CRIME
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി റോഡ് ഷോ നടത്തിയ കോതമംഗലത്തെ വിവാദ വ്യവസായിക്കെതിരെ പോലീസ് കേസ് എടുത്തു.

കോതമംഗലം: കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി പുതിയതായി വാങ്ങിയ ഭാര വാഹനങ്ങൾ ഉപയോഗിച്ച് നഗരത്തിലും, പ്രാന്തപ്രദേശങ്ങളിലും റോഡ് ഷോ നടത്തിയ കോതമംഗലത്തെ വിവാദ വ്യവസായി റോയി കുര്യൻനെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ മാസം ഇടുക്കി ചതുരംഗപാറയിൽ പുതിയതായി ആരംഭിച്ച പാറമടയുടെ ഉൽഘാടനതിനോട് അനുബന്ധിച്ച് ഇതര സംസ്ഥാനത്തു നിന്നും വിദേശ വനിതയെ എത്തിച്ച് ബെല്ലി ഡാൻസ് നടത്തുകയും, കോവിഡ് പ്രോട്ടോകോൾ ലംഖിച്ചതിനെതിരെയും പോലീസ് എടുത്തിരുന്നു.
മൂന്ന് മാസം മുൻപ് വാങ്ങിയ ഒരു കോടിയുടെ ആഡംബര വാഹനത്തിന്റെ അകമ്പടിയോടെ പൊതുനിരത്തിൽ നടത്തിയ റോഡ് ഷോയാണ് വിവാദം വിളിച്ചു വരുത്തിയിരിക്കുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളിൽ അപകടകരമായ രീതിയിൽ ഇരിക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. തുടർന്ന് കോതമംഗലം നഗരത്തിലേക്ക് റോഡ് ഷോ വന്നപ്പോൾ പോലീസ് കേസ് എടുക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഏഴോളം ടോറസ് വാഹനങ്ങളും, കോടികൾ വിലവരുന്ന ബെൻസ് കാറും ഉൾപ്പടെയുള്ള വാഹനങ്ങളിലാണ് റാലി ആരംഭിച്ചത്, ഉച്ചയോട് കൂടെയാണ് റാലി കോതമംഗലം നഗരത്തിലെ ഭരവാഹനങ്ങൾക്ക് കർശന നിയന്ത്രണമുള്ള പി.ഒ ജംഗ്ഷനിൽ എത്തുകയും മറ്റ് വാഹനങ്ങൾക്ക് ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തത്.
തന്റെ സ്വന്തം വാഹനത്തിനുമുകളിൽ മാസ്‌ക്ക് പോലും വെക്കാതെ ഇദ്ദേഹത്തിന്റെ സവാരി കോതമംഗലം പോലീസ് സ്റ്റേഷന് മുന്നിൽ കൂടി കടന്നുപോയിട്ടും പോലീസ് അധികൃതർ ഇടപെടാൻ തയ്യാറായില്ല എന്നതും, നഗരത്തിൽ ഏറെ നേരം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനെ തുടർന്ന് പൊതുജനങ്ങൾ പരാതിപ്പെട്ട ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. ട്രാഫിക്ക് നിയമങ്ങളും കോവിഡ് നിയമങ്ങളും പച്ചയായി ലംഘിച്ച ഇയാൾക്കെതിരെയുും, ടോറസ് ഓടിച്ച ഡ്രൈവർമാർക്കതിരെയും പോലീസ് കേസ് എടുത്തു.
ബെല്ലി ഡാന്‍സും നിശാപാർട്ടിയും; കോതമംഗലം സ്വദേശിയായ വ്യവസായിക്കെതിരേ കേസ്
ഒരു കോടി രൂപയുടെ ബെൻസ്; ബിഎസ് കുരുക്കില്‍ ബുദ്ധിമുട്ടി കോതമംഗലം സ്വദേശി
CRIME
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വട്ടക്കാട്ടുപടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ടമാലിൽ നിന്നും കിലോയ്ക്ക് മൂവായിരം രൂപാ നിരക്കിലാണ് ഇയാൾ കഞ്ചാവ് വാങ്ങിയത്. ഇവിടെ ഇരുപതിനായിരത്തിലേറെ രൂപയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ആദ്യമായിട്ടാണ് ഇവിടേക്ക് വരുന്നത്. പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് പിടികൂടിയത്.
പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ ആർക്കുവേണ്ടിയാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് അന്വേഷണമാരംഭിച്ചു. ഇൻസ്പെക്ടർ എം.കെ സജീവൻ ,എസ്.ഐമാരായ ടി.ബി ബിബിൻ, അബ്ദുൾ ജലീൽ എസ് സി പി ഒ അനീഷ് കുര്യാക്കോസ്, ഷാജി, സി.പി.ഒ മാരായ അനസ്, സന്ദീപ് തുടങ്ങിയാണ് അന്വേഷണ സംഘത്തിലുള്ളത്.
CRIME
വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കോട്ടപ്പടി സ്വദേശി പോലീസ് പിടിയിൽ

കോതമംഗലം : വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ. കോട്ടപ്പടി ചേറങ്ങനാൽ പരുത്തേലിൽ വീട്ടിൽ രാജൻ (43) നെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. കഴിഞ്ഞ 17 ന് ഉച്ചയ്ക്ക് ആണ് സംഭവം. മേക്കപ്പാലയിൽ വാടകയ്ക്കു താമസിക്കുന്ന അബി എന്നയാളുടെ വീടിന്‍റെ വാതിൽ കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവന്‍റെ സ്വർണ്ണവും, 3000 രൂപയും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പോലീസിന്‍റെ ശാസ്ത്രീയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. ഇയാൾ സ്വന്തം ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ട് വച്ച് മോഷണം നടത്തുകയും ഓട്ടോ റിക്ഷയിൽത്തന്നെ കടന്നുകളയുകയുമാണ് ചെയ്യുന്നത്. മൂവാറ്റുപുഴ ഭാഗത്ത് നടന്ന കളവു കേസിൽ ജയിലിലായിരുന്ന രാജൻ പത്ത് ദിവസം മുമ്പാണ് കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മൂന്ന് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ എം.കെ.സജീവ് എസ്.ഐമാരായ ടി.ബി.ബിബിൻ, അബ്ദുൾ ജലീൽ എസ്.സി.പി. ഒ അനീഷ് കുര്യാക്കോസ് സി.പി.ഒ അനീഷ് കുമാർ, നിസാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
CRIME
പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ

പെരുമ്പാവൂർ: സോഷ്യൽ മീഡിയാ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസ് (20) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലേക്ക് പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബറിലാണ് സംഭവം നടന്നത്. പ്രതി വിദേശത്തായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് പിടിയിലാകുന്നത്. ഇയാളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിച്ചു വരുന്നു. എ.എസ്.പി ജുവനപ്പടി മഹേഷ്, ഇൻസ്പെക്ടർ ആർ..രഞ്ജിത്ത്, എ.എസ്.ഐ കെ.എ.നൗഷാദ്, എസ്.സി.പി.ഒ പി.എഅബ്ദുൽ മനാഫ്, സി.പി.ഒ മാരായ ജിഞ്ചു.കെ.മത്തായി, ജോജോ ജോർജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
-
ACCIDENT5 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
AGRICULTURE2 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
NEWS7 days ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS3 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS2 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി