NEWS
കോവിഡ്-19 മഹാമാരി; നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ മേഖല സ്തംഭിച്ചു, ദുരിതത്തിലായത് ആയിരങ്ങള്‍, വ്യാപാരി സംഘടനകള്‍ അവലോകന യോഗം നടത്തി

കോതമംഗലം ; കോവിഡ് 19 മഹാമാരി നാടാകെ ദുരിതം വിതയ്ക്കുബോള്‍ കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയും കടുത്ത പ്രതിസന്ധിയിലേക്ക് കടന്നു.
നെല്ലിക്കുഴി കേന്ദ്രീകരിച്ച് ആലുവ – മൂന്നാര്‍ റോഡിന് ഇരുവശവും 5 കിലോമീറ്റര്‍ ദൂരത്തിലായി നൂറ്കണക്കിന് ഫര്‍ണിച്ചര്‍ വ്യാപാര ശാലകളാണുളളത് . ഈ കച്ചവട സ്ഥാപനങ്ങളില്‍ അധികവും വ്യാപാരം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. ജില്ലയില്‍ തന്നെ ഏറ്റവും അധികം വാടക നല്കുന്ന വ്യാപാരസ്ഥാപനങ്ങളാണ് നെല്ലിക്കുഴിയില്‍ ഏറെയും ഉളളത്.ഇതോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പുകളും നൂറ്കണക്കിന് പഞ്ചായത്തില്‍ എങ്ങും ഉണ്ട് .
മഹാമാരിയുടെ വരവോടെ കല്ല്യാണങ്ങളും ,വീട്മാറ്റവും എല്ലാം നിലച്ചതോടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയിരുന്ന ഫര്‍ണിച്ചര്‍ ഉപഭോക്താക്കള്‍ നെല്ലിക്കുഴിയിലേക്ക് എത്താതായി ഇതോടെ ഈ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ യാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യവസായി സമിതി നേതാക്കളും സംയുക്തമായി അവലോകന യോഗം ചേര്‍ന്നത്. പ്രതിസന്ധിയെ അതിജീവിക്കാന്‍ രണ്ട്മാസത്തേക്ക് 50 ശതമാനം വാടക വാങ്ങാന്‍ കെട്ടിട ഉടമകളോട് അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിക്കുകയും അവലോകന യോഗത്തില്‍ പങ്കെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റും കെട്ടിട ഉടമയുമായ സി.ബി അബ്ദുല്‍ കരീമും,വ്യാപാരിയും കോണ്‍ഗ്രസ് നേതാവുമായ കെ.എം മുഹമ്മദും നെല്ലിക്കുഴിയിലെ ഇവരുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങള്‍ക്ക് വാടക ഇനത്തില്‍ 50 ശതമാനം ഇളവ് നല്‍കാമെന്നും അറിയിച്ചു.
പ്രതിസന്ധി കടുത്തതോടെ വ്യാപാരികള്‍ക്ക് കെട്ടിട വാടക നല്കാന് കഴിയാതാവുകയും നിര്‍മ്മാണ ജോലികള്‍ എല്ലാം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്..ഇതോടെ നിര്‍മ്മാണ ജോലി ചെയ്തിരുന്ന പ്രദേശവാസികളും ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം ആയിരകണക്കിന് ആളുകള്‍ ദുരിതത്തിലാണ് ഇപ്പോള്‍ .ഇതുമായി ബന്ധപെട്ട് തൊഴില്‍ ലഭിച്ചിരുന്ന സോമില്ലുകളും ഗുഡ്സ് വാഹനതൊഴിലാളികളും കയറ്റി ഇറക്ക് തൊഴിലാളികള്‍ അടക്കം നൂറ്കണക്കിന് ആളുകള്‍ ജോലിയില്ലാതെ ദുരിതത്തിലേക്ക് നീങ്ങുകയാണ്.
നോട്ട് നിരോധനവും, ജി.എസ്.ടി.യും നട്ടെല്ല് തകര്‍ത്ത ഈ വ്യാപാര മേഖല കടുത്ത പ്രതിസന്ധി അതിജീവിച്ച് പിച്ചവയ്ക്കവെ യാണ് കോവിഡ് മഹാമാരി ഈ മേഖലയെ ഇപ്പോള്‍ പാടെ തളര്‍ത്തിയത് .നെല്ലിക്കുഴി പഞ്ചായത്തിലെ പ്രധാന വരുമാനമാര്‍ഗ്ഗവും ജോലി സാധ്യതയുമാണ് ഇന്നീ ഈ മേഖല .ബാങ്ക് വായ്പ്പകളും മറ്റ് ചിട്ടി ഇടപാടുകളും വഴി കച്ചവടം നടത്തിയിരുന്ന ഈ വ്യാപാരികള്‍ ബാങ്ക് വായ്പ്പാതിരിച്ചടവ് മുടങ്ങിയും ചിട്ടക്ക് പണമടക്കാന്‍ കഴിയാതെയും നിരവധി വ്യാപാരികള്‍ കടകെണിയില്‍ അകപെട്ട് കടുത്ത മാനസീക ആഘാതത്തിലും പ്രതിസന്ധിയിലുമാണുളളത്.നിരവധി ഷോറുമുകള്‍ നെല്ലിക്കുഴിയില്‍ ഇതിനകം പൂട്ടികഴിഞ്ഞു. നിരവധി റൂമുകള്‍ കാലിയായി കിടക്കുന്നു . ആയതിനാല്‍ കെട്ടിട ഉടമകള്‍ വാടക ഇനത്തില്‍ ഇളവുകള്‍ നല്‍കിയും ബാങ്കുകള്‍ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാവകാശം അനുവദിച്ചും വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടല്‍ നടത്തി ദുരിതം അകറ്റണമെന്ന് നെല്ലിക്കുഴിയിലെ വ്യാപാരിസംഘടനകളുടെ സംയുക്ത അവലോകന യോഗം ആവശ്യപെടുന്നത്.
ഏകോപനസമിതി നേതാക്കള്‍ ആയ സി.ബി കരീം,കെ.എ ഹമീദ് ,അബ്ബാസ് കാംബാക്കുടി,വ്യാപാരി സമിതി നേതാക്കള്‍ ആയ എന്‍.ബി യൂസഫ്,അബുവട്ടപ്പാറ ,കെ.കെ ബഷീര്‍ തുടങ്ങിയവദുടെ നേതൃത്വത്തിലാണ് യോഗം നടന്നത്
NEWS
ഭൂതത്താന്‍കെട്ട് ബാരിയേജിന് സമീപത്തെ കൃഷിയിടത്തില്‍ കടുവയിറങ്ങി

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നട്ത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
NEWS
ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം :- ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗ്ഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി ഉൾ വനത്തിൽ തുറന്നു വിട്ടു.
NEWS
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ബിജെപി മെമ്പർ രാജി വച്ചു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കൽ രാജി വച്ചു. ഇന്ന് ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെ രാജി സമർപ്പിച്ചു. 2020 ഡിസംബർ മാസത്തിൽ നടന്ന തദ്ദേശ്ശ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ വാർഡായി തെരഞ്ഞെടുത്ത തൃക്കാരിയൂർ തുളുശ്ശേരിക്കവല ആറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച സനൽ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വി കെ ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു.
സനലിന് വിദേശത്ത് ജോലി ശരിയായിട്ടുണ്ടെന്നും മൂന്നര മാസത്തിനകം വിദേശത്തേക്ക് പോകേണ്ടി വരുമെന്നതിനാലാണ് രാജി സമർപ്പിച്ചതെന്ന് സനൽ അറിയിച്ചു. തനിക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും, വാർഡ് നിവാസികളോടും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായും സനൽ പറഞ്ഞു.
🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം