NEWS
പട്ടയ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാൻ കർഷകർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

കോതമംഗലം : പട്ടയ ഭൂമിയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങൾ ഉടമകൾക്ക് വെട്ടി വിൽക്കുന്നതിനു തടസമില്ല എന്ന 2017ലെ ഗവണ്മെന്റ് ഓർഡറിന്റെ സ്പഷ്ടീകരണവും നിയമ തടസങ്ങൾ നീക്കി കൊണ്ടും ഉള്ള വിശദീകരണവും ആണ് പുതിയതായി റവന്യൂ വകുപ്പിന്റെതായി പുറത്തു വന്നിരിക്കുന്നത്. നിലവിൽ കളക്ടറുടെ മുന്നിൽ എത്തിയിട്ടുളള പുതിയ ഉത്തരവ് കളക്ടർ തഹസീൽദാർക്കും തുടർന്ന് വില്ലേജ് – ഫോറെസ്റ്റ് അധികാരികൾക്കും കൈമാറും. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ മരം വെട്ടാൻ ഉള്ള നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിയമം വന്നു കഴിഞ്ഞാലും മരം വെട്ടാൻ ചില നിയമപരമായ കാര്യങ്ങൾ കൂടി പൂർത്തിയാക്കണമെന്ന് സിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
കരം തീർത്ത രസീതിന്റെ പകർപ്പിനൊപ്പം മരം വെട്ടാനുളള അപേക്ഷ വില്ലേജ് ഓഫീസിൽ സമർപ്പിക്കണം, വില്ലേജിലെ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം കട്ടിങ് പെർമിറ്റ് നൽകും. തുടർന്ന് മരം വെട്ടിയ ശേഷം റേഞ്ച് ഓഫീസിൽ അറിയിക്കുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിച്ച് ശേഷം പാസ്സ് നൽകുകയും ചെയ്യും ഇതാണ് സാധാരണ ഗതിയിലുള്ള നടപടി. ഇത് പൂർത്തിയാക്കിയാൽ മാത്രമേ മരം മുറിച്ചു കൊണ്ടു പോകാൻ സാധിക്കുകയുള്ളു.
വന മേഖലയോട് ചേർന്ന് കിടക്കുന്ന കോതമംഗലത്തെ ഗ്രാമീണ പ്രദേശങ്ങളായ വടാട്ടുപാറ , കുട്ടമ്പുഴ , നേര്യമംഗലം തുടങ്ങിയ തുടങ്ങിയ സ്ഥലങ്ങളിലെ സാമൂഹിക സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായെക്കാവുന്ന സർക്കാർ ഉത്തരവാണ് പുറത്തു വന്നിരിക്കുന്നതെന്ന് സി പി ഐ ജില്ല അസി.സെക്രട്ടറിയും വാഴക്കുളം അഗ്രോ പ്രോസ്സസിംങ്ങ് കമ്പനി ചെയർമാൻ കൂടിയായ ഇ.കെ ശിവൻ വ്യക്തമാക്കി.
കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ,കവളങ്ങാട് പഞ്ചായത്തുകളിലടക്കം വിവിധ പ്രദേശങ്ങളിൽ പട്ടാദാർമാർക്ക് പട്ടയ ഭൂമിയിലെ മരം മുറിച്ചു മാറ്റുവാൻ സാധിക്കാതിരിക്കുന്ന അവസ്ഥ വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ചകൾ നടത്തുകയും ചെയ്തതായി സി പി ഐ ജില്ല കൗൺസിൽ അംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്സ് വ്യക്തമാക്കി.
സി പി ഐ ജില്ല കൗൺസിൽ അംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്സ്, എ ഐ വൈ എഫ് സംസ്ഥാന കൗൺസിൽ അംഗം പി.കെ രാജേഷ്, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.ജി പ്രസാദ് ,എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എൻ യു നാസ്സർ ,എ ഐ എസ് എഫ് നേതാവ് ഹിരി കൃഷ്ണൻ എന്നിവർ വിശദീകരണ യോഗത്തിൽ പങ്കെടുത്തു.
NEWS
കെ – ഫോൺ പദ്ധതി : കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും: ആന്റണി ജോൺ എം എൽ എ

കോതമംഗലം :കെ – ഫോൺ പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. ജൂൺ 5 ന് 3 മണിക്ക് മാതിരപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് മണ്ഡല തല ഉദ്ഘാടനം .
ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ച് കൊണ്ട് സാർവ്വത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ ) . നാട്ടിൻപുറങ്ങളിൽ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് കുറഞ്ഞ ചെലവിൽ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 100 ബി പി എൽ കു ടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ് കണക്ഷൻ ഈ മാസം തന്നെ ലഭ്യമാക്കും. നിലവിൽ കോതമംഗലത്തെ വിവിധ സ്ഥാപനങ്ങളിലും, ഓഫീസുകളിലും സ്കൂളുകളിലുമായി 150 ഓളം കേന്ദ്രങ്ങളിൽ കെ. ഫോൺ സേവനം ലഭ്യമാകുന്നുണ്ട്. തുടർച്ചയിൽ കൂടുതൽ ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായും , മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.
NEWS
കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

കവളങ്ങാട്: സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ കനിവ് ഭവനത്തിൻ്റെ താക്കോൽ സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപെട്ട സിപിഐ എം നേര്യമംഗലം ടൗൺ ബ്രാഞ്ചംഗം കിളിയേലിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. നേര്യമംഗലത്ത് നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റിയംഗം പി എം കണ്ണൻ അധ്യക്ഷനായി. സിപിഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ആൻ്റണി ജോൺ എംഎൽഎ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ബി മുഹമ്മദ്, ഷിജോ അബ്രഹാം, അഭിലാഷ് രാജ്, എ കെ സിജു എന്നിവർ സംസാരിച്ചു.
NEWS
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ബിജെപി സ്ഥാനാർഥി ഉണ്ണികൃഷ്ണൻ മാങ്ങോടിനെ 99 വോട്ടുകൾക്കാണ് അരുൺ സി ഗോവിന്ദൻ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നെല്ലിക്കുഴി പഞ്ചായത്തിലെ എൽഡിഎഫിന്റെ അംഗബലം 14 ആയി ഉയർന്നു. എൽഡിഎഫ്- 14, യുഡിഎഫ് -5, ബിജെപി – 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന ആറാം വാർഡിൽ കഴിഞ്ഞ തവണ സനൽ പുത്തൻപുരയ്ക്കൽ 190 വോട്ടുകൾക്കാണ് വിജയിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിലെ ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള വാർഡുകളിൽ ഒന്നാണ് തുളുശ്ശേരിക്കവല ഉൾപ്പെടുന്ന ആറാം വാർഡ്. ബിജെപി തൃക്കാരിയൂർ മേഖല പ്രസിഡന്റും ജനകീയനുമായിരുന്ന ഉണ്ണികൃഷ്ണൻ മാങ്ങോടിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതൃത്വം.
തിരഞ്ഞെടുപ്പ് ഫലം;
വോട്ട് രേഖപ്പെടുത്തിയവർ: 1398
അരുൺ സി ഗോവിന്ദ്
(എൽഡിഎഫ്) : 640
ഉണ്ണികൃഷ്ണൻ മാങ്ങോട്
(ബിജെപി): 541
വിജിത്ത് വിജയൻ
(യുഡിഎഫ്): 217
ഭൂരിപക്ഷം: 99 (എൽഡിഎഫ്)
-
ACCIDENT6 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
AGRICULTURE3 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS4 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS3 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി