×
Connect with us

SPORTS

കേരള പ്രീമിയർ ലീഗിൽ കോവളത്തിന്റ വലകുലുക്കി എം. എ. സെമിഫൈനലിലേക്ക്.

Published

on

കോതമംഗലം :കേരള പ്രീമിയര്‍ ലീഗില്‍ ഏക കോളേജ് ടീമായ കോതമംഗലം എം.എ ഫുട്ബോള്‍ അക്കാദമി സെമിഫൈനല്‍ സാധ്യത നിലനിറുത്തി.ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ കോവളം എഫ്.സി.യെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് എം.എ.ഫുട്ബോൾ അക്കാദമി സെമി പ്രതീഷ സജീവമാക്കിയത്.എം. എ. ക്കുവേണ്ടി അബിൽ കെ ബി, ജിബിൻ ദേവസ്സി, അഭിജിത് എന്നിവർ ഓരോ ഗോളുകൾ അടിച്ചു.അബിൽ മാൻ ഓഫ് ദി മാച്ച് ആയി. അഞ്ച് കളിയില്‍ മൂന്ന് വിജയവും, ഒരു സമനിലയുമായി പത്ത് പോയിന്‍റ് നേടിയ എം.എ.അക്കാദമി ഇപ്പോള്‍ ഗ്രൂപ്പ് ബി.യില്‍ ഒന്നാംസ്ഥാനത്താണ്.ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ തുടര്‍ന്നുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തില്‍കൂടിയാകും എം.എ.യുടെ സെമിപ്രവേശനം.

ഗ്രൂപ്പ് ഘട്ടത്തില്‍ എം.എ.അക്കാദമിക്ക് ഇനി മത്സരങ്ങളില്ല.ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് സെമിഫൈനലിക്ക് അവസരം ലഭിക്കുന്നത്.കെ പി എൽ മത്സരത്തിൽ നിന്ന് കോവളം എഫ് സി പുറത്തായി.പ്രൊഫഷണൽ ഫുട്ബോളിൽ കൗമാരക്കാർക്ക് പുത്തൻ പ്രതീക്ഷയാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി. കേരള കായിക ഭൂപടത്തിൽ എന്നും നിറസാന്നിധ്യമായ കോതമംഗലത്തിനു അഭിമാനിക്കാം. കേരള ഫുട്ബോൾ അസോസിയേഷൻ ആഥിത്യമരുളുന്ന ഏഴാമത് കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളത്തിലെ തന്നെ ആദ്യ കോളേജ് ടീം ആയി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി മാറിയിരിക്കുന്നു. കേരളത്തിലെ പ്രമുഖരായ പ്രൊഫഷണൽ ക്ലബ്ബുകൾ മാത്രം അണിനിരന്ന പ്രൈം ടൂർണമെന്റാണ് കെ.പി.എൽ.

ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, കെ.എസ്.ഇ.ബി, കേരള യൂണൈറ്റഡ്, കോവളം എഫ് സി, കേരള പോലീസ്, എഫ് സി കേരള, ഗോൾഡൻ ത്രെഡ്സ്, ലൂക്ക സോക്കർ ക്ലബ്ബ്, സാറ്റ് തീരൂർ, തുടങ്ങിയ പ്രൊഫഷണൽ ക്ലബ്ബുകൾക്കൊപ്പമാണ് യുവതാരങ്ങളെ അണിനിരത്തി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി മത്സരത്തിനിറങ്ങി ഇപ്പോൾ സെമി വരെ എത്തി നിൽക്കുന്നത്. 1997 കാലയളവിലാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി രൂപം കൊണ്ടത്. അന്നത്തെ എം. എ കോളേജിലെ കായിക വിഭാഗം മേധാവി ആയിരുന്ന പ്രൊഫസർ പി ഐ ബാബുവിന്റെ ദീർഘവീക്ഷണതോടെയുള്ള സമീപനമാണ് ഇങ്ങനെ ഒരു രജിസ്ട്രേഡ് ഫുട്ബോൾ ക്ലബ്ബ് രൂപം നല്കാൻ കാരണമായതു തന്നെ. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ മുൻ സെക്രട്ടിയായിരുന്ന പ്രൊഫ. എം.പി വറുഗ്ഗീസിന്റെയും ഇപ്പോഴത്തെ സെക്രട്ടറി ഡോ. വിന്നി വറുഗീസിന്റെയും പൂർണ പിന്തുണയും കായിക മേഖലയോടുള്ള താല്പര്യവും ഇത്തരം പ്രവർത്തനങ്ങൾക്ക് എന്നും പ്രേരകശക്തിയായിരുന്നു.

ദീർഘ കാലത്തേ കായിക അധ്യാപക വൃത്തിക്കു ശേഷം മികച്ച കായിക അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കികൊണ്ടു 2014 ൽ എം എ കോളേജിൽ നിന്നും വിരമിച്ച കോതമംഗലത്തിന്റെ കായിക ആചാര്യൻ പി ഐ ബാബുവിന്റെ പിൻഗാമിയായി കോളേജിൽ എത്തിയത് മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും,എംജി യൂണിവേഴ്സിറ്റി യുടെയുമെല്ലാം പരിശീലകനയിരുന്ന ഹാരി ബെന്നി ആയിരുന്നു. 2016 വരെയുള്ള കാലയളവിൽ ജില്ലാ ലീഗിൽ മാത്രം ഒതുങ്ങിനിന്ന മാർ അത്തനേഷ്യസ് കോളേജിനെ പിന്നീട് പ്രൊഫഷണൽ ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കുവാൻ ചാലക ശക്തിയായത് ഹരിയുടെ ചുവടുവെപ്പാണെന്നു പറയാം. അക്കാലയളവിൽ കോളേജിലെ ഒട്ടു മിക്ക താരങ്ങളും കേരളത്തിലെ പല പ്രമുഖ ക്ലബ്ബുകൾക്കായി കേരള പ്രീമിയർ ലീഗിൽ ജെഴ്സി അണിയുകയുണ്ടായി. ഈ മാറ്റമാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയെ പ്രൊഫഷണൽ മേഖലയിലേക്ക് കടന്നുവരുവാൻ പ്രേരിപ്പിച്ചത്.

ദുബായിൽ വച്ചുനടക്കുന്ന യു എ ഇ യും ഓമാനും ആയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ 2014 കാലയളവിലെ താരമായിരുന്ന മഷൂർ ഷെരിഫ് എന്ന ചെറുപ്പക്കാരൻ കുപ്പായംഅണിയുന്നു എന്നതും തികച്ചും അഭിനന്ദനാർഹമാണ്. ചരിത്രത്തിലാദ്യമായി കേരളം ഗോകുലം എഫ്സി ലൂടെ ഐ ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ ഗോകുലാത്തിനായി ബൂട്ട് അണിഞ്ഞത് എം.എ കോളേജിന്റെ മൂന്നു താരങ്ങളാണ്. ഇപ്പോൾ ഈ കോളേജിൽ പഠിക്കുന്ന ഇംഗ്ലീഷ് വിദ്യാർഥിയായ എമിൽ ബെന്നിയും ( 2020-21 ഐ ലീഗിലെ മികച്ച എമർജിങ് പ്ലെയറായ ആയി തെരഞ്ഞെടുക്കപ്പെട്ടു) കോളേജിൽ തന്നെ താരമായിരുന്ന അലക്സ് സജിയും, ഗോകുലത്തിന്റെ മിഡ് ഫീൽഡ് ജനറൽ എന്നറിയപ്പെടുന്ന മുഹമ്മദ് റാഷിദ് എന്നിവരെല്ലാം എംഎ കോളേജിന്റെ മികച്ച താരങ്ങൾ ആയിരുന്നു എന്നതിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാഡമിക്ക് അഭിമാനിക്കാം.

1997 കാലയളവുകളിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽ നിന്നും കേരളത്തിലെ പ്രതിനിധീകരിച്ച് താരങ്ങളായിരുന്നു ജിനേഷ് തോമസും ജെറോം സെബാസ്റ്റ്യനും. അസാമാന്യ മെയ്‌വഴക്കം കൊണ്ട് ഗോൾമുഖത്ത് എന്നും ടീമിന്റെ രക്ഷകൻ ആയിരുന്നു ജിനേഷ് തോമസ് ജൂനിയർ യൂത്ത് മത്സരങ്ങളിലും മൂന്നു തവണ സന്തോഷ് ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. ഇടിമുഴക്കം പോലുള്ള ഷോട്ടുകൾ പായിച്ചുകൊണ്ട് എന്നും എതിരാളികളുടെ ഗോൾമുഖത്ത് പേടിസ്വപ്നമായിരുന്ന ജെറോം സെബാസ്റ്റ്യൻ എന്ന സ്ട്രൈക്കർ, അന്തർ സർവകലാശാല മത്സരങ്ങളിൽ ഗോളുകൾ വാരിക്കൂട്ടിയ ജെറോം പിന്നീട് മുംബൈ എഫ് സി ക്കും ഇന്ത്യയിലെ തന്നെ പല പ്രമുഖ ക്ലബ്ബുകൾക്കും വേണ്ടി ബൂട്ട് അണിഞ്ഞു. രണ്ടായിരത്തിരണ്ടിൽ കേരളം സന്തോഷ് ട്രോഫി നേടുമ്പോൾ അന്ന് ലെഫ്റ്റ് ബാക്കിൽ ബൂട്ട് അണിഞ്ഞ സനുഷ് രാജ് എന്ന ചെറുപ്പക്കാരനും മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ താരമായിരുന്നു.

2017 -ൽ എൽദോ ജോർജ് മാർ അത്തനേഷ്യസ് കോളേജിൽനിന്നും കേരളത്തിനായി സന്തോഷ് ട്രോഫിയിൽ കുപ്പായമണിഞ്ഞു. 2018- ൽ കേരളം കൊൽക്കത്തയിൽ സന്തോഷ് ട്രോഫി നേടുമ്പോൾ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ ഷംനാസ് ബി എൽ എന്ന കൊച്ചു താരവും ആ ടീമിൽ അംഗമായിരുന്നു. 2019 തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വച്ചു നടന്ന സന്തോഷ് ട്രോഫിയിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽനിന്നും അലക്സ് സജി കേരളത്തിനായി കുപ്പായമണിഞ്ഞു. 2020-ൽ കേരളത്തിൽ വച്ച് നടന്ന സന്തോഷ് ട്രോഫിയിൽ അലക്സ് സജി വീണ്ടും കുപ്പാമണിഞ്ഞപ്പോൾ അന്നത്തെ ടോപ്സ്കോറർ ആയിരുന്ന എമിൽ ബെന്നിയും മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ സ്വന്തം താരം ആയിരുന്നു എന്നതും വിസ്മരിക്കാനാ വില്ല. ദീർഘ നാളത്തെ ചിട്ടയായ പരിശീലനത്തിന്റെ ശ്രമഫലമായിട്ടാണ് 2019-ൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി കേരള പ്രീമിയർ ലീഗിൽ എത്തിയത് .

2019-20 ലെ ആറാം സീസണിൽ വമ്പന്മാരെ ഞെട്ടിച്ചുകൊണ്ടായിരുന്നു
മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ അരങ്ങേറ്റം. മുൻ സെമിഫൈനലിസ്റ്റുകളായിരുന്ന സാറ്റ് തിരൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു തങ്ങളുടെ വരവ് അറിയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ കരുത്തിൽ കരുത്തരായ കേരള പോലീസിനെ അവരുടെ മൈതാനത്ത് സമനിലയിൽ തളയ്ക്കുകയും തുടർന്ന് മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദമത്സരത്തിൽ കേരള പോലീസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി പരാജയപ്പെടുത്തുകയും ചെയ്തു. മത്സരരംഗത്തെ പരിചയക്കുറവ് തെല്ലും കാണിക്കാതെ കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി ഗോള് റേറ്റിൽ കേരള പോലീസിന് പിന്നിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി സെമി ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു.
തുടരെയുള്ള ഏഴാം സീസണിൽ (2020-21) വളരെ നല്ലതുടക്കമായിരുന്നു അക്കാദമിയുടേത്.

കരുത്തരായ മുൻ കെ പി എൽ ചാമ്പ്യൻ കെ എസ് ഇ ബി യ്ക്കെതിരെ ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു വിജയം. തുടർന്നുള്ള രണ്ടാം മത്സരത്തിൽ എറണാകുളത്തിന്റെ കരുത്തൻ ക്ലബ്ബ് ഗോൾഡൻ ത്രെഡ്സിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്, കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് നോട്ട് പൊരുതി നേടിയ സമനിലയും ഈ ടീമിന്റെ പോരാട്ട വീരത്തിന്റെ മാറ്റുകൂട്ടുന്നു. പ്രൊഫഷണൽ ഫുട്ബോളിൽ കേരളത്തിന്റെ പുതു ശക്തിയും , ഇന്റർ നാഷണൽ സ്പോൺസർഷിപ്പോടെ കേരളത്തിൽ കാലുറപ്പിക്കുന്ന കേരള യുണൈറ്റഡ് എഫ് സി യോട് മൂന്നു ഗോളുകൾക്ക് പൊരുതി കിഴടങ്ങി എങ്കിലും ശനിയാഴ്ച നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കോവളത്തെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുട്ടുകുത്തിച്ചു. നിലവിൽ 10 പോയിന്റുമായി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാരായി മികച്ച പ്രകടനവുമായി മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി, ഹാരി ബെന്നിയുടെ പരിശീലനത്തിൻ കീഴിൽ മുന്നേറ്റം തുടരുകയാണ്.

SPORTS

നാഷണല്‍ ഷിറ്റോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പ്; വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ നേടി അരുണും ഷിന്‍ജുവും

Published

on

കോതമംഗലം : കഴിഞ്ഞ ദിവസം മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. 80 കിലോ വിഭാഗം കുമിത്തേയില്‍ അരുണ്‍ വട്ടക്കുഴി സ്വര്‍ണവും 55 കിലോ വിഭാഗം കുമിത്തേയില്‍ ഷിന്‍ജു വര്‍ഗീസ് വെള്ളിയും നേടി. ഇരുവരും സെപ്തംബറില്‍ ഇന്തോനേഷ്യയില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷനും നേടി. ഇവര്‍ ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരളാ കേരള ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്യോഷി സാബു ജേക്കബിന് കീഴില്‍ അള്ളുങ്കല്‍, പരീക്കണ്ണി, പൈങ്ങോട്ടൂര്‍ സെന്ററുകളില്‍ പരീശീലനം നടത്തുന്നവരാണ്.

കോതമംഗലം അള്ളുങ്കല്‍ ചേറാടിയില്‍ വര്‍ഗീസ്- ശലോമി ദമ്പതികളുടെ മകളായ ഷിന്‍ജു സിവില്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഞാറക്കാട് വട്ടക്കുഴി മാത്യു ജോസഫ്- ലീലാമ്മ മാത്യു ദമ്പതികളുടെ മകനായ അരുണ്‍ തൊടുപുഴ സഹകരണ ബേങ്ക് ജീവനക്കാരനാണ്.

ഫോട്ടോ : മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികളായ ഷിന്‍ജു വര്‍ഗീസ്, അരുണ്‍ വട്ടക്കുഴി എന്നിവര്‍ കോച്ചും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരള ടെക്‌നിക്കല്‍ ഡയറക്ടറുമായ ക്യോഷി സാബു ജേക്കബിനൊപ്പം.

Continue Reading

SPORTS

സംസ്ഥാന ഷിറ്റോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടേക്ക് മികച്ച നേട്ടം

Published

on

കോതമംഗലം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഷിറ്റോറിയു കരാട്ടെ സ്‌റ്റേറ്റ് ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. 21 വയസിന് മുകളിലുള്ള 55 കിലോ കുമിത്തേ മത്സരത്തില്‍ ഷിന്‍ജു വര്‍ഗീസും 68 കിലോ വിഭാഗം കുമിത്തേയില്‍ അരുണ്‍ വട്ടക്കുഴിയും സ്വര്‍ണവും 75 കിലോ കുമിത്തേയില്‍ അഭിഷേക് വെള്ളിയും 18 നേടി. മൂവരും സെപ്തംബറില്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന നാഷനല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷനും നേടി. വയസിന് മുകളിലുള്ള 60 കിലോ വിഭാഗം കുമിത്തേയില്‍ ആസിഫ് അലി വെങ്കലം നേടി. എല്ലാവരും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരളാ കേരള ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്യോഷി സാബു ജേക്കബിന് കീഴില്‍ അള്ളുങ്കല്‍, പരീക്കണ്ണി, പൈങ്ങോട്ടൂര്‍ സെന്ററുകളില്‍ പരീശീലനം നടത്തുന്നവരാണ്.

തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി ആര്‍ അനില്‍ ഉത്ഘാടനം ചെയ്തു.

ഫോട്ടോ കാപ്ഷന്‍: തിരുവനന്തപുരത്ത് നടന്ന ഷിറ്റോറിയു കരാട്ടെ സ്‌റ്റേറ്റ് ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികളായ ഷിന്‍ജു വര്‍ഗീസ്, അരുണ്‍ വട്ടക്കുഴി, അഭിഷേക്, ആസിഫ് അലി എന്നിവര്‍ കോച്ചും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരള ടെക്‌നിക്കല്‍ ഡയറക്ടറുമായ ക്യോഷി സാബു ജേക്കബിനൊപ്പം

Continue Reading

SPORTS

ഖേലോ ഇന്ത്യയിൽ വെന്നി കൊടി പാറിച്ച് എം. എ കോളേജ്

Published

on

കോതമംഗലം : ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മിന്നും പ്രകടനവുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്. മെയ് മാസം 24 ആം തീയതി മുതൽ ജൂൺ മൂന്നാം തീയതി വരെ നീണ്ടുനിന്ന മത്സരത്തിൽ അത്‌ലറ്റിക്സ് ഇനങ്ങളിൽ സിദ്ധാർത് എ. കെ, ശ്രീകാന്ത് കെ, ആകാശ് എം വർഗീസ്, ആനന്ദ് കൃഷ്ണ കെ എന്നിവർ വ്യക്തിഗത ഇനങ്ങളിൽ സ്വർണ്ണം നേടി. അരുൺജിത്ത്, സ്നേഹ കെ എന്നിവർ 4 x 400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ കരസ്ഥമാക്കി.വനിതാ വിഭാഗം 400 മീറ്റർ വ്യക്തിഗതയിനത്തിൽ സ്നേഹ. കെ.വെങ്കലവും കരസ്ഥമാക്കിയപ്പോൾ, സ്നേഹ അടങ്ങുന്ന എംജി സർവ്വകലാശാല4×400 മീറ്റർ വനിത റിലേ ടീം സ്വർണ്ണവും നേടി . ജൂനിയർ നാഷണൽ ചാമ്പ്യനായ ബിലൻ ജോർജ് 20 കിലോമീറ്റർ നടത്ത മത്സരത്തിൽ വെങ്കലം നേടി. എം.എ കോളേജിന്റെ 10 താരങ്ങൾ അടങ്ങിയ എം.ജി സർവ്വകലാശാല പുരുഷ ഫുട്ബോൾ ടീം വെങ്കലമെഡലും നേടിയതോടെ മെഡൽ പട്ടികയിൽ എം. എ കോളേജിന്റെ 17 താരങ്ങൾ ഇടം പിടിച്ചു.

മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് 32 താരങ്ങളാണ് കോതമംഗലം എം. എ കോളേജിൽ നിന്നും ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിനായി ലക്‌നോവിൽ കുപ്പായം അണിഞ്ഞത്. കായിക താരങ്ങൾക്കൊപ്പം എം. എ കോളേജിലെ പരിശീലകരായ അത്‌ലറ്റിക് കോച്ച് ഡോ. ജോർജ് ഇമ്മാനുവൽ, പി പി പോൾ, എം. എ ജോർജ്, അഖിൽ കെ. പി, നീന്തൽ പരിശീലകൻ വേണുഗോപാലൻ നായർ,എം. എ. കോളേജ് കായിക വിഭാഗം മേധാവിയും ഫുട്ബോൾ പരിശീലകനുമായ പ്രൊഫ. ഹാരി ബെന്നി എന്നിവരും എം ജി സർവകലാശാല ടീമിന്റെ ഭാഗമായിരുന്നു.
ചാമ്പ്യൻഷിപ്പിൽ മുൻ വർഷങ്ങളിൽ നിന്നും തിളക്കമാർന്ന പ്രകടനത്തോടെ എം.ജി സർവ്വകലാശാല ഏഴാം സ്ഥാനം കരസ്ഥമാക്കി. വിജയികളെയും പരിശീലകരെയും മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്,പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എന്നിവർ അഭിനന്ദിച്ചു.

ചിത്രം : ലക്നോവിൽ വച്ചു നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച കോതമംഗലം എം. എ. കോളേജ് കായിക താരങ്ങൾ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പരിശീലകരായ വേണുഗോപാലൻ നായർ, അഖിൽ കെ. പി, ഡോ.ജോർജ് ഇമ്മാനുവൽ,പ്രൊഫ.ഹാരി ബെന്നി, എം. എ. ജോർജ് എന്നിവരോടൊപ്പം

Continue Reading

Recent Updates

NEWS2 hours ago

ഭൂതത്താന്‍കെട്ടില്‍  റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം:  ഭൂതത്താന്‍കെട്ടില്‍  റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ  കൈകള്‍കൊണ്ട് സാഹസീകമായാണ്...

CRIME2 hours ago

നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍...

CRIME19 hours ago

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര ചിറ്റേത്തുകുടി  മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട്...

NEWS20 hours ago

അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി

കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ...

NEWS2 days ago

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ...

NEWS2 days ago

റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി...

NEWS2 days ago

കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി  നേർച്ച കഞ്ഞി വിതരണം നടത്തി 

  കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി...

NEWS4 days ago

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ

കോതമംഗലം : മാമലക്കണ്ടം കൊയ്നിപ്പാറ പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം വന വകുപ്പ് തടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ.പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ താമസിച്ച് വരുന്നതാണ് .മാത്രമല്ല,...

NEWS4 days ago

നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എം എ കോളേജ് ഓഫ് എന്‍ജിനീയറിങിന്

കോതമംഗലം: കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യം ഉള്ള എന്‍ജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എം എ എന്‍ജിനീയറിംഗ് കോളേജിനും. പ്രപഞ്ചത്തോടുള്ള ആകര്‍ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, കോതമംഗലം...

NEWS4 days ago

കളിക്കളത്തിൽ അജയ്യരായി വീണ്ടും എം. എ. സ്പോർട്സ് അക്കാദമി

കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5...

NEWS5 days ago

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ...

NEWS5 days ago

കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത്...

NEWS5 days ago

ഇളങ്ങവം സ്കൂളിൽ വർണ്ണകൂടാരം പദ്ധതി:ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം ചെയ്തു

\കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ്‌...

NEWS5 days ago

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ആന്റണി ജോൺ എം എൽയുടെ നേതൃത്വത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തങ്കളം ലോറി സ്റ്റാൻഡ്...

NEWS5 days ago

തട്ടേക്കാട് പാലത്തിൽ നിന്നും ചാടിയ ആളുടെ മൃദദേഹം കണ്ടെത്തി

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു...

Trending