Connect with us

Hi, what are you looking for?

NEWS

ഡോ. മൻമോഹൻസിംഗിന് പ്രഥമ എം പി വർഗീസ് പുരസ്കാരം സമ്മാനിച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ പ്രഥമസെക്രട്ടറിയായിരുന്ന പ്രൊഫ. എം.പി വർഗീസിന്റെ സ്മരണാർത്ഥം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ, ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്സ് ഫോർ എസ്റ്റാബ്ലിഷ്മെന്റ്സ് ഓഫ് റൈറ്റ്സ് (OFFER) എന്ന സംഘടനയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ പ്രഥമ എം.പി വർഗീസ് പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് സമ്മാനിച്ചു. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ചാലകശക്തിയായിരുന്ന പ്രൊഫ. എം.പി വർഗീസിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് (29 ജൂൺ 2022) ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികളാണ് മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രൊഫ. എം.പി വർഗീസിന്റെ പേരിൽ പുരസ്കാരം ഏർപ്പെടുത്തുന്നത്.

ദേശീയതലത്തിൽ മികച്ച പ്രതിഭകളെ കണ്ടെത്തി എല്ലാവർഷവും പുരസ്കാരം നൽകും. ശാസ്ത്ര സാങ്കേതിക രംഗത്തെയും അക്കാദമിക രംഗത്തെയും പ്രഗത്ഭരടങ്ങുന്ന അവാർഡു നിർണ്ണയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സാമ്പത്തികശാസ്ത്രത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സാമ്പത്തികശാസ്ത്ര പണ്ഡിതനായ പ്രൊഫ. എം.പി. വർഗീസിന്റെ പേരിലുള്ള പ്രഥമ പുരസ്കാരത്തിന് ഡോ. മൻമോഹൻ സിങിനെ തെരഞ്ഞെടുത്തത്. പുരോഗമന സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് രാജ്യത്ത് ദീർഘ വീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്താനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിച്ച് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനും ഡോ. മൻമോഹൻ സിങ്ങിന് കഴിഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പരിഗണിച്ച് ന്യൂഡൽഹി ജൻപത് റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറിയും ഓഫർ എന്ന സംഘടനയുടെ ചെയർമാനുമായ ഡോ. വിന്നി വർഗീസ് പുരസ്‌കാരം സമർപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., അസോസിയേഷൻ വൈസ് ചെയർമാൻ ശ്രീ. എ.ജി. ജോർജ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, ശ്രീ. എം.പി വർഗീസ് (ജൂനിയർ), ശ്രീമതി ഗീത പോൾ എന്നിവർ സന്നിഹിതരായിരുന്നു.

സാമൂഹ്യപ്രവർത്തകൻ, അധ്യാപകൻ, ധനതത്വവിദഗ്ധൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്നു പ്രൊഫ.എം പി വർഗീസ് . 1945ൽ ആലുവ യു.സി. കോളേജിൽനിന്ന് ബിരുദവും, 1947 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സർവ്വകലാശാലയിൽ നിന്ന്1951ൽ എം.ലിറ്റും നേടിയ അദ്ദേഹം 1957-58ൽ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന റോയ് ഹാരോഡിന്റെ കീഴിൽ ഗവേഷണം നിർവ്വഹിച്ചു. 1952-ൽ നിയമസഭാംഗമായി പൊതുജീവിതം ആരംഭിച്ചു. 1953-ൽ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ പ്രഥമ സെക്രട്ടറിയായി ചുമതലയേറ്റു. മാർ അത്തനേഷ്യസ് കോളേജ്( 1955), മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് (1961), മാർ അത്തനേഷ്യസ് ഹൈസ്കൂൾ( 1966), അടിമാലി ബസേലിയോസ് കോളേജ് (2003), കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ( 2008) എന്നിവ അസ്സോസിയേഷനു കീഴിൽ ആരംഭിച്ചു. 1955 ൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇക്കണോമിക്സ് അധ്യാപകനായി. 1963 മുതൽ 1982 വരെ ഒരേസമയം ഇക്കണോമിക്സ് പ്രൊഫസറായും കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

സാമ്പത്തികശാസ്ത്രത്തെ ആസ്പദമാക്കിയുള്ള എ ക്രിട്ടിസിസം ഓഫ് കെയിൻസ് ജനറൽ തിയറി’, ‘ദി തിയറി ഓഫ് ഇക്കണോമിക് പൊട്ടൻഷ്യൽ ആന്റ് ഗ്രോത്ത്’ ,ആണവ സംബന്ധിയായ എ ക്രിട്ടിക് ഓഫ് ദി ന്യൂക്ലിയർ പ്രോഗ്രാം’, കൃഷിക്കാരുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ‘ദി ലോ ഓഫ് ലാൻഡ് അക്വിസിഷൻ ആൻഡ് കോമ്പൻസേഷൻ – എ ക്രിട്ടിസിസം’ തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ കർമ്മമേഖല വ്യക്തമാക്കുന്നവയാണ് .

You May Also Like

NEWS

കോതമംഗലം – ഇടുക്കി പാർലമെൻ്റ് വോട്ടെടുപ്പിൻ്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇന്ന് കുട്ടമ്പുഴയിൽ എത്തിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ...

NEWS

കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ...

ACCIDENT

പോത്താനിക്കാട് : എംസി റോഡിലെ മണ്ണൂരിൽ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ അന്ത്യം. പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേൽ അലൻഷിമ്മി (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രാത്രിയിൽ ആയിരുന്നു...

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...