NEWS
ജംഗിൾ സഫാരി വശ്യം നയന മനോഹരം; ആർത്തുല്ലസിച്ച് കുട്ടമ്പുഴ- മാങ്കുളം- മൂന്നാർ ആനവണ്ടി യാത്ര സൂപ്പർ ഹിറ്റ്.

കോതമംഗലം : കെ എസ് ആർ ടി സി കോതമംഗലം ഡിപ്പോയിൽ നിന്ന് കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്തു നിന്നും തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർ കെ എസ് ആർ ടി സി ”ജംഗിൾ സഫാരി” ആരംഭിച്ചു. കാണാകഴ്ചകൾ കണ്ട് കാടിനെ തൊട്ടറിഞ്ഞുള്ള ആ നയന മനോഹര ആനവണ്ടി യാത്ര സൂപ്പർ ഹിറ്റ്. ഞായറാഴ്ച രാവിലെ 9 മണിക്കാണ് സഞ്ചാരികളുടെ മനം മയക്കുന്ന ആനവണ്ടി യാത്ര കോതമംഗലം ആനാവണ്ടിത്തവളത്തിൽ നിന്ന് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കോതമംഗലം എ റ്റി ഒ എ ടി ഷിബു,കൺട്രോളിങ്ങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം,ട്രേഡ് യൂണിയൻ നേതാക്കളായ ആർ എം അനസ്,സി എം സിദ്ദീഖ്,അനസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
കാണാകാഴ്ചകൾ കണ്ട് പ്രകൃതിയുടെ മടിത്തട്ടിലുടെ ആനവണ്ടിയിലൊരു രാജകിയ യാത്ര.അതും കാട്ടാനകൾ വിഹരിക്കുന്ന കൊടും കാട്ടിലൂടെ. കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ വശ്യ മനോഹരമായ കാനന ഭംഗി ആസ്വദിച്ച് കോതമംഗലത്ത് നിന്നും കുട്ടമ്പുഴ-മാങ്കുളം വഴി തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലേക്കായിരുന്നു ആനവണ്ടി സവാരി. പച്ചപ്പട്ടണിഞ്ഞ, കോടമഞ്ഞിൻ താഴ് വരയിലൂടെ തണുത്ത കാറ്റിന്റെ തൂവൽ സ്പർശം ഏറ്റുവാങ്ങി തെക്കിന്റെ കാശ്മീരിലോട്ടുള്ള ആനവണ്ടി സവാരിയെ എങ്ങനെ വർണ്ണിക്കണമെന്നറിയില്ലെന്ന് ജീവ തോമസ് പറയുന്നു. പുതിയ നവ്യനുഭൂതിയാണ് തനിക്ക് പകർന്ന് നൽകിയതെന്നും ഈ യാത്ര മനോഹരമായ അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്നും പ്രൊഫ. ബെന്നി ചെറിയാനും പറഞ്ഞു. കുട്ടമ്പുഴ ക്ക് സമീപം ഞായപ്പിള്ളിയിൽ എത്തിയപ്പോൾ ഞായപ്പിള്ളി സെന്റ്. ആന്റണിസ് പള്ളി വികാരി ഫാ. ജോൺസൻ പഴയപ്പീടികയിലിന്റെ നേതൃത്വത്തിൽ സ്വികരണം നൽകി. പൊന്നാട അണിയിച്ചാണ് ആന്റണി ജോൺ എം എൽ എ യെയും ബസ് ജീവനക്കാരെയും സ്വികരിച്ചത്.
കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കുവാനായി കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോ സഞ്ചാരികൾക്കായി ഒരുക്കിയ അസുലഭ അവസരം ഏറെ പ്രയോജനകരമായി എന്നാണ് എല്ലാവരും പറഞ്ഞത്. കോതമംഗലം-തട്ടേക്കാട്-കുട്ടമ്പുഴ-മാമലക്കണ്ടം-കൊരങ്ങാടി-മാങ്കുളം-ലക്ഷ്മി എസ്റ്റേറ്റ് വഴിയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ഈ ട്രയൽ ട്രിപ്പ്. നിരവധി മായിക കാഴ്ചകൾ ആണ് ഈ യാത്രയിലൂടെ സഞ്ചാരികൾക്ക് സമ്മാനിച്ചത്. വെള്ളി ചില്ലം വിതറി തുള്ളി തുള്ളി ഒഴുകുന്ന കാട്ടരുവികളും, മലനിരകളിൽ വെള്ളിവര തീർക്കുന്ന വെള്ള ച്ചാട്ടങ്ങളും, ഏറു മാടങ്ങളും എല്ലാം കണ്ട് ഒരു അടിപൊളി ആനവണ്ടി യാത്ര. പച്ചപ്പിന് മുകളിൽ കോട മഞ്ഞു പെയിതിറങ്ങുന്ന കാഴ്ച തന്നെ മനോഹരം.
മൂന്നാർ എത്തിയ ശേഷം തിരിച്ചു കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലൂടെ അടിമാലി-നേര്യമംഗലം വഴി കോതമംഗലത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചത് . വിവിധ ഡിപ്പോകളിൽ നിന്ന് നടത്തുന്ന കെ എസ് ആർ ടി സി യുടെ ഉല്ലാസ യാത്ര ട്രിപ്പ്കൾ സഞ്ചാരികളുടെ വൻ പങ്കാളിത്തം കൊണ്ട് വിജയമായി മാറിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം ഡിപ്പോയും പരീക്ഷണാടിസ്ഥാനത്തിൽ ഈ യാത്ര ആരംഭിച്ചത്. അതും സൂപ്പർ ഹിറ്റ് ആയി മാറി. കോവിഡ് കാല കിതപ്പിനോടുവിൽ വൻ കുതിച്ചു ചട്ടമാണ് കെ എസ് ആർ ടി സി നടത്തിയത്. ഒക്ടോബർ മാസത്തിലെ വരുമാനം 113.77 കോടി രൂപയാണ്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ആദ്യമായാണ് കെ എസ് ആർ ടി സി യുടെ പ്രതിമാസ വരുമാനം 100 കോടി കടന്നത്. കെ എസ് ആർ ടി സി ജംഗിൾ സഫാരിക്ക് മുൻകൂട്ടി ബുക്ക് ചെയ്യുവാൻ: 9447984511,9446525773.
CHUTTUVATTOM
വാഹനാപകടത്തിൽ പരിക്കേറ്റ സന്തോഷിനെ സഹായിക്കുന്നതിനു റെഡ് ക്രോസ് പായസ ചലഞ്ച് നടത്തി.

പിണ്ടിമന : റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമന വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായസ മേള നടത്തി. പിണ്ടിമന കദളിപ്പറമ്പിൽ സന്തോഷ്, ഭാര്യ ജിഷ എന്നിവർക്ക് ധർമ്മഗിരി ആശുപത്രി ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ് രാജഗിരി ഹോസ്പിറ്റലിൽ ചികിൽസയിൽ ആണ്. ഭീമമായ തുക നാട്ടിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്നതിനൊപ്പം പായസ ചലഞ്ചിൽ നിന്നുള്ളവരുമാനം കൂടി ആ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്.
പായസ ചലഞ്ച്, വിതരണത്തിന്റെ ഉദ്ഘാടനം പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിർവ്വഹിച്ചു. റെഡ് ക്രോസ് പിണ്ടിമന വില്ലേജ് യൂണിറ്റ് ചെയർമാൻ മഹി പാൽ മാതാളി പാറ, താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ, സെക്രട്ടറി ബിനോയി തോമസ്, വില്ലേജ് യൂണിറ്റ് സെക്രട്ടറി ജെസ് എം വർഗീസ്, ട്രഷറർ വിൽസൺ തോമസ്, വൈസ് പ്രസി. എബി പോൾ , ബിനോജ് എം.എ, നോബിൾ ജോസഫ് , ജയിംസ് പുത്തയത്ത്, മത്തായി കോട്ടക്കുന്നൽ എന്നിവർ നേതൃത്വം നല്കി.
CHUTTUVATTOM
മഴക്കാലപൂർവ്വ ശുചീകരണം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: മഴക്കാലമെത്തുന്നതോടെ കൊതുകിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആരംഭിച്ച രണ്ടാംഘട്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് മെമ്പർ ഷാജിത സാദിഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
CHUTTUVATTOM
കാട്ടുപന്നിയെ ഒഴിവാക്കാൻ ഉപാധികളില്ലാതെ അനുമതി വേണം ഷിബു തെക്കും പുറം

കോതമംഗലം:കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ തുരത്താന്‍ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.
വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫിസിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാട്ടുപന്നി ശല്യം ഒഴിവാക്കാൻ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. വന്യജീവി സംരക്ഷണ നിയമം പ്രകാരം മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വേട്ടയാടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിടാം. ഈ അധികാരമാണ് മന്ത്രിസഭ തിരുമാന പ്രകാരം തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്ക്ക് നല്‍കിയിരിക്കുന്നത്.
വന്യജിവി സങ്കേതങ്ങളോടു ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാട്ടുപന്നി ഉല്‍പ്പെടെയുള്ള വന്യജീവി ശല്യമുള്ളത്. വന്യജീവി സങ്കേതങ്ങള്‍ക്കു പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള വ്യക്തികള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കുന്നില്ല. വനം വകുപ്പില്‍ നിന്ന് എന്‍ഒസി ഉണ്ടെങ്കില്‍ ലൈസന്‍സ് നല്‍കാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും വനം വകുപ്പ് അധികൃതര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിലവിലുള്ള ലൈസന്‍സ് പോലും പുതുക്കി നല്‍കുന്നില്ല.
വളരെ അപൂര്‍വം ലൈസന്‍സുള്ള തോക്കുകള്‍ ഉപയോഗിച്ച് കാട്ടുപന്നി ശല്യം ഒഴിവാക്കാൻ കഴിയില്ല. കൊല്ലപ്പെടുന്ന പന്നിയുടെ ജഡം ശാസ്ത്രീയമായി കത്തിക്കുകയോ മറവു ചെയ്യുകയോ വേണമെന്ന മന്ത്രിസഭ തിരുമാനത്തിലെ വ്യവസ്ഥ, വന്യജീവി സംരക്ഷണം നിയമത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.
കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ഏതു വിധേനെയും നശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഇരുനൂറോളം കര്‍ഷകര്‍ക്ക് അനുമതി നല്കിയിട്ടുള്ളതാണ്. സമാനമായ രീതിയിലുള്ള മന്ത്രിസഭ തിരുമാനം ഉണ്ടായാല്‍ മാത്രമെ കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകൂ.
തോക്ക് ഉപയോഗിച്ചു മാത്രമെ കൊല്ലാന്‍ പാടുള്ളൂ. കാട്ടുപന്നി വരുന്നതും കാത്ത് കര്‍ഷകര്‍ക്ക് രാത്രി കാലത്ത് കൃഷിയിടത്തില്‍ കഴിച്ചുകൂട്ടാന്‍ കഴിയില്ല. കാട്ടുപന്നി വരുന്നത് കണ്ടാല്‍ തന്നെ തദ്ദേശ ഭരണ അധ്യക്ഷനെ വിവരം അറിയിച്ച്, ലൈസന്‍സുള്ള തോക്കുകാരനെ കണ്ടെത്തി സ്ഥലത്ത് എത്തിച്ചു പന്നിയെ വകവരുത്തുന്ന പ്രയോഗികമല്ലെന്ന് ഷിബു തെക്കുംപുറം ചൂണ്ടിക്കാട്ടി.
കോ-ഓർഡിനേഷൽ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.
പി.പി.ഉതുപ്പാൻ,അഡ്വ.അബു മൊയ്തീൻ, എം.എസ്.എൽദോസ്,എബി എബ്രാഹം,ഇ.എം.മൈക്കിൾ,എ.ടി.പൗലോസ്,പി.സി.ജോർജ്,ജോമി തെക്കേക്കര,കെ.എ.അലിയാർ,എ.സി.രാജശേഖരൻ, റോയ് കെ.പോൾ,റോയ് സ്കറിയ, പി.എ. പാദുഷ,കെ.ഇ.കാസിം,
സജി തെക്കേക്കര,ജെസി സാജു,ഷൈമോൾ ബേബി,മാത്യു ജോസഫ്,ഒ.കെ.ജോസഫ്,സി.കെ.സത്യൻ,ജോണി പുളിന്തടം,കെ.കെ.ഹുസൈൻ, കരുണാകരൻ പുനത്തിൽ,ജോസ് കൈതക്കൽ എന്നിവർ പ്രസംഗിച്ചു.
-
CHUTTUVATTOM3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ
-
NEWS1 week ago
അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു.
-
CRIME1 week ago
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയായ രാഹുലിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CHUTTUVATTOM1 day ago
കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
-
AGRICULTURE1 week ago
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.
-
CHUTTUVATTOM4 days ago
കെ എസ് ആര് ടി സി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
-
NEWS1 week ago
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.
