EDITORS CHOICE
കാടിന്റെ ദത്ത് പുത്രിയും ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ ജീവിതനിയോഗമായി കണ്ട സുധ വിരമിക്കുന്നു.

കുട്ടമ്പുഴ : 19 വർഷത്തെ സ്തുത്യർഹവും മാതൃകാപരവുമായ സേവനത്തിനു ശേഷം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീമതി P G സുധ ഇന്ന് തന്റെ ഔദ്യേഗിക ജീവിതത്തിന് വിരാമമിടുന്നു. 1988 ൽ ഭർത്താവിന്റെ അകാലവിയോഗത്തെ തുടർന്ന് മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെയുളള കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റി ആരംഭിച്ച ജീവിത യാത്രയാണ് താൽക്കാലിമായി ഇന്ന് അവസാനിക്കുന്നത്. ആദ്യം അദ്ധ്യാപികയും പിന്നീട് 2002 മുതൽ വനം വകുപ്പിൽ ഗാർഡായി ജോലിയിൽ പ്രവേശനം നേടിയത്. വനിതകൾ വിരളമായിരുന്ന ഗാർഡ് തസ്തികയിലില്ലാതിരുന്ന കാലഘട്ടത്തിൽ ഭൂമിശാസ്ത്രപരമായി ഏറെ ദുർഘടം നിറഞ്ഞതും വന്യമൃഗ സാന്നിദ്ധ്യം ധാരാളമുള്ളതും യാത്രാസൗകര്യങ്ങളില്ലാത്തതും വന്യജീവി വേട്ടയാടൽ ഏറെയുണ്ടായിരുന്നതുമായ കുട്ടമ്പുഴ റെയിഞ്ചിൽ ആദ്യ നിയമനം.
പത്തും ഇരുപതും കിലോമീറ്റർ നിബിഡ വനത്തിലൂടെ സഞ്ചരിച്ച് മാത്രം എത്തപ്പെടാനാവുന്ന തേര, വാരിയം , കുഞ്ചപ്പാറ, തലവച്ച പാറ , ഉറിയംപെട്ടി, വെള്ളാരം കുത്ത് ഭാഗങ്ങളിലെ ആദിവാസി മേഖലയിൽ അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, സഞ്ചാരം, തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനങ്ങൾ, സ്ത്രീകളുടെ ക്ഷേമം, തുടങ്ങി എല്ലാ മേഖലകളിലും ഉന്നമനത്തിനായി അവരോടൊപ്പം താമസിച്ച് അക്ഷീണ പരിശ്രമങ്ങൾ.
ആദിവാസി സമൂഹത്തിന്റെ സഹായത്തോടെ കഞ്ചാവ് കൃഷിയിടങ്ങൾ നശിപ്പിച്ച് അവിടെ വനവൽക്കരണം നടത്തുന്നതിലും വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ഈ പ്രവർത്തന മികവിന് അംഗീകാരമായി 2006 ലെ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് ശ്രീമതി PG സുധ അർഹയായി. 2017 ൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ ODF പ്രവർത്തനം വിജയകരമാക്കുന്നതിൽ നേതൃത്വം വഹിച്ചതിന് പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്കാരവും ലഭിക്കുകയുണ്ടായി.
ഇടമലയാർ ആന വേട്ട കേസിലെ അന്വേഷണ സംഘത്തിലും പ്രവർത്തിക്കുകയുണ്ടായി. ഈ കാലയളവിൽ സ്വദേശത്ത് നിന്നും വിദേശത്തുനിന്നും ഒട്ടനവധി പുരസ്കാരങ്ങളും ശ്രീമതി PG സുധയെ തേടിയെത്തി. മികച്ച കായിക പ്രതിഭ കൂടിയായ ശ്രീമതി PG സുധ കേരളത്തെ പ്രതിനിധീകരിച്ച് ഒട്ടനവധി മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . വനം വകുപ്പിനും സമൂഹത്തിനും ഒട്ടനവധി സംഭാവനകൾ നൽകിയ, വനം വകുപ്പിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് പടിയിറങ്ങുന്ന പിണവൂർക്കുടി സ്വദേശിനി പി.ജി. സുധ ശിഷ്ടകാലവും സാമൂഹിക മേഖലയിൽ സജീവമാകുവാനുള്ള തയ്യാറെടുപ്പിലാണ്.
EDITORS CHOICE
മറിയാമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു, എൽദോസൂട്ടൻ തങ്കകുടമായി.

കൊച്ചി : അവസാനം മറിയാമ്മച്ചിടെ പ്രാർത്ഥന ദൈവം കേട്ടു.കൊച്ചു മകൻ എൽദോസ് പോൾ മെഡലുമായി വരുന്നത് നോക്കി പാലക്കമറ്റത്തെ വീട്ടിൽ വഴിക്കണ്ണുമായി നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് മാസം ഒന്നാകാറായി. കഴിഞ്ഞ മാസം ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോയതാണ്. അന്ന് മുതൽ പ്രാർത്ഥനയിലാണ് മറിയാമ്മ. ആ പ്രാർത്ഥന കോമൺ വെൽത്ത് ഗെയിംസിൽ ദൈവം കേട്ടു. നാലാം വയസില് ആണ് എൽദോസിന്റെ അമ്മ മരിക്കുന്നത്.അന്ന് മുതൽ എൽദോസിനെ കണ്ണിൽ എണ്ണ ഒഴിച്ച് നോക്കി വളർത്തിയത് ഈ മുത്തശ്ശി ആണ്. അവന്റെ അമ്മ പോയെ പിന്നെ ഞാനാണ് അവനെ വളര്ത്തിയത്; തൊണ്ടയിടറി, കണ്ണ് നിറഞ്ഞണ് എല്ദോസ് പോളിന്റെ മുത്തശ്ശി ഇത് പറഞ്ഞത്.
എൽദോസിനും, അത്രക്ക് ജീവനാണ് മുത്തശ്ശിയെ. ട്രിപ്പിൾ ജമ്പിലെ സ്വർണ്ണ വേട്ടക്ക് ശേഷം ആദ്യം നാട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞതും മുത്തശ്ശിയോട്. കൊച്ചു മകന് ഫോണിലൂടെ മുത്തശ്ശിയുടെ വക സ്നേഹ മുത്തം. നാട്ടിൽ വന്നിട്ട് വേണം കൊച്ചു മകന്റെ മെഡൽ നേരിട്ട് കണ്ട് കെട്ടിപിടിച്ചു സ്നേഹ ചുംബനം വീണ്ടും കൊടുക്കുവാൻ. കാത്തിരിക്കുകയാണ് 80 വയസ് പിന്നിട്ട മറിയാമ്മ പാലക്കാമാറ്റത്തെ കൊച്ചു തോട്ടത്തിൽ വീട്ടിൽ ആനന്ദ കണ്ണീരും, പ്രാർത്ഥനയുമായി.
EDITORS CHOICE
കോമൺവെൽത്ത് ഗെയിംസ് പ്രൊഫ. പി.ഐ ബാബു ഇന്ത്യൻ ടീം മാനേജർ.

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി ഐ ബാബു കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ മാനേജർ. ഇംഗ്ലണ്ടിലെ ബർമിങാമിൽ വ്യാഴാഴ്ച (28/07/22) ആരംഭി ക്കുന്ന കോമൺവെൽത്ത് ഗെ യിംസിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായിട്ടാണ് നിയമനം. അത്ലറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി, കേരള അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി, കേരള ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്ര സിഡന്റ് തുടങ്ങിയ ചുമതലകൾ വഹിക്കുന്നു. 2013 ലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള ജി. വി. രാജ സ്പോർട്സ് അവാർഡ് അടക്കം നേടിയ കായിക പരിശീലകനാണ് പ്രൊഫ. ബാബു.
കോതമംഗലം എം.എ. സ്പോർട്സ് അക്കാദമിയിലെ പരിശീലകനു മാണ്. കോതമംഗലം പാറേക്കര കുടുംബാംഗമാണ്.എം. എ കോളേജിൽനിന്നുള്ള കായികതാരങ്ങളായ എൽദോ സ് പോൾ, മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബക്കർ തുട ങ്ങിയവർ കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ കായിക താരമെന്ന നേട്ടത്തിനുടമയാണ് എം എ കോളേജിന്റെ മുൻ താരമായ എൽദോസ്.
EDITORS CHOICE
ഉലഹനായകന്റെ ചിത്രം വെള്ളത്തിനു മുകളിൽ തീർത്ത് ഡാവിഞ്ചി സുരേഷ്.

മൂന്നാർ : എന്നും വിസ്മയങ്ങൾ തീർക്കുന്ന പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ഇത്തവണ വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള കമലഹാസൻ ചിത്രം തീർത്തിരിക്കുകയാണ്.
നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന സുരേഷിൻ്റെ എൺപത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം ഷീറ്റിൽ പിറന്നത്.
കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ ഷീറ്റുകളാണ് ഉലകനായകൻ കമലഹാസന്റെ ചിത്രം ചെയ്യാനായി സുരേഷ് ഉപയോഗിച്ചത്.
മൂന്നാറിലെ വൈബ് റിസോർട്ടിൻ്റെ അഞ്ചാം നിലയിലുള്ള സ്വീമ്മിംഗ് പൂളിൽ രണ്ടു ദിവസം സമയമെടുത്ത് അൻപതടി നീളവും 30അടി വീതിയിലും ഈ ചിത്രം നിർമ്മിച്ചത് കണ്ടൻ്റ് ക്രിയേട്ടേഴ്സ് ഓഫ് കേരള എന്ന യൂട്ടൂബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് പ്രതികൂല കാലാവസ്ഥയിലും വെള്ളത്തിന് മുകളിൽ വലിയ ഈ ചിത്രം സാധ്യമാക്കിയത്. തറയിലും, പറമ്പിലും, പാടത്തും, സ്റ്റേഡിയം ഗ്രൗണ്ടിലും,ഇൻഡോർ സ്റ്റേഡിയം ഫ്ലോറൂം ഒക്കെ ക്യാൻവാസാക്കി വലിയ ചിത്രങ്ങൾ നിരവധി തവണ ഡാവിഞ്ചി വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിങ് പൂൾ ക്യാൻവാസ് ആക്കുന്നത് ആദ്യമായാണ്.
ഡാവിഞ്ചി സുരേഷിനെ കൂടാതെ മകൻ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത് സന്ദീപ് എന്നിവർ സഹായികളായി ഉണ്ടായിരുന്നു. ജിജോയും ലിജോയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. കണ്ടന്റ് ക്രീയറ്റസ് ഓഫ് കേരള (
സി സി ഒ കെ )ചെയർമാൻ റോബിൻ സി എൻ,വൈബ് റിസോർട്ട് ജനറൽ മാനേജർ വിമൽ റോയ്, അസ്സി. ജനറൽ മാനേജർ ബേസിൽ എന്നിവരുടെ സഹായത്തോടെയാണ് മൂന്നാറിൽ സുരേഷിൻ്റെ എൺപതഞ്ചാമതെ മീഡിയം പിറന്നത്.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
NEWS1 week ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CRIME7 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS3 days ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
-
NEWS1 week ago
തലയിൽ മരച്ചില്ല വീണ് ഉരുളന്തണ്ണി സ്വദേശി മരിച്ചു.
-
SPORTS4 days ago
ചരിത്ര നിമിഷം, ഇരട്ടി മധുരത്തിൽ എം.എ കോളേജ്; കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി എം.എയുടെ മുൻ കായിക താരങ്ങൾ.
