CHUTTUVATTOM
രണ്ട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏഷ്യയിലെ ആദ്യ “എ” ക്ലാസ്സ് ആർച്ച് പാലത്തിന് 87 വയസ്സ്.

കോതമംഗലം : നേര്യമംഗലം എന്ന ചെറു പട്ടണത്തിന്റെ മുഖ മുദ്രയാണ് പെരിയറിന് കുറുകെയുള്ള ഇവിടുത്തെ പാലം.ഏഷ്യയിലെ ആദ്യ എ ക്ലാസ്സ് ആർച് പാലമായ നേര്യമംഗലം പാലം തലയുയർത്തി ഒരു നാടിനു മുഴുവൻ തിലകകുറിയായി നിൽക്കുവാൻ തുടങ്ങിയിട്ട് 87 വർഷങ്ങൾ പിന്നിടുകയാണ്. 1935 മാർച്ച് രണ്ടിന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് ഉദ്ഘാടനം ചെയ്തതാണ് നേര്യമംഗലം പാലം. രണ്ടു മഹാപ്രളയങ്ങളെയാണ് കമാന ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈപ്പാലം അതിജീവിച്ചത്. ഇന്നും തലയെടുപ്പോടെ നിൽക്കുന്നത് കാണുവാൻ ഒരു ആന ചന്തം തന്നെയാണ്. എറണാകുളം -ഇടുക്കി ജില്ലയുടെ പ്രവേശന കവാടം കൂടിയാണ് നേര്യമംഗലം പാലം.
1924ൽ ആരംഭിച്ച പാലത്തിന്റെ നിർമാണം പൂർത്തിയാകാൻ 10 വർഷമെടുത്തു. പെരിയാർ നദിയിലെ ശക്തമായ ഒഴുക്കിനെ അതിജീവിക്കാൻ കമാനാകൃതിയിലാണ് പാലത്തിന്റെ നിർമാണം. കൊച്ചിയിൽനിന്ന് തട്ടേക്കാട്, പൂയംകുട്ടി, മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത.പഴയ മൂന്നാർ രാജപാത എന്നാണ് ഇതറിയപെടുന്നത്. ഹൈറേഞ്ചിൽനിന്നും സുഗന്ധവ്യഞ്ജനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാതയിലൂടെ യായിരുന്നു . പുതിയ പാതയിലുള്ളവിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിൽ ഉണ്ടായിരുന്നില്ല.
1872ൽ ബ്രിട്ടീഷുകാർ മൂന്നാറിൽ തേയിലത്തോട്ടങ്ങൾ ആരംഭിച്ചു. ഫാക്ടറികളിൽ കൊളുന്ത് എത്തിക്കാനായി റെയിൽപ്പാതകൾ നിർമിക്കുകയും ചെയ്തിരുന്നു. തേയില റോപ്വേ വഴിയും റോഡ് മാർഗവുമായി തേനിവഴി തൂത്തുക്കുടിയിൽ എത്തിച്ച് കപ്പലിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. എന്നാൽ, തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരിൽ അറിയപ്പെടുന്ന കൊല്ലവർഷം 1099ൽ ഉണ്ടായ (ഇംഗ്ലീഷ് വർഷം 1924) മഹാപ്രളയത്തിൽ രാജപാതയിലെ കരിന്തിരിമല ഇടിഞ്ഞ് നാമാവശേഷമാകുകയും പൂയംകുട്ടി മുതൽ മാങ്കുളംവരെയുള്ള പാത തകർന്നടിയുകയും ചെയ്തു. സമുദ്രനിരപ്പിൽനിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽവരെ വെള്ളപ്പൊക്കം ഉണ്ടായി. ബ്രിട്ടീഷുകാർ നിർമിച്ച റെയിലും റോപ്വേയും പ്രളയത്തിൽ നശിച്ചു. കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന്, ആലുവ മുതൽ മൂന്നാർവരെ പുതിയ പാതയും പെരിയാറിന് കുറുകെ പുതിയ പാലവും നിർമിക്കാൻ മഹാറാണി സേതു ലക്ഷ്മിഭായി ഉത്തരവിട്ടു.
റാണി സേതു ലക്ഷ്മിഭായിയുടെ പേരിൽ നിർമിച്ചിരിക്കുന്ന പാലം 1935നുശേഷം ഹൈറേഞ്ചിനുണ്ടായിട്ടുള്ള എല്ലാ വളർച്ചയിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്. 214 മീറ്റർ നീളത്തിൽ 4.9 മീറ്റർ വീതിയോടെ അഞ്ച് സ്പാനുകളിലായാണ് പാലം ഉയർന്നത്. പാലത്തിലെ ആർച്ചുകൾ സ്പാനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സുർഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിർമാണം. 1961ലും 2018ലും ഉണ്ടായ മഹാപ്രളയങ്ങളെ അതിജീവിച്ച് പെരിയാറിന് കുറുകെ, കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ പ്രൗഢിയിൽ ഒട്ടും കുറവ് വരാതെ നേര്യമംഗലത്തിന്റെ തലയെടുപ്പായി ഈ പാലം നിലകൊളളുകയാണ്.
CHUTTUVATTOM
അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തി.

കോതമംഗലം : കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി പിന് വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണ്ടിമന കവലയില്‍ സത്യാഗ്രഹ സമരം നടത്തി. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. എം എസ് എല്‍ദോസ് അധ്യക്ഷനായി. കെ പി ബാബു ,പി പി ഉതുപ്പാന് , എ ജി ജോര്‍ജ് , അബു മൊയ്തീന് ,എബി എബ്രാഹാം , പി.എ.എം. ബഷീര്‍ ,നോബിള്‍ ജോസഫ് ,റോയ് കെ പോള്‍ , ജസ്സി സാജു ,സണ്ണി വേളൂക്കര , ഷമീർ പനക്കൻ , സീതി മുഹമ്മദ് ,ബോബന് ജേക്കബ് ,വി വി കുര്യന് ,അലി പടിഞാറച്ചാലി ,ഭാനുമതി രാജു , പരീത് പട്ടമാവുടി ,പി എ പാദുഷ ,എം കെ വേണു, സാബു ജോസ് ,പി എസ് നജീബ് ,സുരേഷ് കണ്ണോത്ത് കുടി ,ജോബി കവളങ്ങാട് ,എം വി റെജി ,സിജു എബ്രാഹാം ,ജോര്‍ജ് വര്‍ഗീസ് , ലതഷാജി ,സി ജെ എല്‍ദോസ്, ജെയിംസ് കോറബേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
CHUTTUVATTOM
ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭ.

കോതമംഗലം : ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭയുടെ എറണാകുളം ജില്ലാ പ്രവർത്തകയോഗത്താൽ സംഘടനാ രേഖ അവതരിപ്പിച്ചപ്പോഴാണ് സംസ്ഥാന പ്രസിഡന്റ് ശ്രീ. വിഷ്ണു ഹരി ഇക്കാര്യം വ്യക്തമാക്കിയത് സർക്കാർ സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നുവെന്നും ഇക്കാര്യം ഗവർണർ സമക്ഷം രേഖാമൂലം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സുനിൽ പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി സരിത ജഗന്നാഥൻ യോഗം ഭന്ദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന നേതാക്കളായ ശ്രീ. മാഹി ചന്ദ്രൻ, ശ്രീ.സുനിൽ മഠത്തിൽ, ശ്രീ. നേമം ഷാജി, ശ്രീ ജഗന്നാഥൻ എന്നിവർ സംസാരിച്ചു ജില്ലാ പ്രസിഡന്റായി ശ്രീ .കെ.എൻ.ഉണ്ണി കോതമംഗലവും വൈസ് പ്രസിഡന്റായി ശ്രീ. നിതിൻ ഗോപിയേയും സെക്രട്ടറിയായി ശ്രീ. ദീപു ചന്ദ്രൻ പിറവത്തേയും , ജോ: സെക്രട്ടറിയായി ശ്രീ.രാജേഷ് എ.വി.യേയും ട്രഷററായി ശ്രീമതി ശാന്തകുമാരി മുരളിയേയും തിരഞ്ഞെടുത്തു. യോഗത്താൽ ശ്രീ ഉണ്ണി കോതമംഗലം സ്വാഗതവും ശ്രീ ദീപു ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
CHUTTUVATTOM
തെരുവു നായ ശല്യം രൂക്ഷം: വഴി യാത്രക്കാർ ഭീതിയിൽ.

കോതമംഗലം: തട്ടേക്കാട് – പുന്നേക്കാട് റോഡിൽ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കൾ ഭീതി ജനിപ്പിക്കുന്നു.
രാവിലെ നടക്കാനിറങ്ങുന്നവരും ജോലീ പോകുന്നവരും ഇതോടെ പേടി ഭീതിയിലാണ്. ഇരുചക്ര വാഹന യാത്രക്കാർക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്. കാട്ടുമൃഗങ്ങളും നിരവതിവാഹത്തിന് മുന്നിൽ ചെന്ന് ചാടി അപകടം ഉണ്ടാക്കാറുണ്ട്. ഇവയിൽ നിന്നു രക്ഷപ്പെടാൻ അതിവേഗം വാഹനം ഓടിച്ച് അപകടങ്ങളിൽ പെടുന്നവരുമുണ്ട്. അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തരമായി നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS12 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT14 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
