EDITORS CHOICE
ഹീറോ യംഗ്സ് ക്ലബ്ബിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യുവജനക്ഷേമ ബോർഡിന്റെ അംഗീകാരം.

കോതമംഗലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവച്ച അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന് കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് പുരസ്ക്കാരം നൽകി ആദരിച്ചു. ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് മഹാമാരി ക്കാലത്ത് കോവിഡ് രോഗികളുടെ ഒരു അഭയ കേന്ദ്രമായിരുന്നു അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ്. കോവിഡ് രോഗികൾക്ക് ടാക്സി വാഹനത്തിലും പൊതുഗതാഗത സംവിധാനത്തിലും സ്വന്തം വാഹനങ്ങളിൽ പോലും യാത്രകൾ നിഷേധിച്ചപ്പോൾ ക്ലബ്ബ് പ്രവർത്തകർ പ്രത്യേകം തയ്യാറാക്കിയ രണ്ട് സ്വകാര്യ വാഹനങ്ങളും ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ആബുലൻസിലും സൗജന്യ സേവനം ലഭ്യമാക്കി, കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്ക്കാര ചടങ്ങുകൾ ക്ലബ്ബ് പ്രവർത്തകർ ഏറ്റെടുത്ത് നടത്തി, കോവിഡ് രോഗികൾക്ക് വിവിധ ഹോസ്പിറ്റലുകളിൽ ആവശ്യമായ ബെഡ് സ്പൈസ് ഒരുക്കി യഥാസമയങ്ങളിൽ ആശുപത്രികളിൽ എത്തിക്കുന്നതോടൊപ്പം ആവശ്യമായ മരുന്നുകളും എത്തിച്ച് നൽകി.
അടിവാട് ടൗണും വിവിധ സ്ഥാപനങ്ങളും ദൈനം ദിനം അണുവിമുക്ത ശുചീകരണം നടത്തി .കൂടാതെ കോവിഡ് രോഗികൾ അധിവസിച്ചിരുന്ന ഒട്ടനവധി വീടുകൾ കോതമംഗലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളും സൗജന്യമായി സാനിറ്റൈസ് ചെയ്ത് നൽകി.കൂടാതെ പല്ലാരിമംഗലം സി എച്ച് സി യിൽ കോവിഡ് ടെസ്റ്റിനും വാക്സിൻ എടുക്കാൻ വരുന്നവരും കൂട്ടം കൂടാതിരിക്കുവാനും തന്മൂലം രോഗവ്യാപനം തടയുക എന്ന ലക്ഷ്യം മുൻനിർത്തി രണ്ട് മാസക്കാലം ക്ലബ് പ്രവർത്തകർ സൗജന്യ വോളന്റിയർ സേവനം നൽകി. കൂടാതെ കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ ചെയ്യാനാകാതെ വീടുകളിൽ കഴിഞ്ഞ ഒട്ടനവധി നിർദ്ധന കുടുംബാംഗങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ എത്തിച്ച് നൽകി. ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയതിനാലാണ് ക്ലബ്ബ് ഇത്തരം പുരസ്ക്കാരത്തിന് അർഹരായത്.
പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഗ്രാമപഞ്ചായത്ത് അംഗം എ എ രമണൻ യുവജന ക്ഷേമ ബോർഡ് പഞ്ചായത്ത് കോ-ഓഡിനേറ്റർ ഹക്കീം ഖാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് യു എച്ച് മുഹിയുദ്ധിൻ സ്പോർട്സ് ഓർഗനൈസർ ഇൻചാർജ് അബിൻസ് അബ്ദുൾ കരീം തുടങ്ങിയവർ ചേർന്ന് പുരസ്ക്കാരം എറ്റു വാങ്ങി.
CHUTTUVATTOM
സൈക്കിളിൽ കാണാക്കാഴ്ചകൾ കണ്ട് പൈങ്ങോട്ടൂർ സ്വദേശി ജോഹൻ

കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ് എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹൻ 500ൽ പരം കിലോമീറ്റർ താണ്ടി സൈക്കിളിൽ പ്രേതനഗരിയായ ധനുഷ്കോടിയിലെത്തി. മഴയും, മഞ്ഞും, വെയിലും വകവെക്കാതെ ഹൈ റേഞ്ചിന്റെ മലമടക്കുകളും, ലോ റേഞ്ചും എല്ലാം താണ്ടി ജോഹൻ ധനുഷ്കോടിയെലെത്തുകയായിരുന്നു. ബന്ധുക്കളും, സുഹൃത്തുക്കളുമായ ദീപു, ദീപുവിന്റെ ഭാര്യ രേഖ, രഘു, എഡിസൺ എന്നിവർ ഉൾപ്പെടെയുള്ള 5 അംഗ സംഘം അടിമാലി, കല്ലാർകുട്ടി രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരിച്ചിറ പ്പെട്ടി, രാമേശ്വരം വഴി ധനുഷ്കോടിയിൽ എത്തി.
5 പേരടങ്ങുന്ന സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിതാരമാണ് ജോഹൻ. സൈക്കിളിൽ ധനുഷ്കോടിയിലേക്കുള്ള യാത്ര പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ജോഹൻ പറയുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുന്ന ഈ കുട്ടിതാരം. കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്യോഗസ്ഥൻ താഴത്തൂട്ട് സന്തോഷിന്റെയും, കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനാണ് ജോഹൻ
EDITORS CHOICE
ബംഗ്ളുരൂവില്‍ ഐജിയായി പോത്താനിക്കാട് സ്വദേശി ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു.

പോത്താനിക്കാട്: ബംഗ്ളുരൂവില്‍ സി.ഐ.എസ്.എഫ്. ഐജി ആയി മലയാളിയായ ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു. പോത്താനിക്കാട് ആനത്തുഴി കൊച്ചുമുട്ടം സേവ്യര്‍ – അന്നക്കുട്ടി ദമ്പതികളുടെ മകനായ ഇദ്ദേഹം ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയിരുന്നു. അഗ്രിക്കള്‍ച്ചറില്‍ എം.എസ്.സി. പൂര്‍ത്തിയാക്കിയ ജോസ് മോഹന്‍ 2002 ല്‍ അഖിലേന്ത്യ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 59-ാം റാങ്കോടെയാണ് വിജയിച്ചത്. പോലീസ് മാനേജ്മെന്റ്, സൈബര്‍ ലോ, സൈബര്‍ ഡിഫന്‍സ് & ഇന്‍ഫര്‍മേഷന്‍ അഷ്വറന്‍സ് എന്നിവയില്‍ പ്രശസ്തമായ സര്‍വകലാശാലകളില്‍നിന്ന് ബിരുദാനന്തര ബിരുദവും, യു.കെ. സര്‍ക്കാരിന്റെ ചീവനിംഗ് സ്കോളര്‍ഷിപ്പും നേടിയിട്ടുണ്ട്.
കേരളത്തില്‍ 7 വര്‍ഷത്തെ സിബിഐ പ്രവര്‍ത്തനത്തിനിടയില്‍ തന്ത്രപ്രധാനമായ പല കേസുകളും കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം ജയ്പൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരിക്കെ ഏഷ്യയിലെ ഏറ്റവും മികച്ച എസ്പിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ബിക്കാനീര്‍ ഐജി, ജോധ്പൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ച ശേഷമാണിപ്പോള്‍ ബംഗ്ളുരുവില്‍ ഐജിയായി ചുമതലയേറ്റിട്ടുള്ളത്.
EDITORS CHOICE
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി; ശ്രീലങ്കൻ മാജിക് സർക്കിളിന്റെ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇ.കെ.പി.

കോതമംഗലം : ശ്രീലങ്കൻ മാജിക് സർക്കിളിന്റെ നൂറാം വാർഷീകത്തിന്റെ ഭാഗമായി നടന്ന അന്തർദേശീയ കൺവെൻഷനിൽ മൂന്നാം സ്ഥാനം കോതമംഗലം പിണ്ടിമന സ്വദേശി കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നുള്ള മെജീഷ്യൻ എന്ന നിലയിൽ കോതമംഗലം പിണ്ടിമന സ്വദേശി ഇ. കെ. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇ. കെ പത്മനാഭൻ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് പ്രഗത്ഭരായ മെജിഷ്യൻമാർ മത്സരത്തിൽ പങ്കെടുത്തിരുന്നു. ശ്രീലിങ്കൻ സാംസ്കാരിക വകുപ്പ് മന്ത്രി ഗീത കുമാര സിഘെ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
ഫോട്ടോ: ശ്രീലങ്കൻ മാജിക് സർക്കിൾ സെക്രട്ടറി റോഷൻ ജയശാക്കരയിൽ നിന്നും മെജീഷ്യൻ ഇ.കെ.പി സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങുന്നു.
-
CHUTTUVATTOM3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ
-
NEWS1 week ago
അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു.
-
CRIME1 week ago
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയായ രാഹുലിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CHUTTUVATTOM1 day ago
കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
-
AGRICULTURE1 week ago
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.
-
CHUTTUVATTOM4 days ago
കെ എസ് ആര് ടി സി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
-
NEWS1 week ago
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.
