NEWS
വല്ലം കടവ് – പാറപ്പുറം പാലം ഉദ്ഘാടനം 24ന്

പെരുമ്പാവൂര്‍ :വല്ലംകടവ്-പാറപ്പുറം പാലത്തിന്റെ വിജയകരമായ നടത്തിപ്പിനായി ആലോചനയോഗം വ്യാഴാഴ്ച3 .30 ന് വല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേരുമെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയും അന്‍വര്‍ സാദത്ത് എംഎല്‍എയും സംയുക്തമായി അറിയിച്ചു. വല്ലം കടവ് – പാറപ്പുറം പാലം ഉദ്ഘാടനം ഓഗസ്റ്റ് 24ന് രാവിലെ 9ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പാലത്തിന്റെ പാറപ്പുറം ഭാഗത്ത് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം പാലത്തിലൂടെ നടന്ന് മറുവശത്ത് വല്ലം കടവില്‍ പൊതുസമ്മേളനം ചേരുന്ന വിധത്തിലാണ് ഉദ്ഘാടന പരിപാടി സജ്ജമാക്കുന്നത്. ആലുവ, പെരുമ്പാവൂര്‍ മണ്ഡലങ്ങളെ തമ്മില്‍ പാലം ബന്ധിപ്പിക്കുന്നതോടെ മധ്യ കേരളത്തിലെ യാത്രികര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന എയര്‍പോര്‍ട്ടിലേക്കുള്ള പുതിയ റോഡായി വല്ലംകടവ്-പാറപ്പുറം പാലം മാറും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മ്മാണം 2016ലാണ് ആരംഭിച്ചത്.
2016 ന്റെ തുടക്കത്തിലാണ് പദ്ധതി നിര്‍മ്മാണം ആരംഭിച്ചത്. പെരുമ്പാവൂര്‍ മണ്ഡലത്തിലെ വല്ലം ഭാഗം എത്തിയപ്പോള്‍ നിര്‍മ്മാണം പാതി വഴിയില്‍ മുടങ്ങിയിരുന്നു. തുടര്‍ന്ന് പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് കത്ത് നല്‍കി. നിരവധി തവണ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായും എം.എല്‍.എമാര്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനരാരംഭിക്കുന്നത്. നിര്‍മ്മാണം ആരംഭിക്കുവാനും വേഗത്തിലാക്കുവാനും ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പഴയ കരാറുകാരനെ മാറ്റി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് വീണ്ടും ടെന്‍ഡര്‍ ചെയ്തു. ടെന്‍ഡര്‍ തുകയെക്കാള്‍ കൂടുതല്‍ തുക ക്വാട്ട് ചെയ്തതിനെ തുടര്‍ന്ന് പദ്ധതി വീണ്ടും പ്രതിസന്ധിയായി. തുടര്‍ന്ന് 26കോടി രൂപയോളം ചില വഴിച്ചാണ് പാലം പണി പൂര്‍ത്തിയാക്കുന്നത്.പാലത്തിന് 289.45 മീറ്റര്‍ നീളവും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയുമുണ്ട്. കാലടി ശ്രീശങ്കര പാലത്തിനും എം.സി.റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈപാസ് റോഡായി പാലം മാറും.
മറ്റു ജില്ലകളില്‍ നിന്നും എം.സി റോഡ് വഴി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് വരുന്നവര്‍ക്ക് കാലടി ടൗണ്‍ ഒഴിവാക്കി വല്ലം കവലയില്‍ നിന്ന് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ സാധിക്കും. പുതിയ പാലത്തിലൂടെ കാഞ്ഞൂരില്‍ നിന്ന് പെരുമ്പാവൂരിലെത്താന്‍ 6 കിലോമീറ്ററോളം ലഭിക്കാം.
പെരിയാറിന്റെ ഇരു കരകളിലുമുള്ള കാഞ്ഞൂര്‍ സെന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണികുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. കാഞ്ഞൂര്‍, പാറപ്പുറം പ്രദേശങ്ങളിലെ വികസനത്തിനും പാലം വഴിയൊരുക്കും. പെരുമ്പാവൂര്‍ ,ആലുവ മണ്ഡലങ്ങളിലെ വികസന പക്രിയയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുവാന്‍ നിര്‍ദ്ദിഷ്ട പാലത്തിനു കഴിയും. കോതമംഗലം ഭാഗത്തുനിന്ന് എയര്‍പോര്‍ട്ടിലേക്ക് വരുന്നവര്‍ക്ക് നിലവില്‍ കാലടി പാലം കൂടാതെ മലയാറ്റൂര്‍ -മറ്റൂര്‍ ജംഗ്ഷന്‍ വഴി പോകാന്‍ കഴിയുമായിരുന്നു.
NEWS
ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ കൈകള്‍കൊണ്ട് സാഹസീകമായാണ് മാര്‍ട്ടിന്‍ മേക്കമാലി രാജവെമ്പാലയെ കീഴടക്കിയത്. പന്ത്രണ്ടടിയോളം നീളവും പത്ത് കിലോയിലേറെ ഭാരവുമുള്ള ഭീമന്‍ രാജവെമ്പാലയാണ് പിടിയിലായത്.ഒരാഴ്ചയായി പാമ്പിനെ പ്രദേശത്ത് കണ്ടിരുന്നു.എന്നാല്‍ പിടിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല.അനൂകൂലമായ സാഹചര്യം ഒത്തുവന്നതോടെയാണ് വനപാലകരുടെ നിര്‍ദേശപ്രകാരം മാര്‍ട്ടിന്‍ ദൗത്യം ഏറ്റെടുത്തത്.രാജവെമ്പാലയെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ കൂട്ടിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്.ഏതാനും ആഴ്ച നിരീക്ഷിച്ചശേഷം വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം.
CRIME
നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍ പറഞ്ഞു.അന്യസംസ്ഥാന തൊഴിലാളികളെ അകാരണമായി മര്‍ദ്ധിക്കുന്നത് കണ്ട് ചോദ്യംചെയ്ത നാട്ടുകാരായ ചിലരേയാണ് പ്രതീകള്‍ ആദ്യം ആക്രമിച്ചത്.അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിച്ചുനിറുത്തി തന്നെ കുത്തുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.അജ്മലിന്റെ വയറിനോട് ചേര്‍ന്നാണ് കുത്തേറ്റത്.രക്തം വാര്‍ന്നൊഴുകിയിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME19 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു