EDITORS CHOICE
ഭൂതത്താൻകെട്ടിനെ കൈവെള്ളയിൽ ഒതുക്കിയും, പെരിയാറിന്റെ സൗന്ദര്യ കാഴ്ചകൾ സഞ്ചാരികൾക്കായി വിരുന്നൊരുക്കുകയും ചെയ്യുന്ന വഴികാട്ടി ശ്രദ്ധേയനാകുന്നു.

കോതമംഗലം : എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് ഭൂതത്താൻകെട്ടും അനുബന്ധ പ്രദേശങ്ങളും. കോവിഡിന്റെ രണ്ടാം വരവോടെ വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിൽ ആയെങ്കിലും കാഴ്ചകൾക്ക് കുറവൊന്നുമില്ല. നയനമനോഹരമായ വിസ്മയ കാഴ്ചകൾ ആവോളം കണ്ടു ആസ്വദിക്കുവാനുണ്ട് ഭൂതത്താന്കെട്ടിൽ. ഭൂതത്താന്റെ കെട്ടുകണക്കിന് കാഴ്ചകൾ കാണിക്കുവാനും, പെരിയാറിന്റെ മടിത്തട്ടിലുടെ കാനന ഭംഗി ആസ്വദിച്ചു ബോട്ട് സവാരി നടത്തുവാനും ഒക്കെ വഴികാട്ടിയായി ഒരു കൂട്ടുകാരൻ ഉണ്ട് ഭൂതത്താന്കെട്ടിൽ. കഴിഞ്ഞ 22 വർഷമായി ഭൂതത്താന്കെട്ടിൽ ടൂറിസ്റ്റ് ഗൈഡ് ആയും, ബോട്ട് ഡ്രൈവർ ആയും എല്ലാം സേവനം ചെയ്യുകയാണ് തെക്കുംപുറത്തു റോയ് എബ്രഹാമെന്ന ഈ 48 കാരൻ. തന്റെ 22 വർഷത്തെ ഗൈഡ് ജീവിതത്തിനിടയിൽ നിരവധി വിദേശികളും, സ്വദേശികളും ആയിട്ടുള്ള സഞ്ചാരികളുമായി അടുത്തിടപഴകാനും, അവർക്ക് ഭൂതത്താന്റെ കഥകൾ പറഞ്ഞു കാണാ കാഴ്ചകൾ കാട്ടികൊടുക്കുവാനും റോയിക്ക് കഴിഞ്ഞിട്ടുണ്ട്.
സ്രാങ്ക് ലൈസൻസും, ബോട്ട് ലൈസൻസും ഉള്ള ഇദ്ദേഹം 1995 മുതൽ പെരിയാറിന്റെ വിരിമാറിലൂടെ യമഹ എൻജിൻ ഘടിപ്പിച്ച സ്പീഡ് ബോട്ട് ഓടിച്ചു തുടങ്ങിയതാണ്.അന്ന് മേയ്ക്കമാലിൽ ജോസ് എന്നയാളുടെ യമഹ എഞ്ചിൻ ഘടിപ്പിച്ച സ്പീഡ് ബോട്ട് ഓടിച്ചായിരുന്നു റോയിയുടെ തുടക്കം. പിന്നീട് നിരവധി ബോട്ടുകൾ പെരിയാറിന്റെ ഓളപ്പരപ്പിലൂടെ ചീറി പായിച്ചു. ഭൂതത്താന്കെട്ടിൽ, പെരിയാറിന്റെ ആഴങ്ങളിക്ക് പോയി നടന്ന പല അപകടങ്ങളിലും രക്ഷ ദൂതനായതും ഈ യുവാവ് തന്നെ. അതിനിടയിൽ മനസ്സിൽ നിന്ന് മായാതെ നൊമ്പരപെടുത്തുന്ന ഓർമയായി നിൽക്കുന്നത് 2007 ഫെബ്രുവരി 20 നു നടന്ന തട്ടേക്കാട് ബോട്ട് ദുരന്തമാണ്. അന്ന് ബോട്ടിങ്ന്റെ തുകയെ ചൊല്ലിയുള്ള ചെറിയ അഭിപ്രായ വ്യത്യാസത്തിൽ ആണ് അങ്കമാലിയിലെ സ്കൂൾ അധികൃതർ റോയി ഓടിക്കുന്ന ബോട്ടിൽ കയറാതെ ഭൂതത്താന്കെട്ടിൽ നിന്ന് തട്ടേക്കാട്ടേക്കു പോകുന്നതും, പിന്നീട് വലിയ ദുരന്തത്തിൽ കലാശിച്ചതും. നാളെയുടെ ഭാവി വാഗ്ദാനങ്ങൾ ആകേണ്ട 15 കുരുന്നുകളുടെയും രണ്ടു അധ്യാപകരുടെയും ജീവനുകളാണ് അന്ന് പൊലിഞ്ഞത്. അതു ഒരു നൊമ്പരമായി ഇദ്ദേഹത്തിന്റെ മനസ്സിൽ ഇന്നും അവശേഷിക്കുന്നു.
ഭാര്യ അനിതയും, മക്കളായ ആൽബിനും, ആബേലും അടങ്ങുന്നതാണ് കുടുംബം. കൊറോണ വൈറസിന്റെ അതിപ്രസരം കെട്ടടങ്ങി വിനോദ സഞ്ചാര മേഖല ഉണരുമ്പോൾ ഭൂതത്താൻകെട്ടിലെ ഭൂതത്താന്റെ, കെട്ട് കണക്കിന് കഥകൾ പറഞ്ഞു തരാൻ റോയ് കാത്തിരിക്കുകയാണ്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് റോയിയുമായി ബന്ധപ്പെടാനുള്ള നമ്പർ: 9946641324
EDITORS CHOICE
9697 സഞ്ചാരികള്‍, 51 ലക്ഷം രൂപ വരുമാനം കോതമംഗലം – മൂന്നാര്‍ ജംഗിള്‍ സഫാരി വൻ വിജയം.

കോതമംഗലം :ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും. കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്’ അത്ര പരിചിതമല്ലാത്ത ഈ വഴിയിലൂടെയുള്ള മൂന്നാര്‍ യാത്രയുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞ് കെ.എസ്.ആര്.ടി.സി ആരംഭിച്ച ജംഗിള്‍ സഫാരി വിജയം .
ഇതുവരെ 197 ട്രിപ്പുകളിലായി 9697 പേരാണ് കെഎസ്.ആര്.ടി.സിയുടെ ജംഗിള്‍ സഫാരി ആസ്വദിച്ചത്. ഇതിലൂടെ 51,20,384 രൂപയാണ് കെ.എസ്.ആര്.ടി.സിയുടെ വരുമാനം. ഇതുവരെയുള്ള ഓപ്പറേഷൻ 45,200 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു. ഇതിനായി ഏകദേശം 12,800 ലിറ്റർ ഡീസല്‍ ഉപയോഗിച്ചു. ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളുമെല്ലാം കഴിച്ച് 25,20,129 രൂപയാണ് മെയ് മാസം വരെയുള്ള ലാഭം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 28 – നാണ് ജംഗിള്‍ സഫാരിക്ക് കോതമംഗലം ഡിപ്പോയില്‍ നിന്ന് ആരംഭം കുറിച്ചത്. ഒരു ബസില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് യാത്രികരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഒരു ദിവസം ഏഴ് ബസ്സുകള്‍ വരെ സഫാരി നടത്തിയിട്ടുണ്ട്.
കോതമംഗലത്ത് നിന്നും കെ.എസ്.ആര്.ടി.സി ബസ്സില്‍ യാത്ര ചെയ്ത് ഭൂതത്താന്കെട്ടില് എത്തുകയും ഭൂതത്താന്കെട്ടില് നിന്നും ബോട്ടിലൂടെ യാത്ര ചെയ്ത് തട്ടേക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണ്ട് തട്ടേക്കാട് ഇറങ്ങുകയും, തട്ടേക്കാട് നിന്നും വീണ്ടും കെ.എസ്.ആര്.ടിസി ബസില്‍ യാത്ര തുടരുകയും ചെയ്യും. കുട്ടമ്പുഴ,മാമലക്കണ്ടം മാങ്കുളം, ആനക്കുളം,പെരുമ്പൻകുത്ത് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് പെരുമ്പൻകുത്തിന് സമീപമുളള ഒരു റിസോർട്ടിൽ ഉച്ചഭക്ഷണവും കഴിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക് യാത്ര തുടരും. ആദ്യം ബോട്ട് യാത്രയും ആനക്കുളം സന്ദര്‍ശനവും പാക്കേജില്‍ ഉണ്ടായിരുന്നില്ല. ജംഗിൾ സഫാരി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായാണ് അവ ഉള്‍പ്പെടുത്തിയത്.
ജംഗിൾ സഫാരി ആരംഭിക്കുമ്പോള്‍ ഒരാള്‍ക്ക് 550 രൂപയായിരുന്നു നിരക്ക്. ബോട്ട് യാത്ര കൂടി ഉള്‍പ്പെടുത്തിയതിന് ശേഷം ഇതില്‍ നേരിയ വര്‍ദ്ധവനവുണ്ടായി. ഇപ്പോള്‍ 700 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ച ഭക്ഷണവും വൈകിട്ട് ചായയും ഉള്‍പ്പെട്ടതാണ് പാക്കേജ്. രാവിലെ എട്ട് മണിക്ക് കോതമംഗലത്ത് നിന്ന് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ തിരിച്ചെത്തുന്ന വിധമാണ് ജംഗിള്‍ സഫാരി ക്രിമീരിച്ചിട്ടിള്ളത്. മടക്കയാത്ര മൂന്നാർ -ആലുവ റോഡ് വഴിയാണ്.
പക്ഷികളെയും മൃഗങ്ങളെയും കണ്ടുകൊണ്ട് ബോട്ടില്‍ പെരിയാറിലൂടെ, കാടിനെ അടുത്തറിഞ്ഞുകൊണ്ട് മാമലക്കണ്ടം വനത്തിലൂടെ, തേയിലത്തോട്ടത്തിന്റെ വശ്യഭംഗി ആസ്വദിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ അങ്ങനെ ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവങ്ങളാണ് ജംഗിള്‍ സഫാരി ഒരു യാത്രാ പ്രേമിക്ക് സമ്മാനിക്കുന്നത്.
EDITORS CHOICE
കാടിറങ്ങി കാട്ടാനകളുടെ കാടത്തം കൂടുന്നു, ഭയന്ന് വിറച്ച് പ്രദേശവാസികൾ.

കോതമംഗലം : എറണാകുളം ജില്ലയുടെ വനാതിർത്തി പങ്കിടുന്ന കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട് പഞ്ചായത്തുകളിൽ വന്യമൃഗശ ല്യംരൂക്ഷമാണ്.വനപാലകരും നാട്ടുകാരും തമ്മിൽ പരസ്പരം പഴിചാരി പോരടിക്കുകയാണ്. കാടിറങ്ങുന്ന മൃഗങ്ങൾ മനുഷ്യരുടെ ജീവനും,സ്വത്തിനും നാശംവിതയ്ക്കുമ്പോഴും വനപാലകർ അനങ്ങാപ്പാറ നയം തുടരുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.
കഴിഞ്ഞ ദിവസം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടി ആദിവാസി കോളനിയിലെ സന്തോഷ്, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെ ട്ടിരുന്നു. ഇത് വനംവകുപ്പിന്റെ അനാസ്ഥ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥരുമായുള്ള വാഗ്വദം സംഘർഷത്തിലെത്തിയിരുന്നു. വീടിനടുത്തുള്ള തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സന്തോഷിനെ ആന ചവിട്ടിക്കൊന്നത്.
ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
ആനകളെ തടയാൻ വനാതിർത്തികളിൽ കിടങ് നിർമ്മിക്കാമെന്നുള്ള വാഗ്ദാനം വനംവകുപ്പ് പാലിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.ജനവാസമേഖലയിൽ ഇറങ്ങുന്ന
ആനകളെ വനത്തിലേക്ക് തുരത്താൻ
രൂപീകരിച്ച ആർ.ആർ.ടിയും കാര്യക്ഷമമല്ല.
2020ൽ കുട്ടമ്പുഴ മേഖലയിൽ ഇറങ്ങിയ കാട്ടാന, പടിഞാറെക്കര എൽദോസിന്റെ കിണറ്റിൽ വീണിരുന്നു. അന്ന് നാട്ടുകാരെ തണുപ്പിക്കാൻ വനംവകുപ്പ് പല വാഗ്ദാനങ്ങളും നൽകി. കുട്ടമ്പുഴ മേഖലയിലെ വനാതിർത്തി പങ്കിടുന്ന 13 കിലോമീറ്റർ ചുറ്റളവിൽ കിടങ് താഴ്ത്താമെന്ന് മലയാറ്റൂർ ഡി എഫ് ഒ യുടെ നി ർദ്ദേശപ്രകാരം കുട്ടമ്പുഴ റേഞ്ച് ഓഫീസർ നാട്ടുകാർക്ക് രേഖമൂലം എഴുതിക്കൊടുത്ത വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഇതിനിടെ പലവട്ടം ആനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങി ദുരിതം വിതച്ചു.
പലരും തലനാരിഴക്കാണ് മരണത്തിൽ നിന്ന് രക്ഷപെട്ടത്.
വീടിന്റെ മുറ്റത്തും,കാർ പോർച്ചിലും,സിറ്റൗട്ടിലും വരെ ആന കയറി ആറാടി.കോട്ടപ്പടി യിൽ
വീടിന്റെ പോർച്ചിൽ കിടന്ന കാറിനെ കുത്തി തകർത്ത് കേടുവരുത്തുകയും, തൊഴുത്തിൽ കെട്ടിയ പോത്തിനേയും, പശുവിനെയും കൊന്നു കൊലവിളി നടത്തുകയും ചെയിതു.എന്നിട്ടും അനങ്ങാപ്പാറ നയമാണ് വനം വകുപ്പിന്റേതെന്ന് പരക്കെ ആക്ഷേപം ഉയരുകയാണ്.
CHUTTUVATTOM
കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ ഇ എം പൗലോസ് അന്തരിച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ ഇരുമല. ഇ.എം. പൗലോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ വെച്ചു നടത്തും.
നിറഞ്ഞ ചിരിയും ചടുലതയും അതായിരുന്നു പ്രൊഫ. ഇ.എം. പൗലോസിന്റെ മുഖമുദ്ര. ആരെയും തന്നിലേക്ക് അടുപ്പിക്കുന്ന കാന്തശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. ആറരപ്പതിറ്റാണ്ടോളം സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തിയാണ് അദ്ദേഹം ജീവിതത്തിൽ നിന്നു വിടവാങ്ങുന്നത്. കോതമംഗലം എം.എ കോളജിൽ ചരിത്ര വിഭാഗം തലവനായും പിന്നീടു പ്രിൻസിപ്പലായും പ്രവർത്തിക്കുമ്പോഴും ഒരിക്കലും അധ്യാപനത്തിൽ ഒതുങ്ങിനിന്നില്ല അദ്ദേഹം.
വൈഎംസിഎ, വൈസ്മെൻ ഇന്റർനാഷനൽ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട പദവികളിലിരുന്നുകൊണ്ട് പാവപ്പെട്ട മനുഷ്യർക്കുള്ള ഭവനനിർമാണം അടക്കം ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ബസ് സ്റ്റാൻഡുകളിൽ ചാരുബെഞ്ചുകൾ നിർമിച്ച് യാത്രികർക്കു വിശ്രമിക്കാനിടം നൽകി. സാന്ത്വനം സ്പെഷൽ സ്കൂളിന്റെ സ്ഥാപക വൈസ് പ്രസിഡന്റായ അദ്ദേഹം അവസാന നാളുകൾ വരെ അതിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധവച്ചു.
ഒരു നിമിഷം പോലും അലസമായി ഇരിക്കാൻ കൂട്ടാക്കാതിരുന്ന പൗലോസ് സാർ അതെല്ലാം സമൂഹത്തിനു ഗുണകരമാകുന്ന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത്. സഹായം തേടിയെത്തുന്നവർക്കു മുന്നിൽ ഏതു നേരവും ഇരുമലപ്പടിയിലെ ‘ഇരുമല’ വീടിന്റെ വാതിലുകൾ തുറന്നുകിടന്നു. ഉന്നത വിദ്യാഭ്യാസത്തിനായാലും വിദഗ്ധചികിത്സയ്ക്കായാലും പൗലോസ് സാറിന്റെ കത്ത് കയ്യിലുണ്ടെങ്കിൽ സാധാരണ മനുഷ്യർക്ക് അതൊരു ധൈര്യവും ആശ്വാസവുമായിരുന്നു. അതിവിപുലമായ ശിഷ്യസമ്പത്തും പരിചയക്കാരുമുണ്ടായിരുന്ന സാറിന്റെ വാക്കുകൾക്ക് അസാധ്യമായ കാര്യങ്ങൾ നടത്തിക്കൊടുക്കാനുള്ള കരുത്തുണ്ടായിരുന്നു. സാമ്പത്തികമായും ഒരുപാടുപേരെ അദ്ദേഹം സഹായിച്ചു. അതൊന്നും ആരെയും അറിയിക്കുകയോ മേനിനടിക്കുകയോ ചെയ്തില്ല.
അന്ന കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകനും സഹോദരീ ഭർത്താവുമായ എം.സി.ജേക്കബിനോട് വലിയ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം കിറ്റെക്സ് ഗാർമെന്റ്സിന്റെ ഡയറക്ടറായും പ്രവർത്തിച്ചു. സാബു എം. ജേക്കബിനും ബോബി എം. ജേക്കബിനും കീഴിൽ കമ്പനി ഉയരങ്ങളിലേക്കു സഞ്ചരിക്കുന്നത് അഭിമാനത്തോടെയാണ് അദ്ദേഹം കണ്ടത്.
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS12 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT14 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
