EDITORS CHOICE
മെർലിൻ ഉണ്ണിയപ്പവുമായി എൽദോ എബ്രഹാമിനെ കണ്ടത് വഴിത്തിരിവായി; ഏഴ് മക്കൾക്കും അമ്മക്കും താമസിക്കാൻ വീടൊരുങ്ങി.

കോതമംഗലം : ഏഴ് മക്കൾക്കും അമ്മക്കും താമസിക്കാൻ വീടൊരുങ്ങി. മെർലിനും ബ്ലസിക്കും ഇനി വീട് സുരക്ഷിതം. ഏഴ് മക്കളുമായി സുരക്ഷിതമല്ലാത്ത വീട്ടിലായിരുന്നു ഷീല മാത്യുവും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. അടച്ചുപൂട്ടാൻ വാതിൽ ഇല്ലാതെ വിഷമിക്കുകയായിരുന്നു വീടിൻ്റെ സുരക്ഷക്കായി ഡോ: സബൈൻ നേതൃത്വം നൽകുന്ന അതിഥി ചാരിറ്റബിൾ സൊസൈറ്റി സഹായം എത്തിച്ചു. ഇടുക്കി ജില്ലയിലെ കൊടിക്കുളം പഞ്ചായത്തിലെ പരുതപ്പുഴയിലായിരുന്നു താമസം. 2018-ലെ പ്രളയത്തിൽ വീട് തകർന്നു. പുഴ പുറമ്പോക്കിലായിരുന്നു ദീർഘകാലമായി താമസിച്ചിരുന്നത്. സർക്കാരിൽ സമർപ്പിക്കപ്പെട്ട അപേക്ഷയെ തുടർന്ന് വീട് നിർമാണത്തിന് 4 ലക്ഷം രൂപ അനുവദിച്ചു.
കോതമംഗലം രൂപതയുടെ കീഴിലുള്ള സാമൂഹിക സന്നദ്ധ പ്രവർത്തന സ്ഥാപനമായ ജീവയിൽ നിന്ന് 5 സെൻ്റ് സ്ഥലം പല്ലാരിമംഗലം പഞ്ചായത്തിൽ സൗജന്യമായി വാങ്ങി നൽകി. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം സർക്കാർ നൽകിയ പണം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഏറെക്കാലമായി വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. 7 മക്കളിൽ 6 പേരും വിദ്യാർഥികളാണ്. അച്ഛൻ ഉപേക്ഷിച്ച് പോയി. വിദ്യാഭ്യാസച്ചെലവും കുടുംബ പ്രാരാബ്ധങ്ങളും പരിഹരിക്കാൻ അമ്മ ഷീല മാത്യു തയ്യാറാക്കുന്ന പലഹാരങ്ങൾ പായ്ക്ക് ചെയ്ത് മൂവാറ്റുപുഴയിൽ എത്തിച്ച് വിൽപ്പന നടത്തും. ഉണ്ണിയപ്പവും പപ്പടവടയുമെല്ലാം വിദ്യാർഥികളായ മെർലിനും, ബിബിതയും ചേർന്ന് രാത്രിയാകും മുന്നേ വിറ്റുതീർത്ത് വീട്ടിലേക്ക് മടങ്ങും.
ഒരിക്കൽ എൽദോ എബ്രഹാം എം.എൽ.എ.ആയിരുന്ന സമയത്ത് മെർലിൻ ഉണ്ണിയപ്പവുമായി അടുത്തെത്തി. അന്ന് പരിചയപ്പെട്ട ശേഷം അടുത്ത നാൾവിളിച്ചു ഞങ്ങൾക്ക് വീടിന് മുൻവശത്തും പിൻവശത്തും വാതിലുകൾ ഇല്ല. വാടക കൊടുക്കാൻ നിവൃത്തി ഇല്ല. ഞങ്ങൾക്ക് പുതിയ വീട്ടിലേക്ക് മാറാൻ സഹായിക്കണം. ഇക്കാര്യം എൽദോ എബ്രഹാം ഡോ: സബൈൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അതിഥി ചാരിറ്റബിൾ സൊസൈറ്റി വിഷമതയറിഞ്ഞ് സഹായം എത്തിച്ചപ്പോൾ ഇളയ മകൾ രണ്ടാം ക്ലാസുകാരി ബ്ലസി പറഞ്ഞു. സർക്കാർ നൽകിവന്ന ഭക്ഷ്യധാന്യ കിറ്റും, പതിവ് റേഷനുമാണ് ഞങ്ങൾക്ക് ഇത് വരെ ആശ്വാസമായിരുന്നത്. അതിഥി ചാരിറ്റബിൾ സൊസൈറ്റി അംഗം വി.എം.നവാസ്, എം.എസ്. അലിയാർ കെ.എ.സനീർ, വി.കെ സക്കീർ ,ഹസ്സൻ ഒ.എം, പി.എ.മുഹമ്മദ് എന്നിവർ വീട് സന്ദർശിച്ചു.
CHUTTUVATTOM
സൈക്കിളിൽ കാണാക്കാഴ്ചകൾ കണ്ട് പൈങ്ങോട്ടൂർ സ്വദേശി ജോഹൻ

കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ് എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹൻ 500ൽ പരം കിലോമീറ്റർ താണ്ടി സൈക്കിളിൽ പ്രേതനഗരിയായ ധനുഷ്കോടിയിലെത്തി. മഴയും, മഞ്ഞും, വെയിലും വകവെക്കാതെ ഹൈ റേഞ്ചിന്റെ മലമടക്കുകളും, ലോ റേഞ്ചും എല്ലാം താണ്ടി ജോഹൻ ധനുഷ്കോടിയെലെത്തുകയായിരുന്നു. ബന്ധുക്കളും, സുഹൃത്തുക്കളുമായ ദീപു, ദീപുവിന്റെ ഭാര്യ രേഖ, രഘു, എഡിസൺ എന്നിവർ ഉൾപ്പെടെയുള്ള 5 അംഗ സംഘം അടിമാലി, കല്ലാർകുട്ടി രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരിച്ചിറ പ്പെട്ടി, രാമേശ്വരം വഴി ധനുഷ്കോടിയിൽ എത്തി.
5 പേരടങ്ങുന്ന സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിതാരമാണ് ജോഹൻ. സൈക്കിളിൽ ധനുഷ്കോടിയിലേക്കുള്ള യാത്ര പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ജോഹൻ പറയുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുന്ന ഈ കുട്ടിതാരം. കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്യോഗസ്ഥൻ താഴത്തൂട്ട് സന്തോഷിന്റെയും, കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനാണ് ജോഹൻ
EDITORS CHOICE
ബംഗ്ളുരൂവില്‍ ഐജിയായി പോത്താനിക്കാട് സ്വദേശി ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു.

പോത്താനിക്കാട്: ബംഗ്ളുരൂവില്‍ സി.ഐ.എസ്.എഫ്. ഐജി ആയി മലയാളിയായ ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു. പോത്താനിക്കാട് ആനത്തുഴി കൊച്ചുമുട്ടം സേവ്യര്‍ – അന്നക്കുട്ടി ദമ്പതികളുടെ മകനായ ഇദ്ദേഹം ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയിരുന്നു. അഗ്രിക്കള്‍ച്ചറില്‍ എം.എസ്.സി. പൂര്‍ത്തിയാക്കിയ ജോസ് മോഹന്‍ 2002 ല്‍ അഖിലേന്ത്യ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 59-ാം റാങ്കോടെയാണ് വിജയിച്ചത്. പോലീസ് മാനേജ്മെന്റ്, സൈബര്‍ ലോ, സൈബര്‍ ഡിഫന്‍സ് & ഇന്‍ഫര്‍മേഷന്‍ അഷ്വറന്‍സ് എന്നിവയില്‍ പ്രശസ്തമായ സര്‍വകലാശാലകളില്‍നിന്ന് ബിരുദാനന്തര ബിരുദവും, യു.കെ. സര്‍ക്കാരിന്റെ ചീവനിംഗ് സ്കോളര്‍ഷിപ്പും നേടിയിട്ടുണ്ട്.
കേരളത്തില്‍ 7 വര്‍ഷത്തെ സിബിഐ പ്രവര്‍ത്തനത്തിനിടയില്‍ തന്ത്രപ്രധാനമായ പല കേസുകളും കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം ജയ്പൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരിക്കെ ഏഷ്യയിലെ ഏറ്റവും മികച്ച എസ്പിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ബിക്കാനീര്‍ ഐജി, ജോധ്പൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ച ശേഷമാണിപ്പോള്‍ ബംഗ്ളുരുവില്‍ ഐജിയായി ചുമതലയേറ്റിട്ടുള്ളത്.
EDITORS CHOICE
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി; ശ്രീലങ്കൻ മാജിക് സർക്കിളിന്റെ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇ.കെ.പി.

കോതമംഗലം : ശ്രീലങ്കൻ മാജിക് സർക്കിളിന്റെ നൂറാം വാർഷീകത്തിന്റെ ഭാഗമായി നടന്ന അന്തർദേശീയ കൺവെൻഷനിൽ മൂന്നാം സ്ഥാനം കോതമംഗലം പിണ്ടിമന സ്വദേശി കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നുള്ള മെജീഷ്യൻ എന്ന നിലയിൽ കോതമംഗലം പിണ്ടിമന സ്വദേശി ഇ. കെ. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇ. കെ പത്മനാഭൻ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് പ്രഗത്ഭരായ മെജിഷ്യൻമാർ മത്സരത്തിൽ പങ്കെടുത്തിരുന്നു. ശ്രീലിങ്കൻ സാംസ്കാരിക വകുപ്പ് മന്ത്രി ഗീത കുമാര സിഘെ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
ഫോട്ടോ: ശ്രീലങ്കൻ മാജിക് സർക്കിൾ സെക്രട്ടറി റോഷൻ ജയശാക്കരയിൽ നിന്നും മെജീഷ്യൻ ഇ.കെ.പി സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങുന്നു.
-
CHUTTUVATTOM3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ
-
NEWS1 week ago
അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു.
-
CRIME1 week ago
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയായ രാഹുലിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CHUTTUVATTOM1 day ago
കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
-
AGRICULTURE1 week ago
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.
-
CHUTTUVATTOM4 days ago
കെ എസ് ആര് ടി സി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
-
NEWS1 week ago
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.
