AGRICULTURE
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.

കോതമംഗലം: കോതമംഗലം ബ്ലോക്കിലെ പ്രധാൻമന്ത്രി സമ്മാൻ നിധി പദ്ധതി പ്രകാരം അനുകൂല്യം ലഭിക്കുന്ന മുഴുവൻ കർഷകരും തുടർന്നും ആനുകൂല്യം ലഭിക്കുന്നതിനായി ആധാർ കാർഡ്, കരം തീർത്ത രസീത്, ഒ.റ്റി പി. ലഭ്യമാകുന്ന ഫോൺ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ / കംപൂട്ടർ സെൻ്ററുകൾ, ഓൺലൈൻ സർവിസ് കേന്ദ്രങ്ങൾ വഴിയോ, കൃഷി വകുപ്പിന്റെ AIMS എന്ന പോർട്ടലിൽ നേരിട്ട് ലോഗിൻ ചെയ്തോ പി.എം കിസ്സാൻ പദ്ധതിയുടെ ഭാഗമായുള്ള കൃഷി ഭൂമിയുടെ വെരിഫിക്കേഷൻ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയാണ് കൊടുക്കേണ്ടത്. അപേക്ഷകന്റെ പേരും കരം അടച്ച രസീതിലെ പേരും ഒന്ന് തന്നെ ആണെന്ന് ഉറപ്പു വരുത്തി മെയ് 31 നകം കൃഷിഭൂമിയുടെ വിവരങ്ങൾ പൂർത്തീകരിക്കണമെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു അറിയിച്ചു.
AGRICULTURE
ഉത്പാദനത്തില്‍ വന്‍ കുതിപ്പിനൊരുങ്ങി ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറി.

കോതമംഗലം : ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയില്‍ 11.2 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. ഇതില്‍ 6.94 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മീന്‍ കുഞ്ഞുങ്ങളുടെ പരിപാലനത്തിനുള്ള കുളങ്ങളുടെ നിര്‍മ്മാണമാണു പ്രധാനമായും ആദ്യഘട്ടത്തില്‍ നടത്തുന്നത്. മൂന്ന് സെക്ഷനിലായിട്ടാണ് കുളങ്ങള്‍ തയ്യാറാക്കുന്നത്. 24 നഴ്സറി റിയറിങ് കുളങ്ങള്‍, മാതൃ മത്സ്യങ്ങളെ ഇടുന്നതിനുള്ള ഒരു എര്‍ത്തേണ്‍ കുളം എന്നിവയാണു നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ ദിവസം ഫിഷറീസ് ഉദ്യോഗസ്ഥരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിലവില്‍ ഹാച്ചറിയില്‍ പുറത്തുനിന്ന് തീരെ ചെറിയ കുഞ്ഞുങ്ങളെ എത്തിച്ച് വേണ്ടത്ര പരിപാലനം നല്കി ആരോഗ്യമുറപ്പാക്കി കര്‍ഷകര്‍ക്കു കൊടുക്കുകയാണു ചെയ്യുന്നത്. ഇപ്പോള്‍ ആവിഷ്കരിച്ചിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇവിടെ തന്നെ പ്രജനനം നടത്താന്‍ കഴിയും.
കഴിഞ്ഞ വര്‍ഷം (202122) ആകെ 10.38 ലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് ഹാച്ചറിയില്‍ നിന്ന് വിറ്റഴിച്ചത്. ഭൂരിഭാഗവും കാര്‍പ്പ് കുഞ്ഞുങ്ങളായിരുന്നു. കര്‍ഷകരുടെ ആവശ്യപ്രകാരം 37000 ചെറിയ ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെ എത്തിച്ച് പരിപാലനം നല്കി വില്പന നടത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു. ശുദ്ധജലത്തില്‍ വളരുന്ന മത്സ്യങ്ങള്‍ മാത്രമാണ് ഹാച്ചറിയിലുള്ളത്.
ഹാച്ചറിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷ ഉത്പാദനം 10 ലക്ഷത്തില്‍ നിന്ന് 100 ലക്ഷമായി ഉയരും.
AGRICULTURE
ഞങ്ങളുംകൃഷിയിലേക്ക്: ചേലാട് ഗവ.യു.പി സ്കൂളിൽ കൃഷിയാരംഭിച്ചു.

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ ചേലാട് ഗവ.യു.പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ കുട്ടികൾക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്തു കൊണ്ട് പദ്ധതിയുടെ ഉത്ഘാടനം നടത്തി.പഞ്ചായത്തിലെമുഴുവൻ സ്കുൾ കുട്ടികൾക്കും നൽകുന്ന പച്ചക്കറിവിത്തുകളുടെയും, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ബോധവത്കരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി പ്രസിദ്ധീകരിച്ച നെയിംസ്ലിപ്പുകളുടെയും,മുഴുവൻസ്കൂളുകൾക്കുംഒരുവർഷത്തേക്ക്സൗജന്യമായിനൽകുന്നകേരളകർഷകൻ
മാസികകളുടേയും വിതരണ ഉത്ഘാടനവും ഇതിനോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷമരായ സിബി പോൾ, മേരി പീറ്റർ, ബ്ലോക്ക് മെമ്പർ ലിസ്സി.ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലത ഷാജി, എസ്.എം.അലിയാർ, സിജി ആൻ്റണി, ലാലി ജോയി, ബി.പി.സി സജീവ്,അദ്ധ്യാപകരായ ലിജി.വി.പോൾ, ഷിജി ഡേവിഡ്, ദീപൻ വാസു, ബി.രശ്മി, എ.കെ. ദിവ്യമോൾ, പി.റ്റി.എ പ്രസിഡൻ്റ് അനീഷ് തങ്കപ്പൻ, കാർഷിക വികസന സമിതിയംഗങ്ങൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.കൃഷി ഓഫീസർ ഇ.എം.അനീഫ പദ്ധതി വിശദീകരണം നടത്തി.സ്കൂൾ എച്ച്.എം വി.കെ അജിത സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ സ്കുളുകളിലും ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പച്ചക്കറി കൃഷി വ്യാപിപ്പിക്കാനാണ് പിണ്ടിമന കൃഷിഭവൻ്റെ ലക്ഷ്യം.
AGRICULTURE
കൃഷിയുടെ നല്ല പാഠം രചിക്കാൻ എം. എ. ഇന്റർനാഷണൽ സ്കൂൾ: കോതമംഗലം മാർ അത്തനേഷ്യസ് ഇൻ്റർനാഷണ ൽ സ്കൂളിൽ കാർഷിക ക്ലബ് രൂപീകരിച്ചു.

കോതമംഗലം : കൃഷിയുടെ നല്ല പാഠം രചിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നൂറോളം വിദ്യാർത്ഥികളാണ് കൃഷിയിലേക്ക് ചുവടുവച്ചത്. കുട്ടിക്കൃഷിക്കൂട്ടം വഴി സ്കൂൾ അങ്കണത്തിലുള്ള കൃഷി കൂടാതെ ലഭ്യമായ സ്ഥലത്തെല്ലാം ഗ്രോബാഗുകളിൽ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കാർഷിക ക്ലബ് രൂപീകരണവും തൈ നടീൽ ഉദ്ഘാടനവും കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ അനിതാ ജോർജ് അദ്ധ്യക്ഷയായി. ക്ലബ്ബിലെ വിദ്യാർത്ഥികളെ വിവിധ ബാച്ചുകളായി തിരിച്ച് മത്സരാടിസ്ഥാനത്തിൽ കൃഷി നടത്താനുള്ള നടപടികൾ സ്വീകരിക്കും.
വെണ്ട,പയർ,മുളക്, ചീര,മത്തൻ, വെള്ളരി, തക്കാളി, വഴുതന തുടങ്ങി എല്ലാ ഇനങ്ങളും കൃഷി ചെയ്യും. ഇതു വഴി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോതമംഗലം കൃഷിഭവൻ്റെ നേതൃത്വത്തിലായിരിക്കും കാർഷിക ക്ലബ്ബിലെ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. പ്രകൃതിയെ സ്നേഹിക്കാനും കാർഷിക മേഖലയ്ക്ക് വിദ്യാർത്ഥികൾ വഴി പുത്തനുണർവ്വ് നൽകാനും, പച്ചക്കറികൾ വീടുകളിൽത്തന്നെ ഉൽപ്പാദിപ്പിച്ച് മാതൃകയാവാനും ഉദ്ഘാടന പ്രസംഗത്തിൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.
-
ACCIDENT1 day ago
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു.
-
NEWS2 days ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT2 days ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS6 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS7 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS3 days ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
CRIME4 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
