NEWS
കർഷകരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യവും, ആന്റണി ജോൺ എംഎൽഎയുടെ നിരന്തരമായ ഇടപെടലും ഫലം കണ്ടു; പട്ടയ ഭൂമിയിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത നീക്കി പുതിയ ഉത്തരവിറങ്ങി

കോതമംഗലം: പട്ടയ ഭൂമിയിൽ കർഷകർ നട്ടു വളർത്തിയതും സ്വയം കിളിർത്തതുമായ മരങ്ങൾ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന അവ്യക്തത നീക്കി പുതിയ ഉത്തരവ് ഇറങ്ങിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.17-08-2017 ലെ ജി ഒ (പി)നം: 60/2017/റവ.എസ് ആർ ഒ നം: 621/17 പ്രകാരം പട്ടയ ഭൂമിയിൽ നിന്നും കർഷകർ നട്ടു വളർത്തിയ ചന്ദനം ഒഴികെയുള്ള മറ്റ് മരങ്ങൾ മുറിക്കുന്നതിന് പട്ടാദാർമാർക്ക് അനുമതിയുള്ളതാണെങ്കിലും ഇതു സംബന്ധിച്ച അവൃക്തത നിലനിന്നിരുന്നതിനാൽ കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ,കവളങ്ങാട് പഞ്ചായത്തുകളിലടക്കം വിവിധ പ്രദേശങ്ങളിൽ പട്ടാദാർമാർക്ക് പട്ടയ ഭൂമിയിലെ മരം മുറിച്ചു മാറ്റുവാൻ സാധിക്കാതിരിക്കുന്ന അവസ്ഥ വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിരവധി തവണ ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
എംഎൽഎയുടെ ആവശ്യ പ്രകാരം ഈ വിഷയം സംബന്ധിച്ച് റവന്യൂ,വനം വകുപ്പ് ഉദ്യോഗസ്ഥരുമായി വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നിരവധി തവണ റവന്യൂ വകുപ്പ് മന്ത്രി യോഗം വിളിച്ചു ചേർക്കുകയും ഇക്കാര്യത്തിൽ നിലനിൽക്കുന്ന അവൃക്തതകൾ പരിഹരിക്കുന്നതിനായി സ്പഷ്ടീകരണം എല്ലാ ജില്ലാ കളക്ടർമാർക്കും നൽകേണ്ടതാണെന്നും തീരുമാനമാവുകയും ചെയ്തു.
അതിന്റെ അടിസ്ഥാനത്തിൽ പട്ടയ വ്യവസ്ഥകളിൽ ഭേതഗതി വരുത്തിക്കൊണ്ട് പുറപ്പെടുവിച്ച എസ് ആർ ഒ നം: 621/17 നോട്ടിഫിക്കേഷൻ അനുസരിച്ച് കർഷകർ നട്ടുവളർത്തിയതും,പട്ടയ ഭൂമിയിൽ നിലനിർത്തിയതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം പട്ടാദാർക്കാണ് എന്നും എസ് ആർ ഒ നം: 621/17,17-08-2017 മുതൽ നിലവിലുള്ളതിനാൽ പഴയ പട്ടയ ഫോറത്തിലുള്ള വ്യവസ്ഥകൾ 17-08-2017 മുതൽ കണക്കാക്കേണ്ടതില്ല എന്നും വ്യക്തമാക്കിക്കൊണ്ട് പുതിയ ഉത്തരവിറങ്ങിയതായും, പതിറ്റാണ്ടുകളായി നില നിന്നിരുന്ന പ്രശ്നത്തിന് വ്യക്തത വരുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് ജനങ്ങൾക്ക് ആശ്വാസമേകുന്നതാണെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
NEWS
അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി

കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിയും രജിസ്റ്റർ ചെയ്യുന്നുണ്ട്. ഡാറ്റ ശേഖരിച്ചും രജിസ്റ്റർ ചെയ്യുന്നുണ്ട്. ജനമൈത്രി പോർട്ടൽ വഴി തത്സമയമാണ് രജിസ്ടേഷൻ നടക്കുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 7870 അതിഥിത്തൊഴിലാളികൾ. ബിനാനിപുരം സ്റ്റേഷനിൽ 6250 മൂവാറ്റുപുഴ സ്റ്റേഷനിൽ 5355പേരും, രജിസ്റ്റർ ചെയ്തു. കുറുപ്പംപടിയിലും, കോതമംഗലത്തും 4200 പേരും രജിസ്റ്റർ ചെയ്തു. കുന്നത്തുനാട് 3900 പേരാണ് രജിസ്റ്റർ ചെയ്തത്. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. രജിസ്ട്രേഷൻ നടപടികൾക്ക് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. അതിഥിത്തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ. ബാങ്ക്, ജോലി പരിചയം, ആധാർ നമ്പർ, സോഷ്യൽ മീഡിയാ വിവരങ്ങൾ, നാട്ടിലെ വിവരങ്ങൾ, പോലീസ് സ്റ്റേഷൻ, താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ, കുടുംബ സംബന്ധിയായ കാര്യങ്ങൾ, തൊഴിൽ സംബന്ധിയായ വിവരങ്ങൾ, കേസുമായി ബന്ധപെട്ട കാര്യങ്ങൾ, ഫോട്ടോ ഇത്തരത്തിൽ നാൽപ്പതോളം കാര്യങ്ങളാണ് ശേഖരിക്കുന്നത്. വിവരശേഖരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും, രജിസ്റ്റർ ചെയ്യാത്തവരുടെ കാര്യത്തിൽ നടപടിയുണ്ടാകുമെന്നും, പങ്കാളികളാക്കുന്ന കാര്യത്തിൽ തൊഴിലുടമകൾ ശ്രദ്ദിക്കണമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
NEWS
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ,നഗരസഭയുടെ ശുചീകരണ തൊഴിലാളികളടക്കം അടങ്ങുന്ന ഒരു വിപുലമായ ശുചീകരണ യജ്ഞമാണ് കോതമംഗലത്ത് സംഘടിപ്പിച്ചത്. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ മാരായ കെ വി തോമസ്, ഭാനുമതി രാജു,ഷിബു കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME9 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS6 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS4 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു