NEWS
പാറപ്പുറം – വല്ലം കടവ് പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

പെരുമ്പാവൂർ: ജന ജീവിതത്തിൽ മാറ്റം വരുത്തുന്ന പദ്ധതി എല്ലാവരെയും യോജിപ്പിച്ചു നടപ്പിലാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം മുഹമ്മദ് റിയാസ് പറഞ്ഞു. ആലുവ, പെരുമ്പാവൂർ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിർമ്മിച്ച പാറപ്പുറം – വല്ലം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കക്ഷിരാഷ്ട്രീയഭേദമന്യേയുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് പാറപ്പുറം – വല്ലം കടവ് പാലം യാഥാർത്ഥ്യമായത്. 289.45 നീളത്തിലും 10 മീറ്റർ വീതിയിലുമായി മികച്ച രീതിയിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. എം.സി റോഡിന് സമാന്തരമായി പ്രവർത്തിക്കുന്ന പാലം കിഴക്കൻ മേഖലകളിൽ നിന്ന് വരുന്നവർക്ക് തിരക്കേറിയ കാലടി ടൗൺ ഒഴിവാക്കി യാത്ര ചെയ്യുന്നതിന് സൗകര്യം ഒരുക്കും. ഇടുക്കി – കോട്ടയം ജില്ലകളിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തുന്നവർക്ക് എളുപ്പവഴിയായി പാലം മാറും. എറണാകുളം ജില്ലക്കുള്ള ഓണസമ്മാനമാണ് പാറപ്പുറം – വല്ലം കടവ് പാലമെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാർ അധികാരത്തിലെത്തിയ സമയത്ത് അഞ്ചു വർഷംകൊണ്ട് നൂറു പാലങ്ങൾ എന്ന ലക്ഷ്യം നേടാനാണ് തീരുമാനിച്ചത്. മൂന്നുവർഷം കൊണ്ട് തന്നെ 50 പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. നിർമ്മാണത്തിൽ ഇരിക്കുന്ന പ്രവർത്തനങ്ങളുടെ സ്ഥിതിഗതി മാസത്തിൽ ഒരുതവണ ചർച്ച ചെയ്യാൻ സമിതി യോഗങ്ങൾ നടക്കുന്നുണ്ട്. ഈ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ 69 പാലങ്ങളാണ് സംസ്ഥാനത്ത് ഒട്ടാകെ 2021 മേയ് മാസത്തിനുശേഷം പൂർത്തിയായിരിക്കുന്നത്. 2024 ഓടെ നൂറ് പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ മാതൃകയിൽ പാലങ്ങളെ ദീപാലംകൃതമാക്കാനും ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കാനുമുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. സ്വകാര്യ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പൈലറ്റ് പദ്ധതിയായി ദീപാലംകൃതമാക്കുന്നതിന് ആലുവ മണപ്പുറത്തെ നടപ്പാലവും, കോഴിക്കോട് ഫാറൂഖ് പഴയ പാലവും തിരഞ്ഞെടുത്തിട്ടുണ്ട്. പാലങ്ങളുടെ താഴെയുള്ള സ്ഥലങ്ങൾ പൊതുവിടങ്ങൾ ആക്കി മാറ്റുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുമെന്നും ഇതിനായുള്ള പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു, ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി അൻവർ സാദത്ത് എം.എൽ.എ സ്വാഗതം പറഞ്ഞു.
മുൻ എം.എൽ.എ സാജു പോൾ, ട്രാവൻകൂർ സിമന്റ് ലിമിറ്റഡ് ചെയർമാൻ ബാബു ജോസഫ്, ബാംബു കോർപ്പറേഷൻ ചെയർമാൻ ടി.കെ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോണ്‍ ജേക്കബ്, വൈസ് ചെയർപേഴ്സൺ ബീവി അബൂബക്കർ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, വൈസ് പ്രസിഡന്റ് പി.കെ സിന്ധു, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി അഭിജിത്ത്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ജെ ബാബു തുടങ്ങിയവർ പങ്കെടുത്തു.
CRIME
ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.
NEWS
തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്,ക്ഷേത്രം സെക്രട്ടറി മുരളീധരൻ നായർ പി എൻ, ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും,ഡോഗ്സ് സ്ക്വാഡ് ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
NEWS
ഹരിത പ്രഭയിൽ കന്നിപ്പെരുന്നാൾ വിളംബര ജാഥ സംഘടിപ്പിച്ചു

കോതമംഗലം: ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടത്തുന്നതിന്റ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
കോതമംഗലം മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ബിൻസി തങ്കച്ചൻ, എംബിറ്റ്സ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി സോജൻ ലാൽ, ഹെൽത്ത് സൂപ്പർവൈസർ വിൽസൺ എം എക്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, ബേസിൽ ജി പോൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാരായ സൂര്യ വി എസ് , രത്നഭായ് കെ ടി, ഹാഷിം എം എ, ഖദീജ ഷംസുദ്ദീൻ , അഞ്ജന പി എസ്, ശുചിത്വമിഷൻ വൈ പി ഹെലൻ റെജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ നവീൻ പി ബി, സജീവ് എം കുമാർ ഇടവക പിആർഒ എബിൻ ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇതിന്റെ ഭാഗമായിട്ടാണ് കടകൾ, വ്യാപാര സ്ഥാപനങ്ങൾ,എന്നിവ കയറിയുള്ള വിളംബര ജാഥ സംഘടിപ്പിച്ചത്. വിളംബര ജാഥയിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മാർ തോമ ചെറിയ പള്ളി ഇടവകാംഗങ്ങൾ ,എംബിറ്റ്സ് എൻജിനീയറിങ് കോളേജിലെ 500 ഓളം വിദ്യാർത്ഥികൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാർ, സ്റ്റുഡന്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് കട കമ്പോളങ്ങൾ കയറിയുള്ള പ്രചാരണ പരിപാടി നടത്തിയത്.
കന്നി 20 പെരുന്നാൾ ഈ വർഷം പൂർണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ടാണ് നടത്തുന്നത്. നിരോധിച്ചിരിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, ഡിസ്പോസിബിൾ ഗ്ലാസ്,പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി കൊണ്ടാണ് പെരുന്നാൾ നടത്തുന്നത്. പെരുന്നാളിന്റെ ഭാഗമായി സാരി തരൂ സഞ്ചി തരാം ചലഞ്ച്, വലിച്ചെറിയേണ്ട തിരികെ തരു സമ്മാനകൂപ്പൺ കൗണ്ടർ. പെരുന്നാളിന് ഭക്ഷണവിതരണം പൂർണ്ണമായും സ്റ്റീൽ പ്ലേറ്റ് ഗ്ലാസ് എന്നിവയിൽ ആയിരിക്കും വിതരണം ചെയ്യുക. ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ പൂർണമായും വളം ആക്കി മാറ്റും. അജൈവപാഴ്‌വസ്തുക്കൾ കൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം