NEWS
തൃക്കാരിയൂരിൽ നാളെ ഭക്ത ജനങ്ങളുടെ പ്രതിഷേധം

കോതമംഗലം : തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയുടെ ആലിന്റെ ഭാഗത്ത് കെ എസ് ഇ ബി ട്രാൻസ്ഫോർമർ സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ ഭക്ത ജനങ്ങൾ പ്രക്ഷോപത്തിലേക്ക് നീങ്ങുന്നു.
ക്ഷേത്രത്തിൽ നിന്നും 100 മീറ്റർ മാറി വലിയ തൊടിന്റെ പാലത്തിന് സമീപം കെ എസ് ഇ ബി ഏറ്റെടുത്തിരുന്ന സ്ഥലത്ത് 55 വർഷമായി സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമ്മർ ഇരിക്കുന്നതിന് ചേർന്നുള്ള സ്ഥലം റിയൽ എസ്റ്റേറ്റ് മാഫിയ വാങ്ങിക്കുകയും അവിടെ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ട്രാൻസ്ഫോർമ്മർ ഇരിക്കുന്നത്കൊണ്ട് കെട്ടിട വിൽപ്പന നടക്കാതെ വന്നതോടെ ട്രാൻസ്ഫോർമ്മർ അവിടെ നിന്നും മാറ്റി ക്ഷേത്ര സങ്കേതത്തിലേക്ക് നീക്കി വയ്ക്കുവാൻ നാല് തവണ ശ്രമമുണ്ടായതും , ഈ ശ്രമങ്ങളൊക്കെ ഭക്ത ജനങ്ങൾ തടയുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ തൃക്കാരിയൂരിലെ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ വോൾടേജ് ക്ഷാമമാണെന്നും, അത് പരിഹരിക്കാൻ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്നും പറഞ്ഞുകൊണ്ട് ക്ഷേത്ര സങ്കേതത്തിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുവാൻ നീക്കം നടക്കുകയാണ്.
വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൌസ് ഇരിക്കുന്നിടത്ത് സ്ഥലം ഉണ്ടെന്നിരിക്കെ അവിടെ സ്ഥാപിക്കാതെ ക്ഷേത്ര സങ്കേതത്തിൽ തന്നെ സ്ഥാപിക്കുവാനുള്ള നീക്കത്തിന് പിന്നിൽ വൻ ഗൂഡാലോചനയാണുള്ളത്. പമ്പ് ഹൌസിലെ വോൾടേജ് ക്ഷമമെന്ന പേര് പറഞ്ഞ് ക്ഷേത്ര സങ്കേതത്തിൽ ട്രാൻസ്ഫോർമ്മർ സ്ഥാപിച്ച ശേഷം റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്ഥലത്തിനോട് ചേർന്നുള്ള ട്രാൻസ്ഫോർമ്മറും ഇതേ സ്ഥലത്തേക്ക് കൊണ്ടു വയ്ക്കുവാനുള്ള ചില താല്പര കക്ഷികളുടെയും ചില ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയക്കാരുടെയും സ്ഥാപിത താല്പര്യമാണ് ഇതിനു പിന്നിലുള്ളതെന്നാണ് ഭക്ത ജനങ്ങൾ പറയുന്നത്.
കിഴക്കേ നടയിലെ ആലിന്റെ ഭാഗത്ത് ട്രാൻസ്ഫോർന്മാർ സ്ഥാപിച്ചാൽ അത് ക്ഷേത്ര ആചാര അനുഷ്ടാനങ്ങൾക് തടമുണ്ടാക്കും. തീർർത്ഥ കുളത്തിന് ചുറ്റുമുള്ള ഭഗവാന്റെ ആറാട്ട് വഴിയാണത്. തിരു ഉത്സവ സമയത്ത് ഭഗവാന്റെ തിടമ്പേറ്റി മൂന്ന് മുതൽ അഞ്ചു ആനകളെ വരെ എഴുന്നള്ളിച്ച് കൊണ്ടുവരുന്ന ഭാഗമാണിത്ത്. ഇവിടെ ട്രാൻസ്ഫോർമ്മർ സ്ഥാപിച്ച് തലങ്ങും വിലങ്ങും വൈദ്യുത ലൈനുകളും വലിക്കുമ്പോൾ എഴുന്നള്ളിപ്പ് സമയത്ത് ആനപ്പുറത്തുള്ള കോലവും മുത്തുകുടയും ആലവട്ടവും വെഞ്ചാമരവും എല്ലാം വൈദ്യുത ലൈനുകളിൽ മുട്ടി വൻ അപകടമുണ്ടാകുവാനുള്ള സാധ്യതയും ഏറെയാണ്.
നിലവിൽ ടെംപിൾ റോഡിൽ വലിയ തൊടിന്റെ പാലത്തിനോട് ചേർന്ന് ഒരെണ്ണവും, പടിഞ്ഞാറ്റുകാവിന് സമീപം ഒരെണ്ണവും സഹിതം രണ്ട് ട്രാൻസ്ഫോർമ്മർ സ്ഥിതി ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ അതിനോട് ചേർന്ന് പുതിയവ സ്ഥാപിക്കികയോ അല്ലെങ്കിൽ അതേ ട്രാൻസ്ഫോർമ്മറിന് കപ്പാസിറ്റി വർധിപ്പിക്കുകയോ ചെയ്യാവുന്നതാണ്. അതുമല്ല എങ്കിൽ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും ഭക്ത ജനങ്ങൾ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്റെ ആദ്യ ഭാഗം എന്ന നിലയിൽ നാളെ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ക്ഷേത്രത്തിന്റെ കിഴക്കേ നടയുടെ ആലിൻ ചുവട്ടിൽ നാമ ജപവും, തുടർന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും നടക്കും
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS8 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു