CRIME
ഇടമലയാർ ആന വേട്ട കേസിലെ പ്രതിയെ മാപ്പുസാക്ഷിയാക്കി; കേസ് എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റി.

കോതമംഗലം: അന്തർ സംസ്ഥാന ബന്ധങ്ങളുള്ള തുണ്ടം – ഇടമലയാർ ആന വേട്ട കേസിലെ പ്രതി
കുഞ്ഞുമോനെ മാപ്പുസാക്ഷിയാക്കി കോടതി അംഗീകരിച്ചു. കോതമംഗലം കോടതിയിൽ നിന്നും കേസ് എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റി. കേസിൽ പ്രതിയായ കുഞ്ഞുമോനെ മാപ്പുസാക്ഷിയാക്കുന്നതിന് വനം വകുപ്പും അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. തുണ്ടം റെയ്ഞ്ച് ഓഫീസർ കെ.എം മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലാണ് അവസാനഘട്ടത്തിൽ കേസ് അന്വേഷണം നടന്നത്. 53 പ്രതികളും വനം വകുപ്പിന്റെ ഉദ്യോഗസ്ഥരടക്കം 60 സാക്ഷികളുമുള്ള ആനവേട്ട കേസിലാണ് കുഞ്ഞുമോനെ മാപ്പുസാക്ഷിക്കിയത്. വനം വകുപ്പ് മുൻ വാച്ചറായ കുഞ്ഞുമോൻ ആന വേട്ടക്കാരൊടൊപ്പം സഹായിയായി പോയിരുന്നു. ആനവേട്ടക്കാരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് കാട്ടാനകളെ വെടിവെച്ച് കൊന്ന് കൊമ്പ് ശേഖരിച്ച് ശിൽപ്പ നിർമ്മാണവും സംബന്ധിച്ച വിവരം പുറത്തറിയുന്നത്.
ആനക്കൊമ്പ് വേട്ട മുതൽ ശിൽപ്പ നിർമ്മാണവും വിൽപ്പനയും വരെയുള്ള കണ്ണിയിൽ ഉന്നതർ വരെയുണ്ടെന്നാണ് അറിയുന്നത്. കേസ് ശരിയായ രീതിക്കു തെളിഞ്ഞാൽ സംസ്ഥാനത്തും ദൽഹിയിലുമുള്ള ഉന്നതർ വരെ പ്രതികളായേക്കും. ഇതിനിടെ കേസിലെ ഒരു പ്രതിയായ കുട്ടമ്പുഴ ഐക്കര മറ്റം വാസു ആത്മഹത്യ ചെയ്തിരുന്നു. ദൽഹി സ്വദേശി ഉമേഷ് അഗർവാൾ, കുട്ടംമ്പുഴ പുത്തൻപുരയ്ക്കൽ എൽദോസ് ,നേര്യമംഗലം പറമ്പിൽ തങ്കച്ചൻ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. മലയാറ്റൂർ ഡിവിഷനിലെ തുണ്ടം, ഇടമലയാർ, കുട്ടംമ്പുഴ റേഞ്ചിലെ വനത്തിലും ആതിരപ്പിള്ളി ഡിവിഷനിലെ ഷോളയാർ റേഞ്ചിലെ വനത്തിലുമുള്ള കാട്ടാനകളെ കൊന്ന് കൊമ്പെടുത്ത് ശിൽപ്പ വ്യാപാരി സംഘത്തിന് കൈമാറിയവ സംഘത്തിൽപ്പെട്ടവരാണ് പ്രതികളിലേറെയും. ആനക്കൊമ്പ്ശിൽപ്പ നിർമ്മാണ മാഫിയ സംഘം കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും വേരുകളുള്ളവരും ഉന്നത ബന്ധങ്ങളുള്ളവരുമാണെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
CRIME
3.350 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒറീസ സ്വദേശികളായ ചിത്രസന്‍ (25), ദീപ്തി കൃഷ്ണ (23)എന്നിവരായാണ് മൂവാറ്റുപുഴ എക്‌സൈസ് പിടികൂടിയത്. 3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്ക് എതിര്‍വശമുള്ള ബസ് കാത്തിരിപ്പ് കോന്ദ്രത്തില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കോഴിക്കോട് നിന്നും മൂവാറ്റുപുഴയിലെ അഥിതി തൊഴിലാളികള്‍ക്ക് വില്‍ക്കാനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സ്ഥിരമായി കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രതികളെ കഴിഞ്ഞ ദിവസങ്ങളിലായി എക്‌സൈസ് സംഘം പിന്തുടര്‍ന്ന് വരുന്നതിനിടയിലാണ് ഇന്ന് മുടവൂരില്‍ നിന്ന് അറസ്റ്റിലായത്. കഞ്ചാവ് തൂക്കിവില്‍ക്കാനുപയോഗിക്കുന്ന ത്രാസ്സ് ഉള്‍പ്പെടെയുള്ളവ എക്‌സൈസ് സംഘം പ്രതികളുടെ ബാഗില്‍ നിന്നും കണ്ടെടുത്തു. തഹസില്‍ദാര്‍ രജ്ഞിത് ജോര്‍ജ്ജ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് ബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ നിയാസ്, സാജന്‍ പോള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍,സിബുമോന്‍,ഗോപാലകൃഷ്ണന്‍, മാഹിന്‍, ജിതിന്‍, അജി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നൈനി, ജയന്‍, റെജി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
CRIME
2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പുത്തൻകുരിശ്: 2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കടമറ്റം നമ്പ്യാരുപടി പൂന്തുറ എക്സൽ ബെന്നി (29) യെയാണ് ഡിസ്ട്രിക്ട് ആൻഡി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, പുത്തൻകുരിശ് പോലീസും ചേർന്ന് പിടികൂടിയത്. ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്നയ്ക്കായി സൂക്ഷിച്ച നിലയിൽ ഇയാളുടെ കിടപ്പുമുറിയിലെ അലമാരിയിൽ നിന്നുമാണ് രാസലഹരി കണ്ടെത്തിയത്. മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന ഇലക്ട്രോണിക് ത്രാസ് , ഒ സി ജി പേപ്പർ , .5 ഗ്രാം (പോയിന്റ് 5 ഗ്രാം) കഞ്ചാവ് എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തു. നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പി.പി ഷംസ്, എസ്.ഐമാരായ കെ.എസ് ശ്രീദേവി, കെ.സജീവ് എ.എസ്.ഐമാരായ കെ.കെ.സുരേഷ്, ബിജു ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബി.ചന്ദ്രബോസ്, സി.പി.ഒ മാരായ ആനന്ദ്, രഞ്ജിത്ത് രാജ്തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME10 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS6 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS4 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു