NEWS
ടൂറിസ്റ് ബസ് വ്യവസായമേഖല ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ

കോതമംഗലം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക് ഡൗണിൽ ടൂറിസ്റ്റ് ബസ് വ്യവസായം തകർന്നടിഞ്ഞു. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ച് പൂട്ടപെട്ടതോടെ ടൂറിസം വ്യവസായത്തിന്റെ ഭാഗമായ ഗതാഗത മേഖല തീർത്തും തകർന്നിരിക്കുകയാണ്. ആയിരകണക്കിന് ലക്ഷ്വറിബസ്സുടമകളും ജീവനക്കാരും ഈ അവസ്ഥയിൽ നിന്നും ഇനി എന്ന് കരകയറാൻ കഴിയും എന്ന ആശങ്കയിലാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ പെട്ട മേഖലയെ കൈപിടിച്ചു ഉയർത്തി കൊണ്ട് വരാൻ അടിയന്തിരമായി പാസഞ്ചർ ഗതാഗത വ്യവസായത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമാശ്വാസം പ്രഖ്യാപിക്കേണ്ടതാണ് . തകർന്ന് കിടക്കുന്ന മോട്ടോർ വ്യവസായത്തെ സംരക്ഷിക്കാൻ ആറ് മുതൽ പന്ത്രണ്ട് മാസം വരെ മോട്ടോർ വാഹന നികുതി ഇളവ് നൽകുന്നതിന് സംസ്ഥാന സർക്കാരുകൾ തയ്യാറാവണം.
കേരളത്തിൽ സ്റ്റേജ് ക്യാരേജ് വാഹനങ്ങൾക്ക് ഒരു മാസത്തെയും കോൺട്രാക്ട് ക്യാരേജുകൾക്ക് 20% നികുതി ഇളവുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ലോക് ഡൗൺ ആയ സമയത്തെ ഒരു മാസം നികുതിയോ 20% നികുതി ഇളവോ ഒന്നും ഗുണം ചെയ്യില്ലെന്ന് ഏവർക്കും മനസിലാക്കാവുന്നതാണ്. സംസ്ഥാനത്തെ മുഴുവൻ സ്റ്റേജ് ക്യാരേജുകളും 95% ടൂറിസ്റ്റ് കോൺട്രാക്ട് ക്യാരേജുകളും വരുന്ന മാസങ്ങളിൽ നിരത്തിലറക്കാതെ ഫോം ജി നൽകിയത് തന്നെ ഈ മേഖലയിൽ ഇനി വരുന്ന നാളുകൾ ഭയാനകമാണെന്ന് വിളിച്ചറിയിക്കുന്നതാണ്. മാസങ്ങൾ വാഹനങ്ങൾ നിരത്തിലിറങ്ങിയിലെങ്കിൽ പതിനായിരക്കണക്കിന് ജീവനക്കാരും അവരെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് കുടുബങ്ങളും പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും വഴിവെക്കുമെന്ന യാഥാർത്ഥ്യം സർക്കാർ കാണാതെ പോവരുത്.
ലോക് ഡൗൺ അവസാനിച്ചു വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ ആറ് മാസം വരെ താൽക്കാലികമായി ടോൾ പിരിവ് നിർത്തിവെക്കണമെന്നും ടൂറിസ്റ്റ് ബസ് ഉടമകൾ ആവശ്യപ്പെടുന്നു. ലോക് ഡൗൺ കാരണം നിരവധി വാഹനങ്ങൾ ഉപയോഗത്തിലില്ലാത്തതിനാൽ, റോഡിലെ അപകടങ്ങൾ ഇൻഷുറൻസ് കമ്പനിയ്‌ക്കുള്ള ക്ലെയിമുകളുടെ ഇനത്തിൽ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. എന്നാൽ ആനുകൂല്യങ്ങൾ വാഹന ഉടമകൾക്ക് നൽകിയിട്ടില്ല . ലോക്ക്ഡൗൺ നീണ്ടുനിൽക്കുന്നതുവരെ ഇൻഷ്വർ ചെയ്ത വാഹനങ്ങളുടെ സാധുത വർദ്ധിപ്പിച്ചുകൊണ്ടും അടുത്ത ഒരു വർഷത്തേക്ക് വാഹനങ്ങളുടെ പ്രീമിയം വർധിപ്പിക്കാതിരുന്നാൽ അത് ഈ മേഖലക്ക് ആശ്വാസമാകും.
ഒരു വർഷം പലിശരഹിത മൊറട്ടോറിയം അനുവദിക്കണം. കുറഞ്ഞ പലിശ വായ്പകൾ, അധിക മൂലധനം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണം
പതിനായിരങ്ങൾക്ക് സ്വയം തൊഴിൽ നൽകുന്ന ഗതാഗത മേഖലക്ക് വ്യവസായ പദവി നൽകണം. കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത കളർക്കോഡ്, വാഹന ഉടമകൾക്ക് ലക്ഷങ്ങളുടെ അധിക ബാധ്യത വരുത്തു. ആയതിനാൽ ഇത് നടപ്പാക്കുന്നതിന് ഒരു വർഷം സാവകാശം നൽകണം. സമാനമായി ജിപിഎസ് നടപ്പാകുന്നതിനും കൂടുതൽ സമയം അനുവദിക്കണം.
വിനോദ സഞ്ചാര മേഖലകൾ ഒത്തിരി ഉള്ള കർണ്ണാടകവുമായി കേരളം ഉഭയകക്ഷി കരാറിൽ ഏർപ്പെടുക. കർണ്ണാടകം ഇതിന് ഇതിനകം തന്നെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന തലത്തിൽ പ്രത്യേക പരിഗണന നൽകിയാൽ മാത്രമേ തകർന്നടിഞ്ഞ ഈ വ്യവസായമേഖലക്ക് കൈത്താങ്ങാകുമെന്ന് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ.ജെ റിജാസ്, കോതമംഗലം ഏരിയ പ്രസിഡന്റ് റോയി പി.കെ, ജനറൽ സെക്രട്ടറി ബിജു ഉതുപ്പ്, മനോജ് കുമാർ, പ്രസാദ് പുലരി, വിനോദ് സൗപർണ്ണിക, അനിൽകുമാർ, ഷരിഫ്, എൽദോസ് എന്നിവർ അറിയിച്ചു.
CRIME
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു

കോതമംഗലം : നേര്യമംഗലം വനത്തിൽ നിന്ന് ഉടുമ്പിനെ പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ നാലുപേരെ വനപാലകർ അറസ്റ്റുെ ചെയ്തു. വാളറ കെയ്യിക്കൽ കെ.എം. ബാബു (50), വാളറ തെപ്പെറമ്പിൽ ടി.കെ. മനോഹരൻ, മകൻ മജേഷ് (20), വാളറ അഞ്ചാം മൈൽ സെറ്റിൽ മെന്റിലെ പൊന്നപ്പൻ( 52) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫിസർ സുനിൽ ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജനുവരി 26 നാണ് കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ മൂന്ന് കലുങ്ക് ഭാഗത്ത് നിന്നും ആറ് കിലോയിലേറെ തൂക്കം വരുന്ന കൂറ്റൻ ഉടുമ്പിനെ ഇവർ വേട്ടയാടി പിടിച്ചത്. പിന്നീട് നാലു പേരും ഇറച്ചി വീതം വെച്ചെടുത്തു. ഇത് കറിവെച്ച് ഭക്ഷിക്കുകയും ചെയ്തു.
കറിവെക്കാൻ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും വനപാലകർ പിടികൂടിയിട്ടുണ്ട്.
ഭക്ഷിച്ചതിന് ശേഷം ബാക്കി വന്ന ഇറച്ചിയും പിടികൂടിയിട്ടുണ്ട്. പ്രതികളെ പിടികൂടുവാനുള്ള അന്വേഷണത്തിൽ നേര്യമംഗലം റേഞ്ച്
വാളറ ഡപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ആർ. ജയപ്രകാശ്, എ.എസ്. രാജു തുടങ്ങിയവരും പങ്കെടുത്തു.
NEWS
ഇടതു ഭരണത്തിൽ ജനാധിപത്യം മൃഗാധിപത്യത്തിന് വഴിമാറി: ഡീൻ കുര്യാക്കാസ് MP

കോതമംഗലം: ഇടതുപക്ഷം അധികാരത്തിൽ എത്തിയതിനു ശേഷം നാട്ടിൽ മൃഗാധിപത്യം യാഥാർത്ഥ്യമായെന്ന് ഡീൻ കുര്യാക്കോസ് MP . ജനവാസ മേഖലകളിൽ മിക്കയിടങ്ങളിലും വന്യമൃഗ ശല്യം മൂലം ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആൾ നാശവും , കൃഷി നാശവും , ഒപ്പം വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയും , കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ (കുട്ടമ്പുഴ , കീരമ്പാറ, കവളങ്ങാട്, കോട്ടപ്പടി, പിണ്ടിമന )വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുമ്പോൾ , കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തി, കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ സർക്കാരാണ് നാടു ഭരിക്കുന്നത്. UDF സർക്കാർ 2013 ൽ ജനവാസ മേഖലകളിൽ പൂജ്യം ബഫർ സോൺ എന്നെടുത്ത തീരുമാനം പിൻവലിച്ച് , ഒരു കി.മീ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പടെ ബഫർ സോൺ എന്നു തീരുമാനിച്ച ഈ ഗവൺമെന്റിനെതിരെ സന്ധിയില്ലാ പോരാട്ടത്തിന് UDF നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. MP യും , DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസും നയിച്ച് രാവിലെ ഭൂതത്താൻ കെട്ടിൽ നിന്നും ആരംഭിച്ച് വൈകിട്ട് കുട്ടമ്പുഴയിൽ സമാപിച്ച സമരയാത്രയുടെ ഭാഗമായി നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എറണാകുളം ജില്ലയിലെ ജനവാസ മേഖലകൾ ഒരിടത്തും ബഫർ സോൺ അനുവദിക്കില്ലെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഹമ്മദ് ഷിയാസ് പറഞ്ഞു.
കാർഷിക മേഖലയെ സമ്പൂർണ്ണമായി തകർത്തെറിയുന്ന ബഫർ സോൺ നയം സുപ്രീം കോടതിയെ കൊണ്ട് പറയിപ്പിക്കാൻ പ്രേരണ നൽകിയത് ഇടതു സർക്കാർ ആണെന്ന് രാവിലെ ഭൂതത്താൻ കെട്ടിൽ ഉത്ഘാടനം ചെയ്തു ഫ്രാൻസിസ് ജോർജ് Ex MP പറഞ്ഞു. Tu കുരുവിള Ex MLA, ഷിബു തെക്കും പുറം, പി.കെ മൊയ്തു, മൈക്കിൾ , PAM ബഷീർ, KP ബാബു, PP ഉതുപ്പാൻ , എ.ജി ജോർജ് ,എബി എബ്രാഹം, MS എൽദോസ് , UDF പഞ്ചായത്ത് പ്രസിഡന്റുമാർ , മറ്റു നേതാക്കൾ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.
NEWS
സിജു പുന്നേക്കാട് തയ്യാറാക്കിയ പുസ്തകം “സ്നേഹത്തിന്റെ ആൾരൂപം” പ്രകാശനം ചെയ്തു.

കോതമംഗലം : ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ തിരുമനസ്സിന്റെ ജീവിതാനുഭവങ്ങളും ദൈവീക ഇടപെടലുകളും സാക്ഷ്യങ്ങളും കാഴ്ചപ്പാടുകളും പ്രതിപാദിച്ച്,പുന്നേക്കാട് സെന്റ് ജോർജ് ഗത്സീമോൻ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും ചിത്രകാരനും സാഹിത്യകാരനുമായ സിജു പുന്നേക്കാട് തയ്യാറാക്കിയ പുസ്തകം “സ്നേഹത്തിന്റെ ആൾരൂപം” പ്രകാശനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
വികാരി റവ. ഫാദർ ജോസ് ജോൺ പരണായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ,എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ വിന്നി വർഗീസ്,ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത,യൂത്ത് അസോസിയേഷൻ സെക്രട്ടറി ബേസിൽ എൽദോസ് കുന്നത്താൻ,എം ജെ എസ് എസ് എ ജനറൽ സെക്രട്ടറി ഷെവ. എം ജെ മർക്കോസ്,പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ,വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സിനി ബിജു,സഭ മാനേജിംഗ് കമ്മിറ്റിയംഗം(പുന്നേക്കാട് സെന്റ് ജോർജ് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ)വി പി ജോയി,കൊണ്ടിമറ്റം സെന്റ് പോൾസ് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജെസിമോൾ ജോസ്,ബസേലിയൻ മീഡിയ ഷാനു പൗലോസ്,ഗ്രന്ഥ രചയിതാവ് സിജു പുന്നേക്കാട്,എം ജെ എസ് എസ് എ കോതമംഗലം മേഖലാ സെക്രട്ടറി ജോൺ ജോസഫ് എന്നിവർ പങ്കെടുത്തു.സഹ വികാരി റവ.ഫാദർ ജോബി ജോസ് തോമ്പ്ര സ്വാഗതവും ട്രസ്റ്റി കെ ഡി വർഗീസ് നന്ദിയും പറഞ്ഞു.
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
CRIME1 week ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS1 week ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില് മുങ്ങിമരിച്ചു
-
NEWS2 days ago
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി
-
EDITORS CHOICE4 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
NEWS4 days ago
നാക് അക്രഡിറ്റേഷനില് എ പ്ലസ് നേടിയ കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് ആയി കോതമംഗലം മാര് അത്തനേഷ്യസ്
-
CRIME1 week ago
ബൈക്ക് മോഷ്ടാക്കളെ കോതമംഗലം പോലീസ് പിടികൂടി