Entertainment
സസ്പെൻസ് നിറച്ച് കോതമംഗലത്ത് നിന്നും ‘ലൈറ്റ് ഓഫ് ദി ബിഗ്നിംഗ്’ മലയാളം വെബ്ബ് സീരീസ്.

കോതമംഗലം; സസ്പെൻസ് നിറച്ച് ‘ലൈറ്റ് ഓഫ് ദി ബിഗ്നിംഗ്’ മലയാളം വെബ്ബ് സീരീസ് ടീസർ.
ഇന്ന് രാവിലെ നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഫെയിസ് ബുക്ക് പേജിലൂടെയാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ഭീതി നിറഞ്ഞ മുഖഭാവങ്ങളോടെ പന്തവുമായി വനമധ്യത്തിൽ ആരെയോ തിരയുന്ന പെൺകുട്ടിയും എന്തോ കണ്ട് ഭയന്ന് ഓടുന്ന യുവാവും പിന്നാലെ ഇയാളുടെ അലർച്ചും അക്രമാസക്തനെന്ന് തോന്നിയ്ക്കുന്ന നായയും ആണ് ടീസറിലുള്ളത്.പശ്ചത്തല സംഗീതവും രംഗങ്ങളുടെ ആവിഷ്കാരവും എല്ലാം ഒത്തുചേരുമ്പോൾ മൊത്തത്തിൽ ഒരു സസ്പെൻസ് ത്രില്ലർ മൂഡാണ് ടീസർ പ്രേക്ഷർക്ക് സമ്മാനിയ്ക്കുന്നത്. ഹന്ന മീഡിയയാണ് സീരിസ് ഒരുക്കുന്നത്.
കഥ,തിരക്കഥ ,സംവിധാനം എന്നിവ നവാഗതനായ അഭിജിത്ത് പ്രകാശ് നിർവ്വഹിയ്ക്കുന്നു.മാധ്യമ പ്രവർത്തകൻ പ്രകാശ് ചന്ദ്രശേഖറിന്റെ മകനാണ്. അഫീദ് റഹ്മാൻ (ക്യാമറ),വൈശാഖ് എം എസ് ( എഡിറ്റിംഗ്)അനന്തു എസ് ആചാര്യ(ബീജിഎം)ശ്യാം സുരേന്ദ്രൻ,സൻഞ്ജു ഷൈൻ,അശ്വതി സൻഞ്ജു,(സാങ്കേതിക സഹായം)എന്നിവരാണ് പ്രധാനമായും അണിയറയിൽ ഉള്ളത്.അഭിനേതാക്കൾ-ലിജോ ജോൺസൺ,അജിത് എം എസ്,എബിൻ എൽദോസ്,ജീവൻ ജോസഫ്,ലിജിൻ ജോൺസൺ,സാദത്ത് സമിൻ,നിതിൻ ഷാജു,ശ്രീപ്രിയ ഷാജി,നീതു ചന്ദ്രൻ,ദേവിക ഷാജി.
നഗര ജീവിതത്തിൽ നിന്നും ഒരു പ്രത്യേക സാഹചര്യത്തിൽ വനത്തിലകപ്പെടുന്ന ഒരു യുവാവിന്റെ അതിജീവന പോരാട്ടമാണ് കഥയിലെ മുഖ്യ വിഷയം. കാടിന്റ പ്രത്യേകത മൂലം പുറത്തിറങ്ങുന്നതിനുള്ള യുവാവിന്റെ ശ്രമങ്ങൾ പലവട്ടം പാഴാവുന്നു.ഇതിന്റെ പിന്നിലെ കാര്യ-കാരണങ്ങൾ അനാവരണം ചെയ്യുന്നതാണ് തുടർന്നുള്ള രംഗങ്ങൾ.ഓരോ സീനിലും ആകാംക്ഷ നിറച്ചാണ് കഥ മുന്നോട്ടുപോകുന്നത്. സംവിധായകൻ അഭിജിത്ത് പറഞ്ഞു. പഠനകാലം മുതൽ ഉള്ളിൽ കൊണ്ടു നടന്ന കഥയാണ് വെബ്ബ് സീരീസിലേയ്ക്ക് രൂപ മാറ്റം വരുത്തുന്നത്.
മനസ്സിൽ കൂടിയിരുത്തിയ കഥാപാത്രങ്ങൾക്ക് രൂപവും ഭാവവും പകരുന്ന ഒരു കൂട്ടം അഭിനേതാക്കളെ ഇപ്പോൾ ഒത്തുകിട്ടി. ഇത് നല്ല തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിജിത്ത് കൂട്ടിച്ചേർത്തു. കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ത്രില്ലർ മൂഡിലുള്ള വെബ്ബ് സീരീസ് എല്ലാത്തരം കാഴ്ചക്കാരെയും ആകർഷിക്കുന്ന തരത്തിൽ പുറത്തിറക്കുന്നതിനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. മൂലമറ്റത്തിനടുത്ത് പ്രകൃതി മനോഹരമായ പ്രദേശമാണ് സീരിസിന്റെ പ്രധാന ലൊക്കേഷൻ.
CHUTTUVATTOM
സൈക്കിളിൽ കാണാക്കാഴ്ചകൾ കണ്ട് പൈങ്ങോട്ടൂർ സ്വദേശി ജോഹൻ

കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ് എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹൻ 500ൽ പരം കിലോമീറ്റർ താണ്ടി സൈക്കിളിൽ പ്രേതനഗരിയായ ധനുഷ്കോടിയിലെത്തി. മഴയും, മഞ്ഞും, വെയിലും വകവെക്കാതെ ഹൈ റേഞ്ചിന്റെ മലമടക്കുകളും, ലോ റേഞ്ചും എല്ലാം താണ്ടി ജോഹൻ ധനുഷ്കോടിയെലെത്തുകയായിരുന്നു. ബന്ധുക്കളും, സുഹൃത്തുക്കളുമായ ദീപു, ദീപുവിന്റെ ഭാര്യ രേഖ, രഘു, എഡിസൺ എന്നിവർ ഉൾപ്പെടെയുള്ള 5 അംഗ സംഘം അടിമാലി, കല്ലാർകുട്ടി രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരിച്ചിറ പ്പെട്ടി, രാമേശ്വരം വഴി ധനുഷ്കോടിയിൽ എത്തി.
5 പേരടങ്ങുന്ന സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിതാരമാണ് ജോഹൻ. സൈക്കിളിൽ ധനുഷ്കോടിയിലേക്കുള്ള യാത്ര പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ജോഹൻ പറയുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുന്ന ഈ കുട്ടിതാരം. കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്യോഗസ്ഥൻ താഴത്തൂട്ട് സന്തോഷിന്റെയും, കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനാണ് ജോഹൻ
CHUTTUVATTOM
എം.എ കോളേജിൽ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉത്ഘാടനം നടന്നു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2021-22 വർഷത്തെ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉത്ഘാടനം നടന്നു. “കനൽ” എന്ന് പേരിട്ടിരിക്കുന്ന യൂണിയന്റെ ഉത്ഘാടനം ചലച്ചിത്ര താരം ഫെമിന ജോർജ് (മിന്നൽ മുരളി ഫെയിം ), ആർട്സ് ക്ലബ്ബിന്റെ ഉത്ഘാടനം തിരക്കഥകൃത്ത് ദേവദത്ത് ഷാജി (ഭീഷ്മ പർവ്വം ഫെയിം)എന്നിവർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ, സ്റ്റാഫ് അഡ്വൈസർ ഡോ. ലതാ എസ് നായർ, കൾച്ചറൽ ഫോറം കോ -ഓർഡിനേറ്റർ ഡോ. അശ്വതി ബാലചന്ദ്രൻ,കോളേജ് യൂണിയൻ ചെയർമാൻ ആൽവിൻ മോഹനൻ,വൈസ് ചെയര്പേഴ്സൻ ബീഗം സുൽത്താന, ആർട്സ് ക്ലബ് സെക്രട്ടറി സഞ്ജയ് സജീവൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ഹാരീസ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ, ദീർഘ കാല സേവനത്തിനു ശേഷം ഈ വർഷം കോളേജിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപക -അനദ്ധ്യാപകരെ കലാലയ യൂണിയന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, ചാലക്കുടി ബ്രോ ഹൗസിന്റെ ചെണ്ടമേളവും അരങ്ങേറി.
ചിത്രം : ഇടത് നിന്ന് ഡോ. ഷാന്റി എ അവിരാ, ബീഗം സുൽത്താന, ദേവദത്ത് ഷാജി, ഫെമിന ജോർജ്, ആൽവിൻ മോഹനൻ, മുഹമ്മദ് ഹാരീസ്
Entertainment
കോതമംഗലത്ത് ചിത്രീകരിക്കുന്ന സിനിമയിലേക്ക് പുതു മുഖങ്ങളെ തേടുന്നു.

കോതമംഗലം : കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന സിനിമയിലേക്ക് പുതു മുഖങ്ങളെ തേടുന്നു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ പല താരങ്ങളുടെയും ഹിറ്റ് സിനിമകൾ നിർമ്മിച്ച എം കെ നാസറും ജീവൻ നാസറും ചേർന്ന് നിർമ്മിക്കുകയും കോതമംഗലം സ്വദേശി ജയേഷ് മോഹൻ സംവിധാനവും ചെയ്യുന്ന “ചിലർ” എന്ന സിനിമയിലേക്കാണ് പുതുമുഖങ്ങളെ തേടുന്നത്.
പ്ലാസ്റ്റിക് ഉപഭോഗത്തിനെതിരായ ബോധവത്കരണത്തിനായി ചിത്രീകരിച്ച ജയേഷിന്റെ ഷോർട്ട് ഫിലിം കേരള ശുചിത്വ മിഷന്റെ പല പരിപാടികളും പ്രദർശിപ്പിച്ചിട്ടുണ്ട്. ജയേഷിന്റെ ചെരാതുകൾ എന്ന സിനിമയും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. പ്രശസ്ത നിർമ്മാതാവ് നൗഷാദ് ആലത്തൂർ നിർമിക്കുന്ന ‘വൈറൽ 2019’ എന്ന ചിത്രത്തിൻ്റെ സംവിധായകരിൽ ഒരാൾ കൂടിയാണ് ജയേഷ്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് “ചിലർ” എന്ന സിനിമയിലെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായത്. ഈ സിനിമയിൽ അഭിനയിക്കുവാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക : 9074760631
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS12 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT14 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്മ്മനിയിലെ തടാകത്തില് മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
