SPORTS
ചരിത്രത്തിലേക്ക് ഒരു ചാട്ടം; ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ പ്രതിക്ഷയായി എൽദോസ് പോൾ.

കോതമംഗലം :അമേരിക്കയിലെ ഓറിഗണിലെ യൂജീനിൽ നടക്കുന്ന ലോക അത്ലറ്റി ക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായി എൽദോസ് പോൾ.ഇന്ത്യൻ കായിക ചരിത്രത്തിൽ ട്രിപ്പിൾ ജംപിൽ ലോക അത്ലറ്റിക്സിൽ ഫൈനലിലേക്ക് പ്രവേശിക്കുന്ന ഏക ഇന്ത്യൻ താരമാണ് എൽദോസ് പോൾ. 16.68 മീറ്റർ ചാടിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ ഞായറാഴ്ചയാണ് ഫൈനൽ.അത്ലറ്റിക്സിൽ ഇന്ത്യ യ്ക്കുവേണ്ടി കളത്തിലിറങ്ങുന്ന ഒമ്പത് മലയാളികളിലൊരളാണ് ഈ താരം.
അതിൽ ട്രിപ്പിൾ ജംപിൽ 3 ഇന്ത്യൻ തരങ്ങളാണ് മത്സരിച്ചത് . മലയാളി താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, തമിഴ്നാട് സ്വദേശിയായ പ്രവീൺ ചിത്രവേൽ എന്നിവരാണവർ. വെള്ളിയാഴ്ച രാവിലെയായിരുന്നു യോഗ്യത മത്സരം.എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവർ കോതമംഗലം എം എ. കോളേജിൽ ഒരേ കാലഘട്ടത്തിൽ പഠിച്ചവരും.2015 ലാണ് എൽദോസ് കോതമംഗലം എം. എ. കോളേജിൽ ഡിഗ്രിക്ക് പ്രവേശിക്കുന്നത്. എം. എ. കോളേജിലെ മുൻ കായിക അദ്ധ്യാപകൻ ഡോ. മാത്യൂസ് ജേക്കബിന്റെ നിർദേശ പ്രകാരമാണ്അത്. അദ്ദേഹം വേണ്ട പ്രോത്സാഹനങ്ങൾ നൽകി.ദ്രോണാചാര്യ അവാർഡ് ജേതാവും, മുൻ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പരിശീലകനും, രണ്ടുവ്യാഴവട്ടം എം. എ. കോളേജിന്റെ പരിശീലകനുമായ ടി. പി ഔസെഫ് ആയിരിന്നു എൽദോസ് പോളിന്റെ കോളേജിലെ പരിശീലകൻ.എം. എ. കോളേജിലെ പരിശീലന കളരി എൽദോസ് എന്ന കായിക പ്രതിഭയെ അന്തർ ദേശീയ താരമാക്കി മാറ്റി. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ ഇന്ത്യൻ നേവിയിൽ സെലക്ഷനും ലഭിച്ചു.
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ഈ മാസം 28-ന് തുടങ്ങുന്ന കോമൺവെൽത്ത് ഗെയിംസിലും എൽദോസ് ഇന്ത്യയുടെ പ്രതീക്ഷയാണ്. 2008-ൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ലോക അത്ലറ്റിക്മീറ്റിൽ ഇന്ത്യ യുടെ ഏക മെഡൽ. കോലഞ്ചേരി, രാമമംഗലം, പാലക്കാമറ്റം കൊച്ചുതോട്ടത്തിൽ പൗലോസിന്റെ മകനാണ് ട്രിപ്പിൾ ജംപിൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് യോഗ്യത നേടിയ എൽദോസ്.എം. എ. കോളേജിന്റെ പേര് ലോക കായിക ഭൂപടത്തിൽ എഴുതി ചേർത്ത എൽദോസ് പോളിനു എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് വിജയാശംസകൾ നേർന്നു.
SPORTS
വൈകല്യം മറന്ന് പഞ്ച ഗുസ്തിയിൽ അൽത്താഫിന് സ്വർണ്ണം

കോതമംഗലം : കേരള ആം റെസ്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 45 – മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സുവോളജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അൽത്താഫിനു സ്വർണ്ണം.80-90 കിലോ പാര വിഭാഗത്തിലാണ് അൽത്താഫ് ജേതാവായത്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ വെള്ളിയും, ദേശീയ തലത്തിൽ വെങ്കലവും നേടിയിരുന്നു.
65% വലതു കാലിനും, കൈക്കുമുള്ള തന്റെ ശാരീരിക വെല്ലുവിളിയെ കൈകരുത്തിലൂടെ വിജയമാക്കിയ അൽത്താഫ്, മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി വാകപറ്റ വീട്ടിൽ സെമീർ – ഷെജീന ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് .കോലഞ്ചേരിയിൽ വച്ചു നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സീനിയർ, ജൂനിയർ, മാസ്റ്റേഴ്സ്, ഗ്രാൻഡ് മാസ്റ്റേഴ്സ്, പാര വിഭാഗങ്ങളിലായി ആയിരത്തിൽ പരം താരങ്ങളാണ് തങ്ങളുടെ കൈകരുത്ത് പ്രകടിപ്പിച്ചത്.കഴിഞ്ഞ വർഷം തുർക്കിയിൽ വച്ചു നടന്ന അന്തർ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചുവെങ്കിലും യാത്രയിനത്തിലും മറ്റും ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരുന്നതിനാൽ പിന്മാറുകയായിരുന്നു.
മികച്ച ചിത്രകാരനും, സൈക്കിളിങ് താരവുമായ അൽത്താഫ് മെയ് മാസത്തിൽ കാശ്മീരിൽ വച്ച് നടക്കാനിരിക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. തിളക്കമാർന്ന നേട്ടം കൈവരിച്ച അൽത്താഫിനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി. വര്ഗീസ്, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവർ അഭിനന്ദിച്ചു.
ചിത്രം : സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് അൽത്താഫ്.
SPORTS
ലോകത്തുള്ള സർവ്വ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു മതമാണ് സ്പോർട്സ് : വി എ മൊയ്‌ദീൻ നൈന ഐ ആർ എസ്

കോതമംഗലം : മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് മീറ്റ്, ജി വി രാജാ അവാർഡ് ജേതാവ് വി എ മൊയ്‌ദീൻ നൈന ഐ ആർ എസ് ഉദ്ഘാടനം ചെയ്തു. സൗഹൃദവും സാഹോദര്യവും വളർത്തിയെടുക്കുവാനുള്ള വേദിയാകണം സ്പോർട്സ് മേളകളെന്നും മൂല്യാധിഷ്ഠിതമായ സ്പോർട്സ് സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കണമെന്നും ആത്മാർത്ഥതയും, ആത്മ സമർപ്പണവും സ്പോർട്സ്മാന്റെ മുഖമുദ്രകളായിരിക്കണമെന്നും ഇവയെല്ലാം ആത്മവിശ്വാസവും അതിജീവനവും കരുപ്പിടിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെ മുൻ കസ്റ്റംസ് കമ്മിഷണറുമായിരുന്നു അദ്ദേഹം.
സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ് ഉദ്ഘാടനച്ചടങ്ങിന്റെ അധ്യക്ഷപദം അലങ്കരിച്ചു.സ്കൂൾ അസിസ്റ്റന്റ് ഹെഡ് ഗേൾ നയനാ ഷാജി മേക്കുന്നേൽ സ്വാഗതവും പ്രൈമറി വിഭാഗം കോ – ഓഡിനേറ്റർ അനിലാ മേരി സാം നന്ദിയും രേഖപ്പെടുത്തി.
ചിത്രം : എം എ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് മീറ്റ് വി എ മൊയ്‌ദീൻ നൈന ഉദ്ഘാടനം ചെയ്യുന്നു.ഇടത്തു നിന്ന് ജോയ് പോൾ, അനിലാ മേരി സാം,ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളായ ആരൺ മനോജ്. നെവിൻ പോൾ. ജോഷ്വാ എൽദോ അരവിന്ദ്, ആൻ മരിയ ഗ്രിഗി, വിഷ്ണു റെജി (ആർച്ചറി കോച്ച് )സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ് എന്നിവർ സമീപം.
SPORTS
എം. ജി യൂണിവേഴ്സിറ്റി ക്രോസ് കൺട്രി മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി എം. എ. കോളേജ്

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന 40 – മത് എം. ജി. യൂണിവേഴ്സിറ്റി പുരുഷ – വനിതാ ക്രോസ് കൺട്രി മത്സരത്തിൽ ഇരു വിഭാഗങ്ങളിലും വിജയിച്ച് താരരാജാക്കന്മാരായി എം. എ. കോളേജ്. 2016 മുതൽ തുടർച്ചയായി 7 വർഷക്കാലം പുരുഷ വിഭാഗം ചാമ്പ്യൻമാരാണ് കോതമംഗലം എം. എ. കോളേജ്.വനിതാ വിഭാഗത്തിൽ ചെങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിന്റെയും, പാലാ അൽഫോൺസായുടെയും കുത്തകയായിരുന്ന കിരീടം ചരിത്ര വിജയത്തിലൂടെ എം. എ. കോളേജിന്റെ പെൺ കരുത്തുകൾ ഇത്തവണ സ്വന്തമാക്കി. ഡോ. ജോർജ് ഇമ്മാനുവൽ ആണ് മുഖ്യ പരീശീലകൻ.10 ൽ പരം കോളേജ് ടീമുകളിൽ നിന്നായി 60ൽ പരം കായിക താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ കോതമംഗലം എം. എ. കോളേജ് ഒന്നാം സ്ഥാനം കരസ്തമാക്കിയപ്പോൾ, എസ് ബി. കോളേജ് ചെങ്ങനാശ്ശേരി രണ്ടാമതും, സെന്റ് തോമസ് കോളേജ് പാലാ മൂന്നാമതും എത്തി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് രണ്ടാമതും, ചെങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജ് മൂന്നാം സ്ഥാനവും നേടി.
വ്യകതിഗത പുരുഷ വിഭാഗം മത്സരത്തിൽ ആനന്ദ് കൃഷ്ണ കെ, ഷെറിൻ ജോസ്, സുജീഷ് എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. മൂവരും എം. എ. കോളേജ് താരങ്ങൾ ആണ്. വനിതാ വിഭാഗത്തിൽ കോതമംഗലം എം. എ. കോളേജിന്റെ ശ്വേത കെ, അൻസ് മരിയ തോമസ്എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ചെങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിന്റെ അഞ്ജു മുരുകനാണ് മൂന്നാം സ്ഥാനം. ക്രോസ് കൺട്രി മത്സരത്തിൽ മിന്നും വിജയം നേടിയ കായിക താരങ്ങളെയും, പരിശീലകൻ ഡോ. ജോർജ് ഇമ്മാനുവലിനെയും എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി, കായികാദ്യപിക സ്വാതി കെ. കെ എന്നിവർ അഭിനന്ദിച്ചു
-
ACCIDENT5 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
AGRICULTURE2 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
NEWS7 days ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS3 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS2 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി