലീസ്, എഫ് സി കേരള, ഗോൾഡൻ ത്രെഡ്സ്, ലൂക്ക സോക്കർ ക്ലബ്ബ്, സാറ്റ് തീരൂർ, തുടങ്ങിയ പ്രൊഫഷണൽ ക്ലബ്ബുകൾക്കൊപ്പമാണ് യുവതാരങ്ങളെ അണിനിരത്തി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി മത്സരത്തിനിറങ്ങി ഇപ്പോൾ സെമി വരെ എത്തി നിൽക്കുന്നത്. 1997 കാലയളവിലാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി രൂപം കൊണ്ടത്. അന്നത്തെ എം. എ കോളേജിലെ കായിക വിഭാഗം മേധാവി ആയിരുന്ന പ്രൊഫസർ പി ഐ ബാബുവിന്റെ ദീർഘവീക്ഷണതോടെയുള്ള സമീപനമാണ് ഇങ്ങനെ ഒരു രജിസ്ട്രേഡ് ഫുട്ബോൾ ക്ലബ്ബ് രൂപം നല്കാൻ കാരണമായതു തന്നെ. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ മുൻ സെക്രട്ടിയായിരുന്ന പ്രൊഫ. എം.പി വറുഗ്ഗീസിന്റെയും ഇപ്പോഴത്തെ സെക്രട്ടറി ഡോ. വിന്നി വറുഗീസിന്റെയും പൂർണ പിന്തുണയും കായിക മേഖലയോടുള്ള താല്പര്യവും ഇത്തരം പ്രവർത്തനങ്ങൾക്ക് എന്നും പ്രേരകശക്തിയായിരുന്നു.
ദീർഘ കാലത്തേ കായിക അധ്യാപക വൃത്തിക്കു ശേഷം മികച്ച കായിക അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കികൊണ്ടു 2014 ൽ എം എ കോളേജിൽ നിന്നും വിരമിച്ച കോതമംഗലത്തിന്റെ കായിക ആചാര്യൻ പി ഐ ബാബുവിന്റെ പിൻഗാമിയായി കോളേജിൽ എത്തിയത് മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും,എംജി യൂണിവേഴ്സിറ്റി യുടെയുമെല്ലാം പരിശീലകനയിരുന്ന ഹാരി ബെന്നി ആയിരുന്നു. 2016 വരെയുള്ള കാലയളവിൽ ജില്ലാ ലീഗിൽ മാത്രം ഒതുങ്ങിനിന്ന മാർ അത്തനേഷ്യസ് കോളേജിനെ പിന്നീട് പ്രൊഫഷണൽ ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കുവാൻ ചാലക ശക്തിയായത് ഹരിയുടെ ചുവടുവെപ്പാണെന്നു പറയാം. അക്കാലയളവിൽ കോളേജിലെ ഒട്ടു മിക്ക താരങ്ങളും കേരളത്തിലെ പല പ്രമുഖ ക്ലബ്ബുകൾക്കായി കേരള പ്രീമിയർ ലീഗിൽ ജെഴ്സി അണിയുകയുണ്ടായി. ഈ മാറ്റമാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയെ പ്രൊഫഷണൽ മേഖലയിലേക്ക് കടന്നുവരുവാൻ പ്രേരിപ്പിച്ചത്.
ദുബായിൽ വച്ചുനടക്കുന്ന യു എ ഇ യും ഓമാനും ആയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ 2014 കാലയളവിലെ താരമായിരുന്ന മഷൂർ ഷെരിഫ് എന്ന ചെറുപ്പക്കാരൻ കുപ്പായംഅണിയുന്നു എന്നതും തികച്ചും അഭിനന്ദനാർഹമാണ്. ചരിത്രത്തിലാദ്യമായി കേരളം ഗോകുലം എഫ്സി ലൂടെ ഐ ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ ഗോകുലാത്തിനായി ബൂട്ട് അണിഞ്ഞത് എം.എ കോളേജിന്റെ മൂന്നു താരങ്ങളാണ്. ഇപ്പോൾ ഈ കോളേജിൽ പഠിക്കുന്ന ഇംഗ്ലീഷ് വിദ്യാർഥിയായ എമിൽ ബെന്നിയും ( 2020-21 ഐ ലീഗിലെ മികച്ച എമർജിങ് പ്ലെയറായ ആയി തെരഞ്ഞെടുക്കപ്പെട്ടു) കോളേജിൽ തന്നെ താരമായിരുന്ന അലക്സ് സജിയും, ഗോകുലത്തിന്റെ മിഡ് ഫീൽഡ് ജനറൽ എന്നറിയപ്പെടുന്ന മുഹമ്മദ് റാഷിദ് എന്നിവരെല്ലാം എംഎ കോളേജിന്റെ മികച്ച താരങ്ങൾ ആയിരുന്നു എന്നതിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാഡമിക്ക് അഭിമാനിക്കാം.
1997 കാലയളവുകളിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽ നിന്നും കേരളത്തിലെ പ്രതിനിധീകരിച്ച് താരങ്ങളായിരുന്നു ജിനേഷ് തോമസും ജെറോം സെബാസ്റ്റ്യനും. അസാമാന്യ മെയ്‌വഴക്കം കൊണ്ട് ഗോൾമുഖത്ത് എന്നും ടീമിന്റെ രക്ഷകൻ ആയിരുന്നു ജിനേഷ് തോമസ് ജൂനിയർ യൂത്ത് മത്സരങ്ങളിലും മൂന്നു തവണ സന്തോഷ് ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. ഇടിമുഴക്കം പോലുള്ള ഷോട്ടുകൾ പായിച്ചുകൊണ്ട് എന്നും എതിരാളികളുടെ ഗോൾമുഖത്ത് പേടിസ്വപ്നമായിരുന്ന ജെറോം സെബാസ്റ്റ്യൻ എന്ന സ്ട്രൈക്കർ, അന്തർ സർവകലാശാല മത്സരങ്ങളിൽ ഗോളുകൾ വാരിക്കൂട്ടിയ ജെറോം പിന്നീട് മുംബൈ എഫ് സി ക്കും ഇന്ത്യയിലെ തന്നെ പല പ്രമുഖ ക്ലബ്ബുകൾക്കും വേണ്ടി ബൂട്ട് അണിഞ്ഞു. രണ്ടായിരത്തിരണ്ടിൽ കേരളം സന്തോഷ് ട്രോഫി നേടുമ്പോൾ അന്ന് ലെഫ്റ്റ് ബാക്കിൽ ബൂട്ട് അണിഞ്ഞ സനുഷ് രാജ് എന്ന ചെറുപ്പക്കാരനും മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ താരമായിരുന്നു.
2017 -ൽ എൽദോ ജോർജ് മാർ അത്തനേഷ്യസ് കോളേജിൽനിന്നും കേരളത്തിനായി സന്തോഷ് ട്രോഫിയിൽ കുപ്പായമണിഞ്ഞു. 2018- ൽ കേരളം കൊൽക്കത്തയിൽ സന്തോഷ് ട്രോഫി നേടുമ്പോൾ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ ഷംനാസ് ബി എൽ എന്ന കൊച്ചു താരവും ആ ടീമിൽ അംഗമായിരുന്നു. 2019 തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വച്ചു നടന്ന സന്തോഷ് ട്രോഫിയിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽനിന്നും അലക്സ് സജി കേരളത്തിനായി കുപ്പായമണിഞ്ഞു. 2020-ൽ കേരളത്തിൽ വച്ച് നടന്ന സന്തോഷ് ട്രോഫിയിൽ അലക്സ് സജി വീണ്ടും കുപ്പാമണിഞ്ഞപ്പോൾ അന്നത്തെ ടോപ്സ്കോറർ ആയിരുന്ന എമിൽ ബെന്നിയും മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ സ്വന്തം താരം ആയിരുന്നു എന്നതും വിസ്മരിക്കാനാ വില്ല. ദീർഘ നാളത്തെ ചിട്ടയായ പരിശീലനത്തിന്റെ ശ്രമഫലമായിട്ടാണ് 2019-ൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി കേരള പ്രീമിയർ ലീഗിൽ എത്തിയത് .
2019-20 ലെ ആറാം സീസണിൽ വമ്പന്മാരെ ഞെട്ടിച്ചുകൊണ്ടായിരുന്നു
മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ അരങ്ങേറ്റം. മുൻ സെമിഫൈനലിസ്റ്റുകളായിരുന്ന സാറ്റ് തിരൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു തങ്ങളുടെ വരവ് അറിയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ കരുത്തിൽ കരുത്തരായ കേരള പോലീസിനെ അവരുടെ മൈതാനത്ത് സമനിലയിൽ തളയ്ക്കുകയും തുടർന്ന് മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദമത്സരത്തിൽ കേരള പോലീസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി പരാജയപ്പെടുത്തുകയും ചെയ്തു. മത്സരരംഗത്തെ പരിചയക്കുറവ് തെല്ലും കാണിക്കാതെ കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി ഗോള് റേറ്റിൽ കേരള പോലീസിന് പിന്നിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി സെമി ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു.
തുടരെയുള്ള ഏഴാം സീസണിൽ (2020-21) വളരെ നല്ലതുടക്കമായിരുന്നു അക്കാദമിയുടേത്.
കരുത്തരായ മുൻ കെ പി എൽ ചാമ്പ്യൻ കെ എസ് ഇ ബി യ്ക്കെതിരെ ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു വിജയം. തുടർന്നുള്ള രണ്ടാം മത്സരത്തിൽ എറണാകുളത്തിന്റെ കരുത്തൻ ക്ലബ്ബ് ഗോൾഡൻ ത്രെഡ്സിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്, കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് നോട്ട് പൊരുതി നേടിയ സമനിലയും ഈ ടീമിന്റെ പോരാട്ട വീരത്തിന്റെ മാറ്റുകൂട്ടുന്നു. പ്രൊഫഷണൽ ഫുട്ബോളിൽ കേരളത്തിന്റെ പുതു ശക്തിയും , ഇന്റർ നാഷണൽ സ്പോൺസർഷിപ്പോടെ കേരളത്തിൽ കാലുറപ്പിക്കുന്ന കേരള യുണൈറ്റഡ് എഫ് സി യോട് മൂന്നു ഗോളുകൾക്ക് പൊരുതി കിഴടങ്ങി എങ്കിലും ശനിയാഴ്ച നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കോവളത്തെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുട്ടുകുത്തിച്ചു. നിലവിൽ 10 പോയിന്റുമായി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാരായി മികച്ച പ്രകടനവുമായി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി, ഹാരി ബെന്നിയുടെ പരിശീലനത്തിൻ കീഴിൽ മുന്നേറ്റം തുടരുകയാണ്.
SPORTS
നാഷണല്‍ ഷിറ്റോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പ്; വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ നേടി അരുണും ഷിന്‍ജുവും

കോതമംഗലം : കഴിഞ്ഞ ദിവസം മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. 80 കിലോ വിഭാഗം കുമിത്തേയില്‍ അരുണ്‍ വട്ടക്കുഴി സ്വര്‍ണവും 55 കിലോ വിഭാഗം കുമിത്തേയില്‍ ഷിന്‍ജു വര്‍ഗീസ് വെള്ളിയും നേടി. ഇരുവരും സെപ്തംബറില്‍ ഇന്തോനേഷ്യയില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷനും നേടി. ഇവര്‍ ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരളാ കേരള ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്യോഷി സാബു ജേക്കബിന് കീഴില്‍ അള്ളുങ്കല്‍, പരീക്കണ്ണി, പൈങ്ങോട്ടൂര്‍ സെന്ററുകളില്‍ പരീശീലനം നടത്തുന്നവരാണ്.
കോതമംഗലം അള്ളുങ്കല്‍ ചേറാടിയില്‍ വര്‍ഗീസ്- ശലോമി ദമ്പതികളുടെ മകളായ ഷിന്‍ജു സിവില്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഞാറക്കാട് വട്ടക്കുഴി മാത്യു ജോസഫ്- ലീലാമ്മ മാത്യു ദമ്പതികളുടെ മകനായ അരുണ്‍ തൊടുപുഴ സഹകരണ ബേങ്ക് ജീവനക്കാരനാണ്.
ഫോട്ടോ : മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികളായ ഷിന്‍ജു വര്‍ഗീസ്, അരുണ്‍ വട്ടക്കുഴി എന്നിവര്‍ കോച്ചും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരള ടെക്‌നിക്കല്‍ ഡയറക്ടറുമായ ക്യോഷി സാബു ജേക്കബിനൊപ്പം.
SPORTS
സംസ്ഥാന ഷിറ്റോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടേക്ക് മികച്ച നേട്ടം

കോതമംഗലം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഷിറ്റോറിയു കരാട്ടെ സ്‌റ്റേറ്റ് ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. 21 വയസിന് മുകളിലുള്ള 55 കിലോ കുമിത്തേ മത്സരത്തില്‍ ഷിന്‍ജു വര്‍ഗീസും 68 കിലോ വിഭാഗം കുമിത്തേയില്‍ അരുണ്‍ വട്ടക്കുഴിയും സ്വര്‍ണവും 75 കിലോ കുമിത്തേയില്‍ അഭിഷേക് വെള്ളിയും 18 നേടി. മൂവരും സെപ്തംബറില്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന നാഷനല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷനും നേടി. വയസിന് മുകളിലുള്ള 60 കിലോ വിഭാഗം കുമിത്തേയില്‍ ആസിഫ് അലി വെങ്കലം നേടി. എല്ലാവരും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരളാ കേരള ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്യോഷി സാബു ജേക്കബിന് കീഴില്‍ അള്ളുങ്കല്‍, പരീക്കണ്ണി, പൈങ്ങോട്ടൂര്‍ സെന്ററുകളില്‍ പരീശീലനം നടത്തുന്നവരാണ്.
തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി ആര്‍ അനില്‍ ഉത്ഘാടനം ചെയ്തു.
ഫോട്ടോ കാപ്ഷന്‍: തിരുവനന്തപുരത്ത് നടന്ന ഷിറ്റോറിയു കരാട്ടെ സ്‌റ്റേറ്റ് ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികളായ ഷിന്‍ജു വര്‍ഗീസ്, അരുണ്‍ വട്ടക്കുഴി, അഭിഷേക്, ആസിഫ് അലി എന്നിവര്‍ കോച്ചും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരള ടെക്‌നിക്കല്‍ ഡയറക്ടറുമായ ക്യോഷി സാബു ജേക്കബിനൊപ്പം
SPORTS
ഖേലോ ഇന്ത്യയിൽ വെന്നി കൊടി പാറിച്ച് എം. എ കോളേജ്

കോതമംഗലം : ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മിന്നും പ്രകടനവുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്. മെയ് മാസം 24 ആം തീയതി മുതൽ ജൂൺ മൂന്നാം തീയതി വരെ നീണ്ടുനിന്ന മത്സരത്തിൽ അത്‌ലറ്റിക്സ് ഇനങ്ങളിൽ സിദ്ധാർത് എ. കെ, ശ്രീകാന്ത് കെ, ആകാശ് എം വർഗീസ്, ആനന്ദ് കൃഷ്ണ കെ എന്നിവർ വ്യക്തിഗത ഇനങ്ങളിൽ സ്വർണ്ണം നേടി. അരുൺജിത്ത്, സ്നേഹ കെ എന്നിവർ 4 x 400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ കരസ്ഥമാക്കി.വനിതാ വിഭാഗം 400 മീറ്റർ വ്യക്തിഗതയിനത്തിൽ സ്നേഹ. കെ.വെങ്കലവും കരസ്ഥമാക്കിയപ്പോൾ, സ്നേഹ അടങ്ങുന്ന എംജി സർവ്വകലാശാല4×400 മീറ്റർ വനിത റിലേ ടീം സ്വർണ്ണവും നേടി . ജൂനിയർ നാഷണൽ ചാമ്പ്യനായ ബിലൻ ജോർജ് 20 കിലോമീറ്റർ നടത്ത മത്സരത്തിൽ വെങ്കലം നേടി. എം.എ കോളേജിന്റെ 10 താരങ്ങൾ അടങ്ങിയ എം.ജി സർവ്വകലാശാല പുരുഷ ഫുട്ബോൾ ടീം വെങ്കലമെഡലും നേടിയതോടെ മെഡൽ പട്ടികയിൽ എം. എ കോളേജിന്റെ 17 താരങ്ങൾ ഇടം പിടിച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് 32 താരങ്ങളാണ് കോതമംഗലം എം. എ കോളേജിൽ നിന്നും ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിനായി ലക്‌നോവിൽ കുപ്പായം അണിഞ്ഞത്. കായിക താരങ്ങൾക്കൊപ്പം എം. എ കോളേജിലെ പരിശീലകരായ അത്‌ലറ്റിക് കോച്ച് ഡോ. ജോർജ് ഇമ്മാനുവൽ, പി പി പോൾ, എം. എ ജോർജ്, അഖിൽ കെ. പി, നീന്തൽ പരിശീലകൻ വേണുഗോപാലൻ നായർ,എം. എ. കോളേജ് കായിക വിഭാഗം മേധാവിയും ഫുട്ബോൾ പരിശീലകനുമായ പ്രൊഫ. ഹാരി ബെന്നി എന്നിവരും എം ജി സർവകലാശാല ടീമിന്റെ ഭാഗമായിരുന്നു.
ചാമ്പ്യൻഷിപ്പിൽ മുൻ വർഷങ്ങളിൽ നിന്നും തിളക്കമാർന്ന പ്രകടനത്തോടെ എം.ജി സർവ്വകലാശാല ഏഴാം സ്ഥാനം കരസ്ഥമാക്കി. വിജയികളെയും പരിശീലകരെയും മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്,പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എന്നിവർ അഭിനന്ദിച്ചു.
ചിത്രം : ലക്നോവിൽ വച്ചു നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച കോതമംഗലം എം. എ. കോളേജ് കായിക താരങ്ങൾ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പരിശീലകരായ വേണുഗോപാലൻ നായർ, അഖിൽ കെ. പി, ഡോ.ജോർജ് ഇമ്മാനുവൽ,പ്രൊഫ.ഹാരി ബെന്നി, എം. എ. ജോർജ് എന്നിവരോടൊപ്പം
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME19 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു