NEWS
മലനാടിന്റെ പ്രഥമ ഇടയന്റെ ശവസംസ്കാര ശുശ്രൂഷകൾ മെയ് 5 ന്; കോതമംഗലത്തിന് മറക്കാനാവാത്ത വ്യക്തിത്വം

ഇടുക്കി : ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ നിര്യാതനായി. കഴിഞ്ഞ കുറേ ദിവസങ്ങളായി അതിവഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വെളുപ്പിന് 1.48 ന് അദേഹം ഇഹലോകവാസം വെടിഞ്ഞു. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ശവസംസ്കാര ശുശ്രൂഷകൾ മെയ് 5 ന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും.സർക്കാർ നിർദേശിക്കുന്ന ലോക്ക് ഡൗൺ നിയമങ്ങൾക്കനുസൃതമായിരിക്കും ശവസംസ്കാര ശുശ്രൂഷകൾ.
മേയ് 4ന് രാവിലേ 8.30 മുതൽ 9.30 വരെ മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും ,തുടർന്ന് 9.30 ന് പിതാവിന്റെ സ്വദേശമായ കുഞ്ചിത്തണ്ണിയിലേക്ക് കൊണ്ടു പോകും. 1 മണി മുതൽ 4 മണി വരെ കുഞ്ചിത്തണ്ണിയിലേ ആ നിക്കുഴിക്കാട്ടിൽ തറവാട്ട് വീട്ടിൽ പൊതുദർശനം അനുവദിക്കും. തുടർന്ന് 6 മണിക്ക് വാഴത്തോപ്പ് കത്തീഡ്രൽ കൊണ്ടുവരുന്ന ഭൗതികശരീരം പിറ്റേന്ന് 2.30 വരെ പൊതുദർശനത്തിന് വയ്ക്കും. 2.30 ന് അന്ത്യകർമ്മങ്ങൾ ആരംഭിക്കും. സീറോ മലബാർ സഭ തലവൻ മാർ.ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരിക്കും, കേരളത്തിലേ വിവിധ രൂപതകളിലേ മെത്രാൻ മാർ സംബന്ധിക്കും.
കടപ്ളാമറ്റം ആനിക്കുഴിക്കാട്ടിൽ ലൂക്കാ (കുട്ടി) – കുരുവിനാൽ കൊട്ടാരം ഏലിക്കുട്ടി (കുഞ്ഞേലി) ദമ്പതികളുടെ പതിനഞ്ച് മക്കളിൽ മൂന്നാമനായി പിതാവ് ആനിക്കുഴികാട്ടിൽ, (ആൺമക്കളിൽ മൂത്തയാൾ) 1942 സെപ്റ്റംബർ 23 ന് കോട്ടയം ജില്ലയിലെ കടപ്ളാമറ്റത്ത് ജനിച്ചു. കൂടല്ലൂർ സെന്റ് ജോസഫ്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുടുംബം ഹൈറേഞ്ചിലെ കുഞ്ചിത്തണ്ണിയിലേയ്ക്ക് കുടിയേറി. തുടർന്ന് കുഞ്ചിത്തണ്ണി, ചിത്തിരപുരം സ്കൂളുകളിലെ പഠനത്തിന് ശേഷം മുത്തോലി സെന്റ് ആന്റണീസ് സ്കൂളിൽ നിന്നും പത്താം ക്ലാസ്സ് പാസായി. തുടർന്ന് തന്റെ ചിരകാല അഭിലാഷം പൂർത്തീകരിക്കാൻ 1960 ൽ വൈദിക പരിശീലനത്തിനായി കോതമംഗലം രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു. തത്വ ശാസ്ത്രവും ദൈവ ശാസ്ത്രവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നും പൂർത്തിയാക്കി .
1971 മാർച്ച് 15 ന് കോതമംഗലം രൂപതയുടെ അദ്ധ്യക്ഷനായ മാർ മാത്യു പോത്തനാമൂഴി പിതാവിന്റെ കൈവയ്പ് വഴി പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം കത്തീഡ്രൽ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി.
തുടർന്ന് കോതമംഗലം രൂപതയിലെ ജോസ്ഗിരി, ചുരുളി, എഴുകുംവയൽ
എന്നീ ഇടവകകളിൽ വികാരി ആയി സേവനം അനുഷ്ഠിച്ചു. പിന്നീട് കോതമംഗലം രൂപതയുടെ പാസ്റ്ററൽ സെന്റർ ആയ മൂവാറ്റുപുഴ ജീവജ്യോതി ഡയറക്ടറും, രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറും മാർ മാത്യൂസ് പ്രസ് ഡയറക്ടറും ആയി നിയമിതനായി.
പിന്നീട് ഉപരിപഠനത്തിനായി പോയ അദ്ദേഹം ബെൽജിയത്തിലെ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽ നിന്നും 1989ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് കോതമംഗലം രൂപതയുടെ ചാൻസലർ ആയി നിയമിതനായി. ഈ കാലഘട്ടത്തിൽ തന്നെ വടവാതൂർ സെമിനാരിയിലും കോതമംഗലം മൈനർ സെമിനാരിയിലും അധ്യാപകനായും തട്ടേക്കണ്ണി, തൃക്കാരിയൂർ പള്ളികളിൽ വികാരി ആയും സേവനം അനുഷ്ഠിച്ചു. 2000 ൽ കോതമംഗലം മൈനർ സെമിനാരിയുടെ റെക്ടർ ആയി നിയമിതനായി. കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ ആദ്യ രൂപതാധ്യക്ഷൻ ആയി 2003 ജനുവരി 15 ന് നിയമിതനായി. 2003 മാർച്ച് 2 ന് ഇടുക്കി രൂപതയുടെ മെത്രാൻ ആയി അഭിഷിക്തനായി. തുടർന്ന് പതിനഞ്ച് വർഷം രൂപതയെ നയിച്ച അഭിവന്ദ്യ പിതാവ് 2018 ൽ എഴുപത്തിയഞ്ച് വയസ് പൂർത്തിയായതിനേത്തുടർന്ന് രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
സഹോദരങ്ങൾ :
1) സിസ്റ്റർ ആനി കൊട്ടാരം FMA (ബാംഗ്ലൂർ),
2) സിസ്റ്റർ റോസക്കുട്ടി കൊട്ടാരം FMM (2018 മെയ് 27 ന് നിര്യാതയായി)
3) ത്രേസ്യാമ്മ മാത്യു വെങ്ങാലൂർ, പൊട്ടൻകാട്.
4) സിസ്റ്റർ മേരി ലൂക്കാ FMM (2014 ഫെബ്രുവരി 13 ന് നിര്യാതയായി),
5) മാനുവൽ ലൂക്കാ (കുട്ടിച്ചൻ) ആനിക്കുഴിക്കാട്ടിൽ, കുഞ്ചിത്തണ്ണി,
6) ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ (ഇടുക്കി രൂപത),
7) ഫാ. മൈക്കിൾ ആനിക്കുഴിക്കാട്ടിൽ (ജലന്ധർ രൂപത)
8) സിസ്റ്റർ ആലീസ് ആനിക്കുഴിക്കാട്ടിൽ SH (സ്ളീവാമല, ഇടുക്കി)
, 9) ഫാ. ജോസ് ആനിക്കുഴിക്കാട്ടിൽ SDB (ഷില്ലോങ്),
10) മോനിക്ക (ആറ് മാസം),
11) ഫാ. ലൂക്കാ (ടോമി) ആനിക്കുഴിക്കാട്ടിൽ (ഇടുക്കി രൂപത),
12) ഫാ. ആന്റണി (സണ്ണി) ആനിക്കുഴിക്കാട്ടിൽ MST (1992 ജൂൺ 2 ന് നിര്യാതനായി),
13) സാവിയോ ആനിക്കുഴിക്കാട്ടിൽ (2000 മെയ് 2 ന് നിര്യാതനായി)
14) ലിസമ്മ തങ്കച്ചൻ പാലക്കുഴ, എല്ലക്കൽ.
അഭിവന്ദ്യ പിതാവിന്റെ സംസ്കാര ചടങ്ങുകൾ 2020 മെയ് 5 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന്.
NEWS
കെ – ഫോൺ പദ്ധതി : കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും: ആന്റണി ജോൺ എം എൽ എ

കോതമംഗലം :കെ – ഫോൺ പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. ജൂൺ 5 ന് 3 മണിക്ക് മാതിരപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് മണ്ഡല തല ഉദ്ഘാടനം .
ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ച് കൊണ്ട് സാർവ്വത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ ) . നാട്ടിൻപുറങ്ങളിൽ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് കുറഞ്ഞ ചെലവിൽ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 100 ബി പി എൽ കു ടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ് കണക്ഷൻ ഈ മാസം തന്നെ ലഭ്യമാക്കും. നിലവിൽ കോതമംഗലത്തെ വിവിധ സ്ഥാപനങ്ങളിലും, ഓഫീസുകളിലും സ്കൂളുകളിലുമായി 150 ഓളം കേന്ദ്രങ്ങളിൽ കെ. ഫോൺ സേവനം ലഭ്യമാകുന്നുണ്ട്. തുടർച്ചയിൽ കൂടുതൽ ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായും , മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.
NEWS
കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

കവളങ്ങാട്: സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ കനിവ് ഭവനത്തിൻ്റെ താക്കോൽ സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപെട്ട സിപിഐ എം നേര്യമംഗലം ടൗൺ ബ്രാഞ്ചംഗം കിളിയേലിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. നേര്യമംഗലത്ത് നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റിയംഗം പി എം കണ്ണൻ അധ്യക്ഷനായി. സിപിഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ആൻ്റണി ജോൺ എംഎൽഎ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ബി മുഹമ്മദ്, ഷിജോ അബ്രഹാം, അഭിലാഷ് രാജ്, എ കെ സിജു എന്നിവർ സംസാരിച്ചു.
NEWS
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ബിജെപി സ്ഥാനാർഥി ഉണ്ണികൃഷ്ണൻ മാങ്ങോടിനെ 99 വോട്ടുകൾക്കാണ് അരുൺ സി ഗോവിന്ദൻ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നെല്ലിക്കുഴി പഞ്ചായത്തിലെ എൽഡിഎഫിന്റെ അംഗബലം 14 ആയി ഉയർന്നു. എൽഡിഎഫ്- 14, യുഡിഎഫ് -5, ബിജെപി – 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന ആറാം വാർഡിൽ കഴിഞ്ഞ തവണ സനൽ പുത്തൻപുരയ്ക്കൽ 190 വോട്ടുകൾക്കാണ് വിജയിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിലെ ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള വാർഡുകളിൽ ഒന്നാണ് തുളുശ്ശേരിക്കവല ഉൾപ്പെടുന്ന ആറാം വാർഡ്. ബിജെപി തൃക്കാരിയൂർ മേഖല പ്രസിഡന്റും ജനകീയനുമായിരുന്ന ഉണ്ണികൃഷ്ണൻ മാങ്ങോടിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതൃത്വം.
തിരഞ്ഞെടുപ്പ് ഫലം;
വോട്ട് രേഖപ്പെടുത്തിയവർ: 1398
അരുൺ സി ഗോവിന്ദ്
(എൽഡിഎഫ്) : 640
ഉണ്ണികൃഷ്ണൻ മാങ്ങോട്
(ബിജെപി): 541
വിജിത്ത് വിജയൻ
(യുഡിഎഫ്): 217
ഭൂരിപക്ഷം: 99 (എൽഡിഎഫ്)
-
ACCIDENT6 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
AGRICULTURE3 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS4 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS3 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി